ചളമായ സോഷ്യൽ സറ്റയർ! 'ദൈവമേ കൈതൊഴാം...' എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ; കണ്ടുമടുത്ത വേഷത്തിൽ ജയറാം വീണ്ടും; കറുത്ത യഹൂദൻ പോലൊരു ചിത്രമെടുത്ത സലിംകുമാറിന് ഇത് തീരാത്ത നാണക്കേട്
എം മാധവദാസ്
ചില കൊടിയ ക്രിമിനലുകളുടെയും മറ്റും ചരിത്രം പഠിക്കുന്ന മനഃശാസ്ത്രജ്ഞർ, കുട്ടിക്കാലത്തോ മറ്റോ ആയി അവർക്ക് ഇങ്ങനെയൊരു പ്രവണതയിലേക്ക് നയിക്കാനിടയായ ഒരു 'ട്രിഗർ ഇഷ്യൂ' കണ്ടത്തൊറുണ്ട്.(എല്ലായിപ്പോഴും അങ്ങനെ ആയിക്കൊള്ളണമെന്നുമില്ല) വ്യക്തി ജീവതത്തിലെ കൊടിയ അവഗണനകൾ,പരിഹാസങ്ങൾ, ഒറ്റപ്പെടലുകൾ തുടങ്ങി ലൈംഗിക ചൂഷണവരെയുള്ള വിവിധ കാരണങ്ങൾ കാണാം അതിൽ.വേണ്ടരീതിയിൽ അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ പല ചീത്തമനുഷ്യരും,അങ്ങനെ അല്ലാതാവുയരുന്നെന്നാണ് ക്രിമിനോളജിസ്റ്റുകൾ പറയുന്നത്.
കറുത്ത യഹൂദൻ എന്ന സമീപകാല മലയാള സിനിമയിലെ, കരളുലക്കുന്ന അനുഭവമായ ചിത്രമെടുത്ത സലിംകുമാർ എന്ന ബഹുമുഖ പ്രതിഭയുടെ പുതിയ പടമായ 'ദൈവമേ കൈതൊഴാം കെ.കുമാറാകണം' കണ്ടപ്പോൾ ആദ്യം ഓർത്തുപോയത് ഈ ക്രിമിനോളജിസ്റ്റുകളുടെ നിഗമനമാണ്.കറുത്ത യഹൂദൻ എന്ന ക്ളാസിക്ക് പടത്തിന് പ്രേക്ഷകരിൽനിന്ന് കിട്ടാതെപോയ അംഗീകാരത്തിന്റെ സർഗാത്മക പ്രതികാരമാണോ ഈ പടം എന്ന് ന്യായമായും സംശയിച്ചുപോവും.നല്ല പടമെടുത്തിട്ട് ഇവനൊന്നും വേണ്ട.. എന്നാൽ കുറച്ച് കൂതറ ഇട്ടുകൊടുക്കാം എന്ന് കരുതിയാണെന്ന് അറിയില്ല, കറുത്ത യഹൂദന്റെ സംവിധായകന് തീർത്തും അപമാനകരമായിപ്പോയ വിലക്ഷണമായ ഒരു സൃഷ്ടിയാണ് കെ.കുമാർ.
ചളമായിപ്പോയ ഒരു സോഷ്യൽ സറ്റയർ ആണ് ഈ പടം.എന്തൊക്കെയോ പറയണമെന്ന് രചനയും സംവിധാനവും നിർവഹിച്ച സലിംകുമാറിന്റെ ഉള്ളിലുണ്ട്.പക്ഷേ ആകെ മൊത്തം ടോട്ടലായി എടുക്കുമ്പോൾ,സലിംകുമാറിന്റെതന്നെ ഒരു കഥാപാത്രം 'കലാണരാമനിൽ' പറഞ്ഞപോലെ 'എന്തിനോവേണ്ടി തിളക്കുന്ന സാമ്പാറയിപ്പോയി'.(പുലിവാൽ കല്യാണത്തിൽ വ്യത്യസ്തക്കുവേണ്ടി മൊത്തം സ്മോക്കിട്ട് കൊടുത്ത സലിംകുമാറിന്റെ ഡാൻസ് മാസ്റററെപ്പോലെ മൊത്തം ഒരു പുകയാണ്) പിന്നെ ആകെ ഒരു ഗുണമുള്ളത് മാധ്യമങ്ങളൊന്നും വിമർശിക്കാത്ത നമ്മുടെ സ്വർണക്കട മുതലാളി ബോബി ചെമ്മണ്ണൂരിനെ ചെറുതായൊന്നു ട്രോളി എന്നതുമാത്രമാണ്.
ദൈവം കേരളത്തിൽ വന്നാൽ എന്തുസംഭവിക്കും
'പണ്ട് നാരദൻ കേരളത്തിൽ' എന്നപേരിൽ കലാനിലയത്തിന്റെയോ മറ്റോ സൂപ്പർ ഹിറ്റായ നാടകം ഉണ്ടായിരുന്നു. ഇന്നായിരുന്നെങ്കിൽ നമ്മുടെ സംഘികൾ സ്റ്റേജ് കത്തിച്ചേനേ.കേരളത്തിലത്തെിയ നാരദനിലൂടെ സമകാലീന രാഷ്ട്രീയ-സാമൂഹിക അവസ്ഥകളെ ഒന്നാന്തരമായി വിമർശിക്കുന്ന നാടകമായിരുന്നു അത്.അതേപേരിൽ ഇത് ക്രോസ്ബെൽറ്റ് മണി നാടകം സിനിമയാക്കിയെങ്കിലും ചീറ്റിപ്പോവുകയായിരുന്നു.
ആ നാരദനെക്കെ കൈകാര്യം ചെയ്യാൻ ശ്രമിച്ച പ്രമേയത്തിന്റെ ഒരുഭാഗം തന്നെയാണ്, ഈ ആസുരമായ അസഹിഷ്ണുതയുടെ കാലത്തും സലിംകുമാർ ഏറ്റെടുത്തിരിക്കുന്നത്.ആ തന്റെടത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചേ മതിയാവൂ. ദൈവം ഒരു മലയാളിയുടെ വീട് സന്ദർശിക്കാനത്തെുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം!കടിലൻതന്നെ. സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുള്ള ഒരു പ്രമേയമായിരുന്നു ഈ ചിത്രത്തിന്റെത്.ഹോളിവുഡ്ഡിൽ ബ്രൂസ് ഓൾമൈറ്റി, ആൽഫ ആൻഡ് ഒമേഗ പോലുള്ള ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രമേയം. വേണമെങ്കിൽ നമ്മുടെ ആമിർ ഖാന്റെ പീ.കെപോലെയും ആക്കാമായിരുന്നു. പക്ഷേ ആ വൺലൈൻ വികസിപ്പിക്കാനുള്ള കരുത്ത് സലിംകുമാറിന്റെ തന്നെ തൂലികക്ക് ഇല്ലാതെപോയി.അതുകൊണ്ടുതന്നെ ഈ പടം ഒരു ദുരന്തമായതിന്റെ ഉത്തരവാദിത്വവും മറ്റാർക്കുമല്ല.
ദൈവം താമസിക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന വീട് ഇടുക്കിയിലെ ഗ്രാമസേവകനായ കെ.കുമറിന്റെതാണ്.( ജയാറാം) ഏതൊരു ശരാശരി മലയാളിയെയുംപോലെ കുഴിമടിയനായ എന്തും ഭാര്യ നിർമ്മല (അനുശ്രീ) ചെയ്തു തരേണ്ട ആണത്താധികാരത്തിന്റെ ആൾരൂപം.ഗ്യാസടുപ്പുപോലുമില്ലാത്ത അയാളുടെ പഴഞ്ചൻ വീട്ടിൽ ജോലിചെയ്ത് നടുവൊടിയുകയാണ് ഭാര്യ.അങ്ങനെയിരക്കെയാണ് ദൈവവും ( നെടുമുടിവേണു),സഹായി മായാദത്തനും( കോട്ടയം പ്രദീപ്) ഈ ഇടുക്കിക്കാരന്റെ വീട്ടിൽ താമസിക്കാൻ എത്തുന്നത്.
തുടർന്നങ്ങോട്ട് ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കങ്ങളാണ്.പെണ്ണിന് ചെയ്യാൻ കഴിയുന്ന ജോലിയെ നിസ്സാരവത്ക്കരിച്ച് കെ.കുമാർ കാണുന്നതോടെ ദൈവത്തിന്റെ മുന്നിൽവെച്ച് അവർ പന്തയത്തിൽ ഏർപ്പെടുകയാണ്.അതായത് ഇതുവരെ കെ.കുമാർ ചെയ്ത ജോലിയൊക്കെ നിർമ്മല ചെയ്യും. നിർമ്മല ചെയ്ത വീട്ടുജോലി കെ.കുമാറും.പക്ഷേ അത് അവസാനം പ്രതീക്ഷിക്കാത്ത കുഴപ്പത്തിലേക്കാണ് അവരെ എത്തിക്കുന്നത്.ഈ സിനിമ കാണാനായി അവസരം കിട്ടുന്ന നിർഭാഗ്യവാന്മാർക്കായി ആ സസ്പെൻസ് പൊളിക്കുന്നില്ല. ഇവിടെയെല്ലാം ജയറാമിന്റെ ഹിറ്റ് ചിത്രം 'വെറുതെയല്ല ഭാര്യ' മണക്കുന്നുണ്ട്.അതുപോലെ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' എന്ന സത്യൻ അന്തിക്കാട് ചിത്രത്തോട് സാമ്യമുള്ള പലരംഗങ്ങളും ഈ പടത്തിലും കാണാം.
ഇതിൽ കെ.കുമാറിന്റെ ഭാര്യ നിർമ്മലയുടെ സഹോദരനായി ഗോപി കരിമണ്ണൂർ എന്ന്പേരുള്ള ഒരു കഥാപാത്രമായാണ്, നമ്മുടെ ബോബി ചെമ്മണ്ണൂരിന്റെ വേഷവിധാനങ്ങൾ അനുകരിച്ചുകൊണ്ട് സലിംകുമാറിന്റെ കഥപാത്രം എത്തുന്നത്.ചിലയിടത്തൊക്കെ കൂട്ടച്ചിരി ഉയർത്താൻ ഈ വേഷത്തിന് കഴിയുന്നുണ്ടെങ്കിലും മുഖ്യകഥാപാത്രങ്ങളുമായി ശക്തമായി ബന്ധിപ്പിക്കാനുള്ള തിരക്കഥാസൂത്രം ചിത്രത്തിനില്ല. അതായത് ഈ കഥാപാത്രത്തെ പൂർണമായി കട്ട്ചെയ്താലും ചിത്രത്തിന്റെ കഥക്ക് ഒരു കുഴപ്പവും പറ്റുന്നില്ല.
കുറ്റം മാത്രം പറയരുത്.ചില നല്ല ഹാസ്യരംഗങ്ങളും സാമൂഹിക വിമർശനങ്ങളും ചിത്രത്തിലുണ്ട്.ദൈവവും സഹായിയും ആദ്യമായി കേരളത്തിലത്തെുമ്പോൾ ബംഗാളികളെ മാത്രമേ കാണുന്നുള്ളൂ.മലയാളികൾ എവിടെയുണ്ടെന്ന് ചോദിക്കുമ്പോൾ ബിവറേജസിലെ ക്യൂ കാണിക്കുന്നത് ഒരുരംഗം.പൂജയും വഴിപാടുമെല്ലം കേവലം കൈക്കൂലി സമമാണെന്ന് ദൈവം ഒരിടത്ത് പറയുന്നുണ്ട്.മെസ്സിയോടും സുവാരസിനുമൊപ്പം സലിംകുമാറിന്റെ ഫുട്ബോൾ കളി വിശ്വസനീയമായി ചിത്രീകരിച്ചത് കൗതുകകരമായി.ആനിമേഷന്റെയും എഡിററിങ്ങിന്റെയും ചില വിദഗ്ധ കരങ്ങൾ ഇവിടെ കാണാം.കുളപ്പുള്ളി ലീല ഗ്യാസുകുറ്റി തോളിൽവെച്ചു കൊണ്ടുപോവുന്നതിന് ശിവലിംഗവുമായി പോവുന്ന ബാഹുബലിയുടെ മ്യൂസിക്ക് ഇട്ടതും പ്രക്ഷേകർക്ക് രസിച്ചിട്ടുണ്ട്.അതുപോലെ തന്നെ സ്വഛഭാരത് മിഷനും ശൗചാലയവുമൊക്കെ പ്രത്യേക ഒരു ടോണിൽ അവതരിപ്പിച്ച് ട്രോളുന്നുണ്ട്.
നിലവാരം കുറഞ്ഞ ഫലിതങ്ങളും അനവധി
എന്നാൽ ആദ്യപുകുതിയിലെ ഏതാനും ചില ചിരിപ്പടക്കങ്ങൾ കഴിഞ്ഞാൽ പല കോമഡിയും ശുദ്ധ വളിപ്പും തറയുമാവുന്നു.ഒരു പഞ്ചായത്ത് മെമ്പറായ സുരഭിലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം ഇടക്കിടെ ഞാൻ ഇന്നയാളുമായി ബന്ധപ്പെട്ട് ആ പ്രശ്നം പരിഹരിച്ചു എന്നൊക്കെ പറയുന്നതിലെ ബന്ധപ്പെട്ടു എന്ന വാക്കുമാത്രം അടർത്തിയെടുത്ത് ആവർത്തിച്ച് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ചളികോമഡി ഉണ്ടാക്കിയിരുക്കുന്നു.ദിലീപ് വിഷയത്തിൽ മാധ്യമങ്ങൾ എടുത്ത സമീപനത്തെ നിശിതമായി വിമർശിക്കാനായി തട്ടിക്കൂട്ടിയ സീനുകളാണ് അവസാന ഭാഗങ്ങളിലെ ചാനൽ വിമർശനമെന്നൊക്കെ ഏത് കണ്ണുപൊട്ടനും ബോധ്യപ്പെടും സർ.കെ.കുമാറിന്റെ കക്കൂസിനികത്തുനിന്നും ഓടുപൊളിച്ചുമൊക്കെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെ കാണിക്കുന്നുണ്ട്.ഒരുഘട്ടത്തിൽ താൻകൂടി അംഗമായ 'അമ്മ'യെന്ന സിനിമാ സംഘടനക്കും കൊടുക്കുന്നുണ്ട് സലിംകുമാർ ഒരു പണി. ഒരു ആരോപണം വന്ന ഉടനെതന്നെ ഉൽസവക്കമ്മറ്റിയിലെ എക്സിക്യൂട്ടീവ് സമിതി കെ.കുമാറിനെ പുറത്താക്കുകയാണ്.പുറത്താക്കാനുള്ള അധികാരം നമുക്കില്ളെന്നും അത് ജനറൽബോഡിക്കാണെന്നും വനിതാ മെമ്പർ പറയുമ്പോൾ, 'നമ്മൾ പറഞ്ഞാൽ മതി,മറ്റുള്ളവർ കേട്ടോളും' എന്നാണ് മറുപടി.
പ്രിയപ്പെട്ട സലിംകുമാർ എന്തിനാണ് ഇങ്ങനെ വളഞ്ഞവഴിക്ക് മൂക്ക് പിടിക്കുന്നത്.താങ്കൾ ആ ഉൽസവക്കമ്മറ്റിയിലൂടെ എന്താണ് ആരെയാണ് ഉദ്ദേശിച്ചത് എന്നൊക്കെ അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യപ്പെടും.താങ്കളുടെ വളഞ്ഞവഴിമൂലം ആക്ഷേപവുമില്ല ഹാസ്യവുമില്ല എന്ന മോഡലിലാണ് പല രംഗങ്ങളും അവസാനിക്കുന്നത്.ഇങ്ങനെയല്ല സ്പൂഫിങ്ങ്.
അടിക്കടി ചിത്രങ്ങൾ പൊട്ടി വെടിതീർന്നുനിൽക്കുന്ന ജയറാമിന്റെ കരിയറിലേക്കുള്ള ആണിയടിയായിപ്പോയി ഈ പടം.വെറുതെയല്ല ഭാര്യയിലൊക്കെ ജയാറാം ചെയ്ത കഥാപാത്രത്തിന്റെ നിഴൽ മാത്രമാണിവിടെ.പിന്നെ ചില രംഗങ്ങളിലൊക്കെ പഴയ പ്രതിഭയുടെ മിന്നലാട്ടം കാണാം.ഗ്രാമസേവകന്റെ അറിയിപ്പ് പ്രത്യേക ശബ്ദത്തിൽ കാണിക്കുന്നിടത്തൊക്കെ മാത്രം.അനുശ്രീയും ഈ പടത്തിൽ നന്നായിട്ടില്ല.ഡയലോഗിലും ചിലയിടത്ത് വല്ലാത്ത കൃത്രിമത്വം തോന്നുന്നു.'വയ്യാ മടുത്തു' എന്ന ഡയലോഗ് വഴി ചിലയിടത്തൊക്കെ സെൽഫ് ട്രോൾ ആകാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും നെടുമുടിവേണുവും ടൈപ്പ് റോളിൽ തന്നെയാണ്.കുളപ്പുള്ളി ലീലമാത്രമാണ് ബോറടിപ്പിക്കാഞ്ഞത്.സലിംകുമാറിന്റെ ഉറ്റസുഹൃത്ത് നാദിർഷ തയാറാക്കിയ പാട്ടുകളും നന്നായിട്ടില്ല.
അവസാനമായി ഒന്നേ പറയാനുള്ളൂ. ദൈവത്തെയോർത്ത് സലിം കുമാർ താങ്കളുടെ വില കളയരുത്. ഇനിയും ഇതിലേ വരരുത്, അനകളെയും തെളിച്ച്.
വാൽക്കഷ്ണം: ഈ ചിത്രത്തിലെ ഒരു ആശ്വാസം ബോബി ചെമ്മണ്ണൂർ എന്ന ആരും വിമർശിക്കാത്ത, സ്വർണ്ണക്കട മുതലാളിയെ ട്രോളിയതാണെന്ന് നേരത്തെ പറഞ്ഞുവല്ലോ.പക്ഷേ അതും ഒരു അഡ്ജസ്റ്റ്മെന്റാണെന്ന് സംശയം ഉയരുകയാണ്.ചിത്രമെടുക്കുന്ന കാര്യം ഒരുവർഷം മുമ്പ് ബോബി ചെമ്മണ്ണൂരുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നുമാണ് സലിംകുമാർ ഈയിടെ ഒരു ഓൺലൈൻ വാർത്താപോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്! 'ബോബി ചെമ്മണ്ണൂരിനെ ഇമിറ്ററ്റേു ചെയ്യുന്നു എന്നുമാത്രമേ ചിത്രത്തിൽ ഉള്ളൂ. എന്നാൽ അദ്ദഹത്തേിന്റെ പ്രൊഫഷണൽ ജീവിതവുമായി ഒരു ബന്ധവും സിനിമക്കില്ല' എന്നുകൂടിയും സലീം കുമാർ വ്യക്തമാക്കുന്നു.
ചുമ്മതാണോ കേവലും വേഷവിധാനത്തിന്റെ കൗതുകത്തിലും, മെസ്സിയുമൊത്തുള്ള ഫുട്ബോൾ കളിയിലും,കൂട്ടയോട്ടത്തിലും മാത്രമായി സാമ്യം ഒതുങ്ങിപ്പോയത്.നാണക്കേടാണ്, മിസ്റ്റർ സലിംകുമാർ അങ്ങയെപ്പോലുള്ള ദേശീയ അവാർഡ്വരെ നേടിയ കലാകാരൻ ഇങ്ങനെ ചെറുതാവുന്നതിൽ.വിമശിക്കേണ്ടവരുടെ മുൻകൂർ സമ്മതം വാങ്ങി ചെറുതായൊന്ന് തോണ്ടുക. എന്നിട്ട് വലിയ സോഷ്യൽ സറ്റയർ ആണെന്ന് വീമ്പടിക്കുക.ഒ.എം.കെ.വി എന്നല്ലാതെ എന്ത് പറയാൻ?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്