ഇത് പാതി പിന്നിയ പാവാട! ആദ്യപകുതിയിലെ പ്രതീക്ഷകൾ തകിടം മറിച്ച് രണ്ടാം പകുതി, കോമഡി അനായാസം ചെയ്ത് പ്രഥ്വിരാജ്; കട്ടക്ക് കട്ടക്ക് അനൂപ് മേനോനും
എം മാധവദാസ്
ആദ്യപകുതി കണ്ട് ഇത്രയേറെ ത്രില്ലടിക്കുകയും രണ്ടാംപകുതി കണ്ട് ഇത്രമേൽ നിരാശപ്പെടുകയും ചെയ്ത ഒരു പടം ഇതുപോലെ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. അടിക്കടി ഹിറ്റുകൾ ഉണ്ടാക്കി സൂപ്പർതാര പദവിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന, നമ്മുടെ പ്രിയപ്പെട്ട പ്രഥ്വീരാജിനെ നായകനാക്കി മാർത്താണ്ഡൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ 'പാവാടയെ' ഏറ്റവും ചുരുക്കി ഇങ്ങനെ വിശേഷിപ്പിക്കാം.
ഒരു കള്ളുകുടിയന്റെ വാലുംതലയുമില്ലാത്ത ജീവിതംപോലെയായിപ്പോയി പടം അവസാനഘട്ടത്തിൽ. എന്നാൽ ആദ്യപകുതിയിലോ. രാജുവിന്റെ പെരും കുടിയൻ കഥാപാത്രവും കൂട്ടാളികളും, അനൂപ് മേനോന്റെ 'വെള്ളക്കമ്പനിയും' ചേർന്നുള്ള വെടിക്കെട്ട് തമാശകൾ കണ്ടാൽ പുതുവർഷത്തെ ഷുവർ ഹിറ്റാണ് ഇതെന്ന് കരുതിപ്പോവും. അപ്പോഴതാ വരുന്നു, യുക്തിരഹിതമായ ട്വിസിറ്റുകളും, ചന്ദനമഴ, കറുത്തമുത്ത് സീരിയൽ മോഡൽ പൈങ്കിളി വൈകാരികതയും, നീതിന്യായ വ്യവഹാരങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത രീതിയിലുള്ള കോടതി രംഗങ്ങളും ചേർന്ന് ചളമാക്കിയ രണ്ടാംപകുതി. ഈ സെക്കൻഡ് ഹാഫിൽ അൽപ്പം എഡിറ്റിങ്ങ് നടത്തി ഒന്ന് സ്പീഡ് ആക്കുകയായിരുന്നെങ്കിൽ 'പാവാട' എത്രയോ നല്ല ചലച്ചിത്ര അനുഭവമായി മാറുമായിരുന്നു.
എന്നുവച്ച് കൊടുത്ത കാശ് വെള്ളത്തിൽപോവുന്ന അറുബോറൻ സിനിമയൊന്നുമല്ലിത്. ഒറ്റത്തവണ കണ്ടിരിക്കാൻ കഴിയുന്ന നേരമ്പോക്കാണിത്. പക്ഷേ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രനും, തിരക്കഥ നിരവധി തവണ തിരുത്തിച്ച നമ്മുടെ രാജുവും, എല്ലാറ്റിനും ഉപരി സംവിധായകൻ മാർത്താണ്ഡനും അൽപ്പംകൂടി ശ്രദ്ധപുലർത്തിയിരുന്നെങ്കിൽ 'പാവാട' അനിതസാധാരണമായ ചലച്ചിത്ര അനുഭവമായേനെ.
മദ്യം മധുരിക്കുന്ന നർമ്മങ്ങൾ
മലയാളത്തിലെ ന്യൂജൻ പടങ്ങളിൽനിന്ന് ഇത് വ്യത്യസ്തമാവുന്നത് തീർത്തും നഗരകേന്ദ്രീകൃമായ ടെക്കി കഥാപാത്രങ്ങളെ വിട്ടുകൊണ്ട് മണ്ണിലേക്ക് ഇറങ്ങുന്നു എന്നതിനാലാണ്.മലയാളികളുടെ രണ്ടു പ്രധാന ലഹരികളെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്. മദ്യവും സിനിമയും. ഇതിനെ കൂട്ടിയിണക്കുന്നതിലാണ് തിരക്കഥാകൃത്തിന്റെ വൈഭവം പ്രകടമാവുന്നത്. കേരളത്തിൽ ബാറായ ബാറൊക്കെ പൂട്ടിപ്പോവുന്നതിന് മുമ്പുള്ള കഥയാണിത്. നാട്ടിൽ പുറങ്ങളിൽ നാം സ്ഥിരമായി കാണാറുള്ള രണ്ട് മുഴുക്കുടയന്മാരാണ് പാവാടാ ബാബുവും ( അനൂപ് മേനോൻ), പാമ്പ് ജോയിയും ( പ്രഥ്വീരാജ്). മുമ്പ് ഒരു കോളജ ് പ്രൊഫസറായിരുന്ന ബാബു ഇന്ന് കുടിച്ച് എവിടെയും അലമ്പുണ്ടാക്കുന്ന ഒരു പൊതുശല്യമാണ്.
പിതൃസ്വത്ത് ധാരളമുള്ളതിനാലും പൊലീസുകാർ ഉൾപ്പെടെയുള്ള വലിയൊരു ശിഷ്യ പരമ്പരയുള്ളതിനാലും നാട്ടുകാർ അയാളുടെ തടി കേടാക്കുന്നില്ളെന്ന് മാത്രം. എന്നാൽ ജീവിത സാഹചര്യം കൊണ്ട് ഇതിന് നേർ വിപരീതമാണ് പാമ്പ് ജോയി. കിണറ്റിൽവീണ നായയെ പുറത്തെടുത്ത് തേവി വൃത്തിയാക്കൽതൊട്ട്, കൂലിപ്പണിയും, ബ്ളാക്കിന് ടിക്കറ്റ് വിൽപ്പനയും, കാശുവാങ്ങി ജാഥയിൽ പങ്കെടുക്കലുമൊക്കെയായി എന്തുപണിയും ചെയ്യും. ഇത്തരത്തിൽ അരികുവത്ക്കരിക്കപ്പെട്ട ഒരു കഥാപാത്രത്തെ ഈ ന്യൂജൻകാലത്തും നായകനാക്കി സ്വീകരിച്ച രാജു അഭിനന്ദനവും അർഹിക്കുന്നു.പക്ഷേ കഥയെ അത്തരമൊരു ജീവിതത്തോട് ചേർത്തുപിടിക്കാതെ മദ്യത്തിലേക്ക് ട്രാക്ക് മാറ്റുകായാണ് ബപിൻ പ്രഭാകർ ചെയ്തത്.
വൈകുന്നേരം അൽപ്പം അടിക്കനുള്ള തത്രപ്പാടിനായി ജോയിയും സുഹൃത്തായ വരുന്ന 'പ്രേമത്തിലെ' ഗിരിരാജാ കോഴിയെ 'അനശ്വരനാക്കിയ' ഷറഫുദ്ദീനും തമ്മിലുള്ള ചില നമ്പറുകൾ തീയേറ്ററിൽ ചിരി ഉയർത്തുകയാണ്. ചെമ്പൻ വിനോദും, മണിയൻപിള്ള രാജുവും, സുധീർ കരമനുയുമൊക്കെ ഒപ്പം ചേരുന്നതോടെ പടം അതീവ രസകരമായി നീങ്ങുകയാണ്.രാജു ഇത്ര അനായാസമായി കോമഡി ചെയ്യുന്ന മറ്റൊരു ചിത്രമില്ല. ബിപിൻ എഴുതിയ ഡയലോഗുകളൊക്കെ ഇവിടെ ശരിക്കും കുറിക്ക് കൊള്ളുന്നവയാണ്. അഡൽസ് ഓൺലി എന്ന വിഭാഗത്തിൽ പെടുത്താവുന്നരായണ് ഇവയിൽ ചിലതെങ്കിലുമെങ്കിലും ഈ വാട്സാപ്പ്കാലത്തും സഭ്യേതരം എന്ന് തീർത്തുപറയാവുന്നവ എവിടെയുമില്ല. ( ഒരു സാമ്പിൾ നോക്കുക. പ്രണയത്തിൽ പെട്ടുപോവുന്നതിനെക്കുറിച്ച് ഷറഫുദ്ദീൻ പറയുന്നത് അത് ഷെഡ്ഡിയിടാതെ അരയിൽ ബിയർക്കുപ്പി പൂഴ്ത്തിയാലുള്ള അവസ്ഥപോലെയാണെന്നാൺ)
അപ്പനും അമ്മയും ഇല്ലാത്ത ജോയി, തന്റെ മുടിഞ്ഞ കുടികാരണം ഭാര്യയും (മിയ) ഉപേക്ഷിച്ചുപോവുന്നതോടെ തീർത്തും ഒറ്റപ്പെടുന്നു. ഒടുവിൽ ഒരു ഡീഅഡിക്ക്ഷൻ സെന്ററിൽ എത്തപ്പെടുന്ന അയാൾ അവിടെവച്ചാണ് പാവാട ബാബുവിനെ പരിചയപ്പെടുന്നത്.അടിവസ്ത്രത്തിനൊപ്പം കവറിൽ മദ്യം കെട്ടി ഓസിട്ട് വലിച്ചുകുടിക്കുന്ന അയാളുടെ വിദ്യ കണ്ട് ബാബു ശിഷ്യപ്പെട്ടുപോവുന്നു.
ഇരുവരും ചേർന്ന് മദ്യ വിമുക്തികേന്ദ്രത്തിനിന്ന് സമർഥമായി ചാടുന്നതോടെ കഥയുടെ രണ്ടാംഘട്ടം തുടങ്ങുന്നു. ബാബുവിന്റെ വീട്ടിൽ ആട്ടവും പാട്ടും കുടിയുമായി ആഘോഷിച്ചു ജീവിക്കയെയാണ് അയാളെ പാവാട ബാബു എന്ന് ജനം വിളിക്കാനുള്ള കാണം ജോയി യാദൃശ്ചികമായി മനസ്സിലാക്കുന്നത്. 'കിന്നാരത്തുമ്പികൾ ' പോലെ ഒരുകാലത്ത് യുവാക്കളിൽ വൻ സ്വാധീനമുണ്ടാക്കിയ എ പടമായ പവാടയുടെ നിർമ്മാതാവാണ് ബാബു. ആ ചിത്രത്തിലൂടെ ജീവിതം തകർന്നുപോയ രണ്ടുപേരാണ് തങ്ങളെന്ന് ബാബുവും ജോയിയും പിന്നീട് തിരച്ചറിയുന്നു. അപ്പോഴാണ് പാവാടാ റീ ലോഡഡ് എന്ന വാർത്തകേട്ട് അവർ ഞെട്ടുന്നത്. പഴയ പാവാട പുതിയ കുപ്പിയിലാക്കി വീണ്ടും വരുന്നു. അത് മുടക്കാനുള്ള നിയമപോരാട്ടങ്ങളാണ് പിന്നീടുള്ള സിനിമയിൽ.
കാടുകയറിപ്പോയ രണ്ടാം പകുതി
ആദ്യപകുതിയിൽ കിട്ടിയ നർമ്മത്തിന്റെയും മികച്ച കഥാമുഹൂർത്തങ്ങളുടെയും പിൻബലം രണ്ടാം പകുതിയിൽ കാണുന്നേയില്ല. വെറൊരു ടീമാണോ ഈ ഭാഗങ്ങൾ എടുത്തതെന്ന് പെട്ടെന്ന് സംശയം തോന്നിപ്പോകും. വളരെ ചെറുപ്പത്തിൽ കാണാതായ പാമ്പുജോയിയുടെ അമ്മയായി ആശാ ശരത്ത് വരുന്നതും, ജോയിയുടെ ഭാര്യ മിയ കൃത്യമായി തന്റെ ഭർത്താവിന്റെ അമ്മയെ ഒരു വയോധികസദനത്തിൽ കണ്ടത്തെുന്നതുമൊക്കെ 'കറുത്തമുത്തിലൊക്കെയാണ്' ഇപ്പോൾ കാണാറ്. രഞ്ജി പണിക്കരുടെ ഒരു ചാനൽ മേധാവിയുടെ കഥാപാത്രമൊക്കെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ പറഞ്ഞ് പ്രേക്ഷകരെ പരമാവധി വെറുപ്പിക്കുന്നുണ്ട്. ആദ്യമായാണ് രഞ്ജി പണിക്കരുടെ ഒരു കഥാപാത്രത്തെ ഇത്രയും കൃത്രിമത്വം തോനുന്ന രീതിയിൽ കാണുന്നത്.ടോക്ക് ഷോക്കിടയിൽ തളർന്നുവീഴുന്ന അമ്മയെ സ്ലോമോഷനിൽ ഓടിയത്തെി മകൻ വാരിയെടുക്കുന്നതുപോലുള്ള ക്ളീഷേകൾ വേറെയും!
നീതിന്യായ വ്യവഹാരങ്ങളെക്കുറിച്ചൊന്നും ധാരണയുമില്ലാത്തപോലെയാണ് ചിത്രം പലപ്പോഴും നീങ്ങൂന്നത്. കൈ്ളമാക്സിൽ, വിദ്യാഭ്യാസമൊന്നുമില്ലാത്ത നമ്മുടെ പാമ്പ് ജോയിയാണ് പ്രതിക്കുട്ടിൽനിന്നുകൊണ്ട് 'വക്കീലായി' മാറി സുപ്രീം കോടതി അഭിഭാഷകനെപ്പോലും ഞെട്ടിക്കുന്നത്.മലയാള സിനിമയിൽ നായകനായിപ്പോയാൽ ഇതൊക്കെ ചെയ്തേ പറ്റു. 'ചിറകൊടിഞ്ഞ കിനാക്കളെ' വീണ്ടും നമിച്ചുപോവുന്നു.
'ദൃശ്യ' ത്തിലൊക്കെ നമ്മെ ഞെട്ടിച്ച ആശാ ശരത്ത് ഇവിടെ നോക്കുകുത്തിയാണ്. ഡയലോഗ് പ്രസന്റേഷനിലെ വലിവു കാണുമ്പോൾ, കേരളം കണ്ട ഏറ്റവും കുപ്രസിദ്ധ സീരിയലായ 'കുങ്കുമപ്പൂവിലെ' പ്രൊഫസർ ജയന്തിയുടെ ബാധ ഇനിയും ആശാ ശരത്തിന് വിട്ടുപോയിട്ടില്ളെന്ന് തോനുന്നു. ശരീരഭാഷയിൽ പ്രകടമാവാതെ, വെറുതെ തലനരപ്പിച്ചാൽ വാർധക്യം കൊണ്ടുവരാൻ കഴിയില്ളെന്നും ഈ കഥാപാത്രം ഓർമ്മിപ്പിക്കുന്നു.
ഗ്രാമീണതയിലേക്ക് രാജുവിന്റെ പരകായ പ്രവേശം
തനി നാടൻ കഥാപാത്രങ്ങളിലേക്കും ഹാസ്യരംഗങ്ങളിലേക്കും എത്തുമ്പോഴുള്ള വഴക്കക്കുറവ് നാളിതുവരെയുള്ള പ്രഥ്വീരാജിന്റെ ചിത്രങ്ങളിൽ പ്രകടമായിരുന്നു. 'മൊയ്തീനിലെ' ചില പ്രാദേശിക സ്ളാങ്ങിലും, 'ഇന്ത്യൻ റുപ്പിയിൽ' മതിലുചാടി ഓടുന്ന രംഗത്തിലുമൊക്കെ സൂക്ഷിച്ചുനോക്കിയാൽ ഈ വഴക്കക്കുറവ് പ്രകടമാണ്. ഒരു അർബൻ ഓറിയന്റഡ് മല്ലു എന്ന ലേബലിലാണ് അദ്ദേഹത്തിന് കിട്ടുന്ന കഥാപാത്രങ്ങൾ ഏറെയും. എന്നാൽ ഇത്തവണ ആ പരിമിതിയെ പ്രഥ്വി ശക്തമായി മറികടക്കുന്നു. പാമ്പ് ജോയിയുടെ ഭാഷയും ശൈലിയും ശരീരഭാഷയുമെല്ലാം തനി നാടൻ. മേക്കപ്പ്മാനും കൊടുക്കണം ചെറുതല്ലാത്ത അഭിനന്ദനം. ഒരു സ്ഥിരം മദ്യപാനിയുടെ പുരികത്തിന് താഴെ വരുന്ന പ്രത്യേകമോഡൽ വെളുപ്പ്പോലും കൃത്യമായി ചെയ്തുവച്ചിരിക്കുന്നു. മദ്യപന്റെ ചിരിയും ചേഷ്ടകളുമൊക്കെ പ്രഥ്വി എന്ത് അനായസമായാണ് ചെയ്യുന്നതെന്ന് നോക്കുക. മിമിക്രിക്കാർ 'പാമ്പുകളെ' പ്രത്യേക ഭാവത്തിൽ ട്യൂൺ ചെയത് വച്ചിരിക്കുന്നത് രാജു എടുക്കുന്നേയില്ല.
പ്രഥ്വിയോട് കട്ടക്ക് കട്ടക്ക് മുട്ടിയാണ് അനൂപ് മേനോന്റെയും മുന്നേറ്റം. ഇരുവരും തമ്മിലുള്ള കെമിസ്ട്രി അൽപ്പം പാളിയിരുന്നെങ്കിൽ ചിത്രം ചളമായേനെ. അനൂപിന്റെ ചില ഭാവങ്ങളൊക്കെ നമ്മുടെ പ്രിയപ്പെട്ട മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നു. പടത്തിൽ അനൂപ് ഉള്ളതുകൊണ്ട് ഫിലോസഫികൊണ്ടുള്ള തള്ളലുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഈ 'അസുഖത്തിന് ' അൽപ്പം കുറവുണ്ട്. 'ലൈഫ് ഓഫ് എ ഡ്രങ്കാണ്ട് ഈസ് ലൈക്ക് ആൻ എംറ്റി ബോട്ടിൽ' എന്നൊക്കെ പോലുള്ള ഇമ്പമുള്ള ചില ഫിലോസഫികളും, ഷേക്സ്പിയറിന്റെ 'ടുബി ഓർ നോട്ടു ടു ബി'യൊക്കെയേ ചിത്രത്തിലുള്ളൂ. അതിന് കഥാപാത്രം ഇംഗ്ളീഷ് പ്രൊഫസറാണെന്ന ന്യായീകരണവും ഉണ്ട്.നായിക മിയക്ക് കാര്യമായാന്നും ചെയ്യാനില്ളെങ്കിലും ഉള്ള രംഗങ്ങൾ വൃത്തിയായിട്ടുണ്ട്.
എതാനും സീനുകളിലായിട്ടും സീദ്ദീഖ് പ്രകടിപ്പിക്കുന്ന ഊർജം ഗംഭീരം. സംവിധായകൻ മാർത്താണ്ഡനും അഭിമാനിക്കാവുന്ന പടമാണിത്. ആദ്യ പകുതിയിലെ പല ഷോട്ടുകളിലും സംവിധായകന്റെ മിടുക്ക് പ്രകടമാണ്. ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്ന ആവറേജ് സിനിമക്കുശേഷം മാർത്താണ്ഡൻ ചെയ്ത 'അഛാദിൻ' എന്ന മാരണംവച്ചുനോക്കുമ്പോൾ ഈ പടമൊക്കെ സ്വർഗമാണ്.എബി ടേടാം സിറയക്കിന്റെ സംഗീതവും ഗോപിസുന്ദറിന്റെ പശ്ചാത്തലവുമൊക്കെ ശരാശരി എന്നെ പറയാൻ പറ്റൂ.
വാൽക്കഷ്ണം:മദ്യ വിപത്തിനെക്കുറിച്ച് മലയാളത്തിൽ എടുത്തിട്ടുള്ള മിക്ക സിനിമകൾക്കും പറ്റിയിട്ടുള്ള അബദ്ധം 'പവാടക്കും' വന്ന് ചേർന്നിട്ടുണ്ടെന്ന് പറയാതെ വയ്യ. ലാലേട്ടന്റെ രഞ്ജിത്ത് ചിത്രമായ 'സ്പിരിറ്റിലെ'ന്നപോലെ ഇവിടെയും മദ്യപന്റെ ജീവിതം അതി രസകരവും, അതല്ലാത്ത ജീവിതം ബോറടിയുമായാണ് ഒരു സാധാരണപ്രേക്ഷകന് തോന്നുക. അത്രക്ക് കൊതിപ്പിക്കുന്ന രീതിയിലാണ് രാജുവിന്റെയും കൂട്ടരുടെയും വെള്ളമടി രംഗങ്ങൾ. മദ്യം അജണ്ട നിശ്ചയിക്കാത്ത രണ്ടാം പകുതി പലയിടത്തും കഷായവും. അതുകൊണ്ടുതന്നെ ഈ പടം കണ്ടാൽ മദ്യപാനത്തിന്റെ വിപത്തല്ല, മദ്യം നൽകുന്ന ഹരമാണ് ബോധ്യപ്പെടുന്നത്!
Stories you may Like
- കൗണ്ടി ക്രിക്കറ്റിൽ മിന്നും ഫോം പിന്നാലെ വില്ലനായി പരിക്ക്; പൃഥ്വി ഷായ്ക്ക് തിരിച്ചടി
- പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച് ഹിറ്റ് വിക്കറ്റായി പൃഥ്വി ഷാ
- ഡബിൾ സെഞ്ചുറിക്ക് പിന്നാലെ അതിവേഗ സെഞ്ചുറിയുമായി പൃഥ്വി ഷാ
- 'പൃഥ്വി ഷാ ആക്രമിച്ചതിനും ചൂഷണം ചെയ്തതിനും തെളിവില്ല' പൊലീസ് കോടതിയിൽ
- പൃഥ്വി ഷായ്ക്കെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്