മമ്മൂട്ടി ആരാധകർക്ക് കൈയടിക്കാൻ അവസരമൊരുക്കുന്ന പുതിയ നിയമം; കല്ലുകടിയായി നെടുനീളൻ ഡയലോഗുകളും സാരോപദേശങ്ങളും; വേറിട്ട പ്രകടനവുമായി നയൻതാര
എം മാധവദാസ്
ഡൽഹി കൂട്ടബലാൽസംഗത്തിന്റെ പശ്ചാത്തലത്തിലൊക്കെ കുട്ടിക്കുറ്റവാളികളെ എന്തുചെയ്യണം എന്നൊക്കെയുള്ള രാജ്യവ്യാപക സംവാദങ്ങൾ ഉയരുന്ന കാലത്തിലാണ്, ഏതാണ്ട് സമാനമായ പ്രമേയം വച്ച് എ.കെ സാജൻ നമ്മുടെ മമ്മുക്കയെ നായകനാക്കി 'പുതിയ നിയമം' ഒരുക്കിയിറക്കുന്നത്. എൽ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അഡ്വ.ലൂയിസ് പോത്തൻ എന്ന മമ്മൂട്ടി കഥാപാത്രം കമ്യൂണിസ്റ്റ് അനുഭാവിയും ചാനലുകളിൽ തിളങ്ങി നിൽക്കുന്ന വാചകമടിതാരവും സർവോപരി സിനിമാ നിരൂപകനുമൊക്കെ ആയതുകൊണ്ട്, നിലവിലുള്ള നിയമത്തിനു പകരം ഈ പടത്തിന് എന്തൊക്കെയോ പുതിയ ആശയങ്ങൾ പറയാനുണ്ട് എന്നാണ് കരുതിയത്. പക്ഷേ ഒരു ചുക്കുമില്ല. പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന രീതിയിൽ പ്രതികളെ നേരിടുക. അതായത് കോടതിക്കും പൊലീസിനുമൊന്നും വിട്ടുകൊടുക്കാതെ പ്രതിയെന്ന് സംശയിക്കുന്നവരെ ഹീനമായി കൊന്നുകളയുക. അതായത് പഴയ കാടൻ നീതിയെയാണ് പുതിയ നിയമമായി അവതരിപ്പിക്കുന്നത്!
പണ്ടൊക്കെ ഇങ്ങനെ പ്രതികാരം ചെയ്യുന്നവർ അവസാനം പൊലീസിനുമുന്നിൽ കൈനീട്ടിക്കൊടുത്ത് നിയമത്തിന് കീഴടങ്ങുന്ന കാഴ്ചയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതുമില്ല. 'ദൃശ്യ'ത്തിനുശേഷം നിയമത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയാണ് ഫാഷൻ. കൈ്ളമാക്സിൽ നമ്മുടെ നായകൻ ലൂയിസ് പോത്തനും പറയുന്നുണ്ട് 'ഇന്ത്യൻ ഭരണഘടന പോലുമല്ല, എന്റെ കുടുംബമാണ് എനിക്ക് വലുത് അതിനുവേണ്ടി ഞാൻ എന്തും ചെയ്യുമെന്ന്'. ഇതേ ആശയം തന്നെ ആയിരുന്നല്ലോ 'ദൃശ്യ'ത്തിലും. പക്ഷേ 'ദൃശ്യം' എത്ര ചടുലമായും യുക്തിഭദ്രവുമായാണ് കെട്ടിപ്പടുത്തിരിക്കുന്നത് എന്നുനോക്കുക. ഈ പടത്തിലാകട്ടെ വൺലൈനിന്റെ പുതുമയല്ലാതെ മറ്റൊന്നുമില്ല. ലൂയിസ് പോത്തന്റെ ഗീർവാണ ഡയലോഗുകളും, സാമാന്യയുക്തിയുള്ളവർ ചിരിച്ചുപോവുന്ന സസ്പെൻസുമൊക്കെയായി ചളമായിരിക്കയാണ് പുതിയ നിയമം.
താരാധിപത്യം കഥയെ കൊല്ലുന്നത് ഇങ്ങനെ
സത്യത്തിൽ വളരെ പ്രസക്തവും മലയാള സിനിമ അധികമൊന്നും സഞ്ചരിച്ചിട്ടില്ലാത്തതുമായ വൺലൈനാണ് ഈ പടത്തിന്റെത്. അതൊരു ബലാൽസംഗ ഇരയുടേതാണ്. ഡിവോഴ്സ് അഡ്വക്കേറ്റ് എന്ന നിലയിൽ പേരെടുത്ത എൽ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അഡ്വ.ലൂയിസ് പോത്തൻ (മമ്മൂട്ടി) ഭാര്യ വാസുകി (നയൻതാര) മകൾ ചിന്ത എന്നിവരെ ക്രേന്ദീകരിച്ചാണ് ചിത്രം മുന്നേറുന്നത്. ചാനലുകളിലെ സ്ഥിരം 'ചർച്ചാ തൊഴിലാളിയും' സിനിമാനിരൂപകനുമാണ് എൽ.പി. വാസുകിയാവട്ടെ, കഥകളി കലാകാരിയും. ഇരുവരും പ്രണയിച്ച് ജാതിയും മതവും മറന്ന് ഒന്നിച്ചവരാണ്. കൊച്ചിയിലെ കൂറ്റൻ ഫ്ളാറ്റിൽ സന്തോഷപൂർവം ജീവിക്കുന്ന അവർ പുറമെ നിന്ന് നോക്കുമ്പോൾ എല്ലാ അർഥത്തിലും സുരക്ഷിതരാണ്.എന്നാൽ അപ്രതീക്ഷിതമായി ആ ഫ്ളാറ്റിന്റെ ടെറസിൽ വച്ച് പട്ടാപ്പകൽ വാസുകി കൂട്ട ബലാൽസംഗത്തിന് ഇരയാവുകയാണ്. ചങ്കിടിപ്പോടെ മാത്രമേ ഈ രംഗങ്ങളൊക്കെ കണ്ടിരിക്കാനാവൂ.
വാസുകിയെ മാനഭംഗപ്പെടുത്തുന്നവരാവട്ടെ കുട്ടിക്കാലം തൊട്ട് അവർക്ക് അറിയാവുന്നവരും, അയൽവാസികളുടെ മക്കളുമാൺ ഈ ഒരു പ്രതിസന്ധിയിൽ ഒരു വീട്ടമ്മ എന്തുചെയ്യും. പക്ഷേ അവിടെ തീരുന്നു എ.കെ സാജന്റെ മരുന്ന്. കഥ പിന്നീട് സ്ഥിരം പ്രതികാരത്തിലേക്ക് നീങ്ങുകയാണ്. ഒരു വീട്ടമ്മയുടെ ബുദ്ധിയെന്ന നിലയിൽ , കാര്യങ്ങൾ പുരോഗമിക്കുമ്പോൾ അവസാനഘട്ടത്തിലാണ് ഇതെല്ലാം ലൂയിസ്പോത്തന്റെ തലയാണെന്ന് പ്രേക്ഷകർ അറിയുക! പുതിയ കാലത്തെ സിനിമാ സ്വഭാവം അനുസരിച്ച് മമ്മൂട്ടിയും മാറുകയാണെന്നും നായികാകേന്ദ്രമായ ഒരു കഥാപാത്രത്തിലേക്ക് നിന്നുകൊടുക്കയാണെന്നും കരുതുമ്പോഴാണ്, അവസാനഘട്ടത്തിൽ 'എന്റെ തല എന്റെ ഫുൾ ഫിഗർ'. മമ്മൂട്ടിയുടെ ഹീറോയിസത്തിന് പിരികേറ്റാൻ കെട്ടിച്ചമച്ചതാണ് ഈ കഥയുടെ ടെയിൽ എൻഡ് ട്വിസ്റ്റ് . അതാവട്ടെ അരിയാഹാരം കഴിക്കുന്നവർക്ക് ദഹിക്കാൻ പാടുമാണ്. വലിയ ബുദ്ധിശാലി നടിച്ച് നായകൻ പ്ളാൻ ചെയ്യുന്ന പല കൊലപാതകങ്ങളും പ്രാഥമികമായ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ കൊണ്ടോ, ഫോൺകോൾ ട്രസുകൊണ്ടോ പൊളിക്കാവുന്നതേയുള്ളൂ. പക്ഷേ സൂപ്പർസ്റ്റാർ നായകനായാൽ പ്രേക്ഷകർക്ക് ഈ പ്രശ്നമൊന്നുമില്ല.'ദൃശ്യ'ത്തിനുശേഷം നിയമത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയാണ് ഫാഷൻ. കൈ്ളമാക്സിൽ നമ്മുടെ നായകൻ ലൂയിസ് പോത്തനും പറയുന്നുണ്ട് 'ഇന്ത്യൻ ഭരണഘടന പോലുമല്ല, എന്റെ കുടുംബമാണ് എനിക്ക് വലുത് അതിനുവേണ്ടി ഞാൻ എന്തും ചെയ്യുമെന്ന്'. ഇതേ ആശയം തന്നെ ആയിരുന്നല്ലോ 'ദൃശ്യ'ത്തിലും. പക്ഷേ 'ദൃശ്യം' എത്ര ചടുലമായും യുക്തിഭദ്രവുമായാണ് കെട്ടിപ്പടുത്തിരിക്കുന്നത് എന്നുനോക്കുക.
ഒരു നടൻ എന്ന നിലയിൽ മമ്മൂട്ടിയോടെുള്ള എല്ലാ ബഹുമാനവുംവച്ച് പറയട്ടേ, ഇത്തരം താരജാഡകളാണ് മലയാള സിനിമയുടെ ശാപം. സ്വതന്ത്രമായി ഒരു വീട്ടമ്മയെ കേന്ദ്രീകരിച്ച് നീങ്ങുകയായിരുന്നെങ്കിൽ വ്യത്യസ്തമായ സിനിമാ അനുഭവം ആവുമായിരുന്നു ഈ പടം. പ്രിഥ്വീരാജും ദുൽഖറും അടക്കമുള്ള പുതിയ തലമുറക്കാർക്ക് പ്രധാനം തങ്ങളുടെ കഥാപാത്രങ്ങളല്ല, സിനിമകളാണ്. അതായത് തങ്ങളുടെ കഥാപാത്രത്തിന് അൽപ്പം പ്രാധാന്യം കുറഞ്ഞാലും സിനിമയുടെ സമഗ്രതയിലാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ മമ്മൂട്ടി നേരെ തിരച്ചും. തനിക്കുവേണ്ടി കഥ വളച്ചൊടിച്ച് സിനിമ ചളമായാലും വേണ്ടില്ല, തന്റെ കഥാപാത്രം എല്ലാറ്റിനും മുകളിൽ നിൽക്കണം. ഈ പെരുന്തച്ചൻ കോംപ്ളക്സ് ഈ 65ാം വയസ്സിലെങ്കിലും തിരുത്തിയില്ലെങ്കിൽ, ഇനി എന്നാണ് മിസ്റ്റർ മമ്മൂട്ടി അതിന് സമയം.പ്രിഥ്വീരാജും ദുൽഖറും അടക്കമുള്ള പുതിയ തലമുറക്കാർക്ക് പ്രധാനം തങ്ങളുടെ കഥാപാത്രങ്ങളല്ല, സിനിമകളാണ്. അതായത് തങ്ങളുടെ കഥാപാത്രത്തിന് അൽപ്പം പ്രാധാന്യം കുറഞ്ഞാലും സിനിമയുടെ സമഗ്രതയിലാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ മമ്മൂട്ടി നേരെ തിരച്ചും.
മമ്മൂട്ടിയെന്ന താരശരീരത്തിന് ചീപ്പ് ഫാൻസിന്റെ കൈയടി കിട്ടാനുള്ള നമ്പറുകൾ ചിത്രത്തിൽ ഉടനീളം കെട്ടിയിറക്കിയതാണ് 'പുതിയ നിയമത്തെ' ഇത്രകണ്ട് അരോചകമാക്കിയത്. ഞാൻ ഈയിടെയായി തമാശ പറഞ്ഞുതുടങ്ങിയെന്നും, നടന്മാരുടെ പ്രായംവച്ചുള്ള മറ്റൊരു സംഭാഷണവുമൊക്കെ മമ്മൂട്ടിയെന്ന താരത്തിന് വേണ്ടി ഏച്ചുണ്ടാക്കിയതായാണ് അനുഭവപ്പെടുക. വിവാഹമോചനത്തിനായി വരുന്നവർ ലൂയിസ് പോത്തനോട് പറയുന്ന സ്ത്രീവിരുദ്ധ ഡയലോഗുകളും അതിന് പോത്തന്റെ ഉപദേശവുമൊക്കെ താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. വളർന്നുകൊണ്ടിരിക്കുന്ന തന്റെ മകളുടെ മുന്നിൽവച്ച ് പോത്തൻ ഒരു ഡിവോസ് കേസിൽ സംശയം ചോദിക്കുന്നവനോട് ഫോണിൽ പറയുന്നത് നോക്കുക. 'എല്ലാ രഹസ്യങ്ങളൊന്നും പങ്കാളിയോട് പറയരുത്. അഞ്ചുതവണ അബോർഷൻ നടത്തിയ പെണ്ണുങ്ങൾ പോലും, ആദ്യരാത്രിയിൽ ചേട്ടാ എനിക്ക് പേടിയാവുന്നു എന്ന് പറയുന്ന കാലമാണിത്.'ഇത്തരം നിലവാരമില്ലാത്ത ഡയലോഗുകൾക്ക് ഇളിക്കുന്ന മണ്ടന്മാരാണ് മമ്മൂട്ടി ഫാൻസ് എന്നാണ് എ.കെ സാജൻ കരുതിയിരിക്കുന്നത്.
നയൻതാരയുടെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണിതെന്ന് നിസ്സംശയം പറയാം. നായകന്റെ വാലായി ഒതുങ്ങാതെ ആദ്യാവസാനം ഈ ചിത്രത്തിൽ വാസുകി നിറഞ്ഞു നിൽക്കുന്നുണ്ട്. നയൻതാര സ്വന്തം ശബ്ദത്തിൽ തന്നെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രമാണ് ഇത്. ഡബ്ബിങ്ങ് അത്ര കേമമെന്ന് പറയാനാവില്ലെങ്കിലും ഭാവാഭിനയത്തിൽ നയൻസ് തകർത്തിട്ടുണ്ട്. ലൂയിസ് പോത്തന്റെ കപടസൈദ്ധാന്തിക വാചകകസർത്തുകളെയും, അപക്വമായ സാമൂഹ്യവീക്ഷണങ്ങും കുത്തിനിറച്ചിട്ടുണ്ട് പലേടത്തും. ലൂയിസ് പോത്തന്റെ പാത്ര സൃഷ്ടിയിലുമുണ്ട് ഗുരുതര പിഴവുകൾ. വലിയ ആദർശവാനും കമ്യൂണിസ്റ്റ് സഹയാത്രികനുായ അയാൾ കുടുംബത്തിന് പുറത്ത് പക്കാ അവസരവാദിയാണ്. ചാനൽ ചർച്ചകളിലും സിനിമാ നിരൂപണങ്ങളിലുള്ള നിലപാടുകളും ജീവിതത്തിലെ നിലപാടുകളിലും വലിയ വൈുരുധ്യമുണ്ട്. ഫാസിസിത്തിന്റെ കാലത്ത് അതിന് വളമേകുന്ന പല്ലിന് പല്ല് സിദ്ധാന്തക്കാരനാണ് അയാൾ. അവസാനം ഏകപത്നീവ്രതത്തെക്കുറിച്ചൊക്കെയുള്ള പോത്തന്റെ സ്റ്റഡി ക്ളാസുകേട്ടാൽ വല്ല പാഷാണവും കഴിച്ച് ചാകാൻ തോന്നും! പട്ടികടിച്ച പ്രാധാന്യമേ ഒരു റേപ്പിനുള്ളൂവെന്നും, അൽപ്പം എണ്ണയും സോപ്പുമിട്ട് നന്നായിട്ടൊന്ന് കുളിച്ചാൽ തീരുന്നതേയുള്ളൂ ബലാൽസംഗത്തിന്റെ 'ദോഷമെന്ന്' നവ ഫെമിനിസറ്റുകൾ പ്രചരിപ്പിക്കുന്ന ഇക്കാലത്താണ് ഈ രീതിയിലൊരു പതിവ്രതയുടെ ആശയലോകം പടുത്തുയർത്തുന്നത്.
വേറിട്ട വേഷത്തിൽ നയൻതാര
നയൻതാരയുടെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണിതെന്ന് നിസ്സംശയം പറയാം. നായകന്റെ വാലായി ഒതുങ്ങാതെ ആദ്യാവസാനം ഈ ചിത്രത്തിൽ വാസുകി നിറഞ്ഞു നിൽക്കുന്നുണ്ട്. നയൻതാര സ്വന്തം ശബ്ദത്തിൽ തന്നെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രമാണ് ഇത്. ഡബ്ബിങ്ങ് അത്ര കേമമെന്ന് പറയാനാവില്ലെങ്കിലും ഭാവാഭിനയത്തിൽ നയൻസ് തകർത്തിട്ടുണ്ട്. മമ്മൂട്ടി എന്ന അസാമാന്യ നടനെ വെല്ലുവിളിക്കാവുന്ന കഥാപാത്രമൊന്നുമല്ല അഡ്വക്കേറ്റ് ലൂയിസ് പോത്തൻ. ഉള്ളത് മമ്മൂട്ടി നന്നാക്കിയിട്ടുണ്ട്് സോഹൻലാൽ എന്ന സംവിധായകന്റെ മികച്ച പ്രകടനം ആക്ഷൻ ഹീറോ ബിജുവിന് പിന്നാലെ ഈ പടത്തിലും കാണാം.
മുഖ്യകഥാപാത്രളെ കൂടാതെ രചനാ നാരായണൻ കുട്ടിക്ക് മാത്രമാണ് ചിത്രത്തിൽ എന്തെങ്കിലും ചെയ്യാനുള്ളത്. പലയിടത്തും രചന ഓവറാക്കുന്നുമുണ്ട്. എത്രപടം കഴിഞ്ഞിട്ടും പഴയ 'മറിമായം' സ്കിറ്റിന്റെ ഹാങ്ങോവർ ഈ നടിയിൽനിന്ന് വിട്ടുമാറിയിട്ടില്ല. പോസ്റ്റിൽ നിറഞ്ഞു നിൽക്കുന്ന അജു വർഗീസ് ചിത്രത്തിൽ രണ്ടു രംഗങ്ങളിൽ മാത്രമാണുള്ളത്.തിരക്കഥാകൃത്ത് എസ്.എൻ സ്വാമി തന്റെ വയോധിക വേഷം മോശമാക്കിയിട്ടില്ല. ഗാനങ്ങൾക്ക് പ്രാധാന്യമില്ലാത്ത ഈ പടത്തിൽ ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതവും ശരാശരി മാത്രമാണ്.നോബി വർഗീസ് രാജിന്റെ ക്യാമറ ചിത്രത്തിന് നല്ല പിന്തുണ നൽകുന്നുണ്ട്. മുഖ്യകഥാപാത്രളെ കൂടാതെ രചനാ നാരായണൻ കുട്ടിക്ക് മാത്രമാണ് ചിത്രത്തിൽ എന്തെങ്കിലും ചെയ്യാനുള്ളത്. പലയിടത്തും രചന ഓവറാക്കുന്നുമുണ്ട്. എത്രപടം കഴിഞ്ഞിട്ടും പഴയ 'മറിമായം' സ്കിറ്റിന്റെ ഹാങ്ങോവർ ഈ നടിയിൽനിന്ന് വിട്ടുമാറിയിട്ടില്ല. പോസ്റ്റിൽ നിറഞ്ഞു നിൽക്കുന്ന അജു വർഗീസ് ചിത്രത്തിൽ രണ്ടു രംഗങ്ങളിൽ മാത്രമാണുള്ളത്.
'സ്റ്റോപ്പ് വയലൻസ്'പോലുള്ള അത്യുജ്ജല സിനിമയെടുത്ത എ.കെ സാജൻ പിന്നീടങ്ങോട്ട് നിറം മങ്ങിപ്പോയ സംവിധായകനാണ്. സാജന്റെ തിരക്കഥയിൽ ഇറങ്ങിയ 'ചിന്താമണി കൊലക്കേസ്', 'നാദിയകൊല്ലപ്പെട്ടരാത്രി' എന്നീ ചിത്രങ്ങളുടെ നിലവാരം മാത്രമേ 'പുതിയ നിയമത്തിനും' അവകാശപ്പെടാൻ കഴിയൂ.
വാൽക്കഷ്ണം: ദൃശ്യം എന്ന സിനിമ സൃഷ്ടിച്ച തരംഗത്തിൽനിന്ന് ഇനിയും മലയാള സിനിമ മോചനം നേടുന്നില്ലെന്ന് തോനുന്നു. മമ്മൂട്ടി വേണ്ടെന്നുവച്ച ചിത്രമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ 'ദൃശ്യ'ത്തിന്റെ വികൃതമായൊരു പാരഡി മമ്മൂട്ടി തന്നെ എടുത്തിരിക്കയാണ്. ഇതിനൊക്കെ ചേർത്താവണം ചരിത്രം പ്രഹസനമായും ആവർത്തിക്കുമെന്ന് കാൾ മാർക്സ് പറഞ്ഞത്.
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കും; വീണാ ജോർജ്
- 'നാൻ വന്തിട്ടേന്ന് സൊല്ല്'! ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ച് നയൻതാര
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്