സ്നേഹ നിധിയായ നാട്ടിൻപുറത്തുകാരനായി കുഞ്ചാക്കോ തകർത്തു; സൂപ്പർ പ്രകടനവുമായി മണിയൻപിള്ള രാജു; കൊച്ചവ്വ പൗലോ അയ്യപ്പ കൊഹ്ലോ ലളിതമായി കഥ പറഞ്ഞ ഒരു കുഞ്ഞ് സിനിമ; കുട്ടിത്താരങ്ങളുടെ മുഖത്തെ കൃത്രിമത്വം മാത്രം മുഴച്ചുനിന്നു
ട്രെയിലറിലെ ലാളിത്ത്യമാണ് കുഞ്ചാക്കോ ബോബൻ ചിത്രമായ 'കൊച്ചവ്വ പൗലോ അയ്യപ്പ കൊഹ്ലോ' കാണാൻ എന്നെ പ്രേരിപ്പിച്ചത്, പിന്നെ തീർച്ചയായും ഉദയയുടെ തിരിച്ച് വരവും സിദ്ധാർഥ് ശിവയുടെ സംവിധാനവും ആ പ്രേരണയുടെ ആക്കം കൂട്ടി. വളരെ ലളിതമായി കഥ പറഞ്ഞ ഒരു കുഞ്ഞ് സിനിമ എന്ന് ഒറ്റവാക്കിൽ പറയാം. പ്രശസ്ത ബ്രസീലിയൻ നോവലിസ്റ്റ് ആയ പൗലോ കൊഹ്ലോയുടെ ദി ആൽക്കമിസ്റ് എന്ന നോവലിലെ ചില വാചകങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. നമ്മൾ ഒരു കാര്യം ആഗ്രഹിച്ചാൽ ആ ആഗ്രഹം തീവ്രമാണെങ്കിൽ അത് സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഈ ലോകം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാകും എന്ന പൗലോ കൊഹ്ലോയുടെ വാക്കുകളാണ് സിനിമക്ക് അടിത്തറ പാകിയത്. ജീവിതത്തിൽ പരാജയത്തിന്റെ രുചിയറിയാത്തവർ ആരുമുണ്ടാകില്ല. നമ്മുടെയൊക്കെ ലക്ഷ്യം, അത് പൂർത്തീകരിക്കുന്നതിന് വേണ്ടി ഒരുപാട് യാദനങ്ങളും പീഡനങ്ങളും വേദനനകളും സഹിക്കേണ്ടതായി വരും. അങ്ങനെയുള്ളവർ ഒരിക്കലും നിരാശപ്പെടരുതെന്നും നിരന്തരമായ പരിശ്രമത്തിലൂടെയും ആത്മ വിശ്വാസത്തിലൂടെയും തങ്ങളുടെ ആഗ്രഹം നേടിയെടുക്കാൻ കഴിയുമെന്നും ആ ലക്ഷ്യം നിറവേറ്റാൻ ലോകം മുഴുവൻ നമ്മുടെ കൂടെ നിൽക്കുമെന്നുമുള്ള വളരെ പോസിറ്റീവായ ഒരു മെസ്സേജ് ഈ സിനിമ നമുക്ക് പകർന്നു നൽകുന്നു.
പൈലറ്റ് ആകണമെന്നാണ് അപ്പു എന്ന കുഞ്ഞിന്റെ ആഗ്രഹം. അതിന്റെ ആദ്യ പടിയെന്നോണം വിമാനത്തിൽ കയറണമെന്നും അപ്പു ആശിച്ചു. അതിന് വേണ്ടി രണ്ട് പ്രാവശ്യം അവസരങ്ങൾ ലഭിച്ചെങ്കിലും അപ്പുവിനെ ഭാഗ്യം തുണച്ചില്ല. എന്നാൽ ഈ ആഗ്രഹം നടത്തി കൊടുക്കാൻ വേണ്ടി കൊച്ചവ്വ (ചാക്കോച്ചൻ )എന്ന നായകൻ നടത്തുന്ന ശ്രമങ്ങൾ അപ്പുവിനെ നീന്തൽ പഠിക്കുന്ന ക്ളബ്ബിലേക്കാണ് എത്തിക്കുന്നത്. നല്ല നീന്തൽക്കാരനായാൽ വലിയ ക്ലബുകൾ തിരഞ്ഞെടുക്കുമെന്നും അതിന്റെ പരിശീലനം വിദേശ രാജ്യങ്ങളിൽ വച്ച് നടക്കുമ്പോൾ വിമാനത്തിൽ കേറാമെന്നുമുള്ള നായകന്റെ സംസാരം കേൾക്കാനിടയാകുന്നതോടെയാണ് അപ്പു നീന്തൽ പഠിക്കാൻ തീരുമാനിക്കുന്നത്. ഇതാണ് കഥാ തന്തു.
വൈറ്റ് പോയന്റ്സ്:-
മുകളിൽ പ്രസ്താവിച്ചത് പോലെ വളരെ പോസിറ്റീവ് എനർജി തരുന്ന ഒരു സിനിമ. ഇത്രയും മനോഹരമായ ഒരു ആഖ്യാനം ഒരുക്കിയ സിദ്ധാർഥ് ശിവ അനുമോദനം അർഹിക്കുന്നു. ചിത്രത്തിലെ ഫ്രയിമുകൾ ഗംഭീരമായിരുന്നു. ഓരോ ഷോട്ടും വേറിട്ട് നിന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം (ഹൈറ്റ് ഷോട്ട്,കുളം സീൻ,) കണ്ണിന് കുളിർമയേകുന്ന മനസ്സിന് സാന്ത്വനമേകുന്ന ലൊക്കേഷൻ. ഇടുക്കിയാണെന്ന് തോന്നുന്നു ഷൂട്ട് ചെയ്ത സ്ഥലം. ഇത്രയും മികച്ച സിനിമാ ലൊക്കേഷനുകൾ കേരളത്തിലുണ്ടെന്നുള്ള സത്യം പലരും ഈ സിനിമ കാണുമ്പോഴായിരിക്കും മനസ്സിലാക്കുക. സിനിമയുടെ സിംഹ ഭാഗവും കുളത്തിലാണ് ഷൂട്ട് ചെയ്തത്. തിയേറ്ററിൽ നിന്നു ഒരിക്കലെങ്കിലും ഈ സ്ഥലത്തു പോകണമെന്നും ആ കുളത്തിലൊരു പ്രാവശ്യം കൈകാലിട്ടടിച്ച് എല്ലാം മറന്ന് ഒഴുകി നടക്കണമെന്നുമുള്ള മോഹത്തിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കാൻ സംവിധായകന് കഴിഞ്ഞു.
ക്യാമറാമാൻ നീൽ ഡി കുൻഹ നല്ല കഴിവുള്ള ആളാണ്. ലൊക്കേഷൻ ഫ്രയിമുകളെ അതിന്റെ സൗന്ദര്യത്തോടെയും തനത് ഭംഗിയിലും ഒപ്പിയെടുക്കുന്നതിൽ അദ്ദേഹം നൂറ് ശതമാനം വിജയിച്ചു.
ബിജിബാലിന്റെ പശ്ചാത്തല സംഗീതം ഒരു പരിധി വരെ കഥക്ക് അനുയോജ്യമായിരുന്നു. ഷാൻ റഹ്മാന്റെ പാട്ടുകളിൽ നീല കണ്ണുള്ള മാനെ എന്ന ഗാനം മികച്ചു നിന്നു. എഡിറ്റർ പാളിച്ചകളില്ലാതെ തന്റെ ജോലി പൂർത്തിയാക്കി.
കുഞ്ചാക്കോ ബോബന്റെ പുള്ളി പുലിയും ആട്ടിൻ കുട്ടിയും എന്ന സിനിമക്ക് ശേഷം ഒരുപാട് നന്മയുള്ള കഥാ പാത്രം. സ്നേഹ നിധിയായ നാട്ടിൻ പുറത്തുകാരനായി അദ്ദേഹം തകർത്തു. നെടുമുടി,സുരാജ്, കെ.പി എ സി ലളിത,അനുശ്രീ,മുത്തുമണി,മുസ്തഫ, മണിയൻ പിള്ള രാജു, സുധീഷ്, ഇർഷാദ്, അജു തുടങ്ങിയവർ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി. കൂട്ടത്തിൽ മണിയൻ പിള്ള രാജുവിന്റെ പ്രകടനം സൂപ്പറായിരുന്നു.
ബ്ലാക്ക് പോയന്റ്സ്:-
വളരെ മന്ദ ഗതിയിലാണ് കഥ മുന്നോട് പോകുന്നത്. ആദ്യ പകുതി ശരിക്കും ഇഴച്ചിലായിരുന്നു. പിന്നെ നായകന് സ്ക്രീൻ സ്പേസ് കുറവാണ് അതുകൊണ്ട് കുട്ടികളുടെ പ്രകടനം കണ്ട് സംതൃപ്തിയടയേണ്ടതായി വരും ഇത് ചിലരെയെങ്കിലും വല്ലാതെ ബോറടിപ്പിക്കും. പൗലോ പറഞ്ഞ ആ മെസ്സേജ് ആണ് സിനിമയിലെ നായകൻ. അത് തെളിയിക്കാൻ വേണ്ടി തിരക്കഥ എഴുതിയത് പോലെയായി . ഒരു സിനിമക്ക് പക്ഷെ ഈ തിരക്കഥ പൂർണമാണെന്ന് തോന്നുന്നില്ല. അൽപം കൂടി തിരക്കഥയെ വിശാലമാക്കാമായിരുന്നു. ഇത് കിണറ്റിലെ തവളായായിപ്പോയി.
കുട്ടികളുടെ പ്രകടനം വേണ്ടത്ര നന്നായില്ല. ആൺ കുട്ടിയുടെ മുഖത്ത് പലപ്പോഴും മൗന ഭാവമായിരുന്നു. അതിൽ നിറയെ കൃതിമത്വം നിഴലിച്ചു നിന്നു. ആൺ കുട്ടിയും പെൺ കുട്ടിയും തമ്മിലുള്ള സംഭാഷണത്തിൽ നാടകീയത വിലങ്ങു തടിയായി. കെപിഎസി ലളിത ടിവി കാണുമ്പോൾ കറന്റ് പോകുന്നതിന് മുമ്പ് ഡയലോഗ് പറഞ്ഞ പോലെ തോന്നി.
ബിജി ബാലിന്റെ പശ്ചാത്തലം ചില ഭാഗങ്ങളിൽ ഹമ്മിങ് ആയി കൊടുത്തിരുന്നു. അത് പലപ്പോഴും ഓവറായി അനുഭവപ്പെട്ടു. ഷാനിന്റെ നീല കണ്ണേ എന്ന പാട്ടൊഴികെ ഒന്നും മനസ്സിൽ തങ്ങി നിൽക്കുന്നതല്ല.
സ്വപ്നങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ തന്റെ മൂല്യങ്ങളും ധാർമികതയും മറന്ന് പോകരുതെന്ന് എഴുത്തുകാരൻ ഓർമിപ്പിച്ചു തരുന്നു. വിദേശ രാജ്യത്തേക്കുള്ള പരിശീലനത്തിന് പോകുമ്പോഴാണ് അപ്പുവിന്റെ ഫ്രണ്ട് അപകടത്തിൽ പെടുന്നതും അപ്പു തന്റെ ആഗ്രഹം മാറ്റി വച്ച് ആ ഫ്രണ്ടിനെ രക്ഷിക്കുന്നതും. തന്റെ ആഗ്രഹങ്ങൾ അതെത്ര വലുതാണെങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മനുഷ്യത്വം ഒരിക്കലും പണയം വെക്കരുതെന്നും ഒരു മനുഷ്യന്റെ പ്രഥമ പ്രധാന ലക്ഷ്യം നന്മയും സ്നേഹവും സഹായവും ആണെന്നും അത് ആർക്കും കൈമോശം വന്നു പോകരുതെന്നും അങ്ങനെയുള്ള ആളുകൾക്ക് മാത്രമേ നാളെ ഉന്നത പദവിയിലെത്താൻ കഴിയുകയുള്ളു എന്നും ചിത്രം കാണിച്ച് തരുന്നു.
സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് സ്വപ്നങ്ങളെ സ്നേഹിക്കുന്നവർക്ക് ആഗ്രഹങ്ങളെ കാത്ത് സൂക്ഷിക്കുന്നവർക്ക് ധാർമികതയെ മുറുകെ പിടിക്കുന്നവർക്ക് നന്മ വറ്റാത്തവർക്ക് ഒരിക്കലും നിരാശപ്പെടാതെ ഈ സിനിമ കണ്ടിറങ്ങാം. നൂറിൽ (100) അറുപത്തിയാറ് (66) മാർക്ക് കൊടുക്കുന്നു.
(ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.)
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്