ഇത്ര പറഞ്ഞുപൊക്കാൻ ഈ 'പ്രേമത്തിൽ' എന്താണുള്ളത്? ഇത് പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞ്; പക്ഷേ അസാധാരണ വാണിജ്യ വിജയം; നിവിൻപോളി സൂപ്പർതാര പദവിയിലേക്ക്
എം മാധവദാസ്
ഒരു നല്ല ചിത്രം പരാജയപ്പെടുന്നതിനേക്കാൾ വിപണിക്ക് ദോഷംചെയ്യുക ഒരു മോശമോ അല്ലെങ്കിൽ ആവറേജോ ആയ ചിത്രം ഹിറ്റാവുവോമ്പോഴാണ്. വെള്ളിത്തിര എന്നും വിജയിച്ചവന്റെ കൂടെയാണ്. ഇന്നലെ ചെയ്ത അബദ്ധം നാളത്തെ ശാസ്ത്രമാവുമെന്ന് പറഞ്ഞപോലെ, ഇനിയങ്ങോട്ട് ഈ അരപ്പിരി മോഡൽ സിനിമകളുടെ പൂക്കാലമായിരിക്കും. തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഇനീഷ്യൽ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ഒരുചിത്രത്തിനും കിട്ടിയിട്ടില്ലാത്ത അഭൂതപൂർവമായ തിരക്കാണ് അൽഫോൻസ് പുത്രനെന്ന യുവസംവിധായകൻ, നിവിൻപോളിയെ നായകനാക്കി സൃഷ്ടിച്ചെടുത്തത്. ഈ വർഷം മലയാളത്തിൽ ഹിറ്റുകൾ ഒന്നും ഉണ്ടാകുന്നില്ലെന്ന പായാരം ഇതോടെ തീരും. ചിത്രത്തിന്റെ നിർമ്മാതാവുകൂടിയായ സംവിധായകൻ അൻവർ റഷീദിന്റെ കീശനിറയുമെന്ന് ചുരുക്കം.
വാണിജ്യ വിജയമാണെന്നതിൽ സംവിധായകനെ അഭിനന്ദിച്ചുകൊണ്ടുതന്നെ പറയട്ടെ, കലാപരമായി വിലയിരുത്തുമ്പോൾ വെറും ശരാശരിയിലോ അതിലും താഴെയൊ ആണ് ഈ ചിത്രത്തിന്റെ കിടപ്പ്! പക്ഷേ 'ഭാസ്ക്കർ ദ റാസ്ക്കലും', 'ലൈലാ ഓ ലൈയും' പോലുള്ള കൂതറ പടങ്ങളിൽനിന്നുള്ള അല്പം ആശ്വാസം എന്ന നിലയിൽ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിലായിരക്കണം ഈ സിനിമ വിജയിക്കുന്നത്. വന്നുവന്ന് ബോറടിയില്ലായെ കണ്ടിരിക്കാമെന്ന ഒറ്റക്കാരണംകൊണ്ട് ഒരു ചിത്രം ഹിറ്റാവുന്നു. ഇത് മലയാള സിനിമുടെ അധോഗതിയുടെ സൂചകം തന്നെയല്ലേ.
സിനിമയുണ്ടാക്കാൻ കഥ വേണ്ട!
രാജീവ് രവി മുമ്പുപറഞ്ഞപോലെ അറുപതും എഴുപതും പേജ് തിരക്കഥയൊക്കെ എഴുതിവരുന്നവനെ ഓടിച്ചിട്ട് അത് ഇനി ധൈര്യമായി കത്തിക്കാം. കാരണം സിനിമ ഹിറ്റാക്കാൻ കഥയും തിരക്കഥയുമൊന്നും വേണ്ടെന്ന് അൽഫോൻസ് പുത്രൻ തെളിയിച്ചിരിക്കുന്നു. ഒരുപാട് തവണ കേട്ട് അളിഞ്ഞുപോയ കഥയെ മേക്കിങ്ങിന്റെ വ്യത്യസ്തതകൊണ്ടും അതിഗംഭീരമായ മാർക്കറ്റിങ്ങ് തന്ത്രങ്ങൾകൊണ്ടും വിജയിപ്പിച്ചിരിക്കയാണവർ.
തമിഴ് സംവിധായകൻ ചേരന്റെ 'ഓട്ടോഗ്രാഫ്' തൊട്ട് നിവിൻ പോളിയുടെ തന്നെ '1983'വരെയുള്ള വിവിധ സിനിമകൾ പറഞ്ഞ, കൗമാരത്തിന്റെയും യൗവനത്തിന്റെയും പ്രണയാതുരമായ മനസ്സാണ് ഈ സിനിമയിലും പ്രതിപാദിക്കുന്നത്. സത്യൻ അന്തിക്കാടും, പ്രിയദർശനും, സിദ്ധീഖ് ലാലുമൊക്കെ ഇതേ തീം പലതവണ എടുത്തിട്ട് വിജയിപ്പിച്ചവരാണ്. ജോർജ് ഡേവിഡ് എന്ന നിവൻ പോളിയുടെ മുപ്പതുകാരനായ നായകന്റെ പ്രീഡിഗ്രിക്കാലത്തും, കോളജ് കാലത്തും, ഇപ്പോഴുമുള്ള മൂന്ന് വ്യത്യസ്ത പ്രണയങ്ങളിലുടെയാണ് 'പ്രേമം' ഇതൾ വിരിയുന്നത്.
കൗമാരക്കാലത്തെ ജോർജിന്റെ പ്രണയമൊക്കെ എത്ര വികലമായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നതെന്ന് നോക്കുക. സാമാന്യബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ല ഈ സിനിമയിൽ കാണിക്കുന്ന ചില രംഗങ്ങൾ. ( 'പെരുച്ചാഴി', 'ഭാസ്ക്കർ ദ റാസ്ക്കൽ' എന്നീ സിനിമകളൊക്കെ യുക്തിസഹമല്ലെന്ന് പറഞ്ഞ് തുള്ളിയവരാണ് ഇവരൊക്കെ). മേരി എന്ന ബ്യൂട്ടി (അനുപമ പരമേശ്വരൻ) ട്യൂഷൻകഴിഞ്ഞ് വരുമ്പോഴേക്കും അവളെക്കാത്ത് നിരവധി വായ്നോക്കികൾ ക്യൂ നിൽക്കയാണ്. അവളോടൊന്ന് മിണ്ടാനായി ഇവർ തമ്മിൽ മത്സരമാണ്. വായ്നോക്കികളെ അങ്ങോട്ട് കയറൂരിവിട്ടിരിക്കുന്ന വിചിത്രമായ വെള്ളരിക്കാപ്പട്ടണത്തിലാണ് കഥ നടക്കുന്നത്. അതായത് ഒട്ടും റിയലിസ്റ്റിക്കായല്ല അൽഫോൽസ് പുത്രൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥപറയുന്നത്. ഞെരമ്പുരോഗികൾമാത്രം താമസിക്കുന്ന ഒരു വിചിത്ര സ്ഥലമായാണ് അത് തോന്നുത്! നമ്മുടെ സിദ്ധീഖ് ലാലിന്റെ 'ഇൻ ഹരിഹർ നഗറിലെ' പൂവാലന്മാർ ഇതിനേക്കാൾ എത്രയോ മെച്ചവും ഹ്യൂമർ സെൻസ് ഉള്ളവരും ആയിരുന്നു.
ഡേവിഡിന്റെ രണ്ടാമത്തെ പ്രണയം കോളജിൽ തന്നെ പഠിപ്പിക്കുന്ന ഗസ്റ്റ് ലക്ച്ചറായ മലർ (സായി പല്ലവി) എന്ന തമിഴ് യുവതിയുമായാണ്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, ക്ലാസിലും കയറാതെ, കള്ളുംകുടിച്ച് തല്ലുണ്ടാക്കി നടക്കുന്ന ഈ വിദ്യാർത്ഥിയോട് ടീച്ചർക്ക് എങ്ങനെയാണ് അടുപ്പം തോന്നുന്നതെന്ന് വ്യക്തമായി വിശദീകരിക്കാൻ സംവിധായകന് ആവുന്നില്ല. (ചിലപ്പോൾ നായകൻ നിവിൻപോളി ആയതു കൊണ്ടായിരക്കണം). ഒരു സ്ത്രീക്ക് പ്രണയം തോന്നണമെങ്കിൽ അവൾ ഇഷ്ടപ്പെടുന്ന തരത്തിലുള്ള എന്തെങ്കിലും ഒരു ഗുണം അയാൾക്കുള്ളതായി തോന്നേണ്ടേ? ക്ലാസിലിരുന്നു പോലും മദ്യപിക്കുന്നയാളാണ് നമ്മുടെ വീരശൂര പരാക്രമിയും, എതിരാളി ഡാൻസ് കളിക്കുമ്പോൾ സ്റ്റേജിനുള്ളിൽ ഗുണ്ട് വച്ച് പൊട്ടിച്ച് പ്രതികാരം ചെയ്യുന്നവനുമായ (ഇതൊക്കെ എത്രകണ്ടതാണ്. എന്നിട്ടും പറയുന്നു ഇത് പുതുമയുടെ പടമാണെന്ന്) നമ്മുടെ നായകൻ. നേരത്തെ കേരളീയ ഗ്രാമത്തെകുറിച്ചുള്ള വികലധാരണപോലെ തന്നെയാണ് എ.ഡി 2000-ത്തിലെ കാമ്പസുകളെകുറച്ചും സംവിധയകൻ ഉണ്ടാക്കിയ മിഥ്യാധാരണ.മദ്യപിച്ച് ക്ലാസിൽവരുന്നവർ ഉണ്ടാകാമെങ്കിലും, ടീച്ചർ ക്ലാസെടുക്കവേ പിൻബഞ്ചിലിരുന്ന് കൂളായിട്ട് മദ്യപിക്കുന്നവരെപ്പറ്റി എഴുപതുകളുടെയും എൺപതുകളുടെയും അരാജക കാമ്പസിന്റെ കാലത്തുപോലും കേട്ടിട്ടില്ല. എന്നാൽ നമ്മുടെ നായകൻ ജോർജും കൂട്ടാളികളും അത് ചെയ്യുന്നു. ഇതുകണ്ടിട്ടും ടീച്ചറാകട്ടെ അവരെ ക്ലാസിൽനിന്ന് പുറത്താക്കുകയല്ലാതെ ഒരു നടപടിയും എടുക്കുന്നുമില്ല. ഇനി ഇവിടുത്തെ അദ്ധ്യാപകരും ഇതേ ടീച്ചറെ മണത്തു നടക്കുന്ന കുറെ കോന്തന്മാരും തീറ്റപ്രാന്തന്മാരുമാണ്.മദ്യപിച്ച് ക്ലാസിൽവരുന്നവർ ഉണ്ടാകാമെങ്കിലും, ടീച്ചർ ക്ലാസെടുക്കവേ പിൻബഞ്ചിലിരുന്ന് കൂളായിട്ട് മദ്യപിക്കുന്നവരെപ്പറ്റി എഴുപതുകളുടെയും എൺപതുകളുടെയും അരാജക കാമ്പസിന്റെ കാലത്തുപോലും കേട്ടിട്ടില്ല. എന്നാൽ നമ്മുടെ നായകൻ ജോർജും കൂട്ടാളികളും അത് ചെയ്യുന്നു. ഇതുകണ്ടിട്ടും ടീച്ചറാകട്ടെ അവരെ ക്ലാസിൽനിന്ന് പുറത്താക്കുകയല്ലാതെ ഒരു നടപടിയും എടുക്കുന്നുമില്ല. ഇനി ഇവിടുത്തെ അദ്ധ്യാപകരും ഇതേ ടീച്ചറെ മണത്തു നടക്കുന്ന കുറെ കോന്തന്മാരും തീറ്റപ്രാന്തന്മാരുമാണ്.
ഈ പ്രേമത്തെ തകർക്കാനായി എഴുത്തുകാരൻകൂടിയായ സംവിധായകൻ എടുത്ത വിദ്യയാണ് ഗംഭീരം. ഒരു അപകടത്തിൽപെട്ട് ടീച്ചർക്ക് എല്ലാം മറന്നുപോവുന്നു. കൂട്ടത്തിൽ ജോർജിനെയും. ഒടുക്കത്തെ ബുദ്ധിതന്നെ. ഈ രോഗത്തിന് എതോ ഒരു സിനിമയിൽ ജഗതി പറഞ്ഞപോലെ 'ബ്രയിനോ മാഞ്ചിയ ഒട്ടോപ്പിക്ക' എന്നോമറ്റോ പേര് കൊടുത്താൽ നന്നായേനെ!
അരപ്പിരി ഷോട്ടുകൾ; അടഞ്ഞ ശബ്ദം
എന്തൊക്കെയായാലും ഈ ചിത്രത്തിന്റെ ആഖ്യാനം ചലച്ചിത്ര വിദ്യാർത്ഥികളെങ്കിലും പഠിക്കേണ്ടതാണ്. ഏറെ രീതിയിലുള്ള ശൈലിയും സങ്കേതങ്ങളും കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ഷോട്ടുകൾ ഈ ശ്രേണിയിലൊന്നും പെടില്ല. അമച്വറായ ഷോട്ടുകൾ ബോധപൂർവം ചേർത്തതുകൊണ്ട് ഒരു ഫീച്ചർ ഫിലിം ആയല്ല, ഒരു ഹോം സിനിമയുടെ തുടർച്ചയായിട്ടാണ് ഈ ലേഖകന് തോന്നിയത്. ഭൂതകാലത്തിൽനിന്ന് വർത്തമാനത്തിലേക്കും തിരച്ചും ഞൊടിയിടയിൽ വരുന്നു. ഇതുകൊണ്ട് വ്യത്യസ്തതയും പുതുമയും തോന്നുമെങ്കിലും കഥാഗതിയെയും ആസ്വാദനത്തെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. ഇടവേളയോട് അടുപ്പിച്ചുള്ള വേളയിലൊക്കെ സ്ലോമോഷനിലും മറ്റുമായി എന്തുഷോട്ടുകളാണ് എടുത്തുവച്ചിരിക്കുന്നത്, എന്താണ് അതിന്റെയൊക്കെ അർഥമെന്നും സംവിധായകനോട് ഫോൺചെയ്ത് ചോദിക്കേണ്ട അവസ്ഥയാണ്, ഫിലിംഫെസ്റ്റിവലുകളിലൂടെ നിരവധി പുതിയ ആഖ്യാനസങ്കേതങ്ങൾ കണ്ട മലയാളികൾ.
ഇത്തരം അരപ്പിരി ഷോട്ടുകൾ നിരവധിയാണ് ഈ സിനിമയിൽ. അവസാനത്തെ 'സീൻ കോൺട്രായെന്ന്' തുടങ്ങുന്ന പാട്ടു സീനുകളും നോക്കുക. പിള്ളേര് യൂട്യൂബിലിടുന്ന കച്ചറപ്പാട്ടുകളും സീനുകളും ഇതിനെക്കാളും മെച്ചമാണ്. ഒരു എഡിറ്റർ കൂടിയായ അൽഫോൻസ് പുത്രൻ ആ ജോലിയിൽ അൽപ്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ മാരണമൊന്നും പ്രേക്ഷകന് കാണണേണ്ടി വരില്ലായിരുന്നു. രണ്ടേമുക്കാൽ മണിക്കൂറാണ് ഈ പടം. ചിലയിടത്തൊക്കെ ഇഴച്ചിലുമുണ്ട്. ഇതൊന്ന് അരമണിക്കൂർ കുറച്ചിരുന്നെങ്കിൽ നന്നായേനെ.
ഏറ്റവും വിചിത്രമായി തോന്നിയത് ഈ പടത്തിന്റെ ശബ്ദപഥമാണ്. സിങ്ക് സൗണ്ട് ഉപയോഗിക്കുന്നത് റിയലിസ്റ്റ്ക്ക് ആണെങ്കിലും പല സംഭാഷണങ്ങളും വ്യക്തമല്ല. അടിസ്ഥാനപരമായി പ്രേക്ഷകൻ കേൾക്കാനാണെല്ലോ ഡയലോഗുകൾ ഉണ്ടാക്കുന്നത്. അല്പം ബഹളമോ ചിരിയോ തീയറ്റിൽ ഉണ്ടായാൽ ചില ഭാഗങ്ങൾ കേൾക്കുന്നില്ല. ചിലതാവട്ടെ പശ്ചാത്തല സംഗീതത്തിൽ മുങ്ങിയും പോവുന്നു.
നിവിൻ സൂപ്പർ താര പദവിയിലേക്ക്
തൊട്ടതല്ലാം പൊന്നാക്കിക്കൊണ്ട് നീങ്ങുന്ന നിവിൻ പോളി തന്നെയാണ് ഈ പടത്തിന്റെ സാമ്പത്തിക വിജയത്തിന്റെ ആണിക്കല്ലും. ഇപ്പോൾ നിവിന്റെ നേരമാണ്. കുറ്റം പറയരുതല്ലോ, മൂന്നു തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയും കൈയടക്കത്തോടെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കൗമാരക്കാരനിൽനിന്ന് യുവാവിലേക്കുള്ള ആ മാറ്റമൊക്കെ അസ്സലായിട്ടുണ്ട്. തമിഴ് നടിയും റിയലിറ്റി ഷോ താരവുമായി സായി പല്ലവിയാണ്, മലർ എന്ന ടീച്ചറിന്റെ വേഷത്തിൽ ഞെട്ടിച്ചത്. സായി പല്ലവിയുടെ ഡാൻസൊക്കെ കാണേണ്ട കാഴ്ചയാണ്. ഈ സിനിമയിൽ ഏറ്റവും മികച്ചു നിൽക്കുന്നതും ഈ യുവ നടിതന്നെ.
പതിനേഴോളം പുതുമുഖങ്ങളിൽ ചിലരൊക്കെ വെറുപ്പിക്കുന്നുമുണ്ട്. ഒന്നും പഠിപ്പിക്കാനറിയാതെ ഇടക്കിടക്ക് 'മനസ്സിലായോ, ഇല്ലെങ്കിൽ പറയണം' എന്ന് എടുത്തെടുത്ത് പറഞ്ഞ് ക്ലാസെടുക്കുന്ന വിനയ് ഫോർട്ട് ശരിക്കും ചിരിപ്പിച്ചു. ക്ലൈമാക്സിനോടടുപ്പിച്ച് രണ്ടു സീനിൽ പ്രത്യക്ഷപ്പെട്ട് സംവിധായകൻ അൽഫോൻസ് പുത്രനും കൈയടി നേടുന്നുണ്ട്. ഒരുപാട്ട് ചീറ്റിപ്പോയതൊഴിച്ചാൽ രാജേഷ് മുരുഗേശന് അഭിമാനിക്കാം. അടുത്തകാലത്തൊന്നും കിട്ടാത്ത സ്വീകാര്യതയാണ് 'പ്രേമ'ത്തിലെ ഗാനങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.ഇപ്പോൾ നിവിന്റെ നേരമാണ്. കുറ്റം പറയരുതല്ലോ, മൂന്നു തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയും കൈയടക്കത്തോടെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കൗമാരക്കാരനിൽനിന്ന് യുവാവിലേക്കുള്ള ആ മാറ്റമൊക്കെ അസ്സലായിട്ടുണ്ട്. തമിഴ് നടിയും റിയലിറ്റി ഷോ താരവുമായി സായി പല്ലവിയാണ്, മലർ എന്ന ടീച്ചറിന്റെ വേഷത്തിൽ ഞെട്ടിച്ചത്. സായി പല്ലവിയുടെ ഡാൻസൊക്കെ കാണേണ്ട കാഴ്ചയാണ്. ഈ സിനിമയിൽ ഏറ്റവും മികച്ചു നിൽക്കുന്നതും ഈ യുവ നടിതന്നെ.
വാൽക്കഷ്ണം: ഒരുത്തൻ കുതിരപ്പുറത്ത് കയറി നിവിൻ പോളിയുടെ കഫേയിൽ ചായകുടിക്കാൻ വരുന്ന ഒരു കോമഡിയും ചിത്രത്തിൽ പിന്നീട് വരുന്നുണ്ട്. ഇതെന്തിനാണെന്നൊന്നും ഒരുപിടിയും കിട്ടുന്നില്ല. ഇതിനെ പാർക്ക് ചെയ്യാൻ കഴിയില്ലെന്ന് വാച്ച്മാൻ പറയുന്നതൊക്കെയാണ് വലിയ തമാശ. എന്റമ്മോ!
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്