ഇവിടെ തിരക്കഥയും വിക്കുന്നു; സു.. സു.. സുധി വാത്മീകം ശരാശരി മാത്രം; രഞ്ജിത്ത് ശങ്കറിന്റെ കരിയർ ഗ്രാഫ് താഴേക്ക്; മേക്കോവറിന്റെ മികവിൽ ജയസൂര്യ
എം മാധവദാസ്
പ്രമേഹരോഗികൾക്ക് ആയുർവേദത്തിൽ കൊടുക്കുന്ന ഉണ്ണിക്കാമ്പുതോരനുണ്ട്. കഴിച്ചവർക്കറിയാം, മധുരമില്ല, ഉപ്പില്ല, ചവർപ്പില്ല ആകെ ഒരു നിർഗുണരുചി. എന്നുവച്ച് കഴിക്കാതിരുക്കുന്നതെങ്ങനെ. ആരോഗ്യത്തിന് അത്യത്തുമവുമാണത്. അതുപോലെതന്നെയാണ് നമ്മുടെ ന്യൂജൻ സിനിമകളുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കാവുന്ന സാക്ഷൽ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പുതിയ ചിത്രമായ 'സു സു സുധിവാത്മീകം'. ജീവതത്തെ പോസറ്റീവായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന, ഒരു പാട് നന്മകൾ കോർത്തിണക്കിയ ഒരു കൊച്ചു ചിത്രം. (കണ്ടിറങ്ങിയാൽ രണ്ട് സ്മോടിക്കാനും നീലച്ചടയൻ വലിക്കാനും പ്രേരണ നൽകുന്ന ന്യൂജൻ സിനിമക്കാലത്ത് ഇത് ഒരു സംഭവം തന്നെയാണ്). പക്ഷേ അതുതന്നെയാണ് ഈ പടത്തിന്റെ പരിമിതിയും. ഈ നന്മതിന്മ കളിയും വ്യക്തികളുടെ അപകർഷതാബോധംവച്ചുള്ള കഥാഘടനയൊക്കെ നാം 'വടക്കുനോക്കിയന്ത്രത്തിന്റെ' ശ്രീനിവാസൻ കാലത്തുതൊട്ട് കാണുന്നില്ലേ. (കറുപ്പും ഉയരക്കുറവും തീർത്ത തളത്തിൽ ദിനേശന്റെ അപകർഷത സുധിയിലത്തെുമ്പോൾ വിക്കാവുന്നു എന്ന് മാത്രം) ഏത് അവിദഗ്ധനായ കാക്കാലനും പ്രവചിക്കാവുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥാഘടന.
തുടങ്ങുമ്പോൾതന്നെ നമുക്ക് അറിയാം. ഇത് ഇങ്ങനെയേ ആവൂ എന്ന്. ഈ മോഡലിൽ ഒരുപാട് ചിത്രങ്ങൾ വന്നതുകൊണ്ട് പ്രേക്ഷകർക്ക് തനിയാവർത്തനങ്ങളുടെ ബോറടിയുണ്ടാവുമെന്ന് സംശയമില്ല. പക്ഷേ നമ്മുടെ ജയസൂര്യയുടെ മികച്ച പ്രകടനംകൊണ്ട്, കണ്ടിരിക്കാവുന്ന കോലത്തിലാണ് സിനിമയുടെ പലഭാഗവും. ആദ്യപകുതിയിലെ നർമ്മങ്ങൾ നന്നായി ഏശുന്നുണ്ടെങ്കിലും പിന്നീടങ്ങോട്ട് വെള്ളിമൂങ്ങയിലെ ബിജുമേനോൻ പറയുന്നപോലെ, ആ ഫ്ളോയങ്ങ് പോവുകയാണ്.എന്നുവച്ച് തീയേറ്ററിൽനിന്ന് ജീവനുംകൊണ്ട് ഓടേണ്ട അവസ്ഥയുണ്ടാക്കുന്ന പടമൊന്നുമല്ല ഇത്.വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരു പടം കാണുവാൻ ആഗ്രഹിക്കുന്ന കുടുംബപ്രേക്ഷകർക്ക്, സ്വസ്ഥമായി കാണാവുന്ന ചിത്രമാണിത്. മാത്രമല്ല, കോമഡിയെന്നപേരിൽ ശുദ്ധ വളിപ്പുകളും, അശ്ളീലവും ദ്വയാർഥപ്രയോഗങ്ങളും കുത്തിക്കയറ്റുന്ന രീതിയും ഈ പടം പാടെ ഒഴിവാക്കിയുട്ടുണ്ട്.ട്വിസ്റ്റിന്റെ പേരിൽ പ്രേക്ഷകരെ വട്ടം കറക്കുന്ന സമകാലീന സിനിമകൾക്കിടയിൽ, ഒരു മന്ദമാരുതനെപ്പോലെ നീങ്ങുകയാണ് ഈ പടം.
രഞ്ജിത്ത് ശങ്കറിന്റെ ഗ്രാഫ് താഴേക്ക്
ഒരർഥത്തിൽ പറഞ്ഞാൽ മലയാള സിനിമയിൽ ന്യൂ ജനറേഷൻ തരംഗം ഉദ്ഘാടനംചെയ്ത സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. ഇത് അദ്ദേഹം ഒരിക്കലും അവകാശപ്പെടാറില്ളെങ്കിലും സത്യം അതാണ് . രഞ്ജിത്ത് ശങ്കറിന്റെ 'പാസഞ്ചർ' എന്ന ഒന്നാന്തരം സിനിമക്ക് ശേഷമാണ് മലയാളത്തിലേക്ക് നവ സിനിമയുടെ അലയൊലികൾ തരംഗമായി എത്തുന്നത്.പക്ഷേ ആ പേരുമുഴുവൻ കിട്ടിയതാവട്ടെ 'ട്രാഫിക്കിലൂടെ' രാജേഷ് പിള്ളക്കും. അതെന്തെങ്കിലും ആകട്ടെ, ആഖ്യാനപരമായി മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടച്ച പടമായിരുന്നു, രഞ്ജിത്ത് ശങ്കറിന്റെ ആദ്യ ചിത്രമായ 'പാസഞ്ചർ'. പക്ഷേ തുടർന്ന് അദ്ദേഹം എങ്ങോട്ടാണ് പോയതെന്ന് ഓർക്കുക. 'അർജുനൻ സാക്ഷി', 'മോളി ആന്റി റോക്ക്സ്', 'പുണ്യാളൻ അഗർബത്തീസ്', 'വർഷം' തുടങ്ങിയ ചിത്രങ്ങൾ ഒന്നും തന്നെ 'പാസഞ്ചറിന്റെ' ഏഴയലത്ത് എത്തിയിട്ടില്ല.ഏതാണ്ട് അതേ കാറ്റഗറിയിലേക്കാണ് രഞ്ജിത്തിന്റെ പുതിയ ചിത്രമായ 'സു സു സുധി വാത്മീകവും' വീഴുന്നത്.
വിക്കുള്ള ഒരു മനുഷ്യന്റെ ജീവിത പ്രതിസന്ധിയുടെയും അതിജീവനപോരാട്ടത്തിന്റെയും കഥയാണിത്.ഈ വൈകല്യത്തിന്റെ പേരിൽ പലയിടത്തും അപമാനിക്കപ്പെടുന്ന സുധിയെ ( ജയസൂര്യ) കാണിക്കുമ്പോൾതന്നെ നമുക്കറിയാം, കഥാന്ത്യത്തിൽ എല്ലാ പ്രശ്നവും പരിഹരിച്ച് നായകൻ യുവകോമളനായി നായികയുമൊത്ത് സസുഖം വാഴുമെന്ന് പടത്തിലും അതുതന്നെ സംഭവിക്കുന്നു.
വിക്കുകാരണം നിശ്ചയിച്ച് ഉറപ്പിച്ച കല്യാണംപോലും മുടങ്ങിപ്പോയ ഹതഭാഗ്യനാണ് സുധി. അതോടെ അയാൾ നാട്ടുകാർക്കുമുമ്പിൽ പരിഹാസ കഥാപാത്രവുമായി മാറുന്നു. ഇങ്ങനെയുള്ള നായകനെ മിടുക്കനാക്കിയെടുക്കാനുള്ള ഉത്തരവാദിത്വം, വാണിജ്യ സിനിമയിൽ എല്ലായിപ്പോഴുമെന്നപോലെ നായികക്കാണ്.അവൾ ഒരു സ്പീച്ച് തെറാപ്പിസ്റ്റ് കൂടിയാവുമ്പോൾ കാര്യങ്ങൾ എളുപ്പമായി. പക്ഷേ പലപ്പോഴും സ്പീച്ച് തെറാപ്പിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയായി ഇതുമാറുന്നു.
ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെയാണ് ഈ പടത്തിൽ രഞ്ജിത്ത് ശങ്കർ പ്രചോദനമാക്കിയെടുത്തത്.ചിത്രത്തിന്റെ കഥയെഴുതിയ സുധീന്ദ്രൻ അവിട്ടത്തൂരിന്റെ ജീവതത്തിലെ ചില ഭാഗങ്ങളാണ് ഈ പടമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിട്ടുണ്ട്.പക്ഷേ നേരത്തെ പറഞ്ഞപോലെ വിക്ക് എന്ന പ്രശ്നത്തിൽ കുടുങ്ങി നട്ടം തിരയുകയാണ് സിനിമയും. രണ്ടാം പകുതിയിൽ പലേടത്തും തിരക്കഥയും വിക്കുന്നുണ്ട്. ഒരു കൃത്യമായ കഥാപാത്രത്തിനായി കഥയുണ്ടാക്കുന്നതും, കഥക്കുള്ളിൽ ഇത്തരമൊരു കഥാപാത്രം കടന്നുവരുന്നതും രണ്ടും രണ്ടാണേല്ലോ. നമ്മുടെ പ്രഥ്വുരാജും, പ്രകാശ്രാജും, ജ്യോതികയും തകർത്ത് അഭിനയിച്ച തമിഴ് പടം 'മൊഴി' ഒന്നു കണ്ടുനോക്കുക. സംസാരശേഷിയും കേൾവിയുമില്ലാത്ത ഒരു പെൺകുട്ടിയും, ശബ്ദത്തിന്റെ ഉപാസകനായ ഒരു മ്യുസീഷനും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണിത്. ഇത് എവിടെയും ബധിരമൂകരുടെ അതിജീവനത്തെക്കുറിച്ചുള്ള ഡോക്യുമെന്റയാവുന്നില്ല. വൈകല്യങ്ങൾക്കപ്പുറത്തെ മനസ്സിന്റെ ഭാഷ പ്രേക്ഷകരിലേക്ക് പരിഭാഷപ്പെടുത്തിയെടുക്കാൻ സംവിധകയകന് ആവുന്നു. പക്ഷേ നമ്മുടെ സുധിക്ക് അതിന് കഴിയുന്നില്ല. അതിനുള്ള പ്രധാന തടസ്സം വിക്ക് എന്ന ഒറ്റപ്രേമയത്തിൽ എച്ചുകെട്ടിയ തിരക്കഥയാണ്.
ശ്രീനിവാസൻ സിനിമകൾ, എത്രയോ കൊല്ലം മുമ്പ് പറഞ്ഞ വ്യക്തിയുടെ അപകർഷതാബോധ പ്രശ്നങ്ങളും ഈ പടത്തിലും പക്ഷേ ഈ പടത്തിലും ചിരിക്ക് വക നൽകുന്നുണ്ട്. ഒരാൾക്ക് നിസ്സാരമായി തോനുന്നു പല പ്രശ്നങ്ങളും മറ്റൊരാൾക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരക്കും.പക്ഷേ കണ്ടതുതന്നെ എത്രതവണയാണ് കാണുക. ഒപ്പം പൈങ്കിളി നന്മതിന്മകളുടെ സിനിമാറ്റിക്ക് പതിവ് ചേരുവകളും.നാട്ടുകവലയും ആൽമരവും അമ്പലക്കുളവുമൊക്കെ ഒരേ സ്റ്റീരിയോ ടൈപ്പ്.
പക്ഷേ ആകെയുള്ള ഒരു വ്യത്യസ്തത ഈ കഥയൊക്കെ പറയുന്നത് ഒരു സിനിമാസെറ്റിൽനിന്ന് ആണെന്നതാണ്. നടൻ മുകേഷ് ഈ പടത്തിൽ മുകേഷ് എന്ന സിനിമാനടനായി തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. പലേടത്തും സ്വതം കാരിക്കേച്ചർ ചെയ്യാനുള്ള ഈ നടന്റെ ശ്രമവും വിജയിക്കുന്നുണ്ട്.ബാംഗ്ളൂരിൽനിന്ന് പാലക്കാട്ടെ ആലത്തൂരേക്ക് സിനിമാ നടൻ മുകേഷുമായി അവിചാരിതമായി കിട്ടിയ ഒരു കാർ യാത്രക്കിടെയാണ് സുധി തന്റെ ജീവിതകഥ പറയുന്നത്. ഈ യാത്രയിലെ നർമ്മങ്ങളാണ് പലപ്പോഴും സിനിമയെ ബോറടിപ്പിക്കാത്തത്.
നേട്ടം ജയസൂര്യക്ക് മാത്രം
മേക്കോവറുകളെ നന്നായി ആസ്വദിക്കുന്ന ജയസൂര്യയെ ഒരിക്കൽകൂടി നിങ്ങൾ ഈ ചിത്രത്തിൽ കാണം. വിക്കനും നാട്ടുകാരുടെ പരിഹാസപാത്രവുമായ സുധിയിൽനിന്ന്, വലിയൊരു കമ്പനിയുടെ ഉയർന്ന സ്ഥാനത്തേക്കുള്ള വളർച്ചയിൽ സംഭവിക്കുന്ന ജയന്റെ ശരീരഭാഷ ഗംഭീരമായിട്ടുണ്ട്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന വിനയൻ ചിത്ത്രിലെ ഉരിയാടപ്പയ്യനായി കരിയർ തുടങ്ങിയ ജയസൂര്യ, നടൻ എന്ന നിലയിൽ എത്രയോ മുന്നോട്ടുപോയ്ക്കഴിഞ്ഞെന്നും ഈ പടം വ്യക്തമാക്കുന്നു.പക്ഷേ ഇതുപോലൊരു നടന് തകർത്ത് അഭിനയിക്കാവുന്ന രീതിൽ വൈവിധ്യമാർന്ന അഭിനയമുഹൂർത്തങ്ങൾ കാര്യമായി ഈ പടത്തിൽ ഇല്ലാതെപോയി.
അതുപോലെതന്നെയുള്ള ഒരു മേക്ക് ഓവർ അജുവർഗീസിലും കണ്ടു.തറക്കോമഡികളിൽ തളച്ചിടപ്പെടാറുള്ള ഈ നടൻ ഈ പടത്തിൽ ഇടക്ക് സീരയസ് ആയപ്പോഴും മോശമായില്ല.സുനിൽ സുഗദയുടെ ഡോക്ടറിൽ ആവർത്തിച്ച തമാശകളുടെ ചവർപ്പ്കാണാം. മുകേഷ് ടീമിന്റെയും കോമഡികൾ തീയേറ്റിൽ ചിരി ഉയർത്തുന്നു. പ്രേത്യേകിച്ചും ഒരു സിനിമാ നടനോടും സെലിബ്രിറ്റികളോടും മലയാളികളുടെ പൊതുപെരുമാറ്റം എങ്ങനെയാണെന്ന ഓർമ്മയും ചിത്രവും ഈ പടം നൽകുന്നു. പാതിരാത്രിക്ക് ഉണർത്തി സെൽഫിയെടുക്കൽ തൊട്ട്, ഒരു സിനിമാപരിചയവുമില്ലാത്ത ഒരാൾവന്ന് 'മകേഷ് കുറേക്കുടി സെലക്ടീവാകണം' എന്ന് ഉപദേശിക്കുന്നതുവരെയുള്ള ചെറു നർമ്മങ്ങൾ.
ഫാസിലിന്റെ ലിവിങ്ങ് ടു ഗദർ എന്ന സിനിമയിലൂടെ വന്ന ശിവദാ നായരാണ് ഈ പടത്തിലെ നായികയായ സ്പീച്ച് തെറാപ്പിസ്റ്റിനെ വ്യത്യസ്തമാക്കുന്നത്. ഭാവിയിൽ അറിയപ്പെടുന്ന ഒരു മികച്ച നടി പൊട്ടിവിടരുന്നതിന്റെ സൂചനകൾ ഈ പടത്തിൽ പലേടത്തും പ്രതിഫലിപ്പിക്കാൻ ശിവദക്ക് കഴിഞ്ഞിട്ടുണ്ട്. ചിലയിടത്തൊക്കെ 'പ്രേമത്തിലെ', 'മലരുമായി' വല്ലാത്തൊരു സാദൃശ്യവും ഈ നടിക്കുതോനുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ ഈ പടത്തിൽനിന്ന് കുറച്ചുകൂടി നല്ല റിസൾട്ട് പ്രതീക്ഷിച്ചിരുന്നെങ്കിൽ അത് അഭിനേതാക്കളുടേതല്ല, തിരക്കഥകൂടി ഒരുക്കിയ സംവിധായകന്റെതുമാത്രമാണെന്ന് ചുരുക്കം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്