ശീലങ്ങളെ പൊളിച്ചടുക്കിയെങ്കിലും സാധാരണക്കാരന് ഒന്നും മനസിലാകാത്ത 'ലീല'; രഞ്ജിത്ത് ചിത്രം ഒരു അസാമാന്യ ചലച്ചിത്രാനുഭവവുമല്ല; നർമ്മത്തിൽ കലക്കി ബിജുമേനോൻ; അഭിനയ മികവുകൊണ്ട് ഞെട്ടിച്ച് ജഗദീഷും വിജയരാഘവനും
എം മാധവദാസ്
മലയാള സിനിമയിലെ ഏറ്റവം വലിയ പ്രതിസന്ധിയായി ഏവരും ചൂണ്ടിക്കാണിക്കുന്നത് വ്യത്യസ്തമായ കഥാപരിസരങ്ങൾ ഇല്ലാത്തതാണ്. അച്ഛൻ, അമ്മ, കുടുംബം തുടങ്ങിയതിലും ഗ്രാമത്തിലും പ്രേമത്തിലും ഗൃഹാതുരത്വത്തിലുമായി നമ്മുടെ പടങ്ങളുടെ പ്രമേയം അങ്ങനെ കടന്നുപോവുകയാണ്. ആഖ്യാനത്തിൽ ന്യൂജൻ ആയി വിസ്മയിപ്പിച്ച പല സംവിധായകരുടെ പ്രേമേയം പലപ്പോഴും അറുപഴഞ്ചനായിരക്കും. ഭഗവതിയ കാറിത്തുപ്പിയശേഷം വെട്ടിമരിക്കുന്ന വെളിച്ചപ്പാടിന്റെ കഥ 35 വർഷം മുമ്പെങ്കിലും പറഞ്ഞ നാടാണിത്. പത്മരാജനും ഭരതനുമൊക്ക മലയാളികയുടെ ലൈംഗികകാമനകളെ അതി വിദഗ്ധമായി വ്യാഖ്യാനിച്ചു. ലോഹിതദാസ് പച്ചയായ ജീവിതത്തന്റെ നൊമ്പരങ്ങൾ കാണിച്ചു തന്നു. പക്ഷേ ഇവരൊക്കെ കാല യവനികക്കുള്ളിൽ മറിഞ്ഞശേഷമോ? ഒരേ പ്രമേയങ്ങൾ തിരച്ചുമറിച്ചുമിട്ട് മലയാള സിനിമ ആശ്വാസംകൊള്ളുന്നു.
ഇതിനിടയിലേക്കാണ് പത്മരാജനെ ഓർമ്മിപ്പിക്കുന്ന ശക്തമായ രചനകളുമായി ഉണ്ണി.ആർ എന്ന ചെറുകഥാകൃത്ത് കടന്നുവരുന്നത്. മുന്നറിയിപ്പ്, ചാർലി തുടങ്ങിയ ഉണ്ണിയുടെ മുൻകാല ചിത്രങ്ങളിലെല്ലാം ഈ വിഷയ വൈവിധ്യങ്ങളുടെയും വിചിത്രാനുഭവങ്ങളുടെയും പൊള്ളൽ കാണാം. ഉണ്ണിയുടെ പ്രശസ്തമായ ചെറുകഥ 'ലീല' അദ്ദേഹത്തിന്റെ തന്നെ തിരക്കഥയിൽ രഞ്ജിത്ത് സിനിമയാക്കിയപ്പോൾ, മലയാളികൾക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. മലയാളം നെഞ്ചോടു ചേർത്ത നിരവധി സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്താണ് ലീലയുടെ സംവിധായകനെന്നത് ആ പ്രതീക്ഷ ഇരട്ടിപ്പിച്ചു. ജീവിതത്തെ ആഘോഷമാക്കി മാറ്റുന്ന കുട്ടിയപ്പനും, അയാൾ ലീലയെന്ന് വിളിക്കുന്ന പെൺകുട്ടിയുടെ നിസ്സഹായതയും ഒരു കൊമ്പന്റെ ചിന്നം വിളിയിൽ തകർന്നടിയുന്ന കുട്ടിയപ്പന്റെ ആണഹന്തയുമെല്ലാം തിരശ്ശീലയിൽ എങ്ങിനെ ആവിഷ്ക്കരിക്കപ്പെടും എന്നായിരുന്നു ആകാംക്ഷ. പടം കണ്ടപ്പോൾ ഒരുകാര്യം വ്യക്തമായി, തരക്കേടില്ലാത്ത ഒരു കാഴ്ചാനുഭവം ഒരുക്കാൻ രഞ്ജിത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ ലീലയെന്ന ചെറുകഥവായിച്ച് സിനിമ കാണാൻപോയവർക്ക് ചെറിയതോതിലുള്ള നിരാശയും അവശേഷിക്കും.
ഞെട്ടലോടെ മലയാളികൾ വായിച്ച കഥയാണ് ഉണ്ണി ആറിന്റെ ലീല. അസാധാരണമായ അവതരണ ശൈലിയും ഭാഷയുടെ മനോഹാരിതയും കൊണ്ട് ശ്രദ്ധേയമായ രചന. മലയാളിയുടെ സദാചാരത്തെയും ലൈംഗിക കാപട്യങ്ങളെയും കടപുഴക്കിയ വ്യത്യസ്തമായ വായനാനുഭവം. വ്യത്യസ്തമായ നിരവധി വായനകളിലേക്ക് വഴി തുറക്കുന്നതാണ് ലീലയെന്ന കഥ. എന്നാൽ അത്തരം സാധ്യതകളെ അപ്രസക്തമാക്കി കുട്ടിയപ്പന്റെ വീരശൂര പരാക്രമങ്ങളുടെ കഥയായി സിനിമ മാറിപ്പോവുകയായിരുന്നു. കഥയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ തിരക്കഥയെഴുതിയ കഥാകൃത്തിനും സംവിധായകനും സാധിക്കാതെ വന്നതോടെ ലീലയുടെ കണ്ണുനീരും കുട്ടിയപ്പന്റെ വിചിത്രഭാവനകളും പൂർണ്ണമായി നെഞ്ചിലേറ്റാൻ പ്രേക്ഷകർക്ക് സാധിക്കാതെ വരുന്നു. എന്നാലും വേറിട്ടൊരു പരീക്ഷണമെന്ന നിലയിൽ നിർബദ്ധമായും കണ്ടിരിക്കേണ്ട സിനിമയാണ് ഇതെന്ന് നിസ്സംശയം പറയാം.
എന്നാൽ ഇതൊരു ബുജി ചിത്രവുമല്ല. ഏത് സാധാരണക്കാരനും ശരിക്കും ആസ്വദിക്കാവുന്ന ഒന്നാന്തരം നർമ മുഹൂർത്തങ്ങളുള്ള ചിത്രം കൂടിയാണ് ലീല.കഴിഞ്ഞ കുറച്ചു കാലമായി അത്ര നല്ല അവസ്ഥയല്ല രഞ്ജിത്തിന്. ടി പി രാജീവന്റെ കെ ടി എൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ 'ഞാൻ', സ്വർണ്ണക്കടത്തിന്റെ കഥ പറഞ്ഞ 'ലോഹം' തുടങ്ങിയ ചിത്രങ്ങളുടെ തകർച്ചയിൽ നിന്നും അവ നൽകിയ മടുപ്പിൽ നിന്ന് ഒട്ടൊക്കെ ലീല പ്രേക്ഷകർക്ക് മോചനം നൽകുന്നുണ്ട്.
വിചിത്രകാമനകളിലൂടെ ജീവിതം ആഘോഷിക്കുന്ന കുട്ടിയപ്പൻ
മദ്യവും മദിരാക്ഷിയുമൊക്കൊയി കുത്തഴിഞ്ഞതെന്ന് പൊതുജനം പറയുന്ന ഒരു ട്രാക്കിലൂടെ ജീവിതം ആഘോഷമാക്കി മാറ്റുകയാണ് കോട്ടയംകാരൻ കുട്ടിയപ്പൻ. അതി വിചിത്രമായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെയായാണ് അയാളുടെ ജീവിതം. ലൈംഗികവൃത്തിക്കായി കൊണ്ടുവന്ന ഉഷയെന്ന സുന്ദരിപെണ്ണിനെ പൂർണ്ണ നഗ്നയാക്കി ദേഹത്ത് എണ്ണ തേപ്പിച്ച് 'ആത്മവിദ്യാലയമേ' എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യിപ്പിക്കുന്നുണ്ട് കുട്ടിയപ്പൻ. മറ്റൊരു യുവതിയോട്, മുന്നിൽ വെള്ളത്തുണി പുതച്ച് കിടന്ന്, ഇത് മരിച്ചു കിടക്കുന്ന നിന്റെ അച്ഛനാണെന്ന് കരുതി കരയാനാണ് അയാൾ ആവശ്യപ്പെടുന്നത്. വിചിത്രവും ഭ്രാന്തവുമായ പുതിയൊരു ആഗ്രഹ സാക്ഷാത്ക്കാരത്തിനായുള്ള കുട്ടിയപ്പന്റെ യാത്രയാണ് രഞ്ജിത്തിന്റെ ലീലയെന്ന സിനിമ.
ലൈംഗിക ബന്ധങ്ങളിൽ വ്യത്യസ്തതകൾ തേടാനുള്ള അടങ്ങാത്ത ആഗ്രഹമോ, ലൈംഗിക ബന്ധങ്ങളിൽ പരാജയപ്പെട്ടേക്കാവുന്ന കുട്ടിയപ്പന് സുഹൃത്തുക്കൾക്ക് മുമ്പിൽ വീരത്വം പ്രകടിപ്പിക്കാനുള്ള വഴിയോ ആവാം അയാളുടെ ഈ വിചിത്ര രതിസ്വപ്നങ്ങളും ആഗ്രഹങ്ങളും. ചിത്രത്തിലെ നായകനായ കുട്ടിയപ്പനെക്കുറിച്ച് അറിയാൻ ശ്രമിക്കുമ്പോൾ അയാൾക്ക് രണ്ട് മുഖമാണ്. രാത്രിയിൽ തനിച്ച് കിടക്കാൻ പോലും ഭയക്കുന്ന ഒരാളാണ് അയാൾ. കുട്ടിയപ്പന്റെ ലൈംഗികാനുഭവങ്ങൾ പരാമർശിക്കുന്ന രംഗങ്ങളിലെല്ലാം പക്ഷെ ലൈംഗികതയിൽ അയാൾ ഒരു പരാജയമാണെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. വിവാഹക്കാര്യം പറയുമ്പോൾ അറിഞ്ഞുകൊണ്ട് എന്നാത്തിനാ ഒരാളെ പറ്റിക്കുന്നേ എന്നാണ് കുട്ടിയപ്പൻ ചോദിക്കുന്നത്.
മദ്യപിച്ച് വണ്ടിയോടിക്കുമ്പോൾ പിടിക്കുന്ന പൊലീസുകാർക്ക് മുമ്പിലൂടെ കുട്ടിയപ്പൻ കുതിരപ്പുറത്ത് സഞ്ചരിക്കുന്നു. കോണിപ്പടി കയറി വന്ന് തനിക്ക് ചായ തരുന്ന് ഏലിയാമ്മ ചേട്ടത്തിയോട് ഒരു ചെയ്ഞ്ചിനായി പുറത്ത് ചാരിവച്ച ഏണിയിലൂടെ കയറിവരാൻ ആവശ്യപ്പെടുന്നുണ്ട് അയാൾ. 'റിട്ടയർ ചെയ്ത' ലൈംഗിക തൊഴിലാളികൾക്ക് സ്വീകരണം ഏർപ്പെടുത്തുന്നുമുണ്ട് കുട്ടിയപ്പൻ.
കഥാപാത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ചു എന്നതാണ് ചിത്രത്തിന്റെ എടുത്തു പറയാവുന്ന മേന്മ. വിചിത്ര സ്വഭാവമുള്ള കുട്ടിയപ്പനും അയാൾക്കോപ്പം നിഴൽ പോലെ സഞ്ചരിക്കുന്ന പിള്ളച്ചേനും ദാസപ്പാപ്പിയെന്ന കൂട്ടിക്കോടുപ്പുകാരനും മകളെ ക്രൂരമായി ബലാത്സംഗം ചെയ്യകയും പിന്നീടവളെ വ്യഭിചാരത്തിന്റെ വഴിയിലേക്ക് നടത്തിക്കുകയും ചെയ്യന്ന തങ്കപ്പൻ പിള്ള, അച്ഛാ എന്നൊരു ദയനീയ വിളിയല്ലാതെ ശബ്ദം പോലുമില്ലാത്ത നിസ്സഹായയായ ലീല തുടങ്ങിയ കഥാപാത്രങ്ങളെയെല്ലാം അസാധാരണ മികവോടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിലേതുപോലെ അസാധാരണമായ കഥാപാത്ര നിർമ്മിതിയാണ് ലീലയിലും.
ഡിങ്കനും ബീഫും ചുംബന സമരവും കേരള കോൺഗ്രസിലെ പിളർപ്പുമെല്ലാം രസകരമായ തമാശകളായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. കഥയിൽ നിന്ന് സിനിമയിലേക്ക് വളർന്നപ്പോൾ കൂട്ടിച്ചർേക്കപ്പെട്ടതാണ് വർത്തമാനകാലവുമായി ബന്ധപ്പെട്ട ഈ തമാശകളെല്ലാം.
ചെറുകഥയിൽ ആദ്യമേ വെളിപ്പെടുത്തുന്ന കുട്ടിയപ്പന്റെ അതിവിചിത്രമായ ആഗ്രഹത്തെ, സസ്പെൻസാക്കി മാറ്റി നിർത്തിക്കോണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു ആനയെ സംഘടിപ്പിക്കണം എന്ന് മാത്രമാണ് കുട്ടിയപ്പൻ പിള്ളച്ചേനോട് പറയുന്നത്. പെട്രോളിന് വില കുതിച്ച് കയറുന്ന കാലത്ത് ആന സവാരിയല്ലേ നല്ലത് എന്നാണ് അയാൾ ചോദിക്കുന്നത്. തുടർന്ന് പിള്ളച്ചേനൊപ്പം ആനയെ തപ്പിയിറങ്ങുകയാണ് കുട്ടിയപ്പൻ. ഇതിനൊപ്പം ഉഷയുടെയും ദാസപ്പാപ്പിയുടെയും സഹായത്തോടെ ഒരു പെൺകുട്ടിയെയും അന്വേഷിക്കുന്നുണ്ട്. എന്നാൽ അപ്പോഴൊന്നും എന്താണ് ലക്ഷ്യമെന്ന് വിശദീകരിക്കുന്നില്ല.
തന്റെ ആഗ്രഹപൂർത്തികരണത്തിനായി, കുട്ടിയപ്പന്റെയും സംഘത്തിന്റെയും വയനാടുവരെയുള്ള യാത്രയാണ് ചിത്രത്തിൽ. തന്റെ പേര് പോലും പറയാതെ നിസ്സഹായയായി നിൽക്കുന്ന പെൺകുട്ടിയെ കുട്ടിയപ്പൻ വിളിക്കുന്ന പേരാണ് ലീല. ആരുടേയൊക്കെയോ ലീലാ വിലാസങ്ങൾക്ക് ഇരയാക്കപ്പെട്ട പെൺകുട്ടി.
എന്നാൽ ലീലയെന്ന അസാധാരണമായ ചെറുകഥയിൽ നിന്ന് ലീലയെന്ന അസാധാരണ സിനിമയുണ്ടാക്കാൻ രഞ്ജിത്തിന് സാധിച്ചിട്ടില്ലന്നെ് ഖേദത്തോടെ പറയട്ടെ. ലീലയെന്ന കഥ സിനിമയാക്കാൻ വലിയ വെല്ലുവിളിയുണ്ട്. ആ വെല്ലുവിളികളെ നേരിടുമ്പോൾ വന്ന പതർച്ചയാണ് സിനിമയെ പലപ്പോഴും ദുർബലപ്പെടുത്തുന്നത്.
പിള്ളച്ചേന്റെ കാഴ്ചപ്പാടുകളിലൂടെയാണ് ലീലയെന്ന ചെറുകഥ കടന്നുപോവുന്നത്. എന്നാൽ നേരിട്ട് കുട്ടിയപ്പന്റെ വിചിത്ര ജീവിതം പകർത്തുകയാണ് സിനിമ. ഇവിടെ ഉണ്ണിയുടെ കഥയ്ക്കപ്പുറത്തേക്ക് സിനിമയെ വളർത്താനുള്ള ശ്രമങ്ങളൊന്നും രഞ്ജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മാലാഖയെയും മറ്റും കൊണ്ട് വന്ന് ചില ഫാന്റസി ദൃശ്യങ്ങൾ സൃഷ്ടിച്ചങ്കെിലും അത് സിനിമയുടെ കരുത്ത് ചോർത്തുക മാത്രമാണ് ചെയ്യന്നത്. ലീലയെന്ന കഥ പ്രസിദ്ധീകരിച്ച കാലത്തിൽ നിന്ന് പുതിയ കാലത്തിലേക്ക് വളർന്നതാണ് ചിത്രത്തിന്റെ തിരക്കഥയെന്ന ആർ ഉണ്ണിയുടെ അവകാശവാദവും ഇവിടെ അവസാനിക്കുന്നു. ചില ചെറു സംഭാഷണങ്ങൾക്കപ്പുറത്തേക്ക് കഥയെ വളർത്താൻ യാതൊരു ശ്രമവും അണിയറ പ്രവർത്തകരിൽ നിന്നും ഉണ്ടായിട്ടില്ല. അസാധാരണ ഭംഗിയോടെ ഉണ്ണി കഥയിൽ അവതരിപ്പിച്ച കൈ്ളമാക്സ് രംഗത്തിന്റെ തീവ്രത പകർന്നു നൽകാൻ സിനിമ പരാജയപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ.
നർമ്മത്തിൽ കലക്കി ബിജുമേനോൻ; ഞെട്ടിച്ച് ജഗദീഷും വിജയരാഘവനും
ഓർഡിനറിയിലെ ഡ്രൈവർക്കും വെള്ളിമൂങ്ങയിലെ മാമച്ചനും പിന്നാലെ ബിജു മേനോന് ഇളകിയാടാനുള്ള അവസരമൊരുക്കി ഒരു വിജയ സാധ്യതയാണ് സംവിധായകൻ അന്വേഷിച്ചത്. പതിവ് പോലെ നർമ്മ മുഹൂർത്തങ്ങളിൽ ബിജു മേനോൻ കത്തിക്കയറിയപ്പോൾ, കുട്ടിയപ്പനെന്ന വിചിത്ര കഥാപാത്രം ചിലപ്പോഴെങ്കിലും അയാൾക്ക് മെരുങ്ങാതെ കിടക്കുന്നുമുണ്ട്. എന്നിരുന്നാലും രസകരമായ നർമ്മ മുഹൂർത്തങ്ങളാൽ തിയേറ്ററിൽ അവസാനം വരെ ചിരിപടർത്തിക്കോണ്ട് ബിജു മേനോൻ കൈയടി നേടുന്നുമുണ്ട്. കുട്ടിയപ്പനൊപ്പം നിഴൽ പോലെ സഞ്ചരിക്കുന്ന പിള്ളച്ചേൻ എന്ന കഥാപാത്രം വിജയരാഘവന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ്. കുട്ടിയപ്പനും ഭാര്യയ്ക്കും മുന്നിൽ വിധേയത്വത്തോടെ നിൽക്കുന്ന പിള്ളച്ചേന്റെ ചെറിയ ചലനങ്ങൾ പോലും അതിഗംഭീരമായിട്ടാണ് വിജയരാഘവൻ പകർത്തിയത്.
ലീലയെ കാണുമ്പോൾ 'നിങ്ങളുടെ മോൾടെ പ്രായം തന്നെയാ' എന്ന കുട്ടിയപ്പന്റെ വാക്ക് കേട്ട് ഞെട്ടിത്തരിച്ച് വീട്ടിൽ വിളിച്ച് മകളെ അന്വേഷിക്കുന്ന പിതാവിന്റെ കണ്ണുകളിലെ ദൈന്യത പ്രേക്ഷകരെ ഞെട്ടിക്കുക തന്നെ ചെയ്യം. ഒരു കാലത്ത് മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ജഗദീഷ്. ഇന്ന് മലയാളികളെ ഏറ്റവും വെറുപ്പിക്കുന്ന നടനും അദ്ദേഹം തന്നെ. ടെലിവിഷൻ സ്ക്രീനിലും തെരഞ്ഞെടുപ്പ് പ്രചരണ വേദികളിലും കാര്യങൾ പരമാവധി അരോചകമാക്കാനാണ് ജഗദീഷ് ശ്രമിക്കാറുള്ളത്. എന്നാൽ ലീലയിലെ അദ്ഭുത കാഴ്ച തന്നെയാണ് ജഗദീഷിന്റെ തങ്കപ്പൻ നായർ. മകളെ ക്രൂരമായ ഭോഗിക്കുകയും അതിൽ തെല്ലും കുറ്റബോധമില്ലാത്ത അയാളുടെ കണ്ണുകളിലെ ആസക്തി പ്രേക്ഷകരുടെ നെഞ്ചിനെ പൊള്ളിക്കുകയാണ്. ആർത്തിയും ആസക്തിയും ചിറകടിക്കുന്ന തങ്കപ്പൻ നായരുടെ മുഖത്ത് നോക്കി നമുക്ക് പറയാം ഇതാ ജഗദീഷ് എന്ന നടന്റെ ഏറ്റവും മികച്ച കഥാപാത്രമെന്ന്. ഇതിനുശേഷം ഫേസ്ബുക്കിൽ വന്ന ഒരു കമന്റ് ഈ പടം പത്താനപുരത്ത് പ്രദർശിപ്പിച്ചാൽ അവിടെ മൽസരിക്കുന്ന ജഗദീഷ് തോൽക്കുമെന്നാൺ ജഗദീഷിലെ നടനുകിട്ടിയ ഏറ്റവും വലിയ അംഗീകാരവും ഇതുതന്നെയാണ്. ഒന്നും ഉരിയാടാതെ എന്നാൽ എല്ലാ അഗ്നികളെയും ഉള്ളിൽ ഒളിപ്പിച്ച് ലീലയായി പാർവ്വതി നമ്പ്യാരും അസാധാരണമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിട്ടുള്ളത്.വയനാടൻ ചുരത്തിന്റെ വന്യമായ കാഴ്ചകൾ മതി പ്രശാന്ത് രവീന്ദ്രൻ എന്ന നവാഗത ഛായാഗ്രഹനിൽ കൂടുതൽ പ്രതീക്ഷയർപ്പിക്കാൻ. രാത്രിയിലെ രംഗങ്ങളെല്ലാം അതീവ മികവോടെയാണ് ചിത്രീകരിക്കപ്പെട്ടിരക്കുന്നത്. ബിജിപാലിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിനൊപ്പം ചേർന്നു പോകുന്നുണ്ട്.
വാൽക്കഷ്ണം: പരസ്യ വാചകങ്ങളിൽ പറഞ്ഞതുപോലെ പുരുഷ നിയമങ്ങളെ തകർത്തെറിയുന്നൊന്നുമില്ല സിനിമ. ശബ്ദം പോലുമില്ലാത്ത ഇരയായ ലീലയ്ക്ക് മുകളിൽ കുട്ടിയപ്പന്റെ അലർച്ചകൾ തന്നെയാണ് മുഴങ്ങുന്നത്. ഈയിടെ 'സ്വന്തം രതിഭാവനകളെ കടലാസിലേക്ക് പകർത്തുന്ന ആൺകോയ്മയുടെ മംഗലശ്ശേരി നീലകുണ്ടന്മാർ' എന്ന് ഒരു എഴുത്തുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചിരുന്നു. ലീല ഈ പ്രയോഗത്തെ നൂറുശതമാനവും സാധൂകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്