കണ്ടിരിക്കാം, ഈ ഋത്വിക് റോഷനെയും; അമർ അക്ബറിന്റെ അത്ര വരില്ലെങ്കിലും കോമഡി നിറഞ്ഞ ഉൽസവ ചിത്രവുമായി വീണ്ടും നാദിർഷ; കല്ലുകടിയാവുന്നത് ഓരോ രംഗത്തും കോമഡി വേണമെന്ന് നിർബന്ധം; തകർപ്പൻ ഫോമിൽ കുടുകുടെ ചിരിപ്പിക്കുന്ന നർമ്മവുമായി വീണ്ടും സലിംകുമാർ
എം മാധവദാസ്
ഇരുണ്ട നിറം കാരണം അപകർഷതാ ബോധമനുഭവിക്കുന്ന നിരവധി നായകന്മാരെ ശ്രീനിവാസൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. 'ഫെയർ ആൻഡ് ലവ് ലിയെക്കുറിച്ച് എന്താണഭിപ്രായം; തേച്ചാൽ വെളുക്കുമോ' എന്ന് ഡോക്ടർക്ക് കത്തെഴുതിയ തളത്തിൽ ദിനേശൻ, ടെലിവിഷൻ സ്ക്രീനിലൂടെ ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ഇരുണ്ട നിറത്തെക്കുറിച്ചോർത്ത് നിരാശപ്പെടുന്ന നായകനെയാണ് നാദിർഷ 'കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ' നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. നായക നടന് എന്തല്ലാം ആവശ്യമുണ്ടെന്നതിനെക്കുറിച്ച് മലയാള സിനിമയ്ക്ക് ചില തീരുമാനങ്ങളുണ്ട്. അടുത്ത കാലം വരെയും ആ ധാരണയ്ക്ക് വലിയ മാറ്റമൊന്നും ഇവിടെ ഉണ്ടായിട്ടുമില്ല. മലയാള സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി നമ്മുടെ കറുത്ത ഋത്വിക് റോഷൻ എത്തുമ്പാഴുള്ള തമാശകളിലാണ് നാദിർഷാ തന്റെ പുതിയ ചിത്രം കെട്ടിപ്പൊക്കിയിരിക്കുന്നത്. 'കുറവുകൾ കൂടുതലുള്ളവന്റെ' കഥ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. തന്റെ കറുപ്പ് നിറമാണ് ഈ കുറവുകളെന്ന് നായകൻ ധരിച്ച് വച്ചിരിക്കുന്നതുപോലെയാണ് ചിത്രത്തിന്റെ പോക്ക്.
നർമ്മം മുഴുനീളെ വാരിവിതറിയായിരുന്നു നാദിർഷയുടെ ആദ്യ ചിത്രമായ അമർ അക്ബർ അന്തോണി പുറത്ത് വന്നത്. എന്നാൽ കഥാ സന്ദർഭങ്ങളെ കൃത്യമായി കൂട്ടിച്ചർത്തേുകൊണ്ട് കഥ പറഞ്ഞ തിരക്കഥാകൃത്തുക്കളുടെ മികവിലും പരിചരണ പുതുമയിലും ഈ ചിത്രം പ്രേക്ഷകരെ കൈയിലെടുത്തു.ആദ്യചിത്രത്തിന്റെ അതേ വഴി തന്നെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലും നാദിർഷാ പിന്തുടരുന്നത്. ചിത്രത്തിലെ ഓരോ രംഗത്തും കോമഡി വേണമെന്ന് നിർബന്ധമുള്ളതുപോലെയാണ് സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും യാത്ര. ഇത് ഇടയ്ക്ക് കല്ലുകടിയാവുന്നുമുണ്ട്. കോമഡി കുത്തി നിറച്ചത്,ചിലപ്പോഴെങ്കിലും ഒരു ടെലിവിഷൻ കോമഡി സ്കിറ്റിന്റെ നിലവാരത്തിലേക്ക് ചിത്രത്തെ എത്തിക്കുന്നുവെന്നാണ് 'കട്ടപ്പനയിലെ ഋത്വക് റോഷന്റെ' ഒരു പ്രധാന പോരായ്മ.എന്നിരുന്നാലും മറ്റല്ലാം മറന്ന് ചിരിയിൽ മാത്രം മുഴുകാൻ കട്ടപ്പനക്കാരൻ അവസരമൊരുക്കുന്നതുകൊണ്ട് തന്നെ ഈ ചിത്രവും തിയേറ്ററിൽ വിജയം നേടുമെന്ന് ഉറപ്പാണ്. പ്രതീക്ഷയുടെ അമിതഭാരങ്ങൾ ഒന്നുമില്ളെങ്കിൽ തീയേറ്റിൽപോയി ഒന്ന് ചിരിച്ച് റിലാക്സ് ചെയ്ത് പോരാവുന്ന സിനിമയാണിത്.ശരാശരി കുടുംബപ്രക്ഷകർക്ക് കാശ് നഷ്ടമാവില്ല.
പക്ഷേ അതുമതിയോ. മലയാളസിനിമ കണ്ടിട്ടുള്ളതിൽ വച്ച് സമാനതകളില്ലാത്ത മഹുമുഖ പ്രതിഭയാണ് നാദിർഷ. അമർ അക്ബറിലെ ഗാനങ്ങൾതന്നെ ഒന്നാന്തരം തെളിവ്. മിമിക്സ് പരേഡിലും കാസറ്റ് കോമഡിയിലുമൊക്കെ കേരളത്തിൽ വിപ്ലവം കൊണ്ടുവന്നതിന്റെ പേരിൽ ഒരു പത്മശ്രീയെങ്കിലും അർഹിക്കുന്ന ആളാണ് നാദിർഷ ( എത്ര പ്രാഞ്ചിയേട്ടന്മാർക്കൊക്കെ നാം വെറുതെ പത്മകൾ കൊടുക്കുന്നു) .കണ്ടുവന്ന പാറ്റേണുകളെ ലംഘിക്കയായിരുന്നു അവിടെയൊക്കെ നാദിർഷയുടെ രീതി. പക്ഷേ അദ്ദേഹം സിനിമയിൽ എത്തിയപ്പോൾ ഒരു പരീക്ഷണങ്ങൾക്കും മുതിരാതെ സേഫ്സോണിലാണ് കളിക്കുന്നത്. അധികമായാൽ അമൃതും വിഷമെന്നപോലെ കോമഡി കൂടിപ്പോയാൽ അതും പ്രശ്നമാണെന്ന് ഓർക്കുന്നത് നന്ന്.
ജയന്റെ ആരാധകന് സീമയിലുണ്ടായ കൃഷ്ണൻ നായരുടെ കഥ!
കടുത്ത സിനിമാ പ്രേമിയും നടൻ ജയന്റെ ആരാധകനുമായിരുന്നു കട്ടപ്പനയിലെ സുരേന്ദ്രൻ (നടൻ സിദ്ധീഖ്). 'കണ്ണും കണ്ണും' തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ പശ്ചാത്തലമൊരുക്കി ഓർമ്മകളെ താലോലിക്കുന്ന മലയാളികളുടെ കൈയടിയും ചിത്രം ഉറപ്പാക്കുന്നുണ്ട്. സീമയെ ആണ് സുരേന്ദ്രൻ വിവാഹം കഴിക്കുന്നത്. അവരുടെ മകനാണ് കൃഷ്ണൻ നായർ എന്ന കിച്ചു.
കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ജയൻ മരണപ്പെടുന്നു. ഈ വിടവ് നികത്താനും ജയന് പകരക്കാരനാവാനും മദിരാശിയിൽ പോയ സുരേന്ദ്രൻ ഒന്നുമാവാതെ തിരിച്ചുവന്നു. തന്റെ ആഗ്രഹം മകനിലൂടെ സാധിക്കാനാണ് സുരേന്ദ്രന്റെ പിന്നീടുള്ള ശ്രമം. ( ഇത് ഇപ്പോഴത്തെ ഒരു സ്ഥിരം പരിപാടിയാണ്) മുമ്പിറങ്ങിയ പല സിനിമകളെയും ഓർമ്മിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പിന്നീടുള്ള യാത്ര. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന് വിളിപ്പോരുള്ള കിച്ചുവിന് പക്ഷെ അച്ഛന്റെ ആഗ്രഹം പോലെ വലിയ താരമൊന്നും ആകാനായില്ല. കറുത്ത നിറവും നായക സങ്കൽപ്പങ്ങൾക്ക് യോചിക്കാത്ത ആകാരവും അവനെ വെറും ചെറുകഥാപാത്രങ്ങളിൽ തളച്ചിടുകയായിരുന്നു. ഒരു കള്ളന്റെ വേഷം കെട്ടിയാൽ ആസ്ഥാന കള്ളനായിപ്പോവുന്ന നമ്മുടെ ഹരിശ്രീ അശോകനെപ്പോലെ. സിനിമയിൽ നായകനാവണം. സുന്ദരിയായൊരു പെണ്ണിനെ വിവാഹം കഴിക്കണം. അച്ഛനെ നല്ല പോലെ നോക്കണം. ഇതാണ് കിച്ചുവിന്റെ ആഗ്രഹങ്ങൾ. ഈ ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടിയുള്ള അവന്റെ യാത്രയാണ് ചിത്രത്തിന്റെ കഥ.
സസ്പെൻസ് ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്ന തോന്നൽ സമ്മാനിച്ചുകൊണ്ടുള്ള തുടക്കമാണ് ചിത്രത്തിന്റേത്. ജയന്റെ കാലഘട്ടത്തിൽ അങ്ങാടി പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ സിദ്ദിഖിന്റെ ഇൻട്രോ സീനെല്ലാം തകർപ്പനായി. വളരെ സരസമായി കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തിയ ശേഷം ചിത്രം പിന്നീട് നിരന്തരം കോമഡി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. അമർ അക്ബറിലേതുപോലെ ഒഴുക്കിൽ കഥ പറഞ്ഞുപോകാൻ ഇവിടെ പക്ഷെ സാധിക്കുന്നില്ല. എങ്കിലും പരമാവധി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് ഈ പ്രതിസന്ധി പക്ഷെ സംവിധായകൻ തരണം ചെയ്യന്നുണ്ട്.
അമർ അക്ബർ അന്തോണിയുടെ തിരക്കഥാകൃത്തുക്കളായ ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്നാണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചിട്ടുള്ളത്. സിനിമയിലെ നായകനായ കിച്ചുവാകുന്നതും വിഷ്ണു ഉണ്ണിക്കൃഷ്ണൻ തന്നെയാണ്. ചിലയിടത്ത് തപ്പിത്തടഞ്ഞ് പോവുന്നുണ്ടെങ്കിലും വലിയ പരിക്കില്ലാതെ കഥ രസകരമായ ക്ലൈമാക്സിലത്തെിക്കാൻ നാദിർഷയ്ക്ക് കഴിയുന്നുണ്ട്. 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിന് ശേഷം ഇടുക്കി പശ്ചാത്തലമാവുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. മഹേഷിന്റെ ഭാവനാ സ്റ്റുഡിയോയും മഹേഷുമെല്ലാം ഈ ചിത്രത്തിലും പരാമർശിക്കപ്പെടുന്നുമുണ്ട്. പക്ഷേ ' പ്രതികാരത്തിലേതുപോലെ' ആ നാടിന്റെ ജീവിതം പകർത്താനുള്ള ശ്രമമൊന്നും കട്ടപ്പനയിലില്ല. ക്ലൈമാക്സിന് തൊട്ടു മുമ്പുള്ള രംഗങ്ങളിൽ മാത്രമാണ് നർമ്മം അകന്ന് നിൽക്കുന്നത്. ചിരിയോടെ തന്നെയാണ് സിനിമ പൂർത്തിയാവുന്നത്. പുറത്തിറങ്ങുമ്പോൾ ഈ പടത്തിലെ കഥാപാത്രങ്ങൾ ആരും തന്നെ നമ്മുടെ കൂടെയില്ലെങ്കിലും ഒരു ഫീൽഗുഡ് മൂഡ് കിട്ടുന്നുണ്ട്.
നായകനായി തിളങ്ങി തിരക്കഥാകൃത്ത്; നർമ്മവുമായി വീണ്ടും സലീം കുമാർ
തിരക്കഥയ്ക്ക് പുറമെ നായക കഥാപാത്രമായി മികച്ച പ്രകടനവും വിഷ്ണു കാഴ്ച വെക്കുന്നു. കോമഡി വാരി വിതറിക്കോണ്ട് നായകന്റെ സുഹൃത്തായി ധർമ്മജൻ ബോൾഗാട്ടിയും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഫ്രെയിമുകളിൽ നിന്ന് അപ്രത്യക്ഷനായ സലീം കുമാറിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനാണ് സംവിധായകന്റെ ശ്രമം. മായാവി പോലുള്ള ചിത്രങ്ങളിലെ കിടിലൻ പ്രകടനത്തിലേക്ക് തിരിച്ചത്തെിയില്ലങ്കെിലും കോമഡി നടനെന്ന നിലയിൽ തന്നെ എഴുതിത്ത്ത്ത്ത്തള്ളണ്ടേ എന്ന് സലീം കുമാർ ഈ ചിത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. സലീം കുമാറിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും ഇതുതന്നെയാണ്. ഒറ്റ ദേശീയ അവാർഡിന്റെ ഹാങ്ങോവറിൽ വായിൽ കൊള്ളാത്ത കാര്യങ്ങൾ വിളിച്ച് പറഞ്ഞ് സ്വയം പരിഹാസനായി സമയം കളയാതെ, തന്റെ പഴയ ഫോമിലേക്ക് സലീം തിരിച്ചെത്തുന്നു എന്നത് നല്ല സൂചനയാണ്. ദേശീയ അവാർഡ് കിട്ടിപ്പോയെന്ന് വച്ച് ഇനി കോമഡി വേഷങ്ങൾ ചെയ്യാൻ' കഴിയില്ലെന്ന് നിയമമൊന്നുമില്ലല്ലോ?
തുടക്കത്തിലെ തകർപ്പൻ സുരേന്ദ്രൻ പിന്നീട് സ്ഥിരം അച്ഛനായി മാറിപ്പോവുന്നുണ്ടെങ്കിലും സിദ്ധിഖും പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ലിജോമോൾ ജോസ് രസകരമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കൂടുന്നു. ഗാനങ്ങളും പശ്ചാത്തലവും ആദ്യകേൾവിൽ ശരാശരിയാണെന്നേ പറയാൻ കഴിയൂ.
ആദ്യ ചിത്രത്തിൽ നിന്ന് മുന്നോട്ട് പോകാൻ നാദിർഷായ്ക്ക് സാധിച്ചിട്ടില്ലങ്കെിലും ജീവിതത്തെ പോസറ്റീവായി സമീപിച്ചും ചിരിപ്പിച്ചും കട്ടപ്പനയിലെ ഈ ഋത്വിക് റോഷൻ മുന്നോട്ട് പോകുന്നു. അമിത പ്രതീക്ഷകളൊന്നുമില്ലാതെ പോയാൽ രണ്ടേകാൽ മണിക്കൂർ തിയേറ്ററിലിരുന്ന് ചിരിക്കാനുള്ള വകകളൊക്കെ നാദിർഷാ ഈ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. താരങ്ങളൊന്നുമില്ലാതെ ഒരു പുതുമുഖത്തെ നായകനാക്കി ചിത്രമൊരുക്കാനുള്ള ധൈര്യവും നാദിർഷാ കാട്ടി. ഈ കറുത്ത ഋത്വിക് റോഷനെയും നായകനാക്കാൻ ആരെങ്കിലും വേണ്ടേ. അതിന് നാദിർഷയ്ക്ക് ഒരു സല്യൂട്ട് കൊടുക്കാം. പക്ഷേ അതോടൊപ്പം വർണ്ണത്തിന്റെ തൊലിപ്പുറമെയുള്ള കാര്യങ്ങളല്ലാതെ, അതുയർത്ത സമകാലീന പ്രശ്നങ്ങൾഒന്നും ടച്ച്ചെയ്യാൻ സംവിധായകന് കഴിഞ്ഞില്ല എന്ന പരാതിയും.
വാൽക്കഷ്ണം: ആദ്യ ചിത്രത്തിന്റെ വിജയമല്ല, രണ്ടാമത്തെ ചിത്രമാണ് ഒരു സംവിധായകനെ അളക്കുന്നതെന്ന് സിനിമാ ഫീൽഡിലൊരു ചൊല്ലുണ്ട്. ആ രീതിയിൽ നോക്കുകയാണെങ്കിൽ നാദിർഷയെന്ന സംവിധായകൻ രണ്ടടി പിറകോട്ടാണ്. ആദ്യ ചിത്രമായ അമർഅക്ബർ അന്തോണിയുടെ ഫീൽ കൊണ്ടുവരാൻ ഈ പടത്തിന് കഴിഞ്ഞിട്ടില്ല.മാത്രമല്ല നിരന്തരമായി പാരഡികളും കോമഡിസ്ക്റ്റകളും ചെയ്യുന്നതുമൂലം സംവിധായകന്റെ മനസ്സും ആ രീതിയിൽ ഉറച്ചുപോയോ എന്നും ഓരോ സീനിലും കാണുന്ന സ്ക്വിറ്റ് മോഡൽ കോമഡി പ്രേക്ഷകനെ ഓർമ്മിപ്പിക്കുന്നു.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- മരണവീട്ടിലെത്തിയ ആൾ സമീപത്തെ വീട്ടുമുറ്റത്തു പ്രവേശിച്ചു; തർക്കത്തിനിടയിൽ വെട്ടിവീഴ്ത്തി യുവാക്കൾ
- രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
- നാദിർഷ - റാഫി ടീമിന്റെ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' പൂർത്തിയായി
- തിയേറ്റർ സംഘടനയ്ക്ക് പുതിയ ബദൽ വരുമോ?
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്