കോപ്പിൽ ജോപ്പൻ! കോട്ടയം കുഞ്ഞച്ചന്റെ പേര് കളയാനുള്ള ഒരു തേഞ്ഞ അച്ചായൻ കഥ; കണ്ടുമടുത്ത വിരസകഥ അവതരിപ്പിച്ച് പ്രേക്ഷക പോക്കറ്റടിക്കാൻ ജോണി ആന്റണിയുടെ ശ്രമം; എത്ര പടങ്ങൾ പൊട്ടിയിട്ടും കഥയിൽ മമ്മൂട്ടി ഒട്ടും ശ്രദ്ധിക്കുന്നില്ലെന്നതിന് ഒരു ഉദാഹരണം കൂടി
കെ വി നിരഞ്ജൻ
അച്ചായൻ കഥാപാത്രങ്ങൾ മമ്മൂട്ടി ചെയ്യുമ്പോൾ അതിന് സവിശേഷമായൊരു ചാരുത ഉണ്ടാകാറുണ്ട്. കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചനും, സംഘത്തിലെ കുട്ടപ്പായിയും, മറവത്തൂർ കനവിലെ ചാണ്ടിയുമെല്ലാം ടെലിവിഷനിൽ ആവർത്തിച്ച് ആവർത്തിച്ചത്തെി മലയാളികളെ ആനന്ദിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. ഈ സമയത്താണ് മറ്റൊരു അച്ചായൻ വേഷത്തിൽ മമ്മൂട്ടി വീണ്ടുമത്തെുന്നത്. പക്ഷെ തോപ്പിൽ ജോപ്പനായി മമ്മൂട്ടി തകർത്തുവാരുമെന്ന് പ്രതീക്ഷിച്ച് തിയേറ്ററിലത്തെിയപ്പോൾ വലിയ പ്രസരിപ്പൊന്നും പകരാതെ ജോപ്പൻ നിസ്സഹായനായി നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്. കണ്ടുമടുത്ത വിരസമായ കഥ പ്രത്യേകിച്ചൊരു പുതുമയുമില്ലായെ അവതരിപ്പിച്ച് പ്രേക്ഷകരെ പോക്കറ്റടിക്കാനാണ് സംവിധായകൻ ജോണി ആന്റണി ശ്രമിക്കുന്നത്.
നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ച ഗ്രാമപ്രദേശത്തിലെ ഒരു തിയേറ്ററിലാണ് ജോപ്പൻ കാണാനത്തെിയത്. തിയേറ്റർ കോംപ്ലക്സിലെ വലിയ തിയേറ്ററിൽ പുലിമുരുകൻ കാണാനത്തെിയവരുടെ നീണ്ട നിര. തൊട്ടപ്പുറത്ത് വലിയ ആരവമൊന്നുമില്ലാതെ ജോപ്പൻ കാണാനുള്ള ചെറിയ ക്യൂ. കോട്ടയം കുഞ്ഞച്ചനും സംഘവുമെല്ലാം മനസ്സിലുള്ളതുകൊണ്ട് നേരെ ചെറിയ ക്യൂവിൽ ചെന്നു നിന്നു. ജോപ്പനെന്ന വീരനായകനെക്കുറിച്ചുള്ള മദ്യപാനികളായ സുഹൃത്തുക്കളുടെ ചെറുവിവരണത്തോടെയാണ് തുടക്കം. ഇതോടെ പ്രതീക്ഷ ഇരട്ടിച്ചു. എന്നാൽ ജോപ്പനത്തെിയിട്ടും ചിത്രത്തിന് ജീവൻ വെക്കുന്നില്ല. എന്തങ്കെിലും സംഭവിക്കും എന്ന പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഇടവേളയായപ്പോൾ ഇതെവിടെയും എത്തില്ളെന്ന് വ്യക്തമാകുകയും ചെയ്തു.
അട്ടർ ഫ്ളോപ്പായിപ്പോയ പുതിയ നിയമത്തിനും ,വൻ ഇനീഷ്യൽ കളക്ഷൻ നേടി പിന്നോക്കം പോയ കസബയ്ക്കും യാതൊരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയ വൈറ്റിനും ശേഷം സുരക്ഷിതമായൊരു യാത്രയായിരിക്കാം മമ്മൂട്ടി ലക്ഷ്യമിട്ടത്. അതിന് എന്നും വിജയം സമ്മാനിക്കാറുള്ള അച്ചായൻ വേഷത്തെ തന്നെ അദ്ദഹേം കൂട്ടുപിടിച്ചു. പക്ഷെ ഊർജ്ജസ്വലനായ ഒരു അച്ചായനെ സൃഷ്ടിക്കാൻ സാധിക്കാതെ തിരക്കഥാകൃത്തും സംവിധായകനും അമ്പേ പരാജയമായപ്പോൾ ഒന്നും ചെയ്യാനില്ലാതെ മമ്മൂട്ടി നോക്കുകൂത്തിയായി മാറുകയും ചെയ്തു.ഇതുതന്നെയാണ് സമീകാലത്തെ എല്ലാ മമ്മൂട്ടിചിത്രങ്ങളുടെയും പ്രശ്നം. കഥയുടെ തിരഞ്ഞെടുപ്പിൽ അദ്ദേഹം തീരെ ശ്രദ്ധിക്കുന്നില്ല. ഈ പൊട്ടക്കഥ സ്പിൽബർഗ് സംവിധാനിച്ചാലും ഇങ്ങനെയൊക്കെ വരൂ.ഐസിന്റെ കട്ടക്ക് പെയിന്റ് അടിക്കുന്നപോലത്തെ വൃഥാവ്യായാമമാണ് ഈ കഥവച്ചുള്ള സംവിധാനം.
അമ്പത് ശതമാനം സ്നേഹവും അമ്പത് ശതമാനം മദ്യവും എന്ന ടാഗ് ലൈനിലോടു കൂടിയാണ് ജോണി ആന്റണി ചിത്രം അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രം കണ്ടാൽ തോന്നുക മനുഷ്യന്റെ ഏക ലക്ഷ്യം വിവാഹം കഴിക്കുകയാണെന്നാണ്. പ്രണയങ്ങളൊന്നും ലക്ഷ്യത്തിലത്തൊതെ ഉഴലുന്ന പാവത്താനാണ് ജോപ്പൻ. പ്രണയ നൈരാശ്യത്തിൽ നിന്ന് മദ്യപാനത്തിൽ അഭയം തേടുന്ന ജോപ്പന്റെ വെള്ളമടി രംഗങ്ങൾ ചിത്രത്തിൽ ആവോളമുണ്ട്.
പുതുമയുള്ള കഥ പറയാനുള്ള ഒരു ശ്രമമോ കഥാപരിസരത്തിലെ വ്യത്യസ്തതയോ ഒന്നും നിഷാദ് കോയയുടെ തിരക്കഥയ്ക്കില്ല. 'അഴകിയ രാവണൻ' ഉൾപ്പെടെയുള്ള സിനിമകളിലേതുപോലെ ചെറുപ്പത്തിൽ നാടുവിടേണ്ടിവരുന്ന നായകനാണ് ജോപ്പൻ. പണക്കാരനായി തിരിച്ചു വന്നപ്പോൾ അയാളുടെ കാമുകിയായ ആനി (ആൻഡ്രിയ) കുടുംബവും നാട്ടിൽ നിന്ന് പോയിരുന്നു. അവളത്തെിരക്കി അവളുടെ നാട്ടിലത്തെുമ്പോൾ അവളുടെ മനസമ്മതത്തിന്റെ കാഴ്ചയാണ് ജോപ്പന് കാണാൻ കഴിയുന്നത്. ഇതോടെ നിരാശനായ നമ്മുടെ പാവം അച്ചായൻ മദ്യത്തെ അഭയം പ്രാപിക്കുന്നു.
പറഞ്ഞുപോകാൻ നേർ രേഖയിലുള്ളൊരു കഥയൊന്നും ജോപ്പനിലില്ല. അങ്ങനെയൊരു കഥ സിനിമയ്ക്ക് വേണമെന്ന് നിർബന്ധവുമില്ല. പക്ഷെ ബോറടിപ്പിക്കാത്ത കാഴ്ചകളിലൂടെ കഥ പറയാൻ സാധിക്കേണ്ടതുണ്ട്. എന്നാൽ അതും സാധ്യമാകാത്തതാണ് ജോപ്പന്റെ പരാജയം. ജോപ്പന്റെ ജീവിതത്തിലെ ചില സംഭവങ്ങളിലൂടെ അദ്ദേഹത്തെ പിന്തുടരാനാണ് സംവിധായകൻ ജോണി ആന്റണി പ്രേക്ഷകനെ ക്ഷണിക്കുന്നത്. പക്ഷെ പുതിയ കാഴ്ചകളോ രസകരമായ മുഹൂർത്തങ്ങളോ ഇല്ലാത്ത ഈ യാത്ര പലപ്പോഴും മടുപ്പുളവാക്കുന്നു. പക്ഷെ ലളിതമായി കഥ പറയാൻ നടത്തുന്ന ശ്രമവും ചില നർമ്മ മുഹൂർത്തങ്ങളും കാരണം വൈറ്റ് പോലെ ഒരു മഹാദുരന്തമായി ജോപ്പൻ മാറുന്നില്ല എന്ന് ആശ്വവസിക്കാം.
നാട്ടിലെ കബഡി ടീമായ ചിയേഴ്സിന്റെ നായകനായി കുറച്ചു നേരം ജോപ്പനെ കാണിക്കുന്നുണ്ട്. സ്ഥലം എസ് ഐയെ ഉൾപ്പെടെ അടിച്ചുവീഴ്ത്തുന്ന വീരനായകനായും ജോപ്പനെ മാറ്റുന്നുണ്ട്. എന്നാൽ കഥയുടെ മുന്നോട്ടുള്ള യാത്രയിൽ ഇതൊന്നും പിന്നെ കടന്നുവരുന്നില്ല. ആദ്യ പ്രണയത്തിന്റെ തകർച്ചയ്ക്ക് ശേഷം മരിയ (മംമ്ത മോഹൻദാസ്) ജോപ്പന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. മനസ്സിലെവിടെയോ മരിയ കയറിപ്പറ്റുമ്പോൾ താൻ മറ്റൊരാളെ ഇഷ്ടപ്പെടുന്ന കാര്യം അവൾ വെളിപ്പെടുത്തുകയാണ്.
ഇതോടെ പാവം ജോപ്പന്റെ ജീവിതത്തിൽ അടുത്ത തകർച്ച ആരംഭിക്കുന്നു. തുടർന്ന് ഒരു ധ്യാന കേന്ദ്രത്തിലത്തെുന്ന ജോപ്പനും കൂട്ടരും കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഇടവേളയ്ക്ക് ശേഷം ചിത്രത്തിലെ കാഴ്ചകൾ. മമ്മൂട്ടിയും സംഘവും സൃഷ്ടിക്കുന്ന ചില തമാശകൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ടെങ്കിലും ബാക്കി സമയം മുഴുവൻ നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. കോട്ടയം കുഞ്ഞച്ചൻ, സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ ഹിറ്റ് കഥാപാത്രങ്ങളെ കൂട്ടുപിടിച്ച് ചില തമാശകൾ സൃഷ്ടിക്കുന്നത് കൗതുകം പകരുന്നുണ്ട്.
ജോപ്പനെന്ന കഥാപാത്രത്തെ പരമാവധി മനോഹരമാക്കാൻ മമ്മൂട്ടി ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ചാണ്ടിയെയും കുട്ടപ്പായിയെയും കഞ്ഞച്ചനെയും പോലെ വേറിട്ടൊരു വ്യക്തിത്വം ചിത്രത്തിന് നൽകാൻ സംവിധായകന് കഴിയാഞ്ഞതോടെ മമ്മൂട്ടിയുടെ പ്രയത്നം വെറുതെയാവുന്നു. മമ്മൂട്ടിയുടെ സുഹൃത്തുക്കളായി അലൻസിയറും ശ്രീജിത്ത് രവിയും സാജു നവോദയുയുമെല്ലാം ചിരി പകരാൻ ശ്രമിക്കുന്നുണ്ടെങ്കിലും തിരക്കഥയുടെ ദുർബലത കാരണം അതൊന്നും പൂർണമായി ഏശുന്നില്ല . കാലങ്ങൾക്ക് ശേഷം വൈദികന്റെ വേഷത്തിലത്തെി സലിം കുമാർ ചിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മായാവി ഉൾപ്പെടെയുള്ള മമ്മൂട്ടി ചിത്രത്തിൽ അസാധാരണ പ്രകടനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നിഴൽ മാത്രമായി ഈ വൈദികൻ മാറിപ്പോവുന്നു.
മദ്യപാനം ആവോളമുണ്ടെങ്കിലും മദ്യപിച്ചുള്ള അശ്്ളീല സംഭാഷങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിരുകടന്ന പരാമർശങ്ങളാൽ വിമർശനം നേരിട്ട കസബ നൽകിയ ദുരനുഭവം കൊണ്ടായിരിക്കാം, സാധ്യതകൾ ആവോളമുണ്ടായിട്ടും സംവിധായകനും തിരക്കഥാകൃത്തും നർമ്മം സൃഷ്ടിക്കാൻ ആ വഴി ഉപയോഗിക്കാതിരുന്നത്. ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ കടന്നുവരുന്ന ഗാനങ്ങളും പ്രേക്ഷകരിൽ മടുപ്പുണ്ടാക്കാൻ മാത്രമെ ഉപകരിക്കുന്നുള്ളു.
സി ഐ ഡി മൂസ എന്ന വൻ വിജയത്തോടെയാണ് ജോണി ആന്റണിയുടെ തുടക്കം. തുടർന്ന് മമ്മൂട്ടിയെ നായകനാക്കിയും നിരവധി സിനിമകളെടുത്തു. പട്ടണത്തിൽ ഭൂതം പോലുള്ള ദുരന്തങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. താപ്പാനയ്ക്ക് ശേഷം മമ്മൂട്ടിയുമൊത്ത് ജോപ്പനൊരുക്കിയ ജോണി ആന്റണി മുൻകാല ചിത്രങ്ങളിൽ നിന്ന് അധികമൊന്നും ഉയരത്തിലേക്ക് പോകുന്നില്ല. പക്ഷെ പട്ടണത്തിൽ ഭൂതത്തെപ്പോലെ അസഹനീയമായി മാറാത്തതുകൊണ്ട് തന്നെ തോപ്പിൽ ജോപ്പൻ പ്രതീക്ഷകളൊന്നുമില്ലാതെ പോയാൽ വെറുതെ കണ്ടിരിക്കാം. അത്ര മാത്രം.
(ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്)
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കും; വീണാ ജോർജ്
- പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമ; മമ്മൂട്ടി വസ്തുത പറയുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍