ഇര: ദിലീപിന്റെ പ്രതിച്ഛായ നിർമ്മാണത്തിന് എടുത്ത സിനിമയോ? നടിയെ ആക്രമിച്ച നടനെ പരോക്ഷമായി ന്യായീകരിക്കുന്ന ചിത്രം പൊലീസിനെയും മാധ്യമങ്ങളെയും നിരന്തരം പരിഹസിക്കുന്നു; ട്വിസ്റ്റുകളുടെ ആധിക്യം കൊണ്ട് തലകറങ്ങി പ്രേക്ഷകർ; വൈശാഖും ഉദയ് കൃഷ്ണയും ചേർന്ന് നിർമ്മിച്ച ആദ്യ ചിത്രത്തിന് ശരാശരി പ്രതികരണം മാത്രം
കെ വി നിരഞ്ജൻ
മലയാള സിനിമയിലെ പ്രശസ്തയായ നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വാക്കാണ് ഇര. സംഭവം കത്തിനിന്ന സമയത്ത് നടിയായിരുന്നു ഇരയെങ്കിൽ, പിന്നീടത് വിദഗ്ധമായ നീക്കങ്ങളാൽ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട നടനോടുള്ള സഹതാപമാക്കി വളർത്തി നടനെ ഇരയക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിച്ചിരുന്നു. നടി ക്രൂരമായി അക്രമിക്കപ്പെട്ടു എന്നത് എല്ലാവർക്കും അറിയുന്ന വസ്തുതയാണ്. അതുകൊണ്ട് അവർ ഇരയായിരുന്നു. എന്നാൽ പിന്നീട് ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് നടൻ ക്രൂശിക്കപ്പെട്ടതെന്ന പ്രചാരണം ശക്തമായതോടെ കുറ്റാരോപിതനായ നടൻ ഫാൻസുകാർക്കൊക്കെ ഇരയായി. ഈ കേസിന്റെ നടപടിക്രമങ്ങൾ നടന്നുവരുമ്പോഴാണ് ഇരയെന്ന പേരിൽ തന്നെ ഒരു ചിത്രം പുറത്തിറങ്ങുന്നത്. പക്ഷേ പ്രത്യക്ഷത്തിൽ ഈ സംഭവങ്ങളുമായൊന്നും യാതൊരു ബന്ധവും ചിത്രത്തിനില്ല. പക്ഷെ കുറ്റാരോപിതനായ നടന് അനുകൂലമായി ബോധപൂർവ്വം ചിത്രീകരിക്കപ്പെട്ട നിരവധി രംഗങ്ങൾ നിറഞ്ഞൊരു സിനിമ തന്നെയാണ് ഇരയെന്ന് ഉറപ്പിച്ച് പറയുകയും ചെയ്യാം.
കേസും അന്വേഷണവും അതിന്റെ പരിസമാപ്തിയുമെല്ലാം വേറെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും അടുത്തിടെ നമ്മൾ കണ്ട പല കാര്യങ്ങളും ബോധപൂർവ്വം ചിത്രത്തിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. നടന്റ പ്രിയപ്പെട്ടവരായ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാക്കളുടെ വേഷമണിഞ്ഞെത്തിയപ്പോൾ അവരുടെ ആദ്യ നിർമ്മാണ സംരംഭം കേസിലകപ്പെട്ട സുഹൃത്തിനെ ന്യായീകരിക്കാനും പൊലീസിനെയും മാധ്യമങ്ങളെയും നിരന്തരം പരിഹസിക്കാനും ഒട്ടും മറന്നിട്ടില്ല. ആ രീതിയിൽനോക്കുമ്പോൾ ഒരു സാംസ്കാരിക അശ്ളീലം തന്നെയാണ് ഈ പടം.ഒരു സാധാരണ പ്രേക്ഷനെവെച്ചുനോക്കുമ്പോൾ ശരാശരിയിൽനിന്ന് ഈ പടം ഉയരുന്നുമില്ല.
ട്വിസ്റ്റുകളിൽ ചുറ്റിപ്പോവുന്ന പ്രേക്ഷകൻ
സംവിധായകനായ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥയെഴുതിയിരിക്കുന്നത് നവീൻ ജോൺ എന്നയാളാണ്. സംവിധായകനാവട്ടെ സൈജു എസ്.എസ് എന്ന നവാഗതനും. എന്നാൽ ദിലീപ് നിർമ്മിച്ച് ഉദയ് കൃഷ്ണ തിരക്കഥയെഴുതി പുലിമുരകൻ ഫെയിം വൈശാഖ് സംവിധാനം ചെയ്ത സിനിമയല്ലേ ഇതെന്ന തോന്നലാണ് സിനിമ കാണുമ്പോൾ ഓരോ നിമിഷവും അനുഭവപ്പെട്ടത്. ഒരു സസ്പെൻസ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇതിനിടയിൽ നിരന്തരം കോമഡി കുത്തിക്കയറ്റുന്ന ഉദയ് കൃഷ്ണയുടെ സ്ഥിരം ശൈലി ചിത്രത്തിലുടനീളം കാണാം. നവീൻ ജോണിന്റെ തിരക്കഥയിൽ വലിയ കൈകടത്തിൽ ഉദയ് കൃഷ്ണ നടത്തിയിട്ടുണ്ടാവുമെന്ന് സാരം.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം, സൈജു എസ് എസിന്റെ ഇര എന്നീ ചിത്രങ്ങൾ ഒരുമിച്ചാണ് തിയേറ്ററുകളിലെത്തിയത്. കഥയിലും ആവിഷ്ക്കാരത്തിലും തീർത്തും വ്യത്യസ്തമായ ചിത്രങ്ങളാണ് ഇവ രണ്ടും. യാതൊരു കഥയുമില്ലാതെ ഒരു കലോത്സവം അതുപോലെ പകർത്തിവെച്ചതാണ് പൂമരം എന്നതാണ് ആ പടത്തിനെതിരെ ഉയർന്ന വിമർശനം. എന്നാൽ ഇരയാവട്ടെ ഇതിന് നേരെ വിപരീതവും. സംഭവങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ കുത്തൊഴുക്കാണ് ഈ ചിത്രം. ട്വിസ്റ്റുകളുടെ ആധിക്യം കൊണ്ട് പ്രേക്ഷകരെ ബുദ്ധിമുട്ടിക്കുകയാണ് ഇര. അത്രയേറെ സംഭവ പരമ്പരകളാണ് ഈ ചിത്രത്തിൽ കുത്തിക്കയറ്റിയിരിക്കുന്നത്. എന്നാൽ വൻ ട്വിസ്റ്റെന്നൊക്കെ കരുതി ഒരുക്കിയിരിക്കുന്ന പലതും പ്രേക്ഷകരെ അത്രയൊന്നും ഞെട്ടിക്കാൻ പര്യാപ്തമാവുന്നുമില്ലെന്നതാണ് യാഥാർത്ഥ്യം.
അഴിമതി ആരോപിതനായി എതിർപ്പുകൾ നേരിട്ടുകൊണ്ടിരിക്കുന്ന മന്ത്രി ചാണ്ടി ചികിത്സാ പരിശോധനകൾക്കായി ആശുപത്രിയിലെത്തുന്നു. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹം മരിക്കുകയാണ്. മരണത്തിന് പിന്നിൽ അസ്വാഭാവികതകൾ കണ്ടെത്തിയ പൊലീസ് മന്ത്രിയെ ചികിത്സിച്ച ഡോക്ടർ ആര്യനെ അറസ്റ്റു ചെയ്യുന്നു. ആര്യനാണോ യഥാർത്ഥത്തിൽ മന്ത്രിയെ കൊന്നത്, അതോ ആര്യനെ ആരെങ്കിലും കുടുക്കിയതാണോ.. തുടങ്ങിയ സംശയങ്ങൾക്കുള്ള ഉത്തരം തേടുകയാണ് പിന്നീട് സിനിമ. ഈ സംഭവങ്ങളെക്കുറിച്ച് സ്വന്തം നിലയിൽ അന്വേഷിക്കാനെത്തുന്ന രാജീവ് എന്ന പൊലീസ് ഓഫീസറിലൂടെയാണ് പിന്നീട് കഥ മുന്നേറുന്നത്.
ആര്യനുമായി അടുത്ത ബന്ധമുള്ള പലരിലൂടെ ആരായിരുന്നു ആര്യൻ എന്നതിന് ഉത്തരം തേടുന്നു. നോൺ ലീനിയർ ഫാർമാറ്റിലാണ് ഇവിടെ കഥ സഞ്ചരിക്കുന്നത്. അന്വേഷണത്തിനിടയിലും ഉദയ് കൃഷ്ണ സ്റ്റെലിൽ കോമഡികളുമായി സാജു നവോദയയും പ്രത്യക്ഷപ്പെടുന്നുണ്ട്. തരക്കേടില്ലാത്ത രീതിയിൽ കേസന്വേഷണവും ഫ്ളാഷ് ബാക്കുമെല്ലാമായി സിനിമ മുന്നോട്ട് പോകുന്നുണ്ട്. ഉദൃയകൃഷ്ണ-വൈശാഖ് ടീമിന്റ ചിത്രങ്ങളൊക്കെ ആസ്വദിക്കാറുള്ളവർക്ക് വലിയ കുഴപ്പമൊന്നും തോന്നാത്ത രീതിയിലാണ് അവരുടെ നിർമ്മാണ സംരംഭവും മുന്നോട്ട് പോകുന്നത്. ട
രണ്ടാം പകുതിയിൽ പക്ഷെ കഥ നടക്കുന്നതൊരു കാട്ടിലാണ്. ആദിവാസികൾ നേരിടുന്ന ചൂഷണവും മരുന്ന് പരീക്ഷണവും ഒക്കെ നിറയുന്ന ചിത്രത്തിൽ ആദിവാസികൾക്ക് വേണ്ടി ഒളിഞ്ഞിരുന്ന് പോരാടുന്ന വൈഗാദേവിയുമൊക്കെ കടന്നുവരുന്നു. ഇതിനിടയിൽ ആദിവാസിയായ കാർത്തുവുമായി , പൊലീസ് ഓഫീസർ രാജീവിന്റെ പ്രണയവുമൊക്കെ കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്. ഇതിനിടയിലാണ് വില്ലന്റെ രംഗപ്രവേശം. മന്ത്രിയും മകനും തന്നെ നേരിട്ടെത്തി തനിക്ക് വെല്ലുവിളിയാവുന്ന കാർത്തുവിനെ വകവരുത്തുന്നു. പിന്നീടാണ് ഇതേ മന്ത്രി ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നത്. കുറ്റാരോപിതനായ ഡോ: ആര്യനെ രാജീവിന്റെ തന്ത്രങ്ങളാൽ രക്ഷപ്പെടുത്തുന്നു. പിന്നീടാണ് ട്വിസ്റ്റുകളുടെ കളി. ആരാണ് ആര്യൻ. അയാളാണോ അതോ രാജീവ് ആണോ മന്ത്രിയെ കൊലപ്പെടുത്തിയത്. തുടർന്ന് ആര്യന് എന്ത് സംഭവിച്ചു. തുടങ്ങി നിരവധി ട്വിസ്റ്റുകൾ കൊണ്ട് പ്രേക്ഷകരെ നിരന്തരം അമ്പരിപ്പിക്കാനുള്ള ശ്രമമാണ് പിന്നീടുള്ളത്.
പകുതിക്ക് ശേഷം ദുർബലപ്പെട്ടുപോയ കഥ കുറച്ചെങ്കിലും ആസ്വാദ്യകരമാകുന്നത് അവസാനത്തെ ട്വിസ്റ്റുകളിലാണെങ്കിലും അമിതമാവുന്ന ട്വിസ്റ്റുകൾ പ്രേക്ഷകന് പ്രയാസപ്പെടുത്തുന്നുമുണ്ട്. കഥാഗതിയിൽ സ്വാഭാവികമായുണ്ടാകുന്ന വഴിത്തിരിവുകൾ എന്നതിന് പകരം ട്വിസ്റ്റുകൾ കൊണ്ട് വിസ്മയിപ്പിക്കാനാണ് ശ്രമം. എന്നാൽ ഇതിലും വലുത് കണ്ട പ്രേക്ഷകരെ ആവേശഭരിതരാക്കാനുള്ള കെൽപ്പൊന്നും ഈ ട്വിസ്റ്റുകൾക്കില്ല. ത്രില്ലർ ചിത്രമാണെങ്കിലും അതിൽ നിന്ന് മാറി അയഞ്ഞൊരു അവതരണ ശൈലിയാണ് ചിത്രത്തിനുള്ളത്. കോമഡിയും പ്രണയവും മറ്റ് മസാലകളുമെല്ലാം ചേർത്ത് എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കാനാണ് ശ്രമം. എന്നാൽ ആകെക്കൂടി കുഴഞ്ഞ് ഒരു അവിയൽ പരുവമായിപ്പോയി എന്ന് മാത്രം. എങ്കിലും കുറേയൊക്കെ ബോറടിയുണ്ടെങ്കിലും പതിവ് ഉദയ് കൃഷ്ണ സിനിമ പോലെ കണ്ടിരിക്കാം ഈ ഇരയെയും.
ഉണ്ണിമുകുന്ദൻ പതിവ് മസ്സിലുപിടുത്തത്തിൽ തന്നെ!
ഡോ .ആര്യനായി ഗോകുൽ സുരേഷ് തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. പൊലീസ് ഓഫീസർ രാജീവായി ഉണ്ണി മുകുന്ദൻ പതിവ് മസിലുപിടുത്തവുമായി നിൽക്കുന്നു. മിയ, ലെന, നിരഞ്ജന, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാഷ്, സാജുനവോദയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സംഭവങ്ങൾ വേറെയാണെങ്കിലും ദിലീപിനെ ന്യായീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഈ സിനിമ നടത്തുന്നുണ്ട്. ദിലീപുമായി തെളിവെടുപ്പിന് ഹോട്ടലിലെത്തിയ ദിലീപ് ഒരു ചാനൽ പ്രവർത്തകനോട് ചോദിക്കുന്നുണ്ട് എന്തിനാ ചേട്ടാ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നതെന്ന്. ഇതേ രംഗവും ഡയലോഗും ഈ സിനിമയിൽ അതുപോലെ ആവർത്തിക്കുന്നുണ്ട്.ഒരേ ടവർ ലൊക്കേഷൻ, സെൽഫിയിലെ സാന്നിധ്യം, ഗൂഢാലോചന, മാധ്യമ ചർച്ചകൾ തുടങ്ങി ആ കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അതുപോലെ തന്നെ ഇരയിൽ ആവർത്തിക്കുന്നുണ്ട്. ദൃശ്യമാധ്യമ പ്രവർത്തകരെ പരമാവധി അധിക്ഷേപിക്കാനും സിനിമ ശ്രമിക്കുന്നുണ്ട്.
ചാനലുകാരോടുള്ള കലിപ്പ് ഇങ്ങനെയെങ്കിലും തീർക്കാനാണ് ഇരയിലൂടെയുള്ള ശ്രമം. അതൊക്കെ ഭംഗിയായി തന്നെ അവർ നിർവ്വഹിക്കുന്നുണ്ടെങ്കിലും കലാരൂപമെന്ന നിലയിൽ ശരാശരിയിൽ ഒതുങ്ങി നിൽക്കുകയാണ് ഈ ഇര.
വാൽക്കഷ്ണം: കഥാന്ത്യം വെളിപ്പെടുത്തിയെന്ന പേരിൽ മാതൃഭൂമിയിൽ വന്ന സിനിമാ നിരൂപണത്തിനെതിരെ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉറഞ്ഞു തുള്ളിയത് ഓർമ്മയുണ്ട്.സിനിമാ പരസ്യം കിട്ടാത്തതിന്റെ കട്ടക്കലിപ്പിലാണ് മാതൃഭൂമിയിപ്പോൾ.ദീലീപ് സംഭവത്തിലാണ് മാതൃഭൂമിക്ക് കോടികൾ നഷ്ടവന്ന സിനിമാക്കാരുടെ ബഹിഷ്ക്കരണം വന്നതും. അതുകൊണ്ടു തന്നെ അവർ കഥാന്ത്യം വെളിപ്പെടുത്തിയതിൽ അദ്ഭുതമൊന്നുമില്ല. പക്ഷേ ഈ പടത്തിന്റെ അണിയറക്കാരുടെ പ്രതികരണം കണ്ടപ്പോൾ ക്ലൈമാക്സ് ഭീകരമായ രഹസ്യമാണെന്നാണ് കരുതിയത്.പടത്തിൽ മരുന്നുണ്ടെങ്കിൽ ക്ലൈമാക്സല്ല മൊത്തം കഥതന്നെ നോട്ടീസടിച്ചു കൊടുത്താലും പ്രേക്ഷകർ കൂട്ടിനുണ്ടാവുമായിരുന്നു. പക്ഷേ അതുണ്ടാവാഞ്ഞത് മറ്റുള്ളവരെ കുറ്റം പറയുന്നതിലും കാര്യമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്