കരളുലയ്ക്കുന്ന കറുത്ത ജൂതന്! സലീംകുമാർ എന്ന ബഹുമുഖ പ്രതിഭക്കുമുന്നിൽ നമിച്ച് മലയാള സിനിമ; ചരിത്രം ചവറ്റുകുട്ടയിലിട്ടവരുടെ കഥ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കുന്നു; സഹൃദയരേ... നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽപെടുത്തി ഈ യഹൂദന് ആളെകൂട്ടുക!
എം.മാധവദാസ്
കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കഥാകൃത്തായി കറുത്ത ജൂതന് എന്ന സിനിമയിലൂടെ നടൻ സലീംകുമാറിനെ പ്രഖ്യാപിച്ചപ്പോൾ നെറ്റി ചുളിച്ചവർ ഏറെയുണ്ട്.സിനിമാക്കാർ തമ്മിലുള്ള പതിവ് വീതംവെപ്പാണിതെന്ന് സന്ദേഹിച്ചവർ, ഇപ്പോൾ തീയേറ്ററിലുള്ള ഈ പടം ഒന്ന് കണ്ടുനോക്കുക. നിങ്ങൾ നല്ല ചലച്ചിത്രങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ, പുതുമയും മാറ്റവും ആഗ്രഹിക്കുന്നെങ്കിൽ, നിശ്ചയമായും പറയാൻ കഴിയും, സലീകുമാറിനെ കഴിഞ്ഞ ജൂറി നിർലജ്ജം തഴയുകയായിരുന്നെന്ന്. ഒറ്റ കഥാ അവാർഡിൽ ഒതുക്കേണ്ടതല്ല, മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കേണ്ട ഈ പടം.കഥയിൽ മാത്രമല്ല തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും സലീകുമാറിന്റെ അതിഗംഭീരമായ പ്രകടനമാണ്. നിർമ്മാതാവും അദ്ദേഹം തന്നെയായതിനാൽ വേണമെങ്കിൽ, സലീംകുമാർ വൺമാൻഷോയെന്ന് ഈ പടത്തെ വിശേഷിപ്പിക്കാം.
ഉള്ളുലക്കുന്ന അത്യപൂർവ ചലച്ചിത്രാനുഭവം. ഒറ്റവാക്കിൽ ഈ പടത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. നല്ല സിനിമയെ സ്നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ടത്.പൊട്ടക്കഥകളും ക്ളീഷേ രംഗങ്ങളും, മസ്തിഷ്കത്തിൽനിന്ന് സാമാന്യയുക്തിയെ നിയന്ത്രിക്കുന്ന ഭാഗം തുരന്നുമാറ്റിയാൽ മാത്രം കാണാൻ കഴിയുന്ന അയഥാർഥമായ പേക്കൂത്തുകളും കണ്ടുമടുത്ത നമുക്ക്, ചരിത്രവും ആഗോള രാഷ്ട്രീയവും, ബഹിഷ്കൃതന്റെ നിലവിളികളുമെല്ലാം ചേർത്തുവെച്ച് ഇത്തരമൊരു പടം നൽകിയതിന് സലീം കുമാറിന് നന്ദി പറയാം. ( ഇടക്കിടെ നവമാധ്യമങ്ങൾ 'മരിപ്പിക്കുന്ന' സലീംകുമാർ ഉയർത്തെഴുനേറ്റത് ഇതിനുവേണ്ടിതന്നെയായിരിക്കാം) പ്രിയപ്പെട്ട സലീംകുമാർ, ബഹുമുഖ പ്രതിഭയാണ് താങ്കളെന്ന് അറിഞ്ഞില്ല. എത്ര വലിയ വായനയും ഗവേഷണവും നിരീക്ഷണവുമാണ് ഈ ചിത്രത്തിന് വേണ്ടിവന്നത്.അന്താരാഷ്ട്ര ലോകക്രമവും, കേരളത്തിന്റെ സാമൂഹിക അവസ്ഥയുമെല്ലാം കൃത്യമായി ഈർച്ചവാൾ ചേർച്ചയിൽ ചേരുമ്പടിചേർക്കുന്ന അസാധ്യ തിരക്കഥ.
മാളയിലെ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം ഒരു യഹൂദന്റെ വീട് ആയിരുന്നു എന്ന വാർത്തയിൽനിന്നാണ് കഥയുടെ ബീജം കിട്ടിയതെന്ന് സലീംകുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെ വളർത്തിയെടുക്കുന്ന മികവ് അതിശയകരം തന്നെയാണ്. അതുപോലെ ചിത്രം വിതരണത്തിനെടുത്ത സംവിധായകൻ ലാൽ ജോസിനും കൊടുക്കണം ഒരു സ്നേഹോപഹാരം. അദ്ദേഹമില്ലായിരുന്നെങ്കിൽ പൊടിപിടിച്ച് പൊതുജനം അറിയാതെ ഈ പടം പെട്ടിയിലായേനെ.
ഒന്നാലോചിച്ചുനോക്കൂ, അടൂർ ഗോപാലകൃഷ്ണനോ മറ്റോ ആണ് ഈ പടം ചെയതതെങ്കിൽ, നമ്മുടെ സോകോൾഡ് ബുജികൾ എങ്ങനെ പാടി പുകഴ്ത്തുമായിരുന്നു. എത്ര അവാർഡുകൾ കിട്ടുമായിരുന്നു. എത്ര ഫിലിം ഫെസ്റ്റിവലുകളിൽ എൻട്രിയുണ്ടാകുമായിരുന്നു. പക്ഷേ ഇത് കമേർഷ്യൽ സിനിമയിലെ ഒരു താരം സ്വന്തം കൈയിൽനിന്ന് കാശുമുടക്കിയെടുത്ത ചിത്രമായിപ്പോയി. അദ്ദേഹം ഫിലിം ഇൻസ്റ്റിട്ട്യൂട്ടിലോ ,'പോളിടെക്ക്നിക്കിലോ' ഒന്നും പഠിക്കാതെ മിമിക്രിയിൽനിന്ന് വന്നയാളുമായിപ്പോയി. ഇതും ഒരുതരം ചലച്ചിത്ര ബ്രാഹ്മണ്യമാണ്. സലീകുമാറിപ്പോലുള്ളവർ ഈ വർണ്ണവിവേചനത്തോടും കൂടിയാവണം പൊരുതുന്നത്.( കറുത്തമ്മയാക്കാൻ വെളുത്തു തുടുത്ത ഷീലയെയും, കാർത്തുമ്പിയാവാൻ ശോഭനയെയും അഭിനയിപ്പിച്ചതാണ് നമ്മുടെ ചലച്ചിത്രകാരന്മാരുടെ പൊതുബോധം.സലീകുമാറിന്റെ നായകവേഷത്തിന് പകരം മോഹൻലാലിനെയോ മമ്മൂട്ടിയോയാ ബ്ളാക്കടിപ്പിച്ച് രംഗത്തിറക്കാത്തതിലും സന്തോഷമുണ്ട്.കാരണം ഏത് സൂപ്പർസ്റ്റാർ കേട്ടാലും കണ്ണടച്ച് ഡേറ്റുകൊടുക്കുന്ന വൈവിധ്യമാർന്ന കഥയാണിത്.)
ചരിത്രം ചവറ്റുകുട്ടയിട്ട കറുത്തവരുടെ കഥ
ചരിത്രം എന്നും വെളുത്തവർക്കൊപ്പമാണെന്ന് ഈ പടത്തിൽ ഒരിടത്ത് പറയുന്നതുപോലെ, ഇത് അക്ഷരാർഥത്തിൽ കാലം ചവറ്റുകുട്ടയിലിട്ട കുറെ മനുഷ്യരുടെ കഥയാണ്.കഴിഞ്ഞ രണ്ടായിരം കൊല്ലത്തോളം ഇവിടെ മലയാളികളായി ജീവിച്ച മലബാറി യഹൂദന്മാരുടെ കഥ.അവരാണ് കറുത്ത ജൂതന്മാർ . ചരിത്രം എന്നും മട്ടാഞ്ചേരിയിലും ഫോർട്ട്കൊച്ചിയിലും ഉണ്ടായിരുന്ന വെളുത്ത യഹൂദന്മാർക്ക് ഒപ്പമായിരുന്നു. അവരുടെ പ്രണയവും വേർപാടുമൊക്കെ പൈങ്കിളിവത്ക്കരിച്ച്, ഗ്രാമഫോണും എസ്രയുമടക്കം എത്രയോ ചിത്രങ്ങളിൽ നാം കണ്ടുകഴിഞ്ഞു. എന്നാൽ ആരോൺ ഇല്യാഹു എന്ന കറുത്ത ജൂതനിലൂടെ നാളിതുവരെ കണ്ടിട്ടില്ലാത്ത കഥാപരിസരങ്ങളിലൂടെയാണ് സലീംകുമാർ കൂട്ടിക്കൊണ്ടുപോവുന്നത്.
ഒരു സമ്പന്ന ജൂത കുടുംബത്തിൽ ജനിച്ചിട്ടും അവസാനം ഈ നാട് തെണ്ടിയെപ്പോലെയാക്കിയ ആരോൺ ഇല്യാഹുവായി സലീംകുമാർ അഭിനയിക്കയല്ല ജീവിക്കയാണ്. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ജൂത സംസ്കൃതിയെകുറിച്ച് ഗവേഷണം നടത്താനായി അയാൾ ഒരു വർഷം നീണ്ടുനിൽക്കുന്ന യാത്ര പുറപ്പെടുകയാണ്. അമ്മയെയും പെങ്ങളെയും സുഹൃത്തായ ബീരാനെ ഏൽപ്പിച്ചുകൊണ്ട്.
ഒരുവർഷത്തെ ഗവേഷണത്തിനുശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കവേ ഉത്തരേന്ത്യയിൽവെച്ച് ആറോൺ ഒരു വാഹാനാപകടത്തിൽ പെടുന്നു. ജീവഛവം പോലെയായ അയാൾ ഉത്തരേന്ത്യയിലെ ഒരു ആശ്രമത്തിൽ വർഷങ്ങളോളം കഴിയുന്നു.മരിച്ചുപോയിട്ടുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ച് അയാളുടെ പെട്ടി മാത്രമാണ് വീട്ടിൽ തിരിച്ചത്തെുന്നത്.
ഇതിനിടെയാണ്ദജൂതർക്ക് സ്വന്തമായി ഒരു രാഷ്ട്രം ഉണ്ടാകുന്നത്. ലോകമെമ്പാടുമുള്ള യഹൂദന്മാർ തങ്ങളുടെ വാഗ്ദത്ത ഭൂമിയായ ഇസ്രയേലിലേക്ക് പോകുമ്പോൾ, ആരോണിന്റെ അമ്മയും പെങ്ങളും ഉൾപ്പെടെയുള്ള മലബാറി യഹൂദന്മാരും കപ്പൽ കയറുന്നു. തന്റെ മകൻ മരിച്ചുവെന്ന് അമ്മ ഒരിക്കലും വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ ആരോൺ എന്നെങ്കിലും തിരിച്ചുവരികയാണെങ്കിൽ കൈമാറാനായി തങ്ങളുടെ സ്വത്തുവകകൾ പഞ്ചായത്ത് അധികാരികളെ ഏൽപ്പിച്ചുകൊണ്ടാണ് അവർ പോയത്.
പക്ഷേ വർഷങ്ങൾക്ക്ശേഷം ഒരു കൈ തളർന്ന് ആകെ കോലംകെട്ട് വീട്ടിൽ തിരച്ചത്തെുന്ന ആരോൺ കാണുന്നത്, തന്റെ വീട് ഒരു തപ്പാലാപ്പീസായി മാറിയതാണ്. സ്വത്തുക്കൾ മുഴുവൻ നാട്ടുകാർ കൈയേറി കരമടച്ച് സ്വന്തമാക്കിക്കഴിഞ്ഞു. അയാളുടെ അടുത്താണെങ്കിൽ താനാണ് ആരോൺ എന്ന് തെളിയിക്കാനുള്ള ഒരു രേഖയുമില്ല. അധികൃതർ ആ ജൂതൻ മരിച്ചുപോയി എന്ന നിലപാടിലും.സുഹൃത്ത് ബീരാനല്ലാതെ ആരും ഒപ്പമില്ല. താൻ പഠിപ്പിച്ച് വളർത്തിയവർ തന്നെ ജൂതനെ തിരഞ്ഞുകൊത്തുന്നു. നാട്ടുകാർക്കെല്ലാം അയാളെ തരിച്ചറിയാൻ പറ്റിയെങ്കിലും സ്വത്ത് നഷ്ടപ്പെടാതിരക്കാൻ അവർ അത് ആരോണല്ലെന്ന് പറയുന്ന. ഇസ്രയേലിലുമില്ല, ഇന്ത്യയിലുമില്ല. അങ്ങനെ ഒരു തെരുവുതെണ്ടിയേപ്പോലെ അലഞ്ഞ് നടക്കുകയാണ് ആ പ്രദേശത്തെ ആദ്യത്തെ എം.എക്കാരനായ കറുത്ത ജൂതന്. ഈ അസ്തിത്വപരമായ അന്താളിപ്പ് വളരെ കൃത്യമായി ചിത്രം വരച്ചുകാട്ടുന്നുണ്ട്.
ഭീതിപ്പെടുത്തുന്ന കൈ്ളമാക്സ്
പൊടുന്നനെ ഇരുമ്പുവടികൊണ്ട് തലക്ക് അടികിട്ടിയതുപോലുള്ള വല്ലാത്തൊരു ഷോക്കാണ് ഈ ചിത്രത്തിന്റെ കൈ്ളമാക്സ്. നാട്ടിൽ രക്ഷയില്ലാതായ ജൂതന് എങ്ങനെയെങ്കിലും കപ്പലുകയറി ഇസ്രയേലിലേക്ക് പോവുമെന്ന് കരുതുന്നിടത്താണ് അമ്പരപ്പിക്കുന്ന ട്വിസ്റ്റ് സലീംകുമാർ കൊണ്ടുവരുന്നത്. അതെന്താണെന്ന് പ്രേക്ഷകർ കണ്ടുതന്നെ അറിയട്ടെ. വേണുവിന്റെ മുന്നറിയിപ്പും, സനൽകുമാർ ശശിധരന്റെ ഒഴിവുദിവത്തെ കളിയും കണ്ടപ്പോഴുള്ള സമാനമായ ശൂന്യതയും വേദനയും ഒരിക്കൽകൂടി.
ഒരു പക്ഷേ കേരളത്തിൽ ഇങ്ങനെയാന്ന് സംഭവിച്ചിട്ടില്ലെന്നും സംഭവിക്കില്ലെന്നും, കൈ്ളമാക്സിനോട് വിയോജിക്കുന്നവർക്ക് അവകാശപ്പെടാവുന്നതാണ്. പക്ഷേ നമ്മുടെ നാടിന്റെ സമകാലീന അവസ്ഥവെച്ച് ഇങ്ങനെയും സംഭവിക്കാം. ഇന്ന് ഒന്ന് സംഭവിച്ചില്ലെന്ന് കരുതി നാളെ സംഭവിച്ചുകൂടാ എന്നില്ലല്ലോ. ജോസഫ് മാഷുടെ കൈവെട്ടും വരെ അങ്ങനെയാന്ന് ഈ നാട്ടിൽ നടക്കില്ലെന്ന് വിശ്വസിച്ചവരാണെല്ലോ നാം. മാറാട് കലാപത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. എന്തിന് കൊന്നവനും കൊല്ലപ്പെട്ടവനും എന്തിനാണെന്ന് പോലും അറിയാതെ എത്ര രാഷ്ട്രീയ കൊലപാതകങ്ങൾ ഈ നാട്ടിൽ ഉണ്ടായിട്ടുണ്ട്.അതുകൊണ്ടുതന്നെ കേരളത്തിൽ അസംഭ്യവമായ കാര്യങ്ങൾ പെരുപ്പിച്ചുവെന്ന് ചിത്രത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിടുന്നവർ ഇതുംകൂടി ഓർക്കേണ്ടതുണ്ട്.
സംവിധാനത്തിലും സലീകുമാർ ബ്രില്ല്യൻസ്
ഒരു അവാർഡ്സിനിമയുടെ ചിട്ടവട്ടങ്ങളിൽപെടുത്തി മന്ദിച്ച നരച്ചഷോട്ടുളിലൂടെ കടന്നുപോവുന്ന പടമാണിതെന്ന തെറ്റിദ്ധാരണ വേണ്ട.സാമാന്യം വേഗതയിൽ തന്നെയാണ് കഥപോവുന്നത്.മരണവേഗമില്ലെന്ന് മാത്രം. ആരോണിന്റെ പിതാവിന്റെ മരണ രംഗങ്ങളൊക്കെ ചിത്രീകരിച്ചിരിക്കുന്നതിൽ സംവിധായകന്റെ കൈയോപ്പ് പ്രകടമാണ്. അവസാന രംഗങ്ങളിലെ കാക്കകളും, ദൃശ്യവിന്യാസവും ഹൃദയത്തെ കൊളുത്തി വലിക്കുന്നതാണ്.ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ഇനിയും എത്രയോ അങ്കങ്ങൾക്ക് ബാല്യമുണ്ടെന്ന് സലീംകുമാർ നമ്മെ ഓർമ്മിപ്പിക്കുന്നു.
ചില വിയോജിപ്പുകൾ
കരളുലക്കുന്ന ഈ സിനിമയിൽ ആകെ കല്ലുകടിയായി തോന്നിയത് ചില സംഭാഷണങ്ങളിലെ അച്ചടിഭാഷയും നാടകീയതയുമാണ്.പക്ഷേ ഇത് എല്ലായിടത്തുമില്ലെന്നതും എടുത്തുപറയേണ്ടതാണ്.സി.ആർ ഓമനക്കുട്ടൻ വേഷമിട്ട വക്കീൽ, കറുത്ത ജൂതനോട് ഉത്തരേന്ത്യയിലെ കർഷകരുടെ ഭൂമി അവർ മരിച്ചുവെന്ന് രേഖയുണ്ടാക്കി തട്ടിയെടുക്കുന്ന ഭാഗം വിവരക്കുന്നിടത്തൊക്കെ ഈ ഡോക്യൂമെന്ററി സ്വഭാവം പ്രകടം. ( ഇവിടെയും സലീംകുമാർ തിരക്കഥക്കായി നടത്തിയ ഗവേഷണങ്ങളും അന്വേഷണങ്ങളും പ്രശംസനീയമാണ്) അതുപോലെതന്നെ സലീംകുമാറിന്റെ അമ്മയായി വേഷമിട്ട നടി ഉഷയുടെ ചില ഡയലോഗ് ഡെലിവറിയിലുമുണ്ട് ഇതേ പ്രശ്നം. ചില ഷോട്ടുകളിലുമുണ്ട് പതിവ് അവാർഡ് സ്റ്റൈൽ. അങ്ങനെ ചൂഴ്ന്നാൽ നമുക്ക് കുറ്റങ്ങളുടെ ലിസ്റ്റും നീട്ടാം.പക്ഷേ അതൊക്കെ ടോട്ടാലിട്ടിക്ക് മുന്നിൽ നമുക്ക് പൊറുക്കാം.
അതിനാൽ സഹൃദയരേ കലാസ്നേഹികളേ... നിങ്ങൾ നിർബദ്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽപെടുത്തി ഈ ജൂതന് ആളെകൂട്ടുക!അല്ലെങ്കിൽ ഇപ്പോൾ ഇത് ഹോൾ ഓവർ ആവും.
വാൽക്കഷ്ണം: ഇത്ര മികച്ച ഒരു സിനിമക്ക് എന്തുകൊണ്ട് തീയേറ്റിൽ ആളെകൂട്ടാൻ കഴിയുന്നില്ല എന്നതും, ചലച്ചിത്രപ്രേമികൾ പരിശോധിക്കേണ്ടതാണ്.ബാഹുബലിപോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് കൊടുത്ത പരിഗണനയുടെ പത്തിലൊന്നെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതുപോലുള്ള ചിത്രങ്ങൾക്ക് കൊടുക്കണം. പരസ്യ ചാർജ്വെച്ച് നോക്കുകയാണെങ്കിൽ കോടികളുടെ പബ്ളിസിറ്റി താരചിത്രങ്ങൾക്ക് ഉണ്ടാക്കിക്കൊടുക്കുന്ന നമ്മുടെ ദൃശ്യമാധ്യമങ്ങളും മറ്റും ഈ പുതിയ കാലത്തിന്റെ ചിത്രത്തോട് പുറംതിരഞ്ഞ് നിൽക്കയാണെങ്കിൽ, ചരിത്രം നിങ്ങളെ കുറ്റക്കാരനെന്നായിരിക്കും വിളിക്കുക.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്