ഇവിടെ നല്ല സിനിമ മരിച്ചിട്ടില്ല; ഇത് വ്യത്യസ്തമായൊരു ക്രൈം ത്രില്ലർ; വിസ്മയിപ്പിച്ച് വീണ്ടും പൃഥ്വിരാജ്; ആദ്യ വാണിജ്യ കടമ്പ കടന്ന് ശ്യാമപ്രസാദ്
എം മാധവദാസ്
ആയിരം പ്രാവശ്യം കണ്ടുമടുത്ത പൊട്ടക്കഥകൾ പിന്നെയും പിന്നെയും ചലച്ചിത്രമായിവന്ന് പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ഒരുകാലത്ത്, തരക്കേടില്ലാത്ത ഒരു ചിത്രം കാണാനാവുക എന്നത് ഭാഗ്യം തന്നെയാണ്.
അതാണ് അനുഗൃഹീത സംവിധായകൻ ശ്യാമപ്രസാദിന്റെ ആദ്യ കൊമേഴ്സ്യൽ ചിത്രമെന്ന ടാഗിൽ എത്തിയ 'ഇവിടെ'. ഔട്ട്സ്റ്റാന്റിങ്ങ് എന്നൊന്നും വിശേഷിപ്പിക്കാൻ പറ്റില്ളെങ്കിലും വ്യത്യസ്തമായ കാഴ്ചാനുഭവം നൽകുന്ന സിനിമയാണിത്.പ്രഥ്വീരാജിന്റെയും, നിവിൻപോളിയുടെയും അഭിനയത്തികവിൽ അൽപ്പംപോലും ബോറടിയില്ലാതെ വ്യത്യസ്തമായൊരു ക്രൈം ത്രില്ലറായി ചിത്രം മുന്നോട്ടുപോവുന്നു. ( ക്രൈംത്രില്ലറെന്നാൽ ഘോരവെടിവെപ്പുകളും, മുട്ടൻ സംഭാഷണങ്ങളും, തലപെരുക്കുന്ന പശ്ത്താല സംഗീതവുമൊക്കെ വേണമെന്നത് ഷാജികൈലാസ് കാലം തൊട്ടേയുള്ള ഒരു തെറ്റിദ്ധാരണയാണ്).
സംഭാഷണങ്ങളിലെ വ്യത്യസ്തതയും ശ്യാമപ്രസാദിന്റെ വിഷ്വൽ ട്രീറ്റ്മെന്റും സിനിമക്ക് ഗുണം ചെയ്യുന്നുണ്ട്. പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച ഈ ചിത്രം പലയിടത്തും ശരിക്കും ഒരു ഇംഗ്ളീഷ് സിനിമപോലുണ്ട്.
ഇന്ത്യയുടെ 'പ്രതികാരം'; അമേരിക്കയിലെ വംശീയത
കഥയുടെ ബാഹ്യമായ അന്തരീക്ഷത്തിലേക്ക് നോക്കിയാൽ ശ്യാമപ്രസാദിന്റെ മുൻകാല ചിത്രങ്ങളായ 'ഋതു'വിനോടും, 'ഇംഗ്ളീഷി'നോടും സാമ്യമുണ്ട് 'ഇവിടെ'ക്ക്.പക്ഷേ ആന്തരിക ഘടനയിൽ 'ഇവിടെ' തീർത്തും വ്യത്യസ്തമാണ്.ഐ.ടി മേഖലയിലെ മാറിക്കൊണ്ടിരിന്ന സ്ത്രീപുരുഷ ബന്ധങ്ങളും, തൊഴിലിടിങ്ങളിലെ ചതിക്കുഴികളുമൊക്കെയായിരുന്ന 'ഋതു'വിന്റെ പ്രമേയം. ഈ ചിത്രത്തിൽ നിവിൻപോളി ചെയ്യുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ഇത്തരം വിഷയങ്ങൾ കടന്നുവരുന്നുണ്ട്. 'ഇംഗ്ളീഷ'ാവട്ടെ ബ്രിട്ടനിൽ സെറ്റിൽ ചെയ്ത ഇന്ത്യൻ വംശജരുടെ പ്രശ്നങ്ങളാണ് പറയുന്നത്. എന്നാൽ 'ഇവിടെ'യിൽ എത്തുമ്പോൾ ശ്യാമപ്രസാദ്, അമേരിക്കൻ പൗരന്മാരെപ്പോലും പാപ്പരാക്കുന്ന, ആഗോളമായ നവ മുതലാളിത്ത രീതികളും, ഫണം വിടർത്തുന്ന വംശീയതയുമൊക്കെ കൃത്യമായി അഭിസംബാധനചെയ്യുന്നു.
ഇന്ത്യാക്കാർ ഏറെയുള്ള, ഐ.ടി കമ്പനികൾ നിറഞ്ഞുനിൽക്കുന്ന യു.എസിലെ അത്ലാന്റയിലാണ് കഥ നടക്കുന്നത്. അവിടെ ഇന്ത്യൻ വംശജരായ ചെറുപ്പക്കാർ തുടർച്ചയായി കൊല്ലപ്പെടുന്നു. ആ കേസ് അന്വേഷിക്കാനായി എത്തുന്നത് വരുൺ ബ്ളേക്ക് എന്ന ജന്മംകൊണ്ട് മാത്രം മലയാളിയായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ( പ്രഥ്വീരാജ്). കേരളത്തിലെ ഒരു അനാഥാലയത്തിൽ വളർന്ന വരുണിനെ ആറാംവയസ്സിൽ ഒരു അമേരിക്കൻ ദമ്പതികൾ ദത്തെടുക്കയായിരുന്നു. വളർന്ന് മിടുക്കനായി അമേരിക്കൻ പൊലീസിൽ എത്തിയിട്ടും ഇന്ത്യൻ എന്ന തന്റെ ജന്മ ലേബൽ മാഞ്ഞുപോരുന്നില്ല എന്ന് അയാൾ പല ഘട്ടങ്ങളിലും തിരച്ചറിയുന്നു. അയാളുടെ ശരീരഭാഷയിൽ എപ്പോളും ആ ഒറ്റപ്പെടലിന്റെ ഭീതി പ്രകടമാണ്.ഈ അസ്തിത്വ പ്രശ്നവും, ഒറ്റപ്പെട്ടവനാണ് താനെന്ന ഉൾഭീതിയും അയാൾ വയലൻസുകൊണ്ടായിരക്കണം മറികടക്കുന്നത്. കേരളത്തിൽനിന്നത്തെിയ ഒരു ഐ.ടിപ്രൊഫഷണലുമായുള്ള ( ഭാവന) വരുണിൻെ വിവാഹ ബന്ധവും ഒരു കുട്ടിയുണ്ടായ ശേഷം തകരുന്നു. അതോടെ വീണ്ടും മദ്യത്തിലും ഒരളുവരെ മദിരാക്ഷിയിലും തന്റെ പ്രശ്നങ്ങൾ കഴുകിക്കളയാൻ ശ്രമിക്കയാണ് വരുൺ.ഇന്ത്യൻ ഭക്ഷണരീതികൾപോലും മറന്നുപോയിട്ടും അയാളോട് ' തന്തൂരിചിക്കന്റെ മണം വന്നാൽ ഒരു ഇന്ത്യക്കാരനും പിടിച്ചുനിൽക്കാൻ കഴിയിലെന്ന്' പറഞ്ഞും മറ്റും ഇടക്കിടെ സ്നേഹപൂർവം ചൊറിയുന്ന രണ്ടാനഛനോട് ഒരു ഘട്ടത്തിൽ വരുൺ പൊട്ടിത്തെറിക്കുന്നു. ദത്തെടുത്ത അമ്മയോടും വരുണ ഈ പ്രശ്നം ഉന്നയിക്കുന്നുണ്ട്. 'ഒരു ഇന്ത്യൻ കുട്ടിയെ രക്ഷിച്ചുവെന്ന പ്രശസ്തിയായിരുന്നില്ലേ നിങ്ങൾ ആഗ്രഹിച്ചത്. ഒടുവിൽ അത് അത്ര എളുപ്പമല്ളെന്ന് കണ്ടതോടെ നിങ്ങുടെ കൂടെയുണ്ടായിരുന്ന ഹിപ്പി ഇട്ടിട്ടുപോയി. പക്ഷേ, ഒരു പാവയല്ല, എല്ലാവരെയുംപോലെ വികാരങ്ങളും വിചാരങ്ങളുമുള്ള ഒരു മനുഷ്യനാണ് ഞാനെന്ന് നിങ്ങളൊക്കെ മറന്നപോയി'. ദയ, സ്നേഹം,കാരുണ്യം എന്നിവക്കൊക്കെ വരുൺ നൽകുന്ന അർഥതലങ്ങൾ വ്യത്യസ്തമാണ്.
ഒരു ഭാഗത്ത് ഒരു വ്യക്തിയെന നിലയിൽ അയാൾ അനുഭവിക്കുന്ന അസ്തിത്വപരമായ അന്താളിപ്പിന്റെ മറ്റൊരു രൂപമാണ് അത്ലാന്റയിൽ നടക്കുന്ന പരമ്പര കൊലപാതകങ്ങൾ. ഇന്ത്യാക്കാർ മാത്രം എന്തുകൊണ്ട് ടാർഗറ്റഡ് ആവുന്നു എന്ന വരുണിന്റെ അന്വേഷണം എത്തിനിൽക്കുന്നത് വംശീയതയിൽ തന്നെതാണ്. ഔട്ടസോഴ്സിങ്ങ് എന്ന നവ മുതലാളിത്തരീതി വന്നതോടെ അമേരിക്കൻ യുവാക്കൾക്ക് തൊഴില ഇല്ലാതാവുകയാണ്. താരതമ്യേന കുറഞ്ഞ തുകക്ക് ഇന്ത്യാക്കാർക്ക് ഔട്ടസോഴ്സിങ്ങ് ഏറ്റെടുത്തതോടെ വൻകിട കമ്പനികളിൽപോലുമുണ്ടായത് കൂട്ടപിരിച്ചുവിടലാണ്്.ഇതോടെ തൊഴിൽ രഹിതരായ യു.എസ് പൗർമ്മാർ തെരുവിൽ ഇറങ്ങി. ഒരുകാലത്ത് നമ്മെയൊക്കെ ചൂഷണംചെയ്ത രാജ്യങ്ങൾക്കെതിരെ ഇന്ത്യയുടെ മനോഹരമായ പ്രതികാരം എന്നാണ് ഇതേക്കുറിച്ച് ഒരു ഇന്ത്യൻ ഐ.ടി പ്രൊഫഷണൽ പ്രതികരിക്കുന്നത്. ഈ ഇന്ത്യാവിരുദ്ധ വികാരവും കൊലാപതകവും കൂട്ടിവായിപ്പിച്ച് വരുൺ നടത്തുന്ന നിഗമനങ്ങൾ അയാളുടെ മേലധികാരിപോലും അംഗീകരിക്കുന്നില്ല. ഇന്ത്യാക്കാർ കൊല്ലപ്പെടുന്നതുകൊണ്ട് വരുൺ ഉണ്ടാക്കിയ കഥയാണ് പരമ്പരകൊലയെന്നുപോലും അദ്ദേഹം അക്ഷേപിക്കുന്നു. ഇന്ത്യാക്കാർ കൊല്ലപ്പെടുന്നതിലല്ല, മനുഷ്യർ കൊല്ലപ്പെടുന്നതാണ് തന്റെ പ്രശ്നമെന്ന് വരുണും തിരച്ചടിക്കുന്നു.നമുക്ക് ഇതുവരെ പരിചിതമല്ലാത്ത ചില കഥാസന്ദർഭങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് തിരക്കഥാകൃത്ത് അജയൻ വേണുഗോപാലും അഭിനന്ദനം അർഹിക്കുന്നു.
കൈ്ളമാക്സ് അടുപ്പിച്ചുള്ള ഏതാനും ചില ഭാഗങ്ങളിൽമാത്രമാണ് സാമ്പ്രദായിക സിനിമുടെ ചില നടപ്പുരീതികൾ കണ്ടുവരുന്നത്. ആ ഭാഗങ്ങൾ ഒന്നു പുതുക്കുകയായിരുന്നെങ്കിൽ ലക്ഷണമൊത്ത ഒരുന്യൂജനറേഷൻ കുറ്റാന്വേഷണ കഥയാവുമായിരുന്നു ഇത്. 'ഒരാളുടെ ജീവിത വിജയമെന്നത് എത്രമാത്രം നിങ്ങൾ സ്നേഹിക്കപ്പെട്ടുവെന്നതാണെന്നതാണെന്ന' ബുദ്ധന്റെ വിഖ്യാതമായ വാക്യം അന്വർഥമാക്കുന്നുണ്ട് കഥാന്ത്യത്തിൽ. ഭോഗത്തിൽനിന്ന് ത്യാഗത്തിലേക്ക് നീങ്ങുന്ന ഒരു ആന്തരിക സംശുദ്ധിയുടെ ഘടന സൂക്ഷ്മവായനയിൽ ഈ ചിത്രത്തിനുണ്ട്.
ശ്യാമപ്രസാദിന്റെ ആദ്യ വാണിജ്യ സിനിമ?
കൊമേഴ്സ്യൽ എന്ന വാക്കിനോട് എന്തോ വല്ലാത്ത അലർജിയുണ്ടെന്ന് തോനുന്നു നമ്മുടെ ശ്യാമപ്രസാദ് അടക്കമുള്ള സമാന്തര സിനിമയിൽ അഭിരമിക്കുന്ന സംവിധായകർക്ക്. പക്ഷേ ഒരു കാര്യം പറയാം. ശ്യാമപ്രസാദ് സംവിധാനംചെയ്ത ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് 'ഇവിടെ'. തോക്ക് സംസ്ക്കാരം കൂടപ്പിറപ്പായ ഒരു രാജ്യത്തിന്റെ കഥപറയുമ്പോൾ, അതും ഇന്ത്യൻ വംശജനായ ഒരു പൊലീസ് ഓഫീസറുടെ ജീവിത്തിലൂടെ കടന്നുപോകുമ്പോൾ വെടിയൊച്ച മുഴങ്ങുന്നത് സ്വാഭാവികം. അത് സുരേഷ്ഗോപിയുടെ പഴയ ചിത്രങ്ങളിലെപ്പോലെ ബാത്ത്റൂമിൽപോവാൻപോലും തോക്കെടുക്കുന്ന രീതിയിൽ അല്ലല്ലോ. വാണിജ്യ സിനിമക്ക് വേണമെന്ന് പറയുന്ന എരുവും പുളിയുമെന്നും ഇതിൽ ചേർത്തിട്ടില്ല. കൈ്ളമാക്സിലെ അതിഭാവുകത്വം ഒഴിച്ചാൽ എവിടെയും ഫോർമുലാ സിനിമയുടെ ചിട്ടവട്ടങ്ങൾ കാണാനാവില്ല. ഫ്രെയിമുകളുടെ കോമ്പോസിനഷൻ പലപ്പോഴും മികച്ച ഹോളിവുഡ്ഡ് ചിത്രങ്ങളോട് കിടപിടക്കുന്ന തരത്തിൽ സാങ്കേതിക തികവുണ്ട്. എറിക് ഡിക്സന്റെ ക്യാമറയും,ഗോപീ സുന്ദറിന്റെ പശ്ത്താല സംഗീയവും ശരിക്കും അഭിനന്ദനം അർഹിക്കുന്നു.
ശ്യാമപ്രസാദിനെപ്പോലെ പ്രതിഭാശാലികളായ സംവിധായകർ ഫിലിംഫെസ്റ്റിവൽ സിനിമകളുമായി മാറിനിൽക്കുന്നത് മലയാള സിനിമാ വ്യവസായത്തിനാണ് ദോഷം ചെയ്യുന്നത്.നല്ല സിനിമയും ചീത്തയും എന്നല്ലാതെ, ലോകത്തെവിടെയും ഇന്ന് സമാന്തരസിനിമ, വാണിജ്യ സിനിമ എന്ന വേർതിരിവില്ല. ആത്യന്തികമായി മനുഷ്യർ കാണാനും ആസ്വദിക്കാനും ആണല്ലോ ചലച്ചിത്രങ്ങളെടുക്കുന്നനത്. ബുദ്ധിജീവി ജാടകൾക്ക് വിടകൊടുത്തുകൊണ്ട് ശ്യാമപ്രസാദക്കെ കലയും കച്ചവടവും സമന്വയിപ്പിക്കുന്ന ഇത്തരം സിനിമകൾക്കാണ് ശ്രമിക്കേണ്ടത്. പത്മരാജനും, ലോഹിതദാസുമൊക്കെ കാല യവനികകൾക്കുള്ളിലേക്ക് മറിഞ്ഞതോടെ നാമവശേഷമായ നല്ല സിനിമയുടെ ധാര വളർത്തിക്കൊണ്ടുവരാൻ ഇങ്ങനെയേ കഴിയൂ. ഒട്ടകപ്പക്ഷിയെപ്പോ െതലപൂഴ്ത്തിയിരിക്കാതെ വിശാലമായ ആകാശത്തേക്കുള്ള ശ്യാമപ്രസാദിന്റെ വളർച്ചയുടെ തുടക്കമാവട്ടെ ഇത്.
വിസ്മയിപ്പിച്ച് വീണ്ടും പ്രഥ്വീരാജ്
നായക കേന്ദ്രീകൃതമായ കഥാഘടനയല്ളെങ്കിലും അടിസ്ഥാനപരമായി ഇതൊരു പ്രഥ്വീരാജ് സിനിമയാണ്. അത്രക്ക് മികച്ചതാണ് വരുണിലേക്കുള്ള രാജുവിന്റെ രാസമാറ്റം. ആകാരത്തിലും സംഭാഷണത്തിലും ശരീരഭാഷയിലുമെല്ലാം തനി ഇന്ത്യൻഅമേരിക്കൻ പൊലീസുകാരനായുള്ള ആ വേഷപ്പകർച്ച കാണേണ്ടതാണ്. ചില രംഗങ്ങളിലെ വൈകാരിക ഭാവമാറ്റങ്ങൾ കണ്ടാൽ നടുങ്ങിപ്പോവും. നാം സാധാരണ കാണുന്ന കത്തി പൊലീസ് വേഷമല്ല ഇത്. പുറമെ ക്രൂരനെന്ന് തോനുമെങ്കിലും കണ്ണിൽ സദാ വിഷാദമെരിയുന്ന ഒരു പൊലീസുകാരനെ പ്രഥ്വീരാജിന്റെ സഹോദരൻ ഇന്ദ്രജിത്ത് 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിൽ' ഭംഗിയായി അവതരിപ്പിച്ചതാണ് ഇപ്പോൾ ഓർമ്മവരുന്നത്. അനുഗ്രഹം കിട്ടിയ ഇത്തരം കലാകാരന്മാർ ഉണ്ടല്ലോ എന്നതുതന്നെ മലയാളത്തിന് അഭിമാനം.
'മുംബൈ പൊലീസിലും', 'മെമ്മറീസിലു'മൊക്കെ രാജു ചെയ്ത പൊലീസ് വേഷങ്ങളോട് ബാഹ്യമായ സമാനതകൾ ഏറെയുള്ള വേഷമാണിത്. പക്ഷേ അഭിയത്തിന്റെ വ്യത്യസ്തതകൊണ്ട് അതെല്ലാം വേറെവേറെയായി തോനുന്നു. ഒരു കലാകാരനുവേണ്ട എറ്റവും വലിയ പ്രൊഫഷണൽ മിടുക്കാണിത്. അതുപോലെ വെസ്റ്റേൺ ഇംഗ്ളീഷ് ഉച്ചാരണംപോലും പ്രഥ്വി വളരെ കൃത്യമായാണ് ചെയ്തിരിക്കുന്നത്. ( ഇതായിരുന്നു ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ സത്യത്തിൽ ഉദ്ദേശിച്ചത്.പക്ഷേ പറഞ്ഞുവന്നപ്പോൾ അത് സൗത്ത് ഇന്ത്യയിൽ ഇംഗ്ളീഷ് അറിയാവുന്ന എക നടൻ രാജുവാണെന്ന കോലത്തിലായിപ്പോയി. അതിന്റെ പേരിൽ വർഷങ്ങളോളം ഈ നടൻ പരിഹസിക്കപ്പെടുകയും ചെയ്തു!)
യാതൊരു വ്യക്തിത്വവുമില്ലാത്ത സ്ത്രീ കഥാപാത്രങ്ങളുടെ ഘോഷയാത്ര കണ്ടുമടുത്ത ഇക്കാലത്ത് ഈ സിനിമയിലെ ഭാവനയുടെ കഥാപാത്രം വേറിട്ടുനിൽക്കുന്നു. അടുത്തകാലത്ത് ഭാവനക്ക്കിട്ടിയ മികച്ച കഥാപാത്രവുമാണിത്.അടിക്കടി വിജയങ്ങുമായി സൂപ്പർതാര പദവിയിലക്ക് ഉയരുന്ന നിവിൻപോളി ഇതിലും മോശമാക്കിയില്ല. ശാമപ്രസാദിന്റെ തന്നെ 'ഇംഗ്ളീഷിൽ' നിവിൻ ചെയ്ത കഥാപാത്രത്തിന്റെ അൽപ്പംകൂടി വിശദീകരിച്ച രൂപമാണിത്.മറ്റൊരുതാരം നായകനായ സിനിമയിൽ യാതൊരു ഈഗോയുമില്ലാതെ അഭിനിക്കാൻനിന്ന നിവിന്റെ ആത്മാർഥതയും ഈഗോയിസ്റ്റുകളുടെ ഇക്കാലത്ത് ശ്രദ്ധേയമാണ്.
വാൽക്കഷ്ണം: സിനിമയുടെ മൊത്തത്തിലുള്ള ധാരക്ക് വിരുദ്ധമായതും തികച്ചു അപലപനീയവുമായ ഒരു പ്രസ്താവന ഈ ചിത്രത്തിലുണ്ട്.നിവിൻപോളിയുടെ കഥാപാത്രം പറയുകയാണ് ' ശരീരത്തിൽ ക്രോസ് ബെൽറ്റുള്ളവർക്ക് അതായത് പൂണൂലുള്ളവർക്ക് രക്ഷപ്പെടാൻ ഇന്ത്യയിലുള്ള എക മാർഗം വിദ്യാഭ്യാസമാണെന്ന്'! ഉദ്ദേശം വളരെ വ്യക്തം. സംഘികളുംമറ്റും ഉയർത്തുന്ന സംവരണവിരുദ്ധതക്കും ന്യൂനപക്ഷവെറിക്കും കുടപിടിക്കുന്ന രാഷ്ട്രീയ പ്രസ്താവനയായിപ്പോയി അത്.വംശവെറിക്കും വർണവിവേചനത്തിനുമെതിരായ സിനിമയിലും വർഗീയത !
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്