ഒരുസ്ത്രീയും പുരുഷനും ചുംബിക്കാനൊരുങ്ങിയാൽ വടിവെട്ടി തല്ലിയോടിക്കുന്ന കേരളത്തിൽ 'നിരോധിക്കപ്പെടേണ്ട' സിനിമ; തോക്കെടുത്ത് അലറുന്ന പഴയ ബോറടിക്കാലം ഒഴിവാക്കിയാൽ ഇത് സുരേഷ്ഗോപിയുടെ മൂന്നാം ജന്മം: ഡോൾഫിൻസ് ദീപൻ കലക്കി
എം മാധവദാസ്
പനയമുട്ടം സുര. എന്തൊരുപേരാണത്! ഓർമ്മയുണ്ടോ ഈ മുഖമെന്ന് പുതിയകാല പയ്യന്മാരോട് ചോദിക്കേണ്ടവിധം വർഷത്തിൽ രണ്ടോമൂന്നോ ചിത്രങ്ങൾ മാത്രമാക്കി ചാനലുകളിൽ 'ദേപോയി ദാ വന്നുകൊണ്ടിരിക്കുന്ന' അനുഗ്രഹീത നടൻ സുരേഷ് ഗോപിക്ക് വ്യാവസായിക മലയാള സിനിമയിലേക്കുള്ള തിരിച്ചുവരുവുകൂടിയാവുകയാണ്. ചാരായ കച്ചവടത്തിൽനിന്ന് ബാർമുതലയാളിയായി പടർന്നുപന്തലിച്ച ഈ സുരപാലൻ.'ഡോൾഫിൻസിന്റെ' മികച്ച വിജയം ഭരത് ചന്ദ്രൻ ഐ.പി.എസ് പോലെതന്നെ സുരേഷ് ഗോപിക്ക് ഒരു മൂന്നാം ജന്മം നൽകിയിരിക്കയാണ്. മലയാള വാണിജ്യ സനിമക്ക് ഒരു നല്ല നടനെ തിരച്ചുകൊണ്ടുതന്നതിന് സംവിധായകൻ ദീപനോടും എഴുത്തുകാരനും സഹനടനുമായ അനൂപ് മേനോനോടും നന്ദി പറയാം.
പക്ഷേ അതിമനോഹരമോ, അതീവ വ്യത്യസ്തവുമായ കാഴ്ചയൊന്നുമല്ല 'ഡോൾഫിൻസ് ' നൽകുന്നത്. അതിന്റെ അണിയറ പ്രവർത്തകർ ആരും അങ്ങനെ അവകാശപ്പെടുന്നുമില്ല. കാശുകൊടുത്ത് കടിക്കുന്ന പട്ടിയെവാങ്ങുന്ന സമകാലീന അനുഭവം ഈ സിനിമയിൽ നിന്ന് ഉണ്ടാവില്ല. ചിലേടത്തൊക്കെ വെറുപ്പിക്കലുകൾ ഉണ്ടെങ്കിലും രണ്ടരമണിക്കൂർ സമയം തീരുന്നത് അറിയില്ല. പടം തുടങ്ങി അരമണിക്കൂറിനുള്ളിൽതന്നെ എങ്ങനെയെങ്കിലും ഒന്ന് തീർന്നുകിട്ടിയാൽമതി എന്ന അവസ്ഥയുള്ള കെട്ടുകാഴ്ചകൾക്കിടയിൽ ഇതു ഒരു ആശ്വാസമാണ്. മാത്രമല്ല, സമകാലീന കേരളീയ സാഹചര്യത്തിൽ നഗ്നമായ ചില ഇടപെടലുകളും ചിത്രം നടത്തുന്നുണ്ട്.
വിലക്കപ്പെട്ട കനി തിന്നുമ്പോൾ
ഒരു പ്രതിഷേധത്തിന്റെ പേരിലായാൽപ്പോലും ഒരുസ്ത്രീയും പുരുഷനും ചുംബിക്കാനൊരുങ്ങിയാൽ അവരെ വടിവെട്ടി തല്ലിയോടിക്കുന്ന സമകാലീന കേരളത്തിൽ 'നിരോധിക്കപ്പെടേണ്ട' സിനിമയാണിത്. ലൈംഗികതയും, മദ്യപാനവും, മദ്യനിർമ്മാണവുമായി 'വിലക്കപ്പെട്ടെതെന്ന്' സദാചാരവാദികൾ ചാപ്പയടിച്ച വഴികളിലൂടെയാണ് കഥയും തിരക്കഥയും ഒരുക്കിയ അനൂപ്മേനോന്റെ സഞ്ചാരം. അതിനുള്ളിലൂടെ സംഗീതവും, പരമ്പരക്കൊലപാതകവും വരുന്നുണ്ട്. എന്നാൽ ഒരിടത്തും സിനിമ വൾഗാരിറ്റിയിലേക്ക് വഴുതിവീഴുന്നില്ല എന്നതിനാൽ സംവിധായകൻ ദീപനും കൊടുക്കണം ഒരുഷേക്ക് ഹാൻഡ്.കൈത്തണ്ട മുറിച്ചാൽ ചോരക്കുപകരം ചാരായം വരുന്ന മദ്യരാജാവാണ് പനയമട്ടം സുര. വാറ്റടുപ്പിൽ നാടൻ കാച്ചിക്കൊണ്ട് തുടങ്ങിയ സുര ഇന്ന് നാൽപ്പത്തെട്ട് ബാറുകളുള്ള മദ്യരാജാവാണ്. പക്ഷേ അയാൾ 'ആനക്കാട്ടിൽ ഈപ്പച്ചനെപോലെ' ( 'ലേലത്തിലെ' സോമൻ) ഒരു തുള്ളി കുടിക്കയുമില്ല. ബെൻസും, ഓഡിയും, ജാഗ്വിറുമൊക്കെയുണ്ടായിട്ടും സുരക്ക് മനസ്സമാധനം മാത്രമില്ല.
കൈത്തണ്ട മുറിച്ചാൽ ചോരക്കുപകരം ചാരായം വരുന്ന മദ്യരാജാവാണ് പനയമട്ടം സുര. വാറ്റടുപ്പിൽ നാടൻ കാച്ചിക്കൊണ്ട് തുടങ്ങിയ സുര ഇന്ന് നാൽപ്പത്തെട്ട് ബാറുകളുള്ള മദ്യരാജാവാണ്. പക്ഷേ അയാൾ 'ആനക്കാട്ടിൽ ഈപ്പച്ചനെപോലെ' ( 'ലേലത്തിലെ' സോമൻ) ഒരു തുള്ളി കുടിക്കയുമില്ല. ബെൻസും, ഓഡിയും, ജാഗ്വിറുമൊക്കെയുണ്ടായിട്ടും സുരക്ക് മനസ്സമാധനം മാത്രമില്ല. അജ്ഞാതമായ മരണഭയവും, തനിക്ക് ആരും അർഹിക്കുന്ന വില നൽകുന്നില്ലെന്ന പ്രാഞ്ചിയേട്ടൻ കോംപ്ളക്സും അയാളെ അലട്ടുന്നു. കേരളത്തിലെ ഏത് പുത്തൻപണക്കാരെയുംപോലെ ജ്യോതിഷവും, കൂടോത്രവും, സ്പോക്കൺ ഇംഗ്ളീഷ് പഠനവും, ആത്മകഥ സിനിമയാക്കലുമായി അയാൾ നടത്തുന്ന കോപ്പിരാട്ടികൾ ശരിക്കും ചിരിയുണർത്തുന്നു.
സുരക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് നഗരത്തിലെ സ്ത്രീകൾക്കുവരെ വരാൻ കഴിയുന്ന സംഗീതസാന്ദ്രമായ തന്റെ ഡോൾഫിൻ ബാർ. (അപ്പോഴാണ് ഇത് കേരളം തന്നെയാണോയെന്ന് നമുക്ക് സംശയം തോന്നുന്നത്. പരപ്പനങ്ങാടിയിൽ ഒരു ഹോട്ടലിൽ ഒന്നിച്ച് ചായ കുടിച്ച വ്യത്യസ്ത മത വിഭാഗക്കാരായ യുവാവിനെയും യുവതിയെയും സദാചാരപൊലീസ് കൈകാര്യം ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്.) പതിവുപോലെ കോടീശ്വരനായ അനൂപ്മേനോന്റെ കഥാപാത്രം അവിടെ പാട്ടും കൂത്തും സ്ത്രീകളെ 'വളക്കലുമായി' കഴിഞ്ഞുപോവുന്നു. നഗരത്തിൽ അടുപ്പിച്ചടുപ്പിച്ച് കൊലപാതകങ്ങൾ നടക്കുന്ന സമയം. സുര മരണഭയത്താൽ ഒന്നുകൂടി അസ്വസ്ഥനാകുന്ന സമയത്ത് ഡോർഫിൻ ബാർ ക്രൂ കടപ്പുറത്ത് കാറ്റുകൊള്ളാൻ പോവുന്നു. അപ്പോഴാണ് കുപ്പിയിലടച്ച ഭൂതത്തെപോലെ കുപ്പിയിലടച്ച ഒരു എഴുത്തായി ആദ്യത്തെ ട്വിസ്റ്റ് വരുന്നത്. 'ഞാനിത് ഒരു വെള്ളച്ചാട്ടത്തിന്റെ മുകളിൽനിന്ന് എറിയുകയാണെന്നും ഇത് ഒരു പുരുഷന്റെ കൈയിൽ കിട്ടിയാൽ അയാൾ ആരായാലും ഞാൻ അയാളുടെ പെണ്ണായിരിക്കുമെന്ന്' കത്ത് ഫോൺനമ്പർ സഹിതം പറയുന്നു. അതോടെ സുരയുടെ ജീവിതം മാറിമറിയുന്നു. ശേഷം സ്ക്രീനിൽ. സുരയെ പ്രണയിപ്പിക്കാൻ അനൂപ് പഠിപ്പിക്കുന്നതും, ബൗദ്ധിക അടിമത്തം സ്ത്രീകളിൽ എങ്ങനെയുണ്ടാക്കാമെന്ന് ക്ളാസ്കൊടുക്കുന്നതുമൊക്കെ കൂട്ടച്ചിരി തീയേറ്ററിൽ ഉയർത്തുന്നുണ്ട്. അനൂപ് ജയസൂര്യ കോമ്പിനേഷൻപോലെ, സുരേഷ്ഗോപി ചേരുവക്കും ചേർച്ചയുണ്ട്. മുത്തശ്ശിക്കഥപോലുള്ള ഈ കടപ്പുറം എപ്പിസോഡ് മാത്രം വികസിപ്പിച്ചാൽ ഒന്നാന്തരമൊരു കഥയാക്കാമെന്നിരിക്കെ, അതിൽ കൊലപാതക പരമ്പരയുടെ സമാന്തര ട്രാക്കുകൂടി വന്നത് ചിലയിടത്തൊക്കെ കല്ലുകടിയാവുന്നുണ്ട്. ചില രംഗങ്ങൾ പഴയ സിനിമകളെ ഓർമ്മിപ്പിക്കയും ചെയ്യുന്നു. ഒരിടത്ത് തോക്കെടുത്ത് അലറി സുരേഷ് ഗോപി പഴയ ബോറടിക്കാലം ഓർമ്മിപ്പിക്കുന്നുമുണ്ട്. 'രാജമാണിക്യത്തിൽ' മമ്മൂട്ടി ഹിറ്റാക്കിയ തിരുവനന്തപുരം സ്ളാങ്ങ് സുരേഷും മോശമാക്കുന്നില്ല. മുത്തശ്ശിക്കഥപോലുള്ള ഈ കടപ്പുറം എപ്പിസോഡ് മാത്രം വികസിപ്പിച്ചാൽ ഒന്നാന്തരമൊരു കഥയാക്കാമെന്നിരിക്കെ, അതിൽ കൊലപാതക പരമ്പരയുടെ സമാന്തര ട്രാക്കുകൂടി വന്നത് ചിലയിടത്തൊക്കെ കല്ലുകടിയാവുന്നുണ്ട്. ചില രംഗങ്ങൾ പഴയ സിനിമകളെ ഓർമ്മിപ്പിക്കയും ചെയ്യുന്നു. ഒരിടത്ത് തോക്കെടുത്ത് അലറി സുരേഷ് ഗോപി പഴയ ബോറടിക്കാലം ഓർമ്മിപ്പിക്കുന്നുമുണ്ട്. തുടക്കത്തിലെ ചില സീനീകളിൽ സംവിധായകന് കുറച്ചകൂടി ശ്രദ്ധിക്കാമായിരുന്നു. അടുത്തകാലത്തെ സിനിമകളിൽ വലിയ ബോറായി മുഴച്ചുനിന്ന സംഗീതം നന്നായതാണ് ഈ ബാറിലെ ലഹരികൂട്ടുന്നത്.
സംഗീത സംവിധായകൻ എം.ജയചന്ദ്രനും, പശ്ചാത്തല സംഗീതമൊരുക്കിയ ഗോപിസുന്ദറും അഭിനന്ദനം അർഹിക്കുന്നു. 'ഓ, മൃദുലേ' എന്ന പഴയഗാനം മനോഹരമായി റീ മിക്സ്ചെയ്തിട്ടുണ്ട്. സുരാജ് വെഞ്ഞാടമൂടിന്റെയും, കൽപ്പനയുടെയും, സൈജുകുറുപ്പിന്റെയും വേഷങ്ങൾ വ്യത്യസ്തമായിട്ടുണ്ട്. 'പുതിയ മുഖം' എന്ന സിനിമയിലൂടെ പ്രതീക്ഷയുണർത്തി തുടങ്ങിയ സംവിധായകൻ ദീപന് പിന്നീട് ആ രീതിയിലുള്ള വിജയങ്ങൾ കിട്ടിയിട്ടില്ല എന്ന ക്ഷീണവും ഇതോടെ തീരും. വെള്ളച്ചാട്ടത്തിലൂടെ കുപ്പി തുള്ളിച്ചാടി പ്രവഹിക്കുന്ന സീനുകളിലൊക്കെ ദീപൻ എന്ന സംവിധായകന്റെ കൈയൊപ്പുണ്ട്.
വാക്കുകൾകൊണ്ട് ഇന്ദ്രജാലമൊരുക്കി അനൂപ്
അടുത്തകാലത്ത് മലയാളത്തിൽ കണ്ട ഏറ്റവും നല്ല സംഭാഷണങ്ങളുള്ള സിനിമകളിൽ ഒന്നാണിത്. വാക്കുകൾകൊണ്ട് കൊതിപ്പിക്കുന്ന കാൽപ്പനികതയൊരുക്കുന്ന അനുപ്മേനോന്റെ ഇന്ദ്രജാലം ഒന്നുവേറെ തന്നെയാണ്. സത്യത്തിൽ അഭിനയത്തേക്കാൾ അനൂപ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് എഴുത്തിലാണെന്ന് തോന്നുന്നു. അനൂപിന് ഒപ്പം നില്ക്കുന്നവരോ, മികച്ചവരോ ആയതായ എത്രയോ നടന്മാർ മലയാളത്തിലുണ്ട്. എന്നാൽ അനൂപിന്റെ തൂലികക്ക് ഒപ്പം നിൽക്കുന്നവർ കുറവും.
ഒരേസമയത്ത് ഫിലോസഫിയായും നർമ്മമായും ഉപയോഗിക്കാവുന്ന ഒരുപാട് സാധനങ്ങൾ ഈ സിനിമയിലും അനൂപ് കൈയിൽനിന്ന് ഇട്ടിട്ടുണ്ട്. ചത്ത സംഭാഷണങ്ങൾ കേട്ടുമടുത്ത, ഉദയകൃഷ്ണസിബി.കെ തോമസ് ടീമിനെപ്പോലെ ഫോർമുല എഴുത്തുകാർ മാത്രം വിജയിക്കുന്ന മലയാള സിനിമയിൽ അനൂപിനെപ്പോലുള്ളവർ സജീവമാകേണ്ടത് അത്യാവശ്യമാണ്. ആദ്യ ചിത്രമായ 'പകൽനക്ഷത്രങ്ങളിൽ' അനൂപ് ഒരുക്കിയ വിഭ്രമിപ്പിക്കുന്ന വാക്കുൾ അത്രപെട്ടെന്നൊന്നും പ്രേക്ഷകരുടെ മനസ്സിൽനിന്ന് മായില്ല. തുടർന്നുവന്ന ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ തുടങ്ങിയവയൊക്കെ വ്യത്യസ്തമായ കഥാപരിസരങ്ങൾകൊണ്ടും ശക്തമായ സംഭാഷണങ്ങൾകൊണ്ടും മിഴിവാർന്നിരുന്നു. ( കോപ്പിയടി പ്രശ്നമുള്ളതുകൊണ്ടാണ് അനൂപിന്റെ തന്നെ 'കോക്ക് ടെയിലിനെ' ഈ ലിസ്റ്റിൽ പെടുത്താത്തത്) ഒരേസമയത്ത് ഫിലോസഫിയായും നർമ്മമായും ഉപയോഗിക്കാവുന്ന ഒരുപാട് സാധനങ്ങൾ ഈ സിനിമയിലും അനൂപ് കൈയിൽനിന്ന് ഇട്ടിട്ടുണ്ട്. ചത്ത സംഭാഷണങ്ങൾകേട്ടുമടുത്ത, ഉദയകൃഷ്ണസിബി.കെ തോമസ് ടീമിനെപ്പോലെ ഫോർമുല എഴുത്തുകാർ മാത്രം വിജയിക്കുന്ന മലയാള സിനിമയിൽ അനൂപിനെപ്പോലുള്ളവർ സജീവമാകേണ്ടത് അത്യാവശ്യമാണ്.
വ്യത്യസ്ത വേഷവുമായി കൽപ്പന
സുരേഷ്ഗോപിയുടെ നായികയായി നടി കൽപ്പനവരുമെന്ന് അഞ്ചുവർഷം മുമ്പുവരെ നമുക്ക് ചിന്തിക്കാൻ കഴിയുമായിരുന്നോ. എത്രയൊക്കെ വിമർശിച്ചാലും ന്യൂ ജനറേഷൻ തരംഗമുണ്ടാക്കിയ ഭാവുകത്വപരമായ മാറ്റം തന്നെയാണത്. താരത്തിനല്ല, കഥാപാത്രത്തിനാണ് പ്രാധാന്യമെന്ന് അവരാണെല്ലോ മലയാള സിനിമയെ പഠിപ്പിച്ചത്. ഒരു കാമ്പുമില്ലാത്ത തറക്കോമഡി വേഷങ്ങളിൽ തളച്ചിട്ടുപോയ കൽപ്പനയെന്ന പ്രതിഭാശാലിയായ നടിക്ക് വല്ലപ്പോഴും മാത്രമാണ് ആത്മാവുള്ള കഥാപാത്രങ്ങളെ കിട്ടാറ്. ഈ അവസരം അവർ തകർക്കുകതന്നെ ചെയ്തു. അവസാനരംഗങ്ങളിൽ പ്രേക്ഷകന്റെ കണ്ണുനിറക്കാൻ പര്യാപ്തമാണ് കൽപ്പനയുടെ സൗണ്ട് മോഡുലേഷൻ.
പക്ഷേ ഈ കഥാപാത്രസൃഷ്ടിയുടെ പേരിൽ സ്ത്രീവിരുദ്ധത ആരോപിച്ച് ഫെമിനിസ്റ്റുകൾ തിരക്കഥാകൃത്ത് അനൂപ് മേനോനെതിരെ തിരിയാനും സാധ്യതയുണ്ട്. കടുംബത്തിനുവേണ്ടി എല്ലാം സഹിക്കുന്ന പതിവ്രതയായ സർവംസഹയുടെ റോളിലാണ് കൽപ്പന. ഭർത്താവിൽ ഒരു വ്യഭിചാരശങ്കയുണ്ടാവുമ്പോൾ 'അണ്ണന് ഞാൻ തികയാതായി അല്ലേ' എന്ന് സൗമ്യമായി ചോദിച്ചുകൊണ്ട് അവർ പറയുന്നത് ഇങ്ങനെയാണ്. 'കുട്ടികളൊക്കെ വലുതായില്ലേ, ഇനീം ഇങ്ങനെ നാറ്റിക്കരുത്. ഇതിനൊക്കെയാണ് ആളുകൾ ബാങ്കോക്കിലൊക്കെ പോവുന്നതെന്ന് പറയുന്നത് കേൾക്കാറുണ്ടെന്ന്'. ഒരുപക്ഷേ മലയാളി കുടുംബങ്ങളിലെ മാറിയ സാമൂഹിക അന്തരീക്ഷംവച്ച് അനൂപ് ബോധപൂർവം ഉൾപ്പെടുത്തിയതുമാവാം ഇത്.
താരജാടകളില്ലാതെ സുരേഷ്ഗോപി
മലയാള സിനിമയിൽ ഇത് തിരച്ചുവരവുകളുടെ കാലം കൂടിയാണ്. എട്ടുനിലയിൽ പടങ്ങൾ പൊട്ടിനിന്ന മമ്മൂട്ടിയിതാ 'വർഷവും','രാജാധിരാജയും', 'മുന്നറിയിപ്പും' നൽകിയ ബലത്തിൽ അടുത്ത രണ്ടുവർഷത്തേക്ക് ഡേറ്റില്ലാത്ത വിധം അരങ്ങുതകർക്കുന്നു. പനയമുട്ടം സുരയിലുടെ ഇപ്പോൾ സുരേഷ് ഗോപിയും. മുൻകാല സിനിമകൾ സുരേഷ്ഗോപിയെന്ന അതിമാനുഷനായ താരത്തെയാണ് ഫോക്കസ്ചെയ്തതെങ്കിൽ ഇതിൽ അദ്ദേഹം മാനുഷികമായ എല്ലാ ദൗർബല്യങ്ങളുമുള്ള പച്ചയായ മനുഷ്യനാണ്.
ഈ സിനിമക്കുശേഷം പുതുതായി നാലു സിനിമകൾകൂടി സുരേഷ്ഗോപിക്ക് കരാറായതായാണ് അറിയുന്നത്.'സുരേഷ് ഗോപിയോ, അങ്ങേരിപ്പോൾ സിനിമയൊക്കെ വിട്ട് ചാനൽഷോകളും നരേന്ദ്ര മോദിയുടെ പി.ആർ പണിയുമായി കാലം കഴിക്കയല്ലേ,' എന്ന് ഫേസ്ബുക്കിലുടെയൊക്കെ പരിഹസിച്ചവർക്കുള്ള മറുപടികൂടിയാണിത്.ഇന്നലെയും, വടക്കൻവീരഗാഥയും, കളിയാട്ടവുമൊക്കെ കണ്ടവർക്ക് സുരേഷിന്റെ അഭിനയമികവ് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. പക്ഷേ സൂപ്പർ താരമായതോടെ ഒരേ ടൈപ്പ് വേഷങ്ങൾചെയ്ത് അദ്ദേഹം ജനത്തെ തീയേറ്റിൽനിന്ന് ഓടിക്കാൻ നിർബന്ധിതരാക്കി. ഈ തിരിച്ചുവരവിലെങ്കിലും അദ്ദേഹം വിവേക പൂർവമായി കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്നലെയും, വടക്കൻവീരഗാഥയും, കളിയാട്ടവുമൊക്കെ കണ്ടവർക്ക് സുരേഷിന്റെ അഭിനയമികവ് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. പക്ഷേ സൂപ്പർ താരമായതോടെ ഒരേ ടൈപ്പ് വേഷങ്ങൾചെയ്ത് അദ്ദേഹം ജനത്തെ തീയേറ്റിൽനിന്ന് ഓടിക്കാൻ നിർബന്ധിതരാക്കി. ഈ തിരിച്ചുവരവിലെങ്കിലും അദ്ദേഹം വിവേക പൂർവമായി കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം 'അപ്പോത്തിക്കിരിയിലും' മികച്ച വേഷമായിരുന്നു മലയാളത്തിലെ പഴയ ക്ഷുഭിതയൗവനത്തിന്റെതെന്ന് പറയാതെവയ്യ.
വാൽക്കഷ്ണം: കെപിസിസി പ്രസിഡന്റ് വി എം സുധീരനൊക്കെ നിർബന്ധമായും കാണേണ്ട സിനിമയാണ് 'ഡോൾഫിൻസ്'. കേരളത്തിലെ ചാരായ നിരോധനം എങ്ങനെയാണ് മദ്യ മാഫിയയെ വളർത്തിയതെന്ന് സിനിമ കാണിച്ചുതരുന്നുണ്ട്. ഇനി ബാറുകളൊക്കെ പൂട്ടുന്നതോടെ കേരളത്തിൽ ആരാണ് വളർന്നുവരികയെന്ന കൃത്യമായ സൂചനയും ഇതിലുണ്ട്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- മോദിയെ കണ്ടു, തൃശ്ശൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു സുരേഷ് ഗോപി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്