യുപി സ്കൂൾ കുട്ടികളെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നു; അരുംകൊലകൾ നിറച്ചു പേടി ഉണർത്തുന്നു; സദാചാരവാദികൾ തല്ലിയോടിക്കേണ്ടത് വിനയൻ എന്ന സാമൂഹ്യദ്രോഹിയെ: ലിറ്റിൽ സൂപ്പർമാൻ അഥവാ ഒരിക്കലും മക്കളുമായി കാണാൻ പോകരുതാത്ത പൊട്ട സിനിമ
ഷാജൻ സ്കറിയ
തലസ്ഥാനത്തെ കലാഭവൻ തീയറ്ററിൽ മക്കളുമായി വിനയന്റെ ലിറ്റിൽ സുപ്പർ മാൻ കാണാൻ പോയത് ഇതൊരു പൊട്ട സിനിമ ആയിരിക്കും എന്ന ഉത്തമ ബോധ്യത്തിൽ തന്നെയാണ്. എന്നാൽ മക്കളുമായി കാണാൻ പറ്റുന്ന സിനിമകൾ ഈ ന്യൂ ജനറേഷൻ കാലത്ത് കുറഞ്ഞു വരുന്നതിനാൽ കുട്ടികൾക്ക് വേണ്ടിയുള്ള 3 ഡി സിനിമ എന്തായാലും അവർക്ക് ഇഷ്ടപ്പെടുമല്ലോ എന്ന് കരുതിയാണ് റിസ്ക് എടുക്കാൻ മുതിർന്നത്. എന്നാൽ തീയറ്ററിൽ കയറിയ ആ നിമിഷം മുതൽ എന്റെ മാത്രമല്ല ഇങ്ങനെ കുട്ടികളുടെ കൈ പിടിച്ചെത്തിയവരുടെ എല്ലാം മുഖം വിളറി വെളുത്തുപോയി എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല.
ഈ പടം എടുത്ത വിനയന്റെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് ആരെങ്കിലും ശപിച്ചാൽ ഞാൻ അവരെ കുറ്റം പറയില്ല. അത്രയ്ക്കും തെറ്റായ സന്ദേശവും മക്കൾ കാണരുത് ഇതെന്ന് മാതാപിതാക്കൾ ആലോചിച്ചു പോകുന്നതുമായ വൃത്തികെട്ട സീനുകൾ നിറഞ്ഞ ഒരു മഞ്ഞപ്പടം ആണിത്. ഇത് കണ്ടിട്ട് ഇറങ്ങിയ സർവ മാതാപിതാക്കളും വിനയനെയും ഇതിന്റെ പിന്നണിക്കാരെയും നിരന്തരം ശപിക്കുന്നുണ്ടായിരുന്നു. ഇത്തരം സിനിമകളെ പൂർണമായും പരാജയപ്പെടുത്തേണ്ടത് ഒരു സാമൂഹ്യ ഉത്തരവാദിത്തമാണ് എന്ന് പറയാൻ ഈ ലേഖകന് ഒരു മടിയുമില്ല.
ഈ സിനിമയുടെ ഏതെങ്കിലും ഒരു ഘടകത്തെ എടുത്തു വില ഇരുത്തേണ്ട കാര്യമില്ല. കഥയോ തിരക്കഥയോ ലോജിക്കോ ആരും ചോദിക്കരുത്. അല്ലെങ്കിൽ തന്നെ വിനയൻ സിനിമകൾ കാണാൻ പോകുന്ന ആരെങ്കിലും ഇതൊക്കെ തേടിയാണോ തീയറ്ററിൽ എത്തുക? കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പോലും ഒരു കോമൺസെൻസും വിനയൻ പ്രകടിപ്പിച്ചിട്ടില്ല. വില്ലൻ വേഷത്തിലൂടെ മലയാളികൾ അംഗീകാരം നൽകിയ, അതല്ലാതെ മറ്റൊരു റോളും വഴങ്ങാത്ത രഞ്ജിത്ത് എന്ന നടനെ ആദർശശാലിയായ ഒരു കുടുംബ നാഥനായി പ്രവീണയുടെ ഭർത്താവിന്റെ വേഷം കെട്ടിച്ചു റൊമാൻസിനു ഇറക്കിയപ്പോഴേ ഇത് കണ്ടിരിക്കാനുള്ള ക്ഷമ നഷ്ടമായി. നടന്റെ ശരീരഭാഷ കഥാപാത്രത്തിന്റെ വിജയത്തിന് ഏറ്റവും വലിയ ഘടകമാണ് എന്ന് ഈ കാസ്റ്റിങ് ഒരിക്കൽക്കൂടി അടിവരയിടുന്നു. സിനിമയിൽ ഉടനീളം ലോജിക്കേതുമില്ലാത്ത സംഭവങ്ങളുടെ പരമ്പര തന്നെയാണ്. അതൊന്നും ഇവിടെ ചർച്ച ചെയ്യാനേ ഇല്ല.
രഞ്ജിത്തിന്റെ വിൽസൺ എന്ന ആദർശ വേഷം സഹിക്കാതെ ഇരിക്കുമ്പോൾ നായകനായ ആറാം ക്ലാസ്സുകാരൻ പ്രണയചേഷ്ടകളോടെ പ്രത്യക്ഷപ്പെടുകയാണ് വെള്ളിത്തിരയിൽ. വിത്സന്റെ പുന്നാരമോനാണ് വില്ലി എന്ന കള്ളക്കാമുകൻ. അവൻ അപ്പനോടും അമ്മയോടും വേണ്ടാതീനം പറയുന്നത് പോട്ടെ; അത് സാധാരണ കാര്യം തന്നെയാണ്. എന്നാൽ അവന്റെ ഒടുക്കത്തെ പ്രണയവും അതിനുവേണ്ടിയുള്ള ത്യാഗങ്ങളും സഹിക്കാൻ പറ്റില്ല. നിഷ്കളങ്കമായി ചിരിക്കുന്ന ഒരു നല്ല പെൺകുട്ടിയെ നാടകീയമായി വില്ലി പ്രണയത്തിൽ കുരുക്കുകയാണ്. സൈക്കിളിന്റെ കാറ്റ് അഴിച്ചുവിട്ടു സ്വന്തം സൈക്കിളിന്റെ പിറകിൽ കയറ്റിയിരുത്തിയാണ് പ്രണയം തുടങ്ങുന്നത്. പിന്നീട് ഒരിക്കൽ നടു റോഡിൽവച്ച് അവൾ പ്രണയം തുറന്നുപറയുന്നു. പിന്നൊരു പാട്ടുസീനാണ്. കാമുകനും കാമുകിയും കൂടി മരം ചുറ്റി നടക്കുന്ന സീനുകൾ കാണുന്ന മാതാപിതാക്കളുടെ നെഞ്ചിൽ കോരിയിടുന്നത് ഒരിക്കലും കെടാത്ത തീയാണ്. പ്രണയിക്കാൻ യുപി സ്കൂളുകാരനും പറ്റും എന്ന് മക്കൾക്ക് തോന്നൽ ഉണ്ടാക്കുക മാത്രമല്ല, അതിനെല്ലാം മാതൃകസ്ഥാനിയായ അപ്പൻ കൂട്ടുനിൽക്കുക കൂടി ചെയ്യുക ചെറിയ കാര്യമാണോ? കോളേജിൽ പഠിക്കുന്ന സഹോദരിയുടെ പ്രണയത്തിന്റെ പുറകെയും വലിയ വായിൽ ഫിലോസഫി പറഞ്ഞു വില്ലി പോകുന്നുണ്ട്.തീയറ്ററിൽ കയറിയ ആ നിമിഷം മുതൽ കുട്ടികളുടെ കൈ പിടിച്ചെത്തിയവരുടെ എല്ലാം മുഖം വിളറിവെളുത്തുപോയി. ഈ പടം എടുത്ത വിനയന്റെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് ആരെങ്കിലും ശപിച്ചാൽ ഞാൻ അവരെ കുറ്റം പറയില്ല. അത്രയ്ക്കും തെറ്റായ സന്ദേശവും മക്കൾ കാണരുത് ഇതെന്ന് മാതാപിതാക്കൾ ആലോചിച്ചു പോകുന്നതുമായ വൃത്തികെട്ട സീനുകൾ നിറഞ്ഞ ഒരു മഞ്ഞപ്പടം ആണ് ലിറ്റിൽ സൂപ്പർമാൻ. ഇത് കണ്ടിറങ്ങിയ സർവ മാതാപിതാക്കളും വിനയനെയും ഇതിന്റെ പിന്നണിക്കാരെയും നിരന്തരം ശപിക്കുന്നുണ്ടായിരുന്നു. ഇത്തരം സിനിമകളെ പൂർണമായും പരാജയപ്പെടുത്തേണ്ടത് ഒരു സാമൂഹ്യ ഉത്തരവാദിത്തമാണ്.
പാട്ടുസീനിന്റെ ഒരുഘട്ടത്തിൽ ഇല്ലോളം ഇല്ലാത്ത പെൺകുട്ടിയെ ചുംബിക്കാൻ ഒരു ക്ലാസ്സ് മുറിയിൽ വില്ലി രഹസ്യമായി കയറുന്ന ഭാഗം ഉണ്ട്. ചുംബനം പ്രതീക്ഷിച്ചു പെൺകുട്ടി നിൽക്കുമ്പോൾ കണ്ടിരിക്കുന്ന മാതാപിതാക്കൾ തിയറ്ററിന്റെ സീറ്റ് വലിച്ചുകീറാത്തത് ഭാഗ്യം. എന്തായാലും സിനിമയിലെ ഏക തമാശ കഥാപാത്രമായ വൈസ് പ്രിൻസിപ്പലച്ചൻ ആ ചുംബന സീൻ കാണാൻ ഇടിച്ചു കേറിയതുകൊണ്ട് അതുനടക്കാതെ പോയത് കാഴ്ചക്കാരുടെ മഹാഭാഗ്യം. എങ്കിലും മക്കൾക്ക് കിട്ടാനുള്ളത് എല്ലാം അപ്പോഴേക്കും കിട്ടിക്കാണും. ഈ പ്രണയം കഴിഞ്ഞു വീട്ടിൽ ചെന്നാൽ ഈ ഏഴാം ക്ലാസ്സുകാരൻ ഡിക്ഷ്ണറി എടുത്തു വച്ചു സെക്സിനെക്കുറിച്ച് പഠിക്കുകയാണ്. മനസ്സിന്റെ ഇഷ്ടത്തിന് അപ്പുറം ശരീരത്തിന്റെ ഇഷ്ടം കൂടി നടത്തുന്നതാണ് സെക്സ് എന്ന അവന്റെ കണ്ടുപിടിത്തം മുഴങ്ങി കേൾക്കുന്നുമുണ്ട്.
ആറാം ക്ലാസ്സുകാരന്റെ പ്രണയം കണ്ടു പേടിച്ചരണ്ട് ഇരിക്കുമ്പോൾ പിന്നെ കാണുന്നത് പ്രായമായവർ പോലും കാണാൻ മടിക്കുന്ന വയലൻസ് ആണ്. വിൽസൺ എന്ന എക്സിക്യൂട്ടീവ് എൻജിനിയറെയും ഭാര്യയെയും മന്ത്രിയുടെ മകനും ബോർഡ് ചെയർമാനും കൂടിയായ നേതാവും ഗുണ്ടകളും കൂടി വെട്ടി നുറുക്കി കൊല്ലുകയാണ്. എല്ലാത്തിനും സാക്ഷിയായി നമ്മുടെ പ്രണയ നായകൻ. കൊലയെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര കൊലയാണ്. കൊത്തി നുറുക്കി ചോര ഒലിപ്പിക്കുന്ന സീനുകൾ കണ്ടു തീയറ്ററിൽ ഇരിക്കുന്ന കുട്ടികൾ ഉറക്കെ നിലവിളിക്കുകയാണ്. ഒരിക്കൽ പോലും മക്കൾ കാണരുതെന്ന് ഏതു മാതാപിതാക്കളും ആഗ്രഹിക്കുന്ന ഈ കൊലപാതകം ഏറ്റവും കുറഞ്ഞത് പത്തുതവണ എങ്കിലും ഈ സിനിമയിലുടനീളം ആവർത്തിക്കുന്നുണ്ട്.
ഇതിനുശേഷം അഞ്ചോ ആറോ കൊലപാതകങ്ങൾ കൂടി ഈ സിനിമയിലുണ്ട്. അതും ഏറ്റവും ക്രൂരവും നിന്ദ്യവുമായ അറുംകൊലകൾ. സ്വപ്നത്തിലും യാഥാർഥ്യത്തിലുമായി ഈ ആറാം ക്ലാസ്സുകാരൻ തന്നെയാണ് ഈ കൊലപാതകങ്ങൾ എല്ലാം ആസൂത്രണം ചെയ്യുന്നത്. വില്ലി എന്ന പയ്യൻ തോക്കെടുത്തുകൊലയാളിയായി മാറുന്ന കഥയും ദുർമാന്ത്രികത അല്ലാതെ മറ്റെന്താണ്? ഒരിക്കൽ കൂടി ഓർത്തെടുക്കാൻ വയ്യാത്തത്രയും ദുർമാന്ത്രികതകൾ നിറഞ്ഞതാണ് ഈ സിനിമ.
ലിറ്റിൽ സൂപ്പർമാൻ പോലയുള്ള മനോരോഗ സിനിമകൾ കുട്ടികളുടെ സിനിമ ആണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന വിധത്തിൽ എങ്ങനെയാണ് സെൻസർ ബോർഡ് അനുമതി നേടിയെടുത്തത്? ആദർശത്തിന്റെ പേരുപറഞ്ഞു കളിമണ്ണിനെതിരെ ഉറഞ്ഞുതുള്ളിയ സദാചാരവാദികൾ എവിടെപ്പോയി? ഒന്ന് ചുംബിച്ചാൽ സനാതന ഭാരത ധർമ്മം പൊഴിഞ്ഞു വീഴുമെന്നു ഗീർവാണം അടിക്കുന്ന സംഘപരിവാറും സദാചാരം പ്രസംഗിച്ചു നടക്കുന്ന മറ്റു മതമൗലികവാദികളും എവിടെപ്പോയി?ലിറ്റിൽ സൂപ്പർമാൻ ഒരു സ്വപ്നലോകത്ത് കൂടി കടന്നു പോകുന്നുണ്ട്. ലോജിക്കിനെക്കുറിച്ച് സംസാരിക്കുന്നത് ഇവിടെ പ്രസക്തമല്ലെങ്കിലും ചില കാര്യങ്ങൾ കണ്ടാൽ എങ്ങനെ ചിരിക്കാതിരിക്കും? കൊടുംകാട്ടിൽ ആകാശത്ത് നിന്ന് നേതാവിനെ താഴേക്ക് ഇടുകയാണ് സൂപ്പർമാൻ. ആയിരക്കണക്കിന് അടി മുകളിൽ നിന്ന് വീണിട്ടും നേതാവിന് ഒരു പരിക്കുപോലുമില്ല. കാരണം കുട്ടികളെ ഭയപ്പെടുത്താനുള്ള പലതും ഈ നേതാവിനെ കൊണ്ട് ചെയ്യിപ്പിക്കാൻ തിരക്കഥാകൃത്ത് തയ്യാറാക്കിയിട്ടുണ്ടല്ലോ. ആന ഓടിക്കുക, അനക്കോണ്ടയെ കൊണ്ട് ചുറ്റിപ്പിടിപ്പിക്കുക, കടുവ ഓടിച്ചിട്ട് പിടിച്ചു തീറ്റുക തുടങ്ങിയ കലാപരിപാടികൾ എല്ലാം ഇതിന്റെ ഭാഗമായി തയ്യാറാക്കിയതാണ്. ദിനോസറും കടലും കടലിടുക്കും കുഴൽക്കിണറും പെരുവെള്ളവും എന്ന് വേണ്ട പേടിപ്പിക്കാൻ ഉള്ള സർവതും വിനയൻ സാർ ഈ സിനിമയിൽ ചേർത്തിരിക്കുന്നു.
ഈ വൃത്തികെട്ട സിനിമ ആഭാസം കഴിഞ്ഞു ആശ്വാസത്തോടെ തീയറ്ററിന്റെ വെളിയിൽ ഇറങ്ങിയപ്പോൾ ഭാര്യക്ക് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഇനി സിനിമ കാണാൻ തന്നെയും മക്കളെയും നിർബന്ധിക്കരുത് എന്ന്. ഇതുകേട്ട് ഒമ്പത് വയസ്സുകാരനായ മകൻ പറയുന്നു അമ്മയെന്തിനാണ് വിഷമിക്കുന്നത്. ഇതൊന്നും മാതൃക ആക്കരുത് എന്ന് ഒടുവിൽ എഴുതി കാണിച്ചിട്ടില്ലേ എന്നായിരുന്നു. എന്ത് തെമ്മാടിത്തരവും കാട്ടിയശേഷം മാതൃക ആക്കരുത് എന്ന് എഴുതിക്കാണിച്ചാൽ പരിഹാരമാകുമോ എന്നായിരുന്നു കേട്ടുനിന്ന ഒരു വീട്ടമ്മ ചോദിച്ചത്. വ്യവസ്ഥാപിത സിനിമക്കാർക്കെതിരെ പട പൊരുതി സിനിമയെടുക്കുന്ന വിനയനെക്കുറിച്ച് ആവേശത്തോടെ മുമ്പ് എഴുതിയതിനെക്കുറിച്ചുള്ള കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ.
ഇത്തരം സിനിമകൾ കുട്ടികളുടെ സിനിമയാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന വിധത്തിൽ എങ്ങനെയാണ് സെൻസർ ബോർഡ് അനുമതി നേടിയെടുത്തത്? ഈ സെൻസർ ബോർഡിൽ ഇരിക്കുന്ന ഒരുത്തനും സിനിമ കാണാതെയാണോ അനുമതി നൽകുന്നത്? സദാചാരത്തിന്റെ പേര് പറഞ്ഞു കളിമണ്ണിനെതിരെ ഉറഞ്ഞുതുള്ളിയ സദാചാരവാദികൾ എവിടെപ്പോയി? ഒന്ന് ചുംബിച്ചാൽ സനാതന ഭാരത ധർമ്മം പൊഴിഞ്ഞുവീഴുമെന്നു ഗീർവാണം അടിക്കുന്ന സംഘപരിവാറും സദാചാരം പ്രസംഗിച്ചു നടക്കുന്ന മറ്റു മതമൗലികവാദികളും എവിടെപ്പോയി? കുട്ടികളുടെ സിനിമയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചു കുട്ടികൾക്ക് കാണാൻ കൊള്ളാത്ത ഒരു സിനിമ ഇറക്കിയ വിനയനെതിരെ കേസ് എടുക്കാൻ വകുപ്പൊന്നുമില്ലേ? ഇത്തരം ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ചോദിച്ചുകൊണ്ടാണ് ഈ ലേഖകൻ ലിറ്റിൽ സൂപ്പർമാൻ എന്ന മനോരോഗ സിനിമ കണ്ടു വീട്ടിലേക്കു മടങ്ങിയത്.
വാൽക്കഷണം: ഒരു സിനിമാനിരൂപണം ആകുമ്പോൾ എന്തെങ്കിലും നല്ലതു പറഞ്ഞില്ലെങ്കിൽ മോശമല്ലേ. അതുകൊണ്ടു പറയാം. ഈ സിനിമയിൽ മറക്കാനാകാത്ത ഒരു കഥാപാത്രമുണ്ട്. വില്ലിയുടെ കൂടെ എപ്പോഴും നിഴലായി നടക്കുന്ന ഒരു സുന്ദരൻ നായ്ക്കുട്ടി. അവന്റെ അഭിനയം കസറി.
Stories you may Like
- 'പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടൽ; പിന്നിൽ സുരേഷ് ഗോപിയുടെ കരുതൽ'
- രഞ്ജിത്തിന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
- ചലച്ചിത്ര അക്കാഡമിയിൽ നിന്നും രഞ്ജിത്ത് രാജിവയ്ക്കും?
- നടി പ്രവീണയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതി പിടിയിൽ
- ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടെന്ന് നേമം പുഷ്പരാജ്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്