ഈ പ്രായത്തിലും തന്റെ ശരീരം കൊണ്ട് മോഹൻലാൽ കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ അത്ഭുതാവഹം; വിനു മോഹനെ ട്രോളുന്ന ഫേസ്ബുക്ക് മനോരോഗികൾക്കുള്ള മറുപടി; അമാനുഷികനാകാനുള്ള ശ്രമങ്ങളും രണ്ടാം പാതിയിൽ തെലുങ്ക് സ്റ്റൈലിലേയക്കുള്ള മാറ്റവും അരോചകമായി: പുലിമുരുകനെ കുറിച്ചുള്ള രണ്ടാമത്തെ നിരൂപണം വായിക്കാം
പുലി വരുന്നേ! പുലി വരുന്നേ! എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അങ്ങനെ അക്ഷമരായി കാത്തിരുന്ന ലക്ഷക്കണക്കിന് സിനിമാ പ്രേമികളുടെ മുന്നിലേക്ക് അവസാനം പുലി വന്നിറങ്ങി. ആരാധകരുടെ ആർത്തിരമ്പുന്ന ആരവങ്ങളുടേയും കാതടപ്പിക്കുന്ന കരഘോഷങ്ങളുടേയും ആർപ്പുവിളികളുടേയും ഇടയിൽ ഞെരിഞ്ഞമർന്നാണ് ലേഖകൻ സിനിമ കണ്ടത്. മോശമല്ലാത്ത ഒരു സിനിമ കണ്ടിറങ്ങിയ ആത്മ നിർവൃതിയോടെയാണ് തിയേറ്ററിൽ നിന്നിറങ്ങി വന്നത്.
പ്രശസ്ത മസാല സംവിധായകൻ വൈശാഖ് ആദ്യമായി തന്റെ പതിവ് രീതിയിൽ നിന്നും മാറി ചിന്തിച്ച് മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടത്തിന്റേയും വീരത്തിന്റെയും കഥയാണ് ഇത്തവണ പറയാൻ ശ്രമിച്ചത്. ഈ സംവിധായകൻ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലുമായി ഒന്നിക്കുന്നു എന്ന വാർത്തയാണ് ഈ സിനിമക്ക് കിട്ടിയ ഏറ്റവും വലിയ ഹൈപ്പിന് കാരണം. ഈ വാർത്ത കാട്ട് തീ പോലെ കേരളക്കരയാകെ പടർന്ന് പന്തലിച്ചു. കൂടാതെ ആ തീയിലേക്ക് ഇടക്കിടെയായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒഴിച്ച് കൊടുത്ത ബിഗ് ബജറ്റ് എണ്ണയും തീയുടെ ആക്കം കൂട്ടാൻ സഹായിച്ചു.
വൈറ്റ് പോയന്റ്സ്:
മോഹൻലാൽ എന്ന താരത്തിന്റെ സാന്നിദ്യം തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പ്ലസ് പോയന്റ്, ഈ പ്രായത്തിലും തന്റെ ശരീരം കൊണ്ട് അദ്ദേഹം കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. മനസ്സ് എത്തുന്നിടത്തു മെയ്യ് എത്തണം എന്ന് പറയുന്നത് പോലെ ആകാര വടിവ് കഥാ പാത്രത്തിനു അനുകൂലമായി പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മറ്റു അഭിനേതാക്കളായ ലാൽ, സുരാജ്, ജഗപതി ബാബു, കിഷോർ,ബാല, നോബി, സുധീർ, തുടങ്ങി ഒട്ടുമിക്ക താരങ്ങളും മോശമാലാത്ത രീതിയിൽ അഭിനയിച്ചു.
എടുത്തു പറയേണ്ടത് വിനു മോഹനെയും വില്ലനായി അഭിനയിച്ച ഡാഡി ഗിരിയേയും രാമയ്യയായി അഭിനയിച്ച ആളെയുമാണ് (പേര് ഓർക്കുന്നില്ല). വിനു മോഹനെ നിരന്തരം ട്രോളുന്ന ഫേസ്ബുക്ക് മനോരോഗികൾക്കുള്ള മറുപടിയാണ് അദ്ദേഹത്തിന്റെ ഈ ചിത്രത്തിലെ വേഷം. ഇനിയും ഒരുപാട് സിനിമയിൽ വിനുവിന് അവസരം കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല. കുട്ടി മോഹൻലാൽ സൂപ്പറായിരുന്നു. മോഹൻലാലിന്റെ ചെറുപ്പ വേഷം അഭിനയിക്കാൻ ഇതിലും നല്ലൊരു കുട്ടിയെ ആർക്കും കിട്ടില്ല. ഒറ്റ നോട്ടത്തിൽ 100% മോഹൻലാൽ തന്നെ. തരക്കേടില്ലാത്ത തിരക്കഥയെ കുറ്റമില്ലാതെ സംവിധാനം ചെയ്യാൻ വൈശാഖിന് കഴിഞ്ഞു. കഥയിലെ പുതുമ തിരക്കഥയിൽ കൊണ്ട് വരാൻ സംവിധായകന് കഴിഞ്ഞില്ലെങ്കിലും സമൂഹത്തിലെ സമകാലിക പ്രശ്ന്ങ്ങളിലേക്കുള്ള എഴുത്തുകാരന്റെ എത്തി നോട്ടം പ്രശംസനീയമാണ്.
'മനുഷ്യരെ മൃഗങ്ങൾ കൊന്നാൽ പ്രശ്നമില്ല എന്നാൽ ആ മനുഷ്യൻ മൃഗങ്ങളെ ആക്രമിച്ചാൽ അത് കുറ്റം?' എന്ന് നായകൻ രോഷം കൊള്ളുമ്പോൾ ഇന്ത്യൻ ഭരണഘടനയിൽ എഴുതി വച്ച ഇത്തരം പൊള്ളയായ നിയമത്തോടും നീതി വ്യവസ്ഥയോടുമുള്ള വിമ്മിഷ്ടം പ്രകടമാകുന്നു. പശ്ചാത്തല സംഗീതം മികച്ച് നിന്നു. തിരക്കഥയിലെ ചില പോരായ്മകളെ സംവിധായകനും കൈവിട്ടതോടെ പ്രേക്ഷകർ പശ്ചാത്തല സംഗീതത്തിൽ അഭയം പ്രാപിച്ചു. ഗോപി സുന്ദറിന് ഒരു പരിധി വരെ ജനങ്ങളെ കസേരയിൽ പിടിച്ചിരുത്താൻ കഴിഞ്ഞു. പാട്ടുകൾ ശരാശരി നിലവാരം പുലർത്തി.
ബ്ലാക്ക് പോയന്റ്സ്:-
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ തോന്നി വൈശാഖ് പുലി മുരുഗൻ ചെയ്തത് കണ്ടപ്പോൾ. തന്റെ ചുമലിനു താങ്ങാൻ കഴിയുന്ന ഭാരമേ ഒരാൾക്ക് എടുക്കാൻ പറ്റുകയുള്ളൂ . ഇല്ലെങ്കിൽ ഓടിയും . മനസ്സിലോർത്ത് വെക്കാൻ കഴിയുന്ന ഒരു ഫ്രെയിം പോലും സിനിമയിലില്ല എന്നത് സങ്കടകരമാണ്. ആദ്യ പകുതി മോഹൻലാലിന്റെ ചെറുപ്പ കാലവും താരത്തിന് പുലി എങ്ങനെ ശത്രുവായി എന്നതും കാണിക്കുന്നു. ചെറുപ്പ കാലത്തെ മോഹൻലാലിന്റെ പുലി വേട്ട ഗംഭീരമായിരുന്നു. എന്നാൽ യഥാർത്ഥ മോഹൻലാൽ വന്നതോടെ സംവിധായകൻ താരത്തെ അമാനുഷനാക്കാനുള്ള ശ്രമം തുടങ്ങി. പലപ്പോഴും പാളിപ്പോകുകയും ചെയ്തു. താരത്തിന് വേണ്ടി കാട്ടിൽ സൃഷ്ടിക്കപ്പെട്ട സംഘട്ടന രംഗങ്ങൾ ഹോ.! ഒരു ശരാശരി സിനിമ പ്രേമിയുടെ ആസ്വാദന നിലവാരത്തെ സംവിധായകൻ ഇങ്ങനെ പരിഹസിക്കരുത്.
രണ്ടാം പകുതി സിനിമ കേരളം വിട്ടു. തെലുഗു സിനിമയോട് ചേർന്നാണ് പിന്നെ കഥ മുന്നോട്ട് പോകുന്നത്. ഒരു വലിയ ഗുണ്ടയും അയാളുടെ കൂടെ മോഹൻലാൽ എത്തി ചേരുന്നതും തുടങ്ങി പതിവ് തെലുഗ് സിനിമയുടെ ശൈലി കൈവരിച്ചതോടെ സിനിമക്ക് സംവിധായകൻ അവസാനവും കണ്ടെത്തി. താരത്തിന്റെ കുടുംബത്തെ കിഡ്നാപ്പ് ചെയ്യുന്നതും അതിനെതിരെ താരം പ്രതികാരം ചെയ്യുന്നതുമൊക്കെ നൂറ് സിനിമയിൽ കണ്ടിട്ടുള്ള കാര്യമാണ്. ഒരു പുതുമയും അദ്ദേഹത്തിന് കൊണ്ട് വരാൻ കഴിഞ്ഞില്ല. അവസാന സീനിൽ തോക്കുമായി കുറെ ഗുണ്ടകൾ കാട്ടിലേക്ക് കടക്കുകയാണ് . എന്നിട് നായകനെ തുരുതുരാ വെടി വെക്കുന്നു.
നമ്മുടെ നായകനുണ്ടോ വെടി കൊള്ളുന്നു? അദ്ദേഹം താരമല്ല? സൂപ്പർ താരം! അമാനുഷനായ താരത്തിന് വെട്ടി കൊള്ളാൻ പാടില്ലല്ലോ? തോക്കിനോട് അല്പമെങ്കിലും മാന്യത കാണിക്കണമായിരുന്നു. ഒരു വെടി പോലും കൊള്ളിക്കാൻ കഴിയാതെ ഉണ്ട കിടന്ന് നില വിളിക്കുന്നത് തിയേറ്ററിൽ മൊത്തം കേൾക്കാമായിരുന്നു. ഉണ്ട വരുമ്പോൾ നായകൻ തല മാറ്റുന്ന പതിവ് തമിഴ് തെലുഗ് രംഗങ്ങൾ ഇഷ്ടം പോലെ കുത്തികേറ്റിയിട്ടുണ്ട്. വൈശാഖിന്റെ അടുത്ത സിനിമയിൽ ട്രെയിൻ പിടിച്ച് ആട്ടി എറിഞ്ഞു വില്ലനെ കൊല്ലുന്ന രംഗങ്ങൾ ഉണ്ടാകുമെന്ന
കാര്യത്തിൽ സംശയമില്ല. സംവിധായകന്റെ തള്ളൽ ഗംഭീരമായിരുന്നു. പുലിയുമായി ലാലേട്ടന്റെ നേരിട്ടുള്ള ഫൈറ്റ്.! നല്ല അസ്സല് ഗ്രാഫിക്സ് ആണ് ഇതെന്ന് മനസ്സിലാക്കാൻ ഹലുവയും അയിലക്കറിയും ഏതാണെന്നറിയുന്ന ഏതൊരാൾക്കും പറ്റും. തള്ളുമ്പോൾ മയത്തിലൊക്കെ തള്ളണം. സ്വാഭാവികത തീരെയില്ലായിരുന്നു. ഇത്തരം സിനിമകളെടുക്കുമ്പോൾ ഉറുമി, പഴശ്ശി രാജ പോലുള്ള മലയാളം സിനിമകൾ ഒന്ന് കാണുന്നത് നന്നായിരുന്നു. ഉദയ് കൃഷ്ണയുടെ ആദ്യ തിരക്കഥ തനനെ ക്ളീഷെയുടെ പൂമരമാണ്. അശ്ലീലം അനാവശ്യത്തിനും അല്ലാതെയും പല രംഗത്തും കുത്തി നിറക്കപ്പെട്ടു. വില്ലൻ .ഗുണ്ടകൾ, നായകൻ. കൊല്ലുന്നു! പ്രതികാരം ചെയ്യുന്നു!. നായകന്റെ നാട്ടിൽ ഇടക്ക് പുലിയെ ഇറക്കുന്നു . സിനിമ തീർന്നു. ഇതിലെ സംഘട്ടനങ്ങൾ ഒരിക്കലും യുക്തിക്ക് യോജിച്ചതായിരുന്നില്ല .ഇതിനു വേണ്ടിയായിരുന്നു പീറ്ററിനെ കൊണ്ട് വന്നതെന്ന് ചോദിച്ച് പോകുന്ന ആയിരക്കണക്കിന് പ്രേക്ഷകരിൽ ഒരാൾ മാത്രമാണ് ഞാൻ .
ഈ സിനിമക്ക് എന്തിനാ ടോമിച്ചാ 30 കോടി ?? കാട്ടിൽ വച്ച് താരങ്ങൾ സംഭാഷണം പറയുന്നതിനാണോ 30 കോടി? 300 രൂപ കൊടുത്താൽ സ്കൂളിലെ പിള്ളേര് ഇതിലും മനോഹരമാക്കി വയനാട്ടിലെ ഫോറസ്റ്റിൽ പോയി ഷൂട്ട് ചെയ്തുകൊണ്ട് വരും. കമാലിനിയുടെ മുഖത്ത് ഭാവങ്ങളൊന്നുമില്ലായിരുന്നു. ഇതിനു വേണ്ടി ബംഗാളിയിൽ നിന്ന് ഒരു നടിയെ കൊണ്ട് വരേണ്ട ആവശ്യമുണ്ടായിരുന്നോ? നമിതയ്ക്ക് അവസരം കൊടുക്കാത്തതു നല്ല കാര്യമാണെങ്കിലും അവളെ പഴേ കണ്ണോട് കൂടി തന്നെയാണ് സംവിധായകൻ അവതരിപ്പിച്ചത്. ഷാജി കുമാറിന്റെ ക്യാമറ മികച്ചതായിരുന്നില്ല. പല ഷോട്ടുകളും അവ്യകത്മായിരുന്നു. വസ്ത്രാലങ്കാരത്തിന് വളരെ പ്രാധാന്യമുള്ള ഒരു സിനിമയായിട്ടും അതിന്റെ മികവ് എവിടെയും കണ്ടില്ല. ജോൺകുട്ടിയുടെ എഡിറ്റിങ് നിലവാരത്തിലെത്തിയില്ല. നീണ്ട് പോയ റീലുകൾ അങ്ങിങ്ങായി കാണുകയുണ്ടായി. ആർക്കും കണ്ടിരിക്കാവുന്ന ഒരു സാധാരണ സിനിമയാണ് പുലി മുരുഗൻ. എന്നാൽ സംവിധായാകന്റെയും മറ്റും അനാവശ്യ ഹൈപ്പും വീര വാദങ്ങളും മനസ്സിൽ വച്ച് ആരും ഈ സിനിമക്ക് പോകരുത്. അതിന് മാത്രം ഒന്നും ഇതിലില്ല. എങ്കിൽ നിങ്ങൾക്ക് സംതൃപ്തിയോടെ തിയേറ്ററിൽ നിന്നും മടങ്ങി വരാം.
നൂറിൽ (100) അറുപത് (60) മാർക്ക് കൊടുക്കുന്നു. (നിങ്ങളൊരു മോഹൻലാൽ ഫാൻ ആണെങ്കിൽ 3 മാർക്ക് കൂടി അധികം കൊടുക്കുന്നതിൽ വിരോധമില്ല. )
(ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്)
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- മൂന്നാം മുറയുടെ 35 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
- മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കും; വീണാ ജോർജ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്