ഇടക്കിടെ വെള്ളം മുടങ്ങുന്ന പൈപ്പിൻ ചുവട്! ഒന്നാന്തരം പ്രമേയം കാടുകയറുന്നു; മികച്ച തുടക്കത്തിനുശേഷം ആവറേജിനപ്പുറത്തേക്ക് കയറാതെ ചിത്രം; നായകവേഷത്തിൽ കസറി നീരജ് മാധവ്; ചിത്രമുയർത്തുന്ന ജലരാഷ്ട്രീയത്തിന് കൈയടി
എം മാധവദാസ്
അതി ഗംഭീരമായി തുടങ്ങുക, തുടർന്ന് ഫോക്കസില്ലാതെ എന്തെല്ലാമോ കാണിച്ച് കുളമാക്കുക. മലയാള സിനിമയിലെ ഈ സമീപകാല ഭൂലോക തോൽവി നിലനിർത്തിയിരിക്കയാണ് പുതുമുഖ സംവിധായകനായും എഴുത്തുകാരനുമായ ഡോമിൻ ഡിസിൽവ, നീരജ് മാധവ് എന്ന യുവനടനെ നായകനാക്കിയെടുത്ത 'പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്ന ന്യൂജൻ ചിത്രം.
നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടന്നിട്ടും തുള്ളിപോലും കുടിക്കാനില്ലാത്ത കൊച്ചി നഗരത്തിലെ ഒരു തുരുത്തിൽ താമസിക്കുന്ന ഒരു ജനതയുടെ കഥപറഞ്ഞ ഈ ചിത്രത്തിന്, അതിശക്തവും നൂതനവും കാലികവുമായ ഒരു പ്രമേയം ഉണ്ടായിരുന്നു. ന്യൂജൻ സിനിമയുടെ സ്ഥിരം അലമ്പ് ഫോർമാറ്റിനപ്പുറമുള്ള വിയർക്കുന്ന സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ നൽകുന്ന സാധ്യതകളുടെ കഥാപ്രപഞ്ചം.അങ്ങേയറ്റം നൊസ്റ്റാൾജിക്കായി, ഒരു പൈപ്പിൻ ചുവട്ടിൽ മൊട്ടിടുന്ന കുട്ടിപ്രണയം കാണിച്ചുകൊണ്ട് ചിത്രം തുടങ്ങുമ്പോൾ, പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചുപോവും. പക്ഷേ ആദ്യപകുതി അങ്ങോട്ട് കഴിയട്ടെ, എല്ലാം പതിവുപോലെ.കുറച്ചു പ്രഭാഷണ ഗീർവാണങ്ങളും അയഥാർഥ്യമായ രംഗങ്ങളുമൊക്കെയായുള്ള ക്ളീഷേകളുടെ സംസ്ഥാന സമ്മേളനം!
ബിജിപാലിന്റെ ഒടുക്കത്തെ പ്രണയ സൗകുമാര്യമുള്ള പാട്ടുകളും കൂടിയാവുമ്പോൾ, തുടക്കത്തിൽ ഹൈ ഫസ്റ്റ്ക്ളാസ് മാർക്ക് മനസ്സിൽകൊടുത്ത് ചിത്രം കാണുന്ന നാം പടം തീരുമ്പോൾ അത് പാസ്മാർക്ക് മാത്രമാക്കി ചുരുക്കുന്നു. പക്ഷേ തിരക്കഥയിലെ പോരായ്മകളും ആലോചനക്കുറവും എടുത്തുപറയാനുണ്ടെങ്കിലും ഡോമിൻ ഡിസിൽവക്ക് തീർത്തും നിരാശപ്പെടേണ്ട കാര്യവുമില്ല. അടുത്തകാലത്ത് ചലച്ചിത്രമെന്നപേരിൽ മലയാള സിനിമ പടച്ചുവിട്ട കൂതറകൾ കാണുമ്പോൾ സ്വർഗമാണ് ഈ പടം.പിന്നെ മലയാളി ശക്തമായി അഭിസംബോധനചെയ്യേണ്ട ജല ദൗർലഭ്യം എന്ന അതി ഗുരതര പ്രശ്നത്തിലേക്കും ഈ ചിത്രം വിരൽ ചൂണ്ടുന്നു.
അതുകൊണ്ട് പ്രിയപ്പെട്ട വായനക്കാരെ ഒറ്റത്തവണ കണ്ടുവെന്നുവെച്ച് നിങ്ങൾ അത് ഒരു നഷ്ടമായി എടുക്കരുത്.ചലച്ചിത്രത്തെ ഗൗരവമായെടുക്കുന്നവർ ഒഴിവാക്കേണ്ട പടമല്ലിത്.
വെള്ളംവെള്ളം സർവത്ര; പക്ഷേ തുള്ളി കുടിക്കാൻ
നാലുപാടും വെള്ളം നിറഞ്ഞുനിൽക്കുമ്പോഴും തുള്ളി കുടിനീരിനായി പരക്കംപായേണ്ട ഗ്രാമങ്ങൾ കുട്ടനാട് മുതൽ വെപ്പിൻവരെയുള്ള പലയിടത്തും നമുക്ക് പരിചിതമാണ്. അതുപോലെ അംബര ചുംബികളായ ഫ്ളാറ്റുകളും രമ്യഹർമ്യങ്ങളുമുള്ള കൊച്ചി നഗരത്തോട് ചേർന്നുനിൽക്കുന്ന, കൊച്ചുവീടുകൾ നിറഞ്ഞ സാധാരണക്കാർ മാത്രമമുള്ള പണ്ടാരത്തുരുത്ത് എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ ജലമാണ് എല്ലാം.പണ്ടാരത്തുരുത്തുകാരുടെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം നിശ്ചിത സമയത്തുമാത്രം വെള്ളമത്തെുന്ന പൈപ്പിൻ ചുവട്ടിലാണ്. അവിടെ നാട്ടുസൗഹൃദങ്ങളുണ്ട്, കശപിശയുണ്ട്, പ്രണയുമുണ്ട്.
ജലക്ഷാമം കാരണം ഈ നാട്ടിലേക്ക് അന്യദേശത്ത്നിന്ന്പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുകപോലുമില്ല. ചിത്രത്തിലെ നായിക നായകനോട് ആവശ്യപ്പെടുന്നതും ഒരേ ഒരുകാര്യമാണ്. 'വിവാഹശേഷം നമ്മുടെ വീട്ടിലെ ബാത്റൂമിന്റെ പൈപ്പ് തുറന്നാൽ വെള്ളം വരണം.!' പാലമില്ലാത്തതാണ് ഇവിടുത്തെ മറ്റൊരു പ്രശ്നം. ആശുപത്രിയിലേക്ക് പോകൻ പോലും വഞ്ചിതന്നെ ആശ്രയം. ഈ സാഹചര്യങ്ങളൊക്കെകൊണ്ടുമൂലം കിട്ടിയ വിലക്ക് സ്ഥലംവിറ്റ് ഈ നാട്ടിൽനിന്ന് പോകുന്നവരുമുണ്ട്.
ഇങ്ങനെയുള്ള പണ്ടാരത്തുരുത്തിന്റെ പശ്ചാത്തല അവതരണമാണ് സംവിധായകൻ ആദ്യപകുതിയിൽ രസകരമായി നിർവഹിക്കുന്നത്.തുരുത്തിലെ കുട്ടികളുടെ ഹീറോയാണ് നമ്മുടെ നായകൻ ഗോവൂട്ടിയെന്ന ഗോവിന്ദൻ കുട്ടി.നല്ളൊരു ഡാൻസർകൂടിയായ ഇയാൾ ഹൗസ്ബോട്ടുകളിൽ നൃത്തം ചെയ്തും വരുമാനമുണ്ടാക്കുന്നുണ്ട്.പുറമെ പെയിന്റിങ്ങും മീൻപിടുത്തവുമൊക്കെയായി ഗോവൂട്ടിയും സുഹൃത്തുക്കളും സജീവമാണ്.അങ്ങനെ പ്രണയവും ജീവിതവുമായി ചിത്രം മന്ദമാരുതനെപ്പോലെ കടന്നുപോവുമ്പോഴാണ് ഹൊറിബിളായ രണ്ടാപകുതി വരുന്നത്.ശേഷം തഥൈവ.
കൃത്രിമത്വങ്ങളുടെ രണ്ടാം പകുതി
ആദ്യപകുതിയിലും കാര്യമായൊരു അബദ്ധം സംവിധായകന് സംഭവിച്ചിട്ടുണ്ട്. കഥയുടെ കാമ്പിലേക്ക് കടക്കാതെ, ടെലിവിഷൻ സീരിയൽപോലെ കുറെ വിഷയങ്ങൾ അവതരിപ്പിക്കുകയാണ് . ഇത് ചിലപ്പോഴൊക്കെ ലാഗിനിടയാക്കുന്നുണ്ട്.
കഥയുടെ മർമ്മം വരുന്നത് സെക്കൻഡ് ഹാഫിലാണ്.അവിടെ ഗോവൂട്ടിയുടെ സുഹൃത്തിന്റെ പൂർണ ഗർഭിണിയായ ഭാര്യ, മലിനമായ പെപ്പ്ജലം കുടിച്ചാലുണ്ടായ അസുഖംമൂലം മരിക്കുന്നു.പെട്ടെന്ന് പ്രസവവേദന കിട്ടുന്ന അവരെ ഗോവൂട്ടിയും കൂട്ടരും തോണിയിൽ എറണാംകുളത്തേക്ക് എത്തിക്കുന്നതൊക്കെ ഉള്ളുലക്കുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.(ഈ രംഗങ്ങളൊക്കെ അൽപ്പം മുന്നോട്ടാക്കി ചിത്രത്തിന്റെ സ്പീഡ് അൽപ്പം കൂട്ടുകയായിരുന്നെങ്കിൽ പെപ്പിൻ ചുവടിന്റെ ബോക്സോഫീസ് വിധി മറ്റൊന്ന് ആവുമായിരുന്നു)
തുടർന്നങ്ങോട്ട് ഈ മരണത്തിൽ നീതികിട്ടാനായുള്ള ഗോവൂട്ടിയുടെയും കൂട്ടരുടെയും പോരാട്ടങ്ങളാണ്. അതാവട്ടെ നമ്മൾ കണ്ടുമടുത്ത പതിവ് ഫോർമാറ്റിലാണ്. റിയലിസ്ററിക്കായി നീങ്ങുന്ന ചിത്രത്തിന്റെ അതുവരെയുള്ള കഥാഗതി അട്ടിമറിയുന്നു.നായകന്റെയും കൂട്ടരുടെയും നൃത്ത പ്രതിഷേധവും , തുടർന്നുവരുന്ന ചാനൽ ചർച്ചകളിലുമൊക്കെ വല്ലാത്തെരു കൃത്രിമത്വമുണ്ട്. വില്ലൻ റോളിലത്തെുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെ നായകൻ തല്ലിയോടിക്കുന്നു.അതേ നായകനായിപ്പോയൽ ഏത് ന്യൂജെന്നും അൽപ്പം പഴഞ്ചനായിപ്പോവും!
അതുപോലെ തന്നെ അജുവർഗീസിന്റെ ജേർണലിസ്ററ് കഥാപാത്രത്തിന്റെ വായിൽ വലിയ ഡയലോഗുകൾ കുത്തിത്തിരുകിയത് പ്രകടമാണ്. ജലത്തിന്റെ ലിറ്ററുകണക്കിന് വിലതിരച്ചുള്ള കണക്കും മറ്റുമൊക്കെ സാമൂഹിക പ്രതിബദ്ധതക്കായി ബഡ്ഡ് ചെയ്തപോലൊണ് തോനുന്നത്.
അവസാനം പതിവുപോലെ എല്ലാം പെട്ടന്ന് പരിഹരിച്ചുള്ള ശുഭാന്ത്യവും. ജനകീയ സമരങ്ങൾ ഒന്നൊന്നായി പരാജയപ്പെടുന്ന കേരളത്തിൽ അങ്ങനെ വെള്ളിത്തിരയിലെങ്കിലും നമുക്ക് ഒരു സമരം വിജയിപ്പിക്കാനായല്ലോ.
നീരജ് മുൻനിരയിലേക്ക്
ഈ പടംകൊണ്ട് ഏറ്റവും വലിയ ഗുണമുണ്ടായിരിക്കുന്നത് നടൻ നീരജ് മാധവിന് തന്നെയാണ്.കൂട്ടുചേർന്നുള്ള കോമഡിക്കളിക്ക് മാത്രമല്ല, വ്യക്തിത്വമുള്ള കഥാപാത്രമാകാനും തന്നെക്കൊണ്ട് കഴിയുമെന്ന് നീരജ് തെളിയിച്ചു.മലയാളത്തിലെ യുവനായകരുടെ ഇടയിലേക്ക് കസേരവലിച്ചിട്ട് ഇരിക്കാൻ പ്രാപ്തനായിരുക്കുന്നു, ലൊട്ടുലൊടുക്ക് വേഷങ്ങളിലൂടെ കയറിവന്ന ഈ കൊച്ചുനടൻ.
ഗോവൂട്ടിയുടെ പ്രണയിനി ടെസയായി റീബ മോണിക്ക തന്റെ വേഷം ഭദ്രമാക്കിയിട്ടുണ്ട്.റീബയുടെ പുഞ്ചിരി സിനിമ കഴിഞ്ഞിട്ടും നിലാവുപോലെ ഓർമ്മയിൽ തങ്ങിനിൽക്കും.അടുത്തകാലത്തൊന്നും ഇത്ര മനോഹരമായി ചിരിക്കുന്ന യുവനടിയെ കണ്ടിട്ടില്ല. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം സുധി കൊപ്പയുടെ പെയിന്റർ അയ്യപ്പൻ ആണ്. പതിവ് വേഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ റോളിൽ, ചിലയിടത്ത് സുധി ഓവറാക്കുന്നുണ്ട്.അങ്കമാലി ഡയറീസിലെ അപ്പാനി രവിയായും, വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കിക്കമ്മൽ പാടിയും പ്രേക്ഷകരുടെ അരുമയായ ശരത്കുമാർ ഈ പടത്തിൽ വില്ലന്റെ ഗെറ്റപ്പിലാണ്. ടൈപ്പാവാതെ ശ്രദ്ധിച്ചില്ളെങ്കിൽ പെട്ടെന്ന് പ്രേക്ഷകന് മടുക്കുമെന്ന് ശരത് ഓർമ്മിക്കണം. നമ്മുടെ ജഗതിച്ചേട്ടനെപ്പോലുള്ള എന്തോ ഒരു അനുഗ്രഹം കിട്ടിയ നടനാണ് ധർമ്മജൻ ബോൾഗാട്ടിയെന്ന് തോനുന്നു. എത്രതവണ കണ്ട നമ്പരായാലും ധർമ്മജൻ ബോറടിപ്പിക്കില്ല.
ബിജിബാൽ ഒരുക്കിയ സംഗീതവും പവി കെ പവന്റെ ഛായാഗ്രഹണവും ചിത്രത്തിന് വലിയ ഗുണം തന്നെ ചെയ്തു. പശ്ചാത്തലസംഗീതവും കിടു.'കായലിറമ്പിലെ' എന്നാരംഭിക്കുന്ന ഗാനവും, 'പൈപ്പിൻ ചോട്ടില് പൂക്കണ ലോകമിതാ' എന്നാരംഭിക്കുന്ന ഗാനവും എത്രകേട്ടാലും മടുക്കില്ല. അവസാനമായി പറയട്ടെ,എന്തെല്ലാം പാളിച്ചകൾ ഉണ്ടെങ്കിലും വിഷയത്തിന്റെ കനംകൊണ്ട് ്ള സിനിമാപ്രേമികൾ കാണേണ്ട ചിത്രംതന്നെയാണിത്.താൻതന്നെ എഴുതിയ ഈ കഥ ഡോമിൻ ഡിവിൽവ, പണിയറിയാവുന്ന ആരെയുംവെച്ച് റീവർക്ക്ചെയ്തിരുന്നെങ്കിൽ, മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്താവുന്ന ചിത്രമായും ഇത് മാറിയേനെ.
വാൽക്കഷ്ണം: ജാസി ഗിഫ്റ്റിന്റെ 'ലജ്ജാവതി' ഗാനം ഇറങ്ങിയപ്പോൾ, നമ്മുടെ പ്രിയ കവിയും എഴുത്തുകാരനും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ ഒരു പ്രയോഗമാണ് ഇപ്പോൾ ഓർമ്മവരുന്നത്.'ഏറെക്കാലത്തിനുശേഷം മലയാളത്തിൽ ഞാൻ ഒരു പുരുഷ ശബ്ദം കേട്ടു'വെന്നായിരുന്ന ആ വിഖ്യാത വാചകം. അത് കടമെടുത്ത് പറയട്ടെ, ഏറെക്കാലത്തിനുശേഷം ഒരു 'പുരുഷൻ' നൃത്തം ചെയ്യുന്നത് മലയാള സിനിമയിൽ കണ്ടു.നീരജിന്റെ ഡാൻസ് കരിസ്മ ലൈക്കുകൾക്ക് അപ്പുറത്താണ്.
കോഴിഡാൻസ് എന്ന് ട്രോളന്മാർ കളിയാക്കുന്ന 'എകമുദ്ര, 'ദ്വിമുദ്ര' നമ്പരുകൾ മാത്രം കണ്ട മലയാളത്തിൽ, ഒരു പുരുഷൻനിന്ന് എല്ലാ കരുത്തോടുംകൂടി നൃത്തംചെയ്യുന്നത് ഇപ്പോഴാണ് കാണുന്നത്.നടൻ എന്ന നിലയിലേക്കാൾ നർത്തകൻ എന്ന രീതിയിലായിരിക്കും ചിലപ്പോൾ ഭാവിയിൽ നീരജ് അറിയപ്പെടുകയും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്