ഈട അഥവാ രുധിരകാലത്തെ പ്രണയം; പ്രമേയത്തിലും ആഖ്യാനത്തിലും ഫസ്റ്റ് ക്‌ളാസ് മാർക്ക് കൊടുക്കാവുന്ന ചിത്രം; കമ്മികൾക്കും സംഘികൾക്കും ഒരുപോലെ കുരുപൊട്ടുന്ന ശക്തമായ രാഷ്ട്രീയ ഉള്ളടക്കം; അഭിനയത്തികവിൽ ഷെയിൻ നിഗം; കണ്ണൂരിലെ ചോരക്കൊതിയന്മാർ ഈ പടം ഒന്നു കണ്ടിരുന്നെങ്കിൽ!
കെ വി നിരഞ്ജൻ
ദേശാഭിമാനിയിലും ജന്മഭൂമിയിലും ഒരുപോലെ ഒന്നാംപേജ് മുഴുവൻ പരസ്യം നൽകി ഇരുപാർട്ടിയുടെയും ന്യായീകരണ തൊഴിലാളികളെ തീയേറ്ററിലേക്ക് ആനയിക്കുക!എന്നിട്ട് രാഷ്ട്രീയ തിമിരം ബാധിച്ച അവരുടെ പാർട്ടികൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കാണിച്ചുകൊടുത്ത് ഞെട്ടിക്കുക.'ഈട' എന്ന പടത്തിന്റെ അണിയറ ശിൽപ്പികളെയും മാർക്കറ്റിങ്ങ് ടീമിനും കിടക്കട്ടെ ആദ്യം തന്നെ ഒരു ഹായ്.ഇരുപാർട്ടിക്കാരും ഒരുപോലെ പൊള്ളുന്നതുകൊണ്ട് നിങ്ങൾക്ക് ഉറപ്പിക്കാം.നിങ്ങൾ രാഷ്ട്രീയ ശരിപക്ഷത്തുതന്നെ.
പൊളിറ്റിക്കലായ ഉള്ളടക്കം അവിടെ നിൽക്കട്ടെ.സിനിമാറ്റിക്കായ ഘടകങ്ങൾ എടുത്തുനോക്കിയാലും 'ഈട' ഒരു നല്ല ചിത്രമാണ്.കണ്ണൂരിന്റെ പശ്ചാത്തലത്തിൽ,കൊലവെറികൾക്കിടയിലൂടെ ഒരു പ്രണയകഥ പറയുകയാണ് മികച്ച എഡിറ്റർക്കുള്ള ദേശീയ- സംസ്ഥാന പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ അജിത് കുമാർ.ഷോട്ടുകളിൽ, ദൃശ്യവിന്യാസത്തിൽ, ലൈറ്റിങ്ങിൽ, അഭിനയത്തിൽ, തിരക്കഥയിൽ എല്ലാം ഫസ്റ്റ്ക്‌ളാസ് മാർക്ക് കൊടുക്കാവുന്ന ചിത്രമാണിത്.
രാഷ്ട്രീയ വിശ്വാസത്തിന്റെ പേരിലുള്ള ചോരക്കളികൾക്ക് മുകളിൽ പ്രണയം പടർന്നു പന്തലിക്കുന്ന മനോഹരമായ കാഴ്ചയാണ് ചിത്രത്തിലുള്ളത്. മതിലുകൾ തീർക്കുന്ന രാഷ്ട്രീയ സങ്കുചിതരുടെ ലോകത്തേക്ക് ഈട പ്രണയമായി പെയ്തു പെയ്ത് നിറയുന്നു.ചിലയിടത്തുള്ള ചിത്രത്തിന്റെ മന്ദഭാവം മാത്രമാണ് ഒരൽപ്പം കല്ലുകടിയായി തോനുന്നത്.അതൊഴിവാക്കി ഒന്ന് ഫാസ്റ്റടിച്ചിരുന്നെങ്കിൽ ചിത്രത്തിന്റെ കൊമേർഷ്യൽ വിജയം ഉറപ്പിക്കാമായിരുന്നു.
ഇത് ഒരു അരാഷ്ട്രീയ സിനിമയല്ല
രാഷ്ട്രീയം എന്നാൽ പൊതുവെ കക്ഷിരാഷ്ട്രീയമെന്ന് ചുരുക്കിക്കാണാനേ നാം പഠിച്ചിട്ടുള്ളത്്. അതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയത്തെ വിമർശിച്ചാൽ അത് അരാഷ്ട്രീയമാണെന്ന ധാരണ അബദ്ധമാണ്. ഈ പടവും പറയുന്നത് പൊള്ളുന്ന രാഷ്ട്രീയമാണ്.എന്നാൽ അത് 'മെക്‌സിക്കൻ അപരാതയും', നിവിൻപോളിയുടെ സഖാവും പോലെയുള്ള പൈങ്കിളി കമ്യൂണിസ്റ്റ് മഹത്വവത്ക്കരണമോ, 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'പോലുള്ള സംഘപരിവാർ ന്യായീകരണ പദ്ധതിയോ അല്ല.വത്യസ്മായ രാഷ്ട്രീയ വിശ്വാസികളുടെ ഇടക്ക് പെട്ടുപോയ രണ്ടു കമിതാക്കളുടെ ജീവിതത്തിൽ ഒരു സി.സി.ടി.വി ക്യാമറവച്ചാൽ എങ്ങനെയിക്കും,അതുപോലുണ്ട് ഈ പടം.
ഈട എന്നാൽ കണ്ണൂർ ഭാഷയിൽ ഇവിടെ.അവിടുത്തെ തനത് കലാരൂപമായിപ്പോലും പരിഗണിക്കാവുന്ന ഒരു ഹർത്താൽ ദിനത്തിലാണ് ഈട ആരംഭിക്കുന്നത്. മറ്റൊരു ഹർത്താൽ ദിനത്തിലെ കാഴ്ചയിലാണ് അവസാനിക്കുന്നതും.
ഒറ്റക്കെടുത്തുനോക്കിയാൽ ഈടയിലെ കഥാപാത്രങ്ങളെല്ലാം നല്ലവരാണ്.സ്‌നേഹ സമ്പന്നരായ ഭർത്താക്കന്മാരും സഹോദരീ സഹോദരന്മാരും കുടുംബ നാഥന്മാരുമൊക്കെയാണ് അവരെല്ലാം. സ്വന്തം കാര്യം നോക്കി ജീവിച്ചു പോവുകയല്ല അവരാരും. സമൂഹത്തിന്റെ ഓരോ പ്രശ്‌നങ്ങളിലും അവർ ഇടപെടുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിൽ ഇടക്കെങ്കിലും അക്രമമത്തിന്റെ വഴിയിലേക്ക് തിരിയുന്ന ഇവരെയൊന്നും വില്ലന്മാരായി സിനിമ ചിത്രീകരിക്കുന്നില്ല. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ മനുഷ്യമനസ്സിൽ നിറയുന്ന കുടിപ്പകയും അത് വ്യക്തിബന്ധത്തിൽ ഉണ്ടാക്കുന്ന വിള്ളലുകളുമെല്ലാം മനോഹരമായി ആവിഷ്‌ക്കരിക്കുകയാണ് ഈ ചിത്രം.
എല്ലാ കാര്യത്തിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ പ്രധാന കണ്ണുനീരാണ് കണ്ണൂരിലെ കൊലപാതകങ്ങൾ എന്നതിൽ സംശയമില്ല. അതേ സമയം ഏകപക്ഷീയമായ മാർക്വിസ്റ്റ് ആക്രമണങ്ങളുടെ നാടായി മാത്രം കണ്ണൂരിനെ ചുരുക്കിക്കളയാനുള്ള ശ്രമങ്ങളും വ്യാപകമായി സംഭവിക്കുന്നുണ്ട്. സംഘപരിവാർ സംഘടനകൾ ഉൾപ്പെടെയുള്ളവർ അത് രാജ്യം മുഴുവൻ പ്രചരിപ്പിക്കുകയും ചെയ്യന്നു.( മനുഷ്യരെ പച്ചയ്ക്ക് കൊന്ന് തള്ളുന്ന പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ക്രൂരമായ നാടായാണ് കണ്ണൂരിനെക്കുറിച്ചുള്ള കഥകളുടെ പ്രചരണം.) പക്ഷേ ഈ കുപ്രാചാരണത്തിൽ ഈടയുടെ സംവിധാകൻ തലവെച്ച് കൊടുക്കുന്നില്ല. സി പി എമ്മിനെയും സംഘപരിവാറിനെയും ഒരേ പോലെ സിനിമ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്.
പതിഞ്ഞ താളത്തിലാണ് ചിത്രം കഥ പറയുന്നത്. ആദ്യ പകുതിയൊക്കെ പലപ്പോഴും വളരെ മെല്ലയൊണ് നീങ്ങുന്നത്. സാധാരണക്കാരായ പ്രേക്ഷകർക്ക് ഇത് പലപ്പോഴും മുഷിപ്പ് ഉണ്ടാക്കാനും സാധ്യതയുണ്ട്. പക്ഷേ രണ്ടാപകുതിയിൽ ചിത്രം ആവേഗം തിരച്ചുപടിക്കുന്നു.
രുധിരകാലത്തെ പ്രണയം
ഒരു ഹർത്താൽ ദിനത്തിൽ മൈസൂരുവിൽ നിന്ന് കണ്ണൂരിൽ ട്രെയിനിറങ്ങിയതാണ് ഐശ്വര്യ (നിമിഷ സജയൻ). വാഹനങ്ങളൊന്നും ഓടാത്തതുകൊണ്ട് മറ്റു വഴികളില്ലാതെ അവൾ ആനന്ദിന്റെ (ഷെയ്ൻ നിംഗം) സഹായം തേടുന്നു. ബൈക്ക് യാത്രക്കിടെ അവരെ ഹർത്താൽ അനുകൂലികൾ തടയുന്നു. ഈ പ്രതിസന്ധികൾ മറികടന്ന് ഇടവഴികളിലൂടെ സഞ്ചരിച്ച് ഐശ്വര്യയെ ആനന്ദ് വീട്ടിലത്തെിക്കുന്നു.ആ കൊച്ചുയാത്രയിൽ മൊട്ടിടുന്നത് ഒരു പ്രണയമാണ്.
മൈസൂരുവിൽ ഒരു ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്യകയാണ് ആനന്ദ്. അവിടെ തന്നെ പഠിക്കുകയാണ് ഐശ്വര്യ. പഠന ശേഷം യു എസിൽ പോകണം എന്നതാണ് അവളുടെ ആഗ്രഹം. നാട്ടിലും മൈസുരിലുമായുള്ള കണ്ടുമുട്ടലുകളിലൂടെ ഇരുവരും അനുരാഗത്തിലാവുന്നു. ഇണങ്ങിയും പിണങ്ങിയും ആ പ്രണയം മുന്നോട്ട് പോകുന്നു. കെ. ജെ. പി, കെ.പി.എം എന്നൊക്കെയുള്ള പേരുകൾ സിനിമ വിളിക്കുന്ന സി പി എം, ബിജെപി പാർട്ടികളുമായി ബന്ധമുള്ളവരാണ് ഇരുവരും. ഐശ്വര്യ സി പി എം കുടുംബത്തിൽ പെട്ടവളും ആനന്ദ് ബിജെപി കുടുംബത്തിൽ പെട്ടവനുമാണ്. വലിയ രാഷ്ട്രീയ താത്പര്യങ്ങൾ ഒന്നും ഇരുവർക്കും ഇല്ലങ്കെിലും പതിയെ കണ്ണൂരിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇവരുടെ പ്രണയത്തിലേക്ക് കടന്നുവരുന്നതാണ് സിനിമയുടെ പ്രമേയം.
രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിന്റെ ഇടപെടലുകൾ ഈ കമിതാക്കൾ കടുങ്ങിപ്പോവുന്നത് അനിതസാധാരണമായ ക്രാഫ്റ്റിലൂടെയാണ് സംവിധായകൻ കാണിച്ചുതരുന്നത്. ആനന്ദിന്റെ പ്രിയപ്പെട്ട ഉപേന്ദ്രൻ (മണികണ്ഠൻ ആചാരി) സി പി എമ്മുകാരാൽ കൊല്ലപ്പെടുന്നു. ആകെ തകർന്ന് നാട്ടിലത്തെുന്ന ആനന്ദ് കാണുന്നത്.തിരിച്ചടിക്കാനൊരുങ്ങുന്ന ബിജെപിക്കാരെയാണ്. അവർ വധിക്കാൻ തീരുമാനിക്കുന്നതാവട്ടെ ഐശ്വര്യയുടെ അമ്മാവനും സി പി എമ്മിന്റെ പ്രമുഖ നേതാവായ കാരിപ്പള്ളി ദിനേശനെ (സുജിത് ശങ്കർ)യും. ഐശ്വര്യയുടെ ബന്ധുവിനെ രക്ഷിക്കാനുള്ള ആനന്ദിന്റെ ശ്രമം അവനെ പരിവാറുകാർക്കിടയിൽ അനഭിമതനാക്കുന്നു.
കാരിപ്പള്ളിയെ അവസാനമായി വിളിച്ച ആളായതുകൊണ്ട് പൊലീസ് അവനെ സംശയിക്കുന്നു. ആ സംശയം സി പി എമ്മുകാരിലും നിറയുന്നു. അങ്ങിനെ ഇരുപാർട്ടികൾക്കും പൊലീസിനും ഇടയിൽ പെട്ടുപോവുകയാണ് ആനന്ദ്. അവൻ നിരപരാധിയാണെന്ന് ഐശ്വര്യ്ക്ക് അറിയാമെങ്കിലും ഒന്നും ചെയ്യൻ സാധിക്കുന്നില്ല. ഇവിടെ വെച്ച് പാർട്ടികൾ ആ പ്രണയത്തിൽ, ജീവിതത്തിൽ പുതിയ പുതിയ ഇടപെടലുകൾ നടത്തുകയാണ്.രണ്ടു മതത്തിൽപെട്ടവർ തമ്മിൽ പ്രണയിക്കുന്നതിനോക്കാൾ പൊല്ലാപ്പാണ് ഇവിടെ രണ്ടു പാർട്ടിയിൽ പെട്ടവർക്ക്.
സൂക്ഷ്മമായ രാഷ്ട്രീയ നിരീക്ഷണങ്ങൾ
അജിത്ത് കുമാർ പക്ഷേ ശരിക്കും അഭിനന്ദനം അർഹിക്കുന്നത് പടത്തിന്റെസൂക്ഷ്മമായ ചില നിരീക്ഷണങ്ങളിലാണ്.ഒരു സിപിഎം ഗ്രാമത്തെയും സംഘപിരിവാർ ഗ്രാമത്തെയും എത്ര കൃത്യമായി നിരീക്ഷിച്ചാണ് ഒരുക്കിയതെന്ന് നോക്കകുക. പരിവാര ഗ്രമങ്ങളിലെ ക്ഷേത്രപരിസരവും കബഡികളിയും തൊട്ട് കുട്ടികൾക്കായി ആർഎസ്എസ് നേതാവിന്റെ ഗീതാക്‌ളാസ്വരെ ചിത്രത്തിൽ വന്നുപോവുന്നു.( കേരളത്തിൽ വർഗീയത ഈ രീതിയിൽ വളർത്തിയതിന്, ഗീതാക്‌ളാസുകൾ അടക്കമുള്ള ആധ്യാത്മികതയുടെ പേരിൽ വരുന്ന ഉഡായിപ്പുകളെ അധികമാരും ചോദ്യം ചെയ്ത് കണ്ടിട്ടില്ല)
സിപിഎം ഗ്രാമങ്ങളിലെ പുസ്‌കങ്ങളും പാർട്ടി ക്‌ളാസും ജീവിക്കുന്ന രക്താക്ഷിയുമൊക്കെ ഇവിടെയും കടന്നുവരുന്നു. വീൽചെയറിൽ നടക്കുന്ന ജീവിക്കുന്ന രക്തസാക്ഷി ഒരിക്കൽ പറഞ്ഞു'ഇവിടേക്ക് ആരും വരില്ല. ഇലക്ഷന് പത്രികനൽകാനോ വല്ല ഫണ്ടുകൊടുക്കാനോ മറ്റുമായി ചില നേതാക്കളല്ലാതെ'.നെയ്ത്തുഫാക്ടറിയിൽനിന്ന് കിട്ടുന്ന വെറും മൂവായിരം രൂപകൊണ്ട് എങ്ങനെ കഴിയുമെന്ന് അയാളുടെ ഭാര്യ ഒരിക്കൽ ചോദിക്കുന്നുണ്ട്. അവരുടെ വീട്ടിലെ വി എസ് അച്യുതാനന്ദന്റെ ചിത്രത്തെ ചുംബിച്ചെന്നപോണം ക്യാമറ രണ്ടുവട്ടം കടന്നുപോവുന്നതും കൃത്യമായ സൂചനതന്നെ.
ബിജെപിക്ക് വേണ്ടി ജയിലിൽ പോകാൻ വിധിക്കപ്പെട്ടവനാണ് ഉപേന്ദ്രൻ. ഗോവിന്ദൻ (അലൻസിയർ) എന്ത് പറഞ്ഞാലും അത് ചെയ്യൻ സന്നദ്ധനാണ് ഉപേന്ദ്രൻ. ഇങ്ങനെ പറയുന്നത് കേട്ട് ജയിലിലേക്ക് പോകരുതെന്ന് ആനന്ദ് പറയുമ്പോൾ, എത്ര നാൾ ജീവിച്ചു എന്നതിലല്ല എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യമെന്നാണ് ഉപേന്ദ്രന്റെ മറുപടി. കാരിപ്പള്ളി ദിനേശനോട് ബിജെപിക്കാർ കൊല്ലാൻ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം പറയുമമ്പോഴും മറുപടി സമാനമാണ്. കൊല്ലണമെന്ന് അവർ തീരുമാനിച്ചാൽ കൊല്ലും.. അതുകൊണ്ട് പേടിച്ച് ഒളിച്ചിരിക്കാൻ താൻ തയ്യറല്ലായിരുന്നു മറുപടി. ആരൊ ചെറുപ്പത്തിലേ ആശയം കുത്തിനിറച്ച് ബ്രിയിൻവാഷ് ചെയ്യപ്പെട്ട കുറെ മസ്തിഷ്‌ക്കങ്ങൾ.
വെട്ടാൻ വരുന്ന പോത്തിന്റെ ചെവിയിൽ വേദമോതിയിട്ടെന്ത് കാര്യമെന്നു ചോദിക്കുമ്പോൾ, വരുന്നത് വേദം പഠിച്ച പോത്താണെന്നാണ് മറുപടി ഉണ്ടാവുന്നത്. ഇത്തരത്തിൽ രസകരമായ നിരവധി ഡയലോഗുകൾ ചിത്രത്തിലുണ്ട്.ആധാർ കാർഡുപോലും ഈടയിൽ ഒരു കഥാപാത്രമായി മാറുന്നുണ്ട്. ഗോമൂത്രത്തിന്റെ മഹാത്യമം പറഞ്ഞ് പെണ്ണ് കിട്ടാതെ നടക്കേണ്ടിവരുമെന്നതാണ് മറ്റൊരു ഡയലോഗ്. ഒരു സംഘി ഷെയർചെയ്യുന്നതും 'ഗോമൂത്രം മുഖത്തുതേച്ചാൽ ക്‌ളിയോപാട്രയെപ്പോലെ സുന്ദരിയാവാമെന്നാണ്'!
കടുത്ത സിപിഎം പ്രവർത്തകർ ജാതകം നോക്കാൻ പോകുന്നതും ചിത്രത്തിലുണ്ട്.തെയ്യംപോലുള്ള എല്ലാമതപരമായ ചടങ്ങുകളും മാർക്വിസ്റ്റുകാരും സജീവമാകുന്നുണ്ട്.( ചൈനയിലും കണ്ണൂർ ജില്ലയിലും ഇല്ലാത്ത അന്ധവിശ്വാസങ്ങൾ നിങ്ങൾക്ക് ലോകത്ത് ഒരിടത്തും കാണാൻ കഴിയില്ല. രണ്ടും 'ഭൗതികവാതകം' പ്രത്യയശാസ്ത്ര വായുവായി സ്വീകരിച്ച നാടാണ് താനും!) വിവാഹംപോലും പാർട്ടി തീരുമാനമാവുന്ന ഫാസിസവും ചിത്രം കാണിക്കുന്നു. ഇത്തരത്തിലുള്ള ചിന്തകളും ചോദ്യങ്ങളും നൽകാൻ കഴിയുന്ന എത്ര മലയാള ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്.
അഭിനയത്തികവിൽ ഷെയിൻനിഗവും നിമിഷ സജയനും
നിമിഷ സജയൻ, ഷെയ്ൻ നിംഗം എന്നിവരുടെ സ്വാഭാവികവും പക്വവുമായ അഭിനയ തികവ് ചിത്രത്തിന് മുതൽക്കട്ടാണ്.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തി നിന്ന് ഈടയിലത്തെുമ്പോൾ മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ പുലർത്താവുന്ന നടിയായി നിമിഷ മാറുന്നുണ്ട്. അതുപോലെതന്നെയാണ്, അന്തരിച്ച നടൻ അബിയുടെ മകൻ ഷെയിൻ നിഗവും.പറവയിലെ ശ്രദ്ധേയമായ പ്രകടത്തിനുശേഷമുള്ള ഈ വേഷത്തോടെ ഒരു കാര്യം ഉറപ്പിക്കാം.മലയാളത്തിലെ മുൻനിര നായകരിലേക്ക് ഇനി ഈ പയ്യനെയും പ്രതീക്ഷിക്കാം.
സുരഭി ലക്ഷ്മി, അലൻസിയർ, മണികണ്ഠൻ ആചാരി, സുധി കൊപ്പ, രാജേഷ് ശർമ്മ തുടങ്ങിയവരെല്ലാം മറ്റു കഥാപാത്രങ്ങളായുണ്ട്.ഇതിൽ കമ്മട്ടിപ്പാടത്തിലെ ബാലേട്ടനായി പൊളിച്ചതിനുശേഷമുള്ള മണികണ്ഠന്റെ ഉയർത്തെഴുനേൽപ്പാണ് ഈ കഥാപാത്രം.ഏറ്റവും രസാവഹം ഇതിൽ സിപിഎം യുവനേതാവായി വന്നിരുക്കുന്നത് ഇ.എം.സിന്റെ ചെറുമകനായ സുജിത്ത് ശങ്കറാണ്.ഞാൻ സ്റ്റീവ് ലോപ്പസിലും മഹേഷിന്റെ പ്രതികാരത്തിലുമൊക്കെ കണ്ടപോലെ സുജിത്ത് ഇവിടെയും നന്നായിട്ടുണ്ട്.സുജിത്തിന്റെ സൗണ്ട് മോഡുലേഷനാണ് ഏറ്റവും ശ്രദ്ധേയം.
ഇതിൽ അലൻസിയറുടെ കഥാപാത്രത്തിന്റെ സംഭാഷണത്തിൽ കണ്ണൂർ വാമൊഴി വരാത്തത് അൽപ്പം കൃത്രിമത്വം തോന്നിക്കുന്നുണ്ട്. ആദ്യ സംവിധാനത്തിന്റെ പിഴവുകൾ അധികമൊന്നുമില്ലാതെയാണ് അജിത് കുമാർ ചിത്രമൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.ഞാൻ സ്റ്റീവ് ലോപ്പസിന്റെ ക്യാമറ ചെയ്ത പപ്പുവാണ് ചിത്രത്തിനായി ദൃശ്യങ്ങളൊരുക്കിയത്.അക്രമദൃശ്യങ്ങളും കൈ്‌ളമാമാക്‌സിലെ രാത്രി ദൃശ്യങ്ങളുമെല്ലാം വികാരതീവ്രമാക്കാൻ ക്യാമറക്കാഴ്ചകൾക്ക് സാധിക്കുന്നു.ഗാനങ്ങളും പശ്ചാത്തലവും നന്നായിട്ടുണ്ട്. അവസാനമായി പറയട്ടെ. വിങ്ങലോടെ മാത്രമെ മനുഷ്യസ്‌നേഹികൾക്ക് ഈട കണ്ടിറങ്ങാൻ സാധിക്കുകകയുള്ളു.
വാൽക്കഷ്ണം: സൈബർ സംഘികളും സഖാക്കളും വരും ദിനങ്ങളിൽ ഒരുപോലെ ഈ പടത്തിനെതിരെ തിരിയാൻ സാധ്യതയുണ്ട്. കണ്ണൂരിനെ അക്രമങ്ങളുടെ നാടായി മാത്രം ചാപ്പയടിക്കുന്നുവെന്നും ഇരുപാർട്ടികളുടെ പങ്കും തുല്യമായി ചിത്രീകരിച്ച് തുടങ്ങുന്ന ചിത്രം അവസാനമത്തെുന്നതോടെ സംഘപരിവാർ അപ്രത്യക്ഷമാവുന്നെന്നും ചുവപ്പ് പോരളികൾ പ്രചാരണം തുടങ്ങിയിട്ടുണ്ട്.സംഘികൾക്ക് വിഷമം തങ്ങളെ ഒറ്റുകാരാക്കിയെന്നും ഗോമൂത്രത്തിന്റെയും മറ്റുംകാര്യം പറഞ്ഞ് പരിഹസിച്ചെന്നുമാണ്.സിനിമയെ അതിന്റെ മെറിറ്റിൽ എടുക്കാൻ നാം എന്നാണ് പഠിക്കുക. പിന്നെ, ഒരുകാര്യത്തിലെങ്കിലും ഇവർ ഒന്നിച്ചെല്ലോ എന്ന ആശ്വാസവുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍