ബാഹുബലി ഹോളിവുഡിനോട് കിടപിടിക്കുന്ന ഇന്ത്യൻ സാങ്കേതിക വിസ്മയം! രാജമൗലിക്കു മുന്നിൽ തലകുനിച്ച് സിനിമാലോകം; പ്രഭാസിനും സത്യരാജിനും രമ്യ കൃഷ്ണനും കൈയടി; കലാപരമായി ഇത് ഒരു ശരാശരി ഇന്ത്യൻ സിനിമ
എം മാധവദാസ്
'ഗ്രാവിറ്റി' എന്ന ഹോളിവുഡ്ഡ് സിനിമയുടെ ബജറ്റിന്റെ അത്രയേവരൂ നമ്മുടെ ചാന്ദ്രയാൻ ദൗത്യത്തിനെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ പറഞ്ഞതാണ് എസ് എസ് രാജമൗലി ഒരുക്കിയ, 250 കോടിയിലേറെ ചെലവുള്ള ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി' കണ്ടപ്പോൾ ഓർമ്മ വന്നത്. വിദേശരാജ്യങ്ങളിൽ വരുന്നതിന്റെ എത്രയോ ചെലവുകുറച്ച്, ഹോളിവുഡ്ഡിനോട് കിടപിടിക്കുന്ന രംഗങ്ങളുമായി സാങ്കേതിക വിസ്മയം ഒരുക്കിയ രാജമൗലി ഇന്ത്യയുടെ അഭിമാനമാവുകയാണ്.
യുദ്ധരംഗങ്ങൾ അടക്കമുള്ള പല ഭാഗങ്ങളിലും ഹോളിവുഡ്ഡിനെ വെല്ലുവിളിക്കാൻ ഒരു ഇന്ത്യൻ ചിത്രത്തിന് കഴിയുന്നുവെന്നതുതന്നെ നമ്മുടെ ചലച്ചിത്ര വിപണിയുടെ പുരോഗതിയുടെ ലക്ഷണമാണ്. മലയാളിയായ കലാസംവിധായകൻ സാബു സിറിളിനും, ക്യാമറാൻ സെന്തിൽകുമാറിനുമൊക്കെ അഭിമാനിക്കാം. ബെൻഹറും ഗ്ളാഡിയേറ്ററും മമ്മി റിട്ടേൺസും ലോർഡ് ഓഫ് ദ റിങ്ങ്സുമൊക്കെ കാണുന്ന അനുഭൂതിയുടെ ഒരു ഭാഗം, ഒരു ഇന്ത്യൻ ചിത്രത്തിൽനിന്ന് കിട്ടുമെന്ന് ഈ ലേഖകനൊന്നും സ്വപ്നം കണ്ടതല്ല. ആയിരംകോടിക്കുമേൽ ബജറ്റുള്ളവയാണ് ഒരു ശരാശരി ഹോളിവുഡ്ഡ് ചിത്രമെന്നതും ഓർക്കണം.
പക്ഷേ അടിസ്ഥാനപരമായി ഒരു ഇന്ത്യൻ ചിത്രത്തിന്റെ പരിമിതികളിൽനിന്ന് ബാഹുബലിയും മുക്തമല്ല. പാട്ടും നൃത്തവും പ്രണയവുമൊക്കെയായി കലാപരമായി, വിമർശനബുദ്ധിയോടെ വിലയിരുത്തുമ്പോൾ ശരാശരിമാത്രം വരുന്ന സിനിമയാണിത്. സാങ്കേതിക മികവിനുള്ള ഡിസ്റ്റിങ്ങ്ഷൻ, കഥക്ക് മാർക്കിടുമ്പോൾ എത്തുമ്പോൾ സാദാ പാസുമാത്രം എന്നിടത്താണ് ബാഹുബലിയുടെ തട്ടുകേട്. പക്ഷേ ഒരുകാര്യം ഉറപ്പിച്ചു പറയാം. വിനോദം എന്ന ഒറ്റലക്ഷ്യംവച്ച് തീയേറ്റിൽപോവുന്ന ഒരു ആസ്വാദകന് കൊടുത്ത കാശ് നിർബന്ധമായും വസൂലാവുന്ന ചിത്രമാണിത്. ബാഹുബലി ഒന്നാമൻ നയിക്കുന്ന ഒറ്റയുദ്ധം തന്നെ കണ്ടാൽ മതി. എഴുതി കുളമാക്കുന്നില്ല. കാണാത്തവർ പോയി കാണുക.
നഷ്ടപ്പെട്ടുപോയ ഇന്ത്യൻ ഗ്ളാഡിയേറ്റർ
ഒരു ഈച്ചയുടെ പ്രതികാരത്തിന്റെ കഥപറഞ്ഞ് പ്രേക്ഷകനെ ഞെട്ടിച്ചയാളാണ് രാജമൗലി. ഈ വൺലൈൻ കേട്ടാൽ, ഇയാളുടെ തലക്ക് വല്ല കുഴപ്പവും ഉണ്ടോയെന്നായിരുന്നു ആദ്യം ചിന്തിച്ചുപോവുക. പക്ഷേ എത്ര വിശ്വസനീയമായ രീതിയിൽ മൗലിക്ക് അത് എടുക്കാൻ കഴിഞ്ഞു. പക്ഷേ അതുപോലൊരു പ്രമേയ വിസ്ഫോടനം നിങ്ങൾ ബാഹുബലിയിൽ പ്രതീക്ഷിച്ചാൽ നിരാശയാവും ഫലം. മഗധീരയിലും ഈച്ചയിലും കണ്ടതുപോലെ രണ്ടു ജന്മങ്ങളുടെ കഥയാണ് ബാഹുബലിയിയും. പിതാവും പുത്രനുമായി യുവ നടൻ പ്രഭാസ് ഈ വേഷത്തിൽ കസറുന്നുണ്ട്. നഷ്ടപ്പെട്ട രാജ്യവും, സഹോദരന്മാരുടെ ചതിയും, ജന്മഭൂമി തിരിച്ചുപടിക്കാനുള്ള യുദ്ധവുമൊക്കെയായി ഒരു ശരാശരി അമർ ചിത്രകഥയുടെ നിലവാരം മാത്രമേ ഈ ബ്രഹ്മാണ്ഡ സിനിമയുടെ കഥക്കുമുള്ളൂ. (അല്ലെങ്കിൽ യുദ്ധവും പ്രതികാരവുമില്ലെങ്കിൽ പിന്നെന്തായിരുന്നു രാജവംശങ്ങളുടെ കഥ. മക്കൾ ഒരുക്കിയ തടവറയിൽ കിടന്ന് മരിക്കാനായിരുന്നല്ലോ, പ്രമുഖരായ മുഗൾ രാജാക്കന്മാരുടെവരെ വിധി!)
പക്ഷേ ഇവിടെയും ചില വ്യത്യസ്തതകൾ മൗലി തന്നത് കാണാതെ പോകരുത്. രാജവാഴ്ചയെ പർവതീകരിക്കയും, എല്ലാ ജനകീയ ഭരണങ്ങൾക്കും അപ്പുറം മനുഷ്യത്വമുള്ളതുമായിരുന്നെന്ന് നമ്മുടെ ചില മുഖ്യധാര സംവിധായകർ പാടിപ്പുകഴ്ത്താൻ ശ്രമിക്കുന്നതിനെ ഈ ചിത്രം നിരാകരിക്കുന്നു. ആ രീതിയിൽ നോക്കുമ്പോൾ റിവൈവലിസത്തിന് എതിരായ ഒരു ട്രാക്ക് ബാഹുബലിയിൽ ശക്തമാണ്.അക്രമവും, കൊലയും, അടിമ വ്യവസ്ഥിതിയും കൃത്യമായി വരച്ചുകാട്ടുന്നതിലൂടെ ഇടക്കൊക്കെ അറിഞ്ഞോ അറിയാതെയോ ആ ഫ്യൂഡൽ ഗൃഹാതുരത്വത്തിനു നേരെ മൗലി കൊഞ്ഞനം കുത്തുന്നു.
ചിത്രത്തിൽ തമിഴ് നടൻ സത്യരാജ് ഉജ്വലമാക്കിയ കിട്ടപ്പയെന്ന കഥാപാത്രം, ഏല്ലാ കഴിവുകളും ഉണ്ടായിട്ടും അടിമയാണ്. തലമുറകൾ സൃഷ്ടിച്ച കെട്ടുപാടിൽ അയാൾ നിസ്സഹായനാണ്. ഒരിക്കൽ കുട്ടിയായ ബാഹുബലി ,തന്റെ അടുത്തുവന്ന് ഭക്ഷണംചോദിക്കുമ്പോൾപോലും അയാൾ അത്ഭുതം കൂറുകയാണ്. അതുപോലെതന്നെ ബാഹുബലി ഒന്നാമൻ മൃഗബലിയെ എതിർക്കുന്ന രംഗവും വേറിട്ടതായി. മിണ്ടാപ്രാണിയുടെ തലവെട്ടി കുരുതികൊടുത്ത് അങ്കത്തിനിറങ്ങാതെ, സ്വന്തം വിരൽ അൽപ്പം പോറി ചോര കാളിയുടെ മുഖത്തേക്ക് അയാൾ ചീറ്റുമ്പോൾ, ബാഹുബലി ഒരു വ്യവസ്ഥിതിക്കെതിരായ കലാപം കൂടിയാവുകയാണ്. എത്രപേരെ കൊന്നു എന്നതിലല്ല, എത്രപേരെ രക്ഷിച്ചു എന്നതിലാണ് ഒരു രാജാവിന്റെ മേന്മയെന്ന് രാജ്ഞി ( രമ്യ കൃഷ്ണൻ) പറയുന്നുണ്ട്. ബാഹുബലി ഒന്നാമന് കിരീടം കിട്ടുന്നതും അയാൾ ജനങ്ങളെ രക്ഷിച്ചുവെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്.
സത്യത്തിൽ വിഖ്യാത ഹോളിവുഡ്ഡ് ചിത്രം 'ഗ്ളാഡിയേറ്റർ' പോലെ വികസിപ്പിക്കാവുന്ന സ്വാതന്ത്ര്യസമരത്തിന്റെയും അതിജീവനപോരാട്ടത്തിന്റെയും ഒരു വശംകൂടി ബാഹുബലിക്കുണ്ട്. ഒന്നു രണ്ടു ഫ്രെയിമുകളിൽ രാജമൗലി അത് സൂചിപ്പിക്കുന്നുമുണ്ട്. അടിമകളിൽ ഒരാൾ ബാഹുബലി രണ്ടാമന്റെ മുഖം കണ്ട് അത്ഭുതം കൂറിആ പേര് ഏറ്റുപറയുന്നതും, തുടർന്ന് ബാഹുബലിയെന്നപേര് കൈമാറിക്കൈമാറി ജനങ്ങൾക്കിടയിൽ മുഴങ്ങുകയും ചെയ്യുന്ന ഒറ്റ ഷോട്ടിൽ മൗലി തന്റെ പ്രതിഭ തെളിയിക്കുന്നുണ്ട്. ഏകാധിപത്യം നിറഞ്ഞു നിൽക്കുന്ന ആ രാജ്യത്ത് ഉച്ചത്തിൽ മുഴങ്ങുന്ന ഒരു വിമത ശബ്ദം; അതും ആരും ആഹ്വാനം ചെയ്യാതെ! സമകാലീന ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയെ അറിയാതെ ഓർത്തുപോയി.
തന്റെ അമ്മയെ സഹായിക്കാനായി ശിവലിംഗം മാറ്റി പ്രതിഷ്ഠിക്കുന്ന പ്രായോഗിക ബുദ്ധിയുള്ള വ്യക്തിയാണ് ബാഹുബലി രണ്ടാമൻ. ആയിരംകുടംവെള്ളം ശിവലിംഗത്തിന്റെ നെറുകയിൽ ഒഴിച്ച് തന്റെ പോറ്റമ്മ തളരുന്നത് അയാൾക്ക് കണ്ടുനിൽക്കാൻ കഴിയുന്നില്ല. അപ്പോൾപിന്നെ ശിവലിംഗം കുത്തിയിളക്കിയെടുത്ത് വെള്ളച്ചാട്ടത്തിന് നടുവിൽ പ്രതിഷ്ടിക്കയാണ് ബാഹുബലി. ഇനി ഭഗവാന്റെ തല എത് നിമിഷവും തണുത്തിരിക്കുമല്ലോ! പിന്തിരപ്പൻ മൂല്യങ്ങളുടെയും വ്യവസ്ഥയടെയും സംരക്ഷകനാവാതെ, പലയിടത്തും ബാഹുബലി വിശാലമായ മാനവികതയുടെ കൊടിയടയാളമാകുന്നുണ്ട്. പക്ഷേ ആ ഒരു വീക്ഷണകോണിലേക്ക് സിനിമയെ മൊത്തമായി കൊണ്ടുവന്ന് ചരിത്രത്തിന്റെ പുനർവായണ നടത്താൻ മൗലിക്ക് കഴിയണമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ മറ്റൊരു ഇന്ത്യൻ ഗ്ളാഡിയേറ്റർ ആയേനെ നമ്മുടെ ബാഹുബലി.
ക്ലൈമാക്സിൽ അർധവിരാമം!
എന്തൊക്കെപ്പറഞ്ഞാലും ചിത്രം തെലുങ്കായതിനാലും കഥ പൗരാണികമായതിനാലും കത്തിയെന്ന് നാം അധിക്ഷേപിക്കുന്ന അതിമാനുഷികതയുടെ അയ്യരുകളി മനസ്സിൽ പ്രതീക്ഷിച്ചുതന്നെയാണ് ചിത്രത്തിന് കയറിയത്.പക്ഷേ ഒരിടത്തും അതിഭീകരമായൊന്നും കത്തി ചേർത്തിട്ടില്ല. പ്രഭാസിന്റെ ( അടുത്ത ചിരംജീവിയാണ് ഈ യുവ നടൻ) അനിതസാധാരണമായ ശരീരഭാഷകൊണ്ട് പല അതിഭാവുകത്വ രംഗങ്ങളും സ്വാഭാവികമാവുന്നു. ഉദാഹരണമായി ബാഹുബലി രണ്ടാമൻ ഒരു വലിയ ശിവലിംഗം ഒറ്റക്ക് കുത്തിയിളക്കി, മുതുകത്തുവച്ച് ഒരു വെള്ളച്ചാട്ടത്തിൽ കൊണ്ടുപോയിവെക്കുന്ന സീനുണ്ട് . പ്രഭാസിന്റെ ഊർജസ്വലതകൊണ്ടും മൗലിയുടെ ക്യാമറ ടെക്ക്നിക്ക്കൊണ്ടും ഒരു മലയുടെ കഷ്ണംപോലും ഈ വീരൻ ചുമക്കും എന്ന ധാരണ പ്രേക്ഷകരിലേക്ക് പ്രസരിക്കുന്നു! ബാഹുബലിയുടെ മുഷ്ടിയേറ്റ് വാൾത്തല അറ്റുപോവുന്നതുപോലുള്ള ഒന്നു രണ്ട് രംഗങ്ങൾമാത്രമാണ് അസ്വഭാവികമായി തോന്നിയത്.
പ്രഭാസും തമന്നയും തമ്മിലുള്ള പ്രേമകേളികളിലൊക്കെ അൽപ്പം ലാഗ് വരുന്നുണ്ടെങ്കിലും ഉടൻതന്നെ അത് തിരിച്ചുപിടിക്കുന്നുണ്ട്. രമ്യ കൃഷ്ണനും, നാസറും, സത്യരാജും, രോഹിണിയും ഉൾപ്പെടെയുള്ള താരനിരയിൽ ഭൂരിഭാഗംപേരും കണ്ടറിഞ്ഞ പ്രകടനമാണ് നടത്തിയത്. പശ്ചാത്തല സംഗീതം മികച്ചു നിന്നെങ്കിലും കീരവാണിയുടെ രണ്ട് ഗാനങ്ങളും നന്നായിട്ടില്ല. ഇതുപോലത്തെ ഒരു എപ്പിക്ക് സിനിമയുടെ മൂഡ് ഉണ്ടാക്കിയെടുക്കാൻ ഈ പാട്ടുകൾകൊണ്ട് കഴിഞ്ഞിട്ടില്ല.
പക്ഷേ സിനിമയുടെ കൈ്ളമാക്സിൽ എത്തുമ്പോൾ കഥ അർധവിരാമത്തിൽ അതീവ സസ്പെൻസോടെ നിർത്തി രാജമൗലി വീണ്ടും കൈയടക്കം കാട്ടുന്നു. ഈ ഒന്നാംഭാഗം കണ്ടവർക്ക് ഇനി രണ്ടാംഭാഗം കാണാതെ രക്ഷയില്ല. അത്ര ഉദ്വേഗം ബാക്കിവച്ചാണ് ബാഹുബലിയുടെ ആദ്യഭാഗത്തിന് മൗലി കർട്ടനിടുന്നത്.
വാൽക്കഷ്ണം: ചിത്രത്തിലെ സ്പെഷ്യൽ ഇഫക്ടുകളെയും ഗ്രാഫിക്സിനെയുമൊക്കെ പുകഴ്ത്തുമ്പോൾ തന്നെ ചിലയിടത്ത് അവ പൂർണമായും പാളിപ്പോയത് കാണാതിരിക്കാൻ ആവില്ല. തുടക്കത്തിൽതന്നെ രമ്യാകൃഷ്ണൻ ഒരു കുഞ്ഞിനെ പൊക്കിപ്പിടച്ച് നദിയിൽ ഒഴുകിവരുന്നിടത്തുതന്നെയുണ്ട് കല്ലുകടി. കുഞ്ഞ് ഗ്രാഫിക്കൽ കുഞ്ഞാണെന്ന് പെട്ടന്ന് മനസ്സിലാവുന്നു. പ്രതിനായകനായ രാജാവിനെ പരിചയപ്പെടുത്ത സീനിൽ അയാളുടെ ശക്തികാണിക്കാനായി ഒരുകൂറ്റൻ എരുമായുമായുള്ള മല്ലയുദ്ധമുണ്ട്.ഗ്രാഫിക്സിലെ പോരായ്മകൾമൂലം എരുമയും, കാളയും, കുതിരയുമെല്ലാം ചേർന്ന എന്തോഒരു ആനിമേഷൻ ജീവിയായാണ് അതിനെ തോന്നുക. വൈഡ് ആംഗിളിൽ രാജകൊട്ടാരവും മറ്റും കാണിക്കുമ്പോൾ ആനിമേഷന്റെ ഇതേ കൃത്രിമത്വം പ്രേക്ഷകന് പിടികിട്ടുന്നു. കമ്പ്യൂട്ടറിൽ വരച്ച കെട്ടിടങ്ങളും ജീവസുറ്റവയും തമ്മിൽ വലിയ വ്യത്യാസമില്ലേ. ഇത്രയും കോടികൾ ചെലിവട്ടിട്ടും ഈ പാളിച്ചകളൊക്കെ വന്നത് കഷ്ടംതന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്