അത്ര സ്വർഗീയതയില്ല ഈ സ്വർഗരാജ്യത്തിൽ; ഇത് പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞ് മാത്രം; കൈയടി നേടി രഞ്ജി പണിക്കരും നിവിൻ പോളിയും; വിനീത് ശ്രീനിവാസൻ ന്യൂജൻ സത്യൻ അന്തിക്കാട് ആവുന്നുവോ?
എം മാധവദാസ്
പൊക്കിവിടലുകളാണ് ഇപ്പോൾ മലയാള സിനിമ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് തോനുന്നു. ജേക്കബിന്റെ സ്വർഗരാജ്യമെന്ന വിനീത്ശ്രീനിവാസൻ ചിത്രം എന്തൊക്കെയാ ഭയങ്കര സംഭവമാണെന്ന വാചകമടികേട്ടാണാണ് ഓടിക്കയറിയത്. പക്ഷേ എല്ലാം പതിവുപോലെ. സത്യൻ അന്തിക്കാടിന്റെ ന്യൂജൻ രൂപമാണ് വിനീത് ശ്രീനിവാസനെന്ന് ഈ പടം ഓർമ്മിപ്പിക്കുന്നു.നന്മ നിറഞ്ഞ ഗ്രാമവും, തമാശപറയുന്ന കള്ളുചത്തെുകാരനും സദാപുഞ്ചിരിക്കുന്ന മാടക്കടക്കാരനുമൊക്കെയായി സത്യൻ ഇപ്പോഴും ഒരുക്കുന്ന സിനിമകളുടെ ന്യൂജൻ കോപ്പിയാണ് 'തിര' ഒഴികെയുള്ള വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ.നന്മ നിറഞ്ഞവരും സന്തുഷ്ടരുമായ, ഹോർളിക്സിന്റെ യും ബൂസ്റ്റിന്റെയുമൊക്കെ പരസ്യത്തിൽ കാണുന്നതുപോലുള്ള ഒരു മാതൃകാ കുടുംബം. ആദ്യ പകുതിമുഴവൻ ആ കുടംബത്തിന്റെ കളിചിരി വർത്തമാനങ്ങൾ ആയിരക്കും. പൊടുന്നനെ അവർക്ക് വലിയൊരു പ്രശ്നം വരുന്നു. നായകൻ അത് പുഷ്പം പോലെ പരിഹരിക്കുന്നു! ഇതൊക്കെ ഏത് നൂറ്റാണ്ടിലെ കഥയാണാവോ? ഈ പൊട്ടക്കഥക്കാണോ മാദ്ധ്യമങ്ങൾ ഇരതയേറെ പ്രചാരണം കൊടുത്തത്.
പക്ഷേ കഥയിലെയും തിരക്കഥയിലെയും ദൗർബല്യങ്ങളെ പരിചരണത്തിലൂടെ മറികടക്കാൻ വീനീത് ആവുന്നത് ശ്രമിക്കുന്നുണ്ട്. പക്ഷേ തിരക്കഥ ദുർബലമായതിനാൽ, അടിത്തറ ഭദ്രമല്ലാതെ കെട്ടിയ 12നില ഫ്ളാറ്റിന്റെ അവസ്ഥയലാണ് ഈ ചിത്രം.നേരത്തെ സഹോദരൻ ധ്യാൻ ശ്രീനിവാസിനെയും ശോഭനയെയും കേന്ദ്രമാക്കി 'തിര' എന്ന സിനിമയും വിനീത് ചെയ്തിരുന്നു. സാമ്പത്തിക വിജയം ആയില്ളെങ്കിലും അത് വേറിട്ടൊരു പരീക്ഷണമായിരുന്നു. തിരയുടെ പരാജയം തന്നെയായിരിക്കും കുടുംബകഥകൾ എന്നും ഒരു വീക്ക്നെസ് ആയ മലയാളിക്കുമുന്നിൽ ഇത്തരമൊരു വിഷയം എടുത്തിട്ട് സേഫ് സോണിൽ കളിക്കാൻ വിനീതിനെ പ്രേരിപ്പിച്ചതും.
13 കോടിയുടെ കടവും പിന്നെ ഉരുക്കുകച്ചവടവും!
സാമ്പത്തിക മാന്ദ്യകാലത്ത് ഒരാളാൽ പറ്റിക്കപ്പെട്ട് കടം കയറിയ സ്വന്തം സുഹൃത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് വിനീത് സിനിമയൊരുക്കിയിരിക്കുന്നത്. ഒരു സംഭവകഥ വെള്ളിത്തിരയിലേക്ക് മാറ്റുമ്പോൾ അതിന്റെ തീവ്രത പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ സാധിക്കുമ്പോഴാണ് ആ സിനിമ അവിസ്മരണീയമാവുക. ആ നിലക്ക് നിരവധി പാളിച്ചകളിലൂടെയാണ് ജേക്കബിന്റെ സ്വർഗരാജ്യത്തിന്റെ സഞ്ചാരം.
പ്രവാസി ബിസിനസുകാരനായ രഞ്ജി പണിക്കർ അവതരിപ്പിച്ച ജേക്കബിന്റെ ജീവിതത്തിലൂടെയാണ് സിനിമ നീങ്ങുന്നത്.
കുടുംബമാണ് അയാൾക്കെല്ലാം. പരമ്പരാഗത പാട്രിയാർക്കൽ കുടുംബവ്യവസ്ഥയുടെ നന്മകളിലേക്കാണ് സംവിധായകൻ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. മാതൃക അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നീ വാർപ്പു മാതൃകകൾ തന്നെയാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ജേക്കബിന്റെ നാലുമക്കളിൽ മൂത്തയാളാണ് നിവിൻപോളി അവതരിപ്പിക്കുന്ന ജെറി എന്ന കഥാപാത്രം. പതിവ് വിനീത് ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഒരു പ്രേതം ജെറിയിയിൽനിന്നും പുർണമായി ഒഴിഞ്ഞുപോയിട്ടില്ല. എങ്കിലും പ്രേമം, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ താരപരിവേഷ ചിത്രങ്ങളിൽനിന്ന് ഇറങ്ങി സാധാരണ കഥാപാത്രമാകാൻ തയാറായത് നിവിൻ പോളി എന്ന നടന്റെ വളർച്ചക്കു ഗുണകരമാകും.ജേക്കബിന്റെ സ്വർഗരാജ്യമെന്ന വിനീത്ശ്രീനിവാസൻ ചിത്രം എന്തൊക്കെയാ ഭയങ്കര സംഭവമാണെന്ന വാചകമടികേട്ടാണാണ് ഓടിക്കയറിയത്. പക്ഷേ എല്ലാം പതിവുപോലെ. സത്യൻ അന്തിക്കാടിന്റെ ന്യൂജൻ രൂപമാണ് വിനീത് ശ്രീനിവാസനെന്ന് ഈ പടം ഓർമ്മിപ്പിക്കുന്നു.നന്മ നിറഞ്ഞ ഗ്രാമവും, തമാശപറയുന്ന കള്ളുചത്തെുകാരനും സദാപുഞ്ചിരിക്കുന്ന മാടക്കടക്കാരനുമൊക്കെയായി സത്യൻ ഇപ്പോഴും ഒരുക്കുന്ന സിനിമകളുടെ ന്യൂജൻ കോപ്പിയാണ് 'തിര' ഒഴികെയുള്ള വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ.
പ്രവാസി മലയാളിയുടെ അധ്വാന ശീലത്തെയും ദുബൈ നഗരത്തെയും വാഴ്ത്തിപ്പാടുന്നതോടൊപ്പം ജേക്കബ് മകൻ ജെറിയെ ഉപദേശിക്കുന്നത് പലപ്പോഴും എം.ബി.എ വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ളാസുകളായി മാറുന്നുണ്ട്. അതോടൊപ്പം, കുടുംബത്തെ കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള സുവിശേഷ പ്രസംഗമായും പല സംഭാഷണങ്ങളും പ്രേക്ഷകന് തോന്നും. കേരളത്തിലെ അഡ്മിനിസ്ട്രേഷൻ രീതിയെയും റോഡുകളുടെയും ഗതാഗത മേഖലയുടെയും വികസന മുരടിപ്പും സിനിമ ചൂണ്ടിക്കാട്ടുന്നത് വ്യംഗന്തരേണ ഗൾഫ് രാജ്യങ്ങളുടെ കാര്യപ്രാപ്തിയെ സൂചിപ്പിക്കാനാണ്. വളരെ വാചാലനായ ജേക്കബിലൂടെയാണ് ഒന്നാം പകുതി മുന്നോട്ടു നീങ്ങുന്നത്. മറ്റു കഥാപാത്രങ്ങൾ ഈയവസരത്തിൽ ചെറിയ റോളുകളിൽ ഒതുങ്ങിപ്പോകുന്നു.പ്രവാസി മലയാളിയുടെ അധ്വാന ശീലത്തെയും ദുബൈ നഗരത്തെയും വാഴ്ത്തിപ്പാടുന്നതോടൊപ്പം ജേക്കബ് മകൻ ജെറിയെ ഉപദേശിക്കുന്നത് പലപ്പോഴും എം.ബി.എ വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ളാസുകളായി മാറുന്നുണ്ട്. അതോടൊപ്പം, കുടുംബത്തെ കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള സുവിശേഷ പ്രസംഗമായും പല സംഭാഷണങ്ങളും പ്രേക്ഷകന് തോന്നും.
അപ്രതീക്ഷതിമായി ഉണ്ടാകുന്ന ബിസിനസ് തളർച്ചയിൽ 13 കോടി രൂപയോളം കടത്തിൽപ്പെട്ട് ജേക്കബിന് ദുബൈ വിടേണ്ട അവസ്ഥ വരുമ്പോഴാണ് സിനിമയുടെ കടിഞ്ഞാൺ നിവിൻ പോളിയിലത്തെുന്നത്. കുടുംബ ബാധ്യതയും കടം തീർക്കേണ്ട ചുമതലയും സ്വാഭാവികമായും മൂത്തമകനായ ജെറിയിൽ വന്നു ചേരുന്നു. അച്ഛൻ കാത്തുസൂക്ഷിച്ച കുടുംബം അതേ ഭദ്രതയിലും സന്തോഷത്തിലും മുന്നോട്ടുകൊണ്ടുപോകേണ്ട ജെറിയുടെ ശ്രമങ്ങളാണ് സിനിമയുടെ ബാക്കി ഭാഗം.
13 കോടി എന്ന വലിയ തുകയുടെ കടം തീർക്കാൻ നിയുക്തനായ ജെറി വളരെ ലാഘവത്തോടെയാണ് തന്റെ കർത്തവ്യം പൂർത്തിയാക്കുന്നത് എന്നാണ് തിരക്കഥയുടെ പ്രധാന പ്രശ്നം. പണമുണ്ടാക്കാനായി ജെറി നടത്തുന്ന ഉരുക്കുകച്ചവടമൊക്കെ കണ്ടാൽ പ്രേക്ഷകർ അന്തം വിട്ടിരുന്നപോവും. അച്ഛന്റെ നാടുവിടൽ വരെ ജെറി ജേക്കബിന്റെ നിഴലിലായിരുന്നു. സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാത്ത സാധാരണ ചെറുപ്പക്കാരൻ. അപ്രതീക്ഷിതമായി, പെട്ടെന്ന് അയാൾ പ്രതിസന്ധികളിലേക്കെടുത്തെറിയപ്പെട്ടു.
ടി.ജി രവി അവതരിപ്പിച്ച ഡ്രൈവർ നാരായണന്റെ കഥാപാത്രം പ്രേക്ഷകന് നൽകുന്ന വൈകാരികത മാത്രമാണ് ഈ ഘട്ടത്തിൽ ജെറി അനുഭവിക്കുന്ന പ്രശ്നങ്ങളുടെ യഥാർഥ മുഖം കാണിക്കുന്നത്. മറ്റു കഥാപാത്രങ്ങളിൽനിന്ന് സംവിധായകൻ ബോധപൂർവം ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കിയതാകാം. ഈയൊരു സംഘർഷം തിരക്കഥയിൽ ഇല്ല. ദൈവവിശ്വാസിയായ ഒരാളെ ഇത്തരം ഘട്ടത്തിൽ ഈശ്വരൻ രക്ഷിക്കുമെന്ന വിശ്വാസധാരകളിലേക്കാണ് സിനിമ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്. സിനിമ മെലോഡ്രാമയിലേക്ക് വഴുതിവീഴാനുള്ള സാഹചര്യം മുൻകൂട്ടികണ്ട് വൈകാരിക രംഗങ്ങളെ പരമാവധി ലഘൂകരിക്കാനുള്ള സംവിധായകന്റെ ശ്രമമാണ് ഇതിനു പിന്നിലെന്നു തോന്നുന്നു. ടി.ജി രവി അവതരിപ്പിച്ച ഡ്രൈവർ നാരായണന്റെ കഥാപാത്രം പ്രേക്ഷകന് നൽകുന്ന വൈകാരികത മാത്രമാണ് ഈ ഘട്ടത്തിൽ ജെറി അനുഭവിക്കുന്ന പ്രശ്നങ്ങളുടെ യഥാർഥ മുഖം കാണിക്കുന്നത്. മറ്റു കഥാപാത്രങ്ങളിൽനിന്ന് സംവിധായകൻ ബോധപൂർവം ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കിയതാകാം.
നിവിൻ പോളിക്കും രഞ്ജി പണിക്കർക്കും കൈയടി
മലയാള സിനിമയുടെ ആധുനികകാലത്തെ അച്ഛനായി രൺജി പണിക്കർ ഏതാണ്ടു മാറിയിട്ടുണ്ട്. ഓംശാന്തി ഓശാനയിലെ അച്ഛനെയും ജേക്കബിനെയും താരതമ്യം ചെയ്യാൽ അദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാവും. എഴുത്തിനേക്കാളും സംവിധാനത്തേക്കാളും പണിക്കർക്ക് പറ്റിയ പണി ഇതാണെന്നാണ് എല്ലാവരും പറയുന്നത്. നിവിൻപോളി അനായാസമായി തന്റെ റോൾ ഭംഗിയാക്കി. പതിവ് മാനറിസങ്ങളിൽനിന്ന് കുതറിച്ചാടാനുള്ള നിവിന്റെ ശ്രമം ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ചതന്നെയാണ് വ്യക്തമാക്കുന്നത്.
നിവിൻ പോളിയുടെ സഹോദരനായി അഭിനയിച്ച ശ്രീനാഥ് ഭാസി, സഹോദരിയായി എത്തുന്ന ഐമ സെബാസ്റ്റ്യൻ, വിനീത് ശ്രീനിവാസൻ ചെയ്ത മുസ്തഫ, വില്ലൻ ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖ നടൻ അശ്വിൻകുമാർ, ടി.ജി രവി, ദിനേഷ് പ്രഭാകർ എന്നിവരുടെ കാസ്റ്റിങ്ങും മനോഹരമായി. നായകന് പ്രണയിക്കാൻ ഒരു പെണ്ണ് വേണമെന്ന പരമ്പരാഗത സങ്കൽപത്തിന് ഇവിടെയും മാറ്റമില്ല. ജെറിയുടെ കാമുകിയായി രണ്ടോ മൂന്നോ സീനുകളിൽ മാത്രമാണ് നായികയുടെ പ്രവേശം. മലയാള സിനിമയുടെ ആധുനികകാലത്തെ അച്ഛനായി രൺജി പണിക്കർ ഏതാണ്ടു മാറിയിട്ടുണ്ട്. ഓംശാന്തി ഓശാനയിലെ അച്ഛനെയും ജേക്കബിനെയും താരതമ്യം ചെയ്യാൽ അദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാവും. എഴുത്തിനേക്കാളും സംവിധാനത്തേക്കാളും പണിക്കർക്ക് പറ്റിയ പണി ഇതാണെന്നാണ് എല്ലാവരും പറയുന്നത്. നിവിൻപോളി അനായാസമായി തന്റെ റോൾ ഭംഗിയാക്കി. പതിവ് മാനറിസങ്ങളിൽനിന്ന് കുതറിച്ചാടാനുള്ള നിവിന്റെ ശ്രമം ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ചതന്നെയാണ് വ്യക്തമാക്കുന്നത്.
സിനിമയിൽ സാന്നിധ്യമറിയിക്കുന്ന ഏക സ്ത്രീകഥാപാത്രംജെറിയുടെ അമ്മയായി വേഷമിട്ട ലക്ഷ്മി രാമകൃഷ്ണനാണ്. പലപ്പോഴും ജെറി തകരുന്ന അവസ്ഥയിൽ കൈപിടിച്ചു കയറ്റുന്നത് അമ്മയാണ്. കടംകയറി ജീവിതം തന്നെ ബാധ്യതയാകുമ്പോഴും അചഞ്ചലമായ അവരുടെ മനോധൈര്യമാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ റോൾ അവർ ഭംഗിയായി അവതരിപ്പിച്ചെങ്കിലും പല സന്ദർഭങ്ങളും അതിശയോക്തിയായി തോന്നാം. ഷാൻ റഹ്മാന്റെ ഗാനങ്ങൾ ശരാശരിമാത്രം.ക്യാമറ ജോമോൻ ടി. ജോണിന്റെതാവുമ്പോൾ പിന്നെ എങ്ങോട്ടും തിരഞ്ഞാലും മനോഹര ഫ്രെയിമുകളാണ്. എഡിറ്ററായ രഞ്ജൻ ഏബ്രഹാം ഈ സിനിമയോട് തീരെ നീതിപുലർത്തിയില്ല. എഡിറ്റർ ശ്രദ്ധിച്ചിരുന്നെങ്കിൽ ചുരുങ്ങിയത് പതിനഞ്ച് മിനുട്ടെങ്കിലും ചിത്രത്തിന്റെ ദൈർഘ്യം കുറക്കാമായിരുന്നു.
അവധിക്കാലം ലക്ഷ്യമിട്ട് കുടുംബ പ്രേക്ഷകരെ ആകർഷിക്കാൻ ജേക്കബിന്റെ സ്വർഗരാജ്യത്തിന് സാധിക്കുമെന്നതിൽ തർക്കമില്ല. പ്രത്യേകിച്ച് ഗൾഫ് ഓർമകളും വാഴ്ത്തപ്പെടലുകളും ഇഷ്ടപ്പെടുന്ന വലിയ വിഭാഗത്തിനിടയിൽ. അതിലപ്പുറം തിരയിൽ കാണിച്ച പരീക്ഷണമോ പുതുമയോ കൊണ്ടുവരാൻ പോലും സംവിധായകന് സാധിച്ചില്ല എന്നു പറയേണ്ടി വരും.
വാൽക്കഷ്ണം: ഒരു സംഭവകഥ സിനിമയാക്കുമ്പോൾ സംഭവിക്കുന്ന എല്ലാ കുഴപ്പങ്ങളും ഈ പടത്തിന് പറ്റിപ്പോയിട്ടുണ്ട്. സംവിധായകന് തിരക്കഥയിൽ അധികം സ്വാതന്ത്ര്യം എടുക്കാനിയിട്ടില്ല. ഒരു യഥാർഥ സംഭവം അതിന്റെ മുഴുവൻ തീവ്രതയോടെ പ്രേക്ഷകനിലത്തെിക്കാൻ ഏതൊക്കെ വഴികൾ തെരഞ്ഞെടുക്കാമെന്നത് പ്രധാനപ്പെട്ടതായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ പറ്റിയ വീഴ്ചയെ സംവിധായകൻ മറികടക്കുന്നത് സിനിമ അവസാനിച്ച ശേഷം സിനിമക്ക് പ്രചോദനമായ സംഭവത്തിന്റെ വിവരണത്തോടെയാണ്.താൻ രണ്ടര മണിക്കൂർ സ്ക്രീനിൽ പറഞ്ഞത് പ്രേക്ഷകന് വേണ്ട വിധം ഉൾക്കൊള്ളാനാകില്ല എന്ന സംവിധായകന്റെ ആത്മവിശ്വാസക്കുറവാണ് ഇവിടെ കാണുന്നത്. സംഭവകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച എന്നു നിന്റെ മൊയ്തീൻ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകൾ ഈ പ്രശ്നങ്ങളെ അതിജീവിച്ച് വിജയം കൈവരിച്ചവയാണെന്നും ഓർക്കണം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്