ഇത് ലളിത സുന്ദര ഗോദ; കൊച്ചു കൊച്ചു സംഭവങ്ങൾ കോർത്തിണക്കിയ കണ്ടിരിക്കാവുന്ന ചിത്രം; ടൊവീനൊയേക്കാൾ തിളങ്ങി പഞ്ചാബി നടി വമിഖ; കൈയടിക്കാം ബേസിൽ എന്ന യുവസംവിധായകന് വേണ്ടി
കെ വി നിരഞ്ജൻ
പേരുപോലെ തന്നെ ഒരു കുഞ്ഞു സിനിമയായിരുന്നു ബേസിൽ ജോസഫ് എന്ന യുവ സംവിധായകന്റെ ആദ്യ ചിത്രമായ 'കുഞ്ഞി രാമായണം'. ഒരു ചെറു നാട്ടിൻപുറവും സാധാരണക്കാരായ നാട്ടുകാരും 'സൽസ'യെന്ന വിലകുറഞ്ഞ മദ്യവുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ചെറു നർമ്മത്തിലൂടെ പൂർത്തിയാവുന്ന ഒരു ചിത്രം. തുടക്കക്കാരന്റെ തെറ്റുകുറ്റങ്ങൾ ഉണ്ടായിരുന്നെങ്കിലും തരക്കേടില്ലാത്തൊരു കാഴ്ചാനുഭവം ആയിരുന്നു ആ ചിത്രം.
രണ്ടാമത്തെ ചിത്രമായ 'ഗോദ'യിലേക്കത്തെുമ്പോൾ നാട്ടിൻപുറവും സാധാരണക്കാരായ നാട്ടുകാരുമെല്ലാമുണ്ടെങ്കിലും ബേസിലിന്റെ കാൻവാസ് കുറേക്കൂടി വലുതാവുന്നു. കഥയങ്ങ് കണ്ണാടിക്കലെന്ന ഗ്രാമത്തിലെ മനയത്തുവയലിൽ നിന്ന് പഞ്ചാബ് വരെ പോകുകയും ചെയ്യുന്നു. എന്നാലും ദംഗലും, സുൽത്താനും പോലുള്ള ഗുസ്തി പ്രമേയമാക്കിയ വമ്പൻ ചിത്രങ്ങൾക്കിടയിൽ ബേസിലിന്റെ മനയത്ത് വയലിലെ ചെറിയ ഗോദ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. കലാമേന്മയിലും ജനപ്രീതിയിലും ഒരേ പോലെ മികച്ചു നിൽക്കുന്ന, എന്തും വിമർശന ബുദ്ധിയോടെ വിലയിരുത്തുന്ന മലയാളി പ്രേക്ഷകർ പോലും നെഞ്ചറ്റേിയ ഈ പടങ്ങൾ ഇറങ്ങിയിട്ട് അധികം കാലമായിട്ടില്ല. അപ്പോൾ സമാനമായ പശ്ചാത്തലത്തിലുള്ള കഥയുമായി വരാനുള്ള ബേസിലിന്റെ ധൈര്യം, ഇത് മലയാളികളുടെ ഗോദയാണ് എന്നത് തന്നെയാണ്. പണ്ട് നമ്മൾ കണ്ട മുകേഷിന്റെ 'മുത്താരം കുന്ന് പി.ഒ' പോലുള്ള ഗുസ്തി ചിത്രങ്ങൾ വാരി വിതറിയ നർമ്മ മുഹൂർത്തങ്ങൾ ഗോദയിലേക്കുള്ള വഴികളെ ആസ്വാദ്യകരമാക്കുന്നു.
ഗുസ്തി പ്രമേയമാക്കി പുറത്തിറങ്ങിയ സമീപകാല മറുഭാഷാ ചിത്രങ്ങളെ വെച്ച് നോക്കിയാൽ ഗോദയിലെ ഗുസ്തി രംഗങ്ങൾക്ക് അത്രയേറെ മികവൊന്നും അനുഭവപ്പെടുന്നില്ല. അത്തരം ചിത്രങ്ങൾ പോലെ ഗൗരവകരമായ ആവിഷ്ക്കാരവുമല്ല ഈ ചിത്രം. ഗുസ്തിയുടെ പശ്ചാത്തലത്തിൽ ന്യൂജനറേഷൻ കാലത്ത് ഒരു നാട്ടിൻ പുറത്തിന്റെ നന്മകളും നർമ്മവും നിറയുന്നൊരു ചിത്രം അതാണ് ഗോദ. അതുകൊണ്ട് തന്നെ ദംഗൽ ഉൾപ്പെടെയുള്ള ചിത്രങ്ങളുമായി ഒരു താരതമ്യം ഈ കൊച്ചുചിത്രം ആവശ്യപ്പെടുന്നില്ല. പോരായ്മകളൊന്നുമില്ലാതെയത്തെിയ ഗുസ്തിപ്പടങ്ങൾ മനസ്സിൽ നിൽക്കുന്നവർക്ക് ഗോദയുടെ തിരക്കഥാകൃത്ത് പലയിടത്തും വലിയ സുഷിരങ്ങൾ അവശേഷിപ്പിക്കുന്നതും പലയിടത്തു നിന്നും വിദഗ്ധമായി ചാടി മറയുന്നതും വ്യക്തമാവും.
ഇത്തരം അപൂർണ്ണമായ ഘട്ടങ്ങളെ വിദഗ്ധമായി കൂട്ടിയിണക്കിക്കോണ്ടുപോകാൻ സംവിധായകൻ കാണിക്കുന്ന സാമർത്ഥ്യമാണ് ഗോദയെ ബോറടികളിൽ നിന്ന് രക്ഷപ്പെടുത്തുന്നത്. പരാജയങ്ങളിൽ നിന്നും തിരിച്ചടികളിൽ നിന്നും വിജയത്തിലേക്കത്തെുന്ന കഥയാണ് സ്പോർട്സ് പശ്ചാത്തലമാക്കിയ ഭൂരിഭാഗം ചിത്രങ്ങൾക്കും പറയുവാനുണ്ടാകുക. ചക്ദേ ഇന്ത്യ ആയാലും ലഗാനായാലും എല്ലാറ്റിലും വിജയത്തിലേക്കുള്ള യാത്രയാണ് കഥ. എന്നാൽ അവതരണ രീതിയിലെ വ്യത്യസ്തതകൾ സ്പോർട്സ് പ്രമേയമാക്കിയ ഭൂരിഭാഗം ചിത്രങ്ങളെയും സൂപ്പർഹിറ്റ് പട്ടികയിൽ എത്തിച്ചിട്ടുണ്ട്. അതിഥിയെന്ന പഞ്ചാബി പെൺകൊടിക്ക് നേരിടുന്ന വെല്ലുവിളികൾ, തിരിച്ചടികൾ ഒക്കെ തന്നെയാണ് ഗോദയുടെയും കഥ. അവയെ നേരിട്ട് പതിവു പോലെ അവൾ വിജയിക്കുകയും ചെയ്യന്നു.
തട്ടിയും മുട്ടിയും വഴിമുട്ടിയും പ്രമേയം നിന്നുപോകുന്ന അവസ്ഥ ബേസിലിന്റെ ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാവാം തീരെ പരത്തിപ്പറയാതെ വെറും രണ്ടു മണിക്കൂർ കൊണ്ട് ഗുസ്തിക്കഥ അദ്ദേഹം പറഞ്ഞു തീർത്തത്. ഇത് ചിത്രത്തിന് ഗുണമാവുന്നതുപോലെ ദോഷവും സമ്മാനിക്കുന്നുണ്ട്.
കണ്ണാടിക്കൽ എന്ന ഗ്രാമത്തിലാണ് ഗുസ്തിക്കാരനായ രഞ്ജിപ്പണിക്കരുടെ ക്യാപ്റ്റൻ ജീവിക്കുന്നത്. ഗുസ്തിക്ക് ഇന്ന് പഴയ പ്രതാപമില്ലാത്തതിനാൽ അയാൾ അസ്വസ്ഥനാണ്. മകൻ പോലും ഗുസ്തി ഉപേക്ഷിച്ചു പോയ്ക്കഴിഞ്ഞു. ആളുകൾക്ക് പഴയതുപോലുള്ള ബഹുമാനവുമില്ല. മകനുൾപ്പെടെയുള്ള പുതിയ പിള്ളാരാവട്ടെ, വമ്പൻ ഗുസ്തി മത്സരങ്ങൾ അരങ്ങറേിയിരുന്ന മനയത്തുവയലിനെ ഒരു ക്രിക്കറ്റ് സ്റ്റേഡിയം ആക്കാനുള്ള പുറപ്പാടിലുമാണ്. ഇതിന്റെ പേരിൽ ക്യാപ്റ്റനും ഈ സംഘവുമായി ചെറിയ ഉരസലുകളും പതിവാണ്. പഞ്ചാബ് സർവ്വകലാശാലയിൽ പഠിക്കാൻ പോയ ക്യാപ്റ്റന്റെ മകൻ അജ്ഞനേയ ദാസ,് അതിഥി സിങ് എന്നൊരു ഗുസ്തിക്കാരിയായ പഞ്ചാബി പെൺകുട്ടിയെ പരിചയപ്പെടുന്നു. സഹോദരന്റെ ഭീഷണിയാൽ തന്റെ സ്വപ്നങ്ങൾ മുഴുവൻ ഞെരിച്ചു കളയേണ്ടി വരുന്ന ഈ പെൺകുട്ടി ദാസിന്റെ നാട്ടിലത്തെുന്നതും അവിടെ വെച്ച് തന്റെ സ്വപ്നങ്ങളിലേക്ക് തിരിഞ്ഞു നടക്കുന്നതുമാണ് ഗോദയുടെ പ്രമേയം. പെൺകുട്ടിയിലൂടെ ക്യാപ്റ്റൻ തന്റെ പഴയ പ്രതാപകാലം തിരിച്ചു പിടിക്കുകയും ദാസ് ഗുസ്തിയുടെ പഴയ വഴിയിലേക്ക് തിരിച്ചത്തെുകയും വിജയങ്ങളിലേക്ക് നടന്നു കയറുകയും ചെയ്യന്നു.
കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയും രംഗങ്ങളിലൂടെയും കഥ പറയുകയാണ് ബേസിൽ. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് എവിടെയും വിരസത അനുഭവപ്പെടുന്നില്ല. പഞ്ചാബിലത്തെുന്ന ദാസിന്റെ രംഗങ്ങൾ ഏറെ മനോഹരമായാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ആദ്യപകുതിയുടെ നർമ്മം രണ്ടാം പകുതിയിൽ കൈമോശം വരുകയും ഗുസ്തിയുടെ ആവേശം നിറയ്ക്കാൻ സാധിക്കാതെയും വരുന്നുണ്ട് എന്നതാണ് ചിത്രത്തിന്റെ പോരായ്മ.
ലളിതസുന്ദരമായി കണ്ണാടിക്കൽ ഗ്രാമത്തിന്റെ കഥ പറയുമ്പോഴും കുറഞ്ഞ സമയം കൊണ്ട് കാര്യങ്ങളെല്ലാം പറഞ്ഞൊപ്പിക്കാനുള്ള വ്യഗ്രതയാണ് പ്രശ്നമാകുന്നത്. രാകേഷ് മണ്ടോടിയുടെ തിരക്കഥയിൽ പലപ്പോഴും അപൂർണ്ണത പ്രേക്ഷകന് ഫീൽ ചെയ്യന്നു. രണ്ടാം പകുതി പലപ്പോഴും പറഞ്ഞു തീർക്കാനുള്ള വ്യഗ്രതയിലായിരുന്നു തിരക്കഥാകൃത്ത് എന്ന് തോന്നും.
പക്ഷേ ബേസിൽ ജോസഫ് എന്ന സംവിധായകന്റെ വളർച്ച ഇവിടെ വ്യക്തമാവുന്നുണ്ട്. തിരക്കഥയിലെ പോരായ്മകളെ സാങ്കതേിക മികവുകൊണ്ടും വർണ്ണപ്പൊലിമ കൊണ്ടും സംവിധായകൻ നിഷ്പ്രയാസം മറികടക്കുന്നു. വിഷ്ണു ശർമ്മയൊരുക്കിയ മനോഹര കാഴ്ചകളാണ് ഗോദയെ മനോഹരമാക്കുന്ന ഘടകങ്ങളിലൊന്ന്. നായക വേഷങ്ങളിൽ ടൊവിനോ തോമസിന്റെ വളർച്ചയുടെ അടയാളപ്പെടുത്തലാണ് ഗോദ. വൻ ഇനീഷ്യൽ കളക്ഷൻ നേടിയ ഒരു മെക്സിക്കൻ അപാരതയ്ക്ക് ശേഷമത്തെിയ ഈ ചിത്രവും പ്രേക്ഷകർ കൈയടികളോടെ സ്വീകരിക്കുകയാണ്. സ്വാഭാവികമായ പ്രകടനത്താൽ ടൊവിനോ ദാസെന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിരിക്കുന്നു. ക്യാപ്റ്റൻ എന്ന കഥാപാത്രമായി രഞ്ജിപണിക്കർ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഫയൽവാനൊത്ത ശരീരഘടനയുമായി ഈ പ്രായത്തിലും രഞ്ജിപണിക്കരത്തെുന്നത് കൗതുകകരമാണ്. അജു വർഗീസ്, ധർമ്മജൻ, ശ്രീജിത്ത് രവി എന്നിവരെല്ലാം നാട്ടിൻപുറത്തെ നർമ്മങ്ങളുമായി ഗോദയെ മികവുറ്റതാക്കാൻ കൂട്ടിനുണ്ട്.
മസിൽ പെരുപ്പിച്ച് നിൽക്കുന്ന ടൊവീനോയായിരുന്നു ചിത്രമിറങ്ങും വരെ പോസ്റ്ററുകളിലൂടെ പ്രേക്ഷകരുടെ മനസ്സിലത്തെിയിരുന്നത്. ഗുസ്തിക്കാരനായി അരങ്ങ് തകർക്കുന്ന ടൊവീനോയെ കാത്തിരുന്ന പ്രേക്ഷകർക്ക് മുമ്പിലേക്കാണ് പഞ്ചാബി നടിയായ വമിഖ, അതിഥിയെന്ന കഥാപാത്രവുമായത്തെുന്നത്. ക്യാപ്റ്റനും ദാസുമുണ്ടെങ്കിലും ഗോദ അതിഥിയെന്ന പെൺകുട്ടിയുടെ കഥയാണ്. അഭിനയ മികവുകൊണ്ട് ആക്ഷൻ രംഗങ്ങളിലെ മികച്ച പ്രകടനം കൊണ്ടും വമിഖ കയ്യടി നേടുമ്പോൾ നായകൻ ഉൾപ്പെടെ പിന്നോട്ട് തള്ളപ്പെട്ടുപോകുന്നു.
സിനിമകൾ നായക കേന്ദ്രീകൃതമായി മാറിപ്പോകുന്ന കാലത്ത് അതിഥിയെന്ന നായിക നിറഞ്ഞു നിൽക്കുന്ന സിനിമയായി ഗോദ മാറുന്നു. അവളുടെ നിസ്സഹായതയുടെയും ചെറുത്ത് നിൽപ്പിന്റെയും പോരാട്ടത്തിന്റെയും വിജയത്തിന്റെയും കഥ കൂടിയാണ് ഗോദ. അവളുടെ വിജയത്തിന് വേണ്ടി ഒന്നിച്ച് നിൽക്കുന്നവരാണ് കണ്ണാടിക്കൽ ഗ്രാമവാസികളും അവിടുത്തെ ഫയൽവാന്മാരുമെല്ലാം. ക്യാപ്റ്റനും മകൻ ദാസിനും വിജയത്തിലേക്ക് കയറാൻ ഏണിപ്പടിയാകുന്നതും ഈ പെൺകുട്ടി തന്നെയാണ്.
ബീഫ് കഴിക്കാനുള്ള ആഗ്രഹം മൂത്ത് ഗോ സംരക്ഷണ സമിതിക്കാരുടെ കൈയിലകപ്പെട്ടുപോകുന്ന ദാസും തമിഴ്നാട്ടുകാരനായ സുഹൃത്തും സൃഷ്ടിക്കുന്ന തമാശകൾ വർത്തമാനകാലത്തെ പൊള്ളുന്ന യാഥാർത്ഥ്യം കൂടിയാണ്. ഗോസംരക്ഷകരെന്ന വലിയ കോമഡിയാണ് ഗോദയിലെ മനോഹരമായ തമാശരംഗമായി മാറുന്നത്. ബീഫ് വരട്ടിയതിനെക്കുറിച്ച് ദാസ് പറയുന്ന രസകരമായ രംഗം കൂടിയുണ്ട് ചിത്രത്തിൽ. പ്രേക്ഷകർക്ക് നാവിൽ വെള്ളം വന്നുപോകുന്ന അത്തരം രംഗങ്ങൾ കണ്ട് സംഘപരിവാറുകാർ ഗോദയ്ക്കെതിരെ ഗദയും ശൂലവുമായി ചാടിവീഴില്ലന്നെ് നമുക്ക് പ്രതീക്ഷിക്കാം.
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കും; വീണാ ജോർജ്
- പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമ; മമ്മൂട്ടി വസ്തുത പറയുമ്പോൾ
- 'അശ്വന്ത് കോക്ക് അടക്കം 7 യൂട്ഊബർമാർക്കെതിരെ കേസെടുക്കണം'
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്