മമ്മൂട്ടി കൂടുതൽ സുന്ദരനായി.. ചില രംഗങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരെ കൈയിലെടുത്തു; പ്രായം മറന്നുള്ള കബഡി കളി അറുബോറായി; കോട്ടയം കുഞ്ഞച്ചനെ പ്രതീക്ഷിച്ച തോപ്പിൽ ജോപ്പന് ടിക്കറ്റെടുത്താൻ നിരാശ മാത്രം ഫലം: ഒരു പ്രേക്ഷക റിവ്യൂ
തോപ്പിൽ ജോപ്പൻ! പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു പുരുഷ കേന്ദ്രീകൃത കഥയാണ്. മമ്മൂട്ടി നായകനാകുന്ന ഈ സിനിമ ജോണി ആന്റണിയാണ് സംവിധാനം ചെയ്തത്. അമിത പ്രതീക്ഷയില്ലാതിരുന്ന തോപ്പിൽ ജോപ്പൻ പുലിമുരുഗൻ എന്ന ഹൈ ബജറ്റ് സിനിമയുടെ കൂടെ റിലീസ് ചെയ്യുന്നു എന്നതിനാൽ ഏറെ വാർത്താ പ്രചാരം നേടിയിരുന്നു. ആ ഹൈപ്പാണ് എന്നെ തിയേറ്ററിലേക്ക് അടുപ്പിച്ചത്. ആദ്യമേ പറയാം. ഇതൊരു വമ്പൻ സിനിമയൊന്നുമല്ല. എന്നാൽ തീരെ മോശമാണെന്നും പറയാൻ പറ്റില്ല. ശരാശരിയുടെ തുലാസിൽ ആടിയുലയുന്ന ഒരു സാധാരണ സിനിമ. തന്റെ എല്ലാമെല്ലാമായ പ്രണയിനിയെ സ്വന്തമാക്കാൻ സാമ്പത്തികം ഒരു തടസ്സമായപ്പോൾ പണക്കാരനാകാൻ വേണ്ടി നാട് വിട്ട് പോകുന്ന നായകൻ പണക്കാരനായി തിരിച്ച് വരുമ്പോഴേക്കും തന്റെ പ്രാണ പ്രിയ മറ്റൊരാളുടെ വിരലിൽ തുമ്പിലെ വാഗ്ദാനമായി മാറപ്പെടുന്നു. ഇതിൽ മനഃക്ലേശം സംഭവിക്കുന്ന നായകൻ ശിഷ്ട ജീവിതം വിവാഹമേ വേണ്ടെന്ന് തീരുമാനിച്ച് മദ്യത്തിൽ അഭയം പ്രാപിച്ച് കൂട്ടുകാരുമൊത്ത് കഴിയുകയാണ്. ഇതാണ് സിനിമയുടെ സംക്ഷിപ്തം.
വൈറ്റ് പോയന്റ്സ്:-
മമ്മൂട്ടി! ആ പേര് തന്നെയാണ് ഈ സിനിമയുടെ യഥാർത്ഥ ഊർജം. അദ്ദേഹം കൂടുതൽ സുന്ദരനായിരിക്കുന്നു. കഥാപാത്രമാകാനുള്ള മമ്മൂട്ടിയുടെ കഴിവ് വീണ്ടും തെളിയിക്കപ്പെട്ടു. തുറുപ്പുഗുലാൻ എന്ന സിനിമയുമായി മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ചിലപ്പോഴൊക്കെ സാമ്യം തോന്നുമെങ്കിലും തന്റെ സംഭാഷണ ശൈലി കൊണ്ടും ഭാവ പ്രകടനം കൊണ്ടും മമ്മൂട്ടി മികവുറ്റതാക്കി. ചില രംഗംങ്ങളിലെ മമ്മൂട്ടിയുടെ അഭിനയം അദ്ദേഹത്തിന് ചേരുന്നില്ലെന്ന് തോന്നുമെങ്കിലും തന്നാൽ കഴിയുന്ന വിധം ഭംഗിയാക്കാൻ അദ്ദേഹം ശ്രമിച്ചു. സംവിധായകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചു എല്ലാ തരാം വേഷങ്ങളും ചെയ്യാൻ തയ്യാറാകുമ്പോഴേ ഒരാൾ മികച്ച നടാനാകുന്നുള്ളൂ. മമ്മൂട്ടിക്ക് ഒരിക്കലും യോജിച്ചതല്ലെന്ന് തോന്നുന്ന ഇത്തരം കഥാപാത്രങ്ങൾ വലിയ പിഴവുകളില്ലാതെ അഭിനയിച്ച് ഫലിപ്പിക്കാൻ അദ്ദേഹം കാണിച്ച ആത്മ സമർപ്പണം ശ്ലാഖനീയമാണ്. ധ്യാനം കഴിഞ്ഞ് പോകുമ്പോൾ കാമുകിയെ കെട്ടാൻ പോകുന്ന റോയിയോടുള്ള മമ്മൂട്ടിയുടെ ഇമോഷണൽ ഡയലോഗ് ഡെലിവറി ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു. മറ്റ് വേഷങ്ങൾ അഭിനയിച്ച കവിയൂർ പൊന്നമ്മ, അലൻസിയർ, പാഷാണം, ശ്രീജിത്ത് രവി , രഞ്ജി പണിക്കർ, ജൂഡ്, തെസ്നിഖാൻ, ആര്യ, മമ്ത. തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.
ജോണി ആന്റണിയുടെ സംവിധാന മേൽക്കോയ്മ എങ്ങും കാണാൻ കഴിഞ്ഞില്ലെങ്കിലും കുറ്റമില്ലാതെ തിരക്കഥയെ ദൃശ്യവൽക്കരിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. സലിം കുമാർ, ഹരിശ്രീ അശോകൻ തുടങ്ങിയവരെ വീണ്ടും സ്ക്രീനിലേക്ക് കൊണ്ട് വന്നതിൽ ജോണി ആന്റണിയെ പ്രത്യേകം അനുമോദിക്കുന്നു. നിഷാദ് കോയയുടെ തിരക്കഥ ക്ളീഷെയായിരുന്നു. എന്നിരുന്നാലും അശ്ലീലമോ ദ്വയാർത്ഥ സംഭാഷണങ്ങളോ കുത്തി തിരുകാതെ മാന്യമായ ഭാഷ സിനിമയിൽ ഉൾപ്പെടുത്തിയ നിഷാദ് കോയക്ക് അഭിനന്ദനങ്ങൾ. വിദ്യാ സാഗറിന്റെ ക്രിസ്റ്റീയ ഗാനം മനോഹരമായിരുന്നുവെങ്കിലും മറ്റുള്ള ഗാനങ്ങൾ മനസ്സിൽ നിൽക്കുന്നില്ല. രഞ്ജന്റെ എഡിറ്റിങ് ഉചിതമായിരുന്നു. വാസ്താലങ്കാരം (മമ്മൂട്ടിയുടെ മുണ്ടും ഷർട്ടും സൂപ്പറായിരുന്നു. എല്ലാത്തിലും ഒരു പുതുമ തോന്നി.)
ബ്ലാക്ക് പോയന്റ്സ്:-
ജീവിതത്തിലും നിരാശയുണ്ടാകുന്നവർ മദ്യത്തിൽ അഭയം പ്രാപിക്കണമെന്ന മുടന്തൻ തത്വം ഏത് മണ്കൂസനാണ് കൊണ്ട് വന്നതെന്നറിയില്ല. ആ മണ്ടൻ സിദ്ധാന്തം സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ അതിപ്രസരം സിനിമയിലുടനീളം കാണപ്പെട്ടു.പലപ്പോഴും സംവിധായാകനോട് ഇങ്ങനെ ചെയ്യരുതെന്ന് പറയാൻ തിയേറ്ററിൽ നിന്ന് തോന്നി. കബഡി കളിക്കുന്ന ആദ്യ പകുതിയിലെ പ്രധാന രംഗം ബോറായിരുന്നു. മമ്മൂട്ടിയെ ഇങ്ങനെ ഒരു രംഗത്ത് അഭിനയിക്കാൻ അനുവദിക്കരുതായിരുന്നു. ആ സീനിലെ സ്ലോ മോഷനുകൾ അരോചകമായി തോന്നി. മെഡിക്കൽ ക്യാംപിൽ എന്തിനായിരുന്നു ഒരു പാട്ട്? രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാർ ഒന്നടങ്കം രോഗികളെ ഉപേക്ഷിച്ച് പെരുമഴയത്തു നൃത്തം ചെയ്യുന്നതും പാടുന്നതും ലോജിക്കിന് വിപരീതമാണ് . അത് ഒഴിവാക്കാമായിരുന്നു.
നിഷാദിന്റെ കഥക്ക് കെട്ടുറപ്പില്ല. പ്രണയം, വിരഹം, മദ്യം, നാട് വിടൽ. ഇതൊക്കെ എല്ലാ സിനിമയിലും കാണുന്നതാണ്. ഒരു സീനിൽ പോലും പുതുമ കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പല രംഗങ്ങളും ക്ളീഷേ നിറഞ്ഞതായിരുന്നു. അനാവശ്യമായി തിരുകി കേറ്റിയ പൊലീസുകാരനുമായുള്ള സംഘട്ടനം അസ്സൽ ബോറായിരുന്നു. സീൻ പൂർത്തീകരണത്തിന് വേണ്ടി ഇത്തരം കൂട്ടിച്ചേർക്കലുകൾ സ്വാഭാവികതയിൽ മുഴച്ചു നിൽക്കുന്ന പാറകളായി മാറി. സുനോജിന്റെ ക്യാമറ തീരെ വ്യക്തതയില്ലായിരുന്നു. ആകെ മൊത്തം ഒരു മങ്ങൽ. ആ പോരായ്മ സിനിമയുടെ മൊത്തം ആസ്വാദനത്തെ സാരമായി ബാധിച്ചു. ആൻഡ്രിയയുടെ അഭിനയം നിഗൂഢത നിറഞ്ഞത് പോലെ തോന്നി.
ഈ സിനിമ എന്തായാലും കാണണമെന്ന് ഒരിക്കലും പറയുന്നില്ല. കണ്ടില്ലെങ്കിൽ ഒരിക്കലും ഇതൊരു നഷ്ടവുമല്ല . എന്നിരുന്നാലും കോട്ടയം കുഞ്ഞച്ചൻ മനസ്സിൽ വച്ച് ആരും തോപ്പിൽ ജോപ്പന് ടിക്കറ്റെടുക്കരുത്. നേരെ മറിച്ച് താപ്പാന മനസ്സിൽ വച്ച് ടിക്കറ്റെടുത്തോളൂ നിരാശരാകാതെ തിരിച്ച് വരാം.
നൂറിൽ(100) അറുപത് (60) മാർക്ക് കൊടുക്കുന്നു.
(ഈ റിവ്യൂവിലെ അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണ്. മറുനാടൻ മലയാളിയുമായി യാതൊരു ബന്ധവുമല്ല)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍