മഹാപ്രതിഭയുടെ മസ്തിഷ്ക്ക മരണം! ഒരു കമൽ ചിത്രത്തിന്റെ യാതൊരു മേന്മയുമില്ലാതെ വിശ്വരൂപം 2; ഇത് ഉലകനായകന്റെ രാഷ്ട്രീയ പ്രവേശനത്തിനൊപ്പം കൂട്ടിക്കെട്ടാനെടുത്ത ടൈപ്പ് സിനിമ; മോശം തിരക്കഥയുടെ പരിക്ക് ഹോളിവുഡ്ഡ് സ്റ്റെലിലുള്ള ആഖ്യാനം വഴി മറികടക്കാനുള്ള ശ്രമവും വിജയിക്കുന്നില്ല; ആഗോള തീവ്രവാദ രാഷ്ട്രീയത്തോടുള്ള സമീപനത്തിലും ചിത്രം മലക്കം മറിയുന്നു
എം മാധവദാസ്
എ.ആർ റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു; സംഗീതത്തിൽ തനിക്ക് വല്ല സംശയവും വന്നാൽ ചോദിക്കുക കമൽഹാസനോടാണെന്ന്! അതാണ് കമൽ.എ ആർ റഹ്മാനുപോലും സംശയം ദൂരീകരിക്കത്തക്ക അറിവ് തന്റെ പ്രധാന മേഖലയല്ലാത്ത സംഗീതത്തിൽപോലും ഉള്ളയാൾ.അഭിനയം,നൃത്തം,രചന,സംവിധാനം എന്നിങ്ങനെ ബഹുമേഖലകളിൽ നിറഞ്ഞുനിൽക്കാൻ കഴിയുന്ന ഇന്ത്യൻ സിനിമയിലെ ഒരേ ഒരു സകലകലാവല്ലഭൻ.കുള്ളനായും,ബുദ്ധിമാന്ദ്യമുള്ളവനായും, ഊമായായും, ഇരട്ടയായും,ഫോർബിളായും, എന്തിന് സാക്ഷാൽ ദശാവതാരമായും വേഷപ്പകർച്ച നടത്താൻ കഴിയുന്ന നമ്മുടെ സ്വകാര്യ അഹങ്കാരം. കോമഡിയും ആക്ഷനും നൃത്തവും സംഗീതവും എന്നുവേണ്ട എന്തും വഴങ്ങും. ഈ മുടിചൂടാമന്നൻ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത വിശ്വരൂപം 2 കണ്ടാൽ പക്ഷേ നാം അന്തം വിട്ടിരുന്നുപോകും.ഒരു കമൽ ചിത്രത്തിന്റെ യാതൊരു ക്വാളിറ്റിയും അതിനില്ല. ഉലകാനായകന്റെ രാഷ്ട്രീയ പ്രവേശം മുന്നിൽ കണ്ടുള്ള ഒരു ടിപ്പിക്കൽ തമിഴ് മസാല.'കുരുതിപ്പുനൽ' തൊട്ടുള്ള തന്റെ പഴയ ചിത്രങ്ങളെ അനുകരിക്കയല്ലാതെ പുതുയായി ഒന്നും ചെയ്യാൻ കമലിന് കഴിയുന്നില്ല.
കമലിൻെ അഭിനയത്തിലുമില്ല ആരാധകരെ ത്രസിപ്പിച്ചിരുന്ന ആ ഫയർ. 64ാം വയസ്സിന്റെ ജരാനരകൾ പലയിടത്തും വ്യക്തം.( ലുക്കിസത്തിൽ നമ്മുടെ മമ്മുക്കയെ കണ്ട് പഠിക്കണം) ചിത്രത്തിന്റെ തിരക്കഥയാണ് പറ്റെ പാളിപ്പോയത്.ഒന്നാം ഭാഗത്തിലെ വില്ലന്മ്മാർ രണ്ടാംഭാഗത്തിൽ വന്ന് പ്രതികാരം ചെയ്യുന്നതും നായകൻ അത് അതിജീവിക്കുന്നതുമായ ഒരു പൈങ്കിളി കഥ.ഈ പൊട്ടക്കഥയെ ഒന്നാന്തരം ക്യാമറയും ടേക്കിങ്ങ്സും ഉപയോഗിച്ച്, മികച്ച സാങ്കേതിക പരിചരണത്തിലൂടെ മികവുറ്റതാക്കാൻ കമൽ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്.പ്രമേയങ്ങൾ തെരഞ്ഞെടുക്കുന്നതിലും കൃത്യമായ ട്വിസ്റ്റുകൾ വരുത്തുന്നതിലുമൊക്കെ സാധാരണ കാണാറുള്ള കമൽഹാസൻ മാജിക്ക് ഇത്തവണ ഏശിയിട്ടില്ല. ഒരു മഹാപ്രതിഭയുടെ മസ്തിഷ്ക്ക മരണം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചകളാണ് ഈ പടം നൽകുന്നവത്.ഇസ്ലാമിക തീവ്രാവാദം സംബന്ധിച്ച വിശ്വരൂപത്തിലെ നിലപാടിൽനിന്ന് ്മലക്കം മറിഞ്ഞ് കമൽ കൃത്യമായ രാഷ്ട്രീയക്കാരനാവുന്നതും ഈ ചിത്രത്തിൽ പ്രകടമാണ്.
നൂറ്റിയൊന്ന് ആവർത്തിച്ച കഥയും തിരക്കഥയും
എന്തെല്ലാം പരിമിതികൾ ഉണ്ടായിരുന്നെങ്കിലും ഒന്നാം വിശ്വരൂപം കണ്ടിരിക്കാവുന്ന ഒരു ചിത്രമായിരുന്നു. ആഗോള ഇസ്ലാം ഭീകരതയെ കൃത്യമായി നിർവചിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഇസ്ലാമിനെ അപമാനിക്കുന്നുവെന്നതിന്റെ പേരിൽ തമിഴ്സംഘടനകൾ നടത്തിയ വ്യാപകമായ പ്രതിഷേധവും തുടർന്നുണ്ടായ സെൻസർ കട്ടുകളും ചേർന്നതോടെ ചിത്രത്തിന്റെ മാർക്കറ്റ് വാല്യൂ ഉയർന്നു. അഫ്ഗാനിസ്ഥാനിലെ മലനിരകളിൽപോയുള്ള റോയുടെ സ്പൈവർക്കും താലിബാൻകാരുമെല്ലാം ചേർന്ന യുദ്ധത്തിന്റെ വ്യത്യസ്തമായ പശ്ചാത്തലവും ബോറടിപ്പിക്കാത്ത ക്രാഫ്റ്റും വിശ്വരൂപത്തെ ഹിറ്റാക്കി.ചിത്രം നൂറുകോടി കടന്നു.പക്ഷേ വിശ്വരൂപം 2ലേക്ക് വരിക.മൂന്നേകാൽ മണിക്കുറുള്ള ചിത്രത്തിന്റെ പല ഭാഗങ്ങളും ബോറടിയാണ്. പണിയറിയാവുന്ന ഒരു എഡിറ്റർ ഉണ്ടായിരുന്നെങ്കിൽ അര മണിക്കൂർ നിഷ്ക്കരുണം വെട്ടാമായിരുന്നു. അനാവശ്യമെന്ന് ഒറ്റ നോട്ടത്തിൽ തോനുന്ന അത്രക്കധികം രംഗങ്ങൾ ഈ പടത്തിലുണ്ട്.അതുകൊണ്ടുതന്നെ വിശ്വരൂപത്തിന്റെ ചടുലത രണ്ടാം സർഗത്തിന് കിട്ടുന്നില്ല.
വിശ്വനാഥ് എന്ന് വിളിക്കുന്ന വിസാം അഹമ്മദ് കാശ്മീരിയെന്ന റോ ഏജന്റിന്റെ പുതിയ ദൗത്യവും അയാളോട് കണക്കുതീർക്കാനെത്തുന്ന പഴയ തീവ്രവാദ സംഘത്തിന്റെ ശ്രമവുമാണ് രണ്ടാം വിശ്വരൂപം പറയുന്നത്.അപ്പോളും വിശ്വരൂപം ഒന്നിന്റെ പ്രമേയ പരിസരമായ താലിബാൻ കേന്ദ്രങ്ങളും യുദ്ധവും വരുമ്പോഴാണ് ചിത്രം ത്രില്ലടിപ്പിക്കുന്നത്.പുതിയ ദൗത്യത്തിനായി വിദേശത്തേക്ക് പോകുന്ന വിസാമും, ഭാര്യയായ വേഷമിട്ട പൂജാകുമാറും, സ്പൈ കമ്പാനിയനായ ആൻഡ്രിയ ജർമിയുമടങ്ങുന്ന സംഘത്തെ കാണിച്ചാണ് ചിത്രം തുടങ്ങുന്നത്.ആദ്യ പകുതിയുടെ 15 മിനുട്ട് കഴിയുമ്പോഴേക്കും പല ഇംഗ്ലീഷ് സിനിമകളുടെ അനുകരണം മണക്കും.ഒന്നര മണിക്കൂറോളം നീണ്ട ആദ്യപകുതി കഴിയുമ്പോൾ ക്ഷമനഃശിക്കും.
ന്യൂയോർക്ക് സിറ്റിയെ തകർക്കുവാൻ ശ്രമിക്കുന്ന അൽഖ്വയ്ദ തീവ്രവാദി ഒമർഖുറേഷിയുടെ ശ്രമങ്ങൾ വിസാം അഹമ്മദ് തകർക്കുന്നു. അവിടെനിന്ന് രക്ഷപ്പെടുന്ന ഒമർ ഖുറേഷിയും സലീമും ഇന്ത്യയിലെത്തുന്നു. ഒരു സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയെ ആക്രമിക്കുവാൻ ഒരുങ്ങുന്ന ഈ തീവ്രവാദ സംഘത്തെ വിസാം അഹമ്മദിന്റെ നേതൃത്വത്തിൽ എങ്ങനെ ചെറുക്കുന്നുവെന്നതാണ് ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
രണ്ടാം പകുതിയിൽ ചിത്രം കുറെക്കൂടി രസകരമാവുന്നു. അൽഷിമേഴ്സ് ബാധിച്ചഅമ്മയൂമൊത്തുള്ള വിസാമിന്റെ രംഗങ്ങൾ നമ്മെ നൊമ്പരപ്പെടുത്തും.വിസാമും ഭാര്യയുമായുള്ള ഇമോഷണൽ ഡ്രാമയും നന്നായിട്ടുണ്ട്. പിന്നീടങ്ങോട്ട് തട്ടിക്കൊണ്ടപോകലും മോചനവുമൊക്കെയായി, ജോഷിയുടെ 'ഗോഡൗൺ ക്ലൈമാക്സിന്റെ' ഹോളിവുഡ്ഡ് അഡാപ്റ്റേഷനാണ്.നായകൻ സൂപ്പർ സ്റ്റാർ നായകൻ ആയതുകൊണ്ട് ക്ലൈാമാക്സിൽ എന്തുസംഭവിക്കുമെന്ന് ഏത് അവിദഗ്ധനായ കാക്കാലനും പ്രവചിക്കാൻ കഴിയും! ഇത് വല്ലാത്തൊരു പ്രതിഭാ ദാരിദ്രമാണ്.മഹാനദിയുടെയും, കുരുതിപ്പുനലിന്റെയുമൊക്കെ ക്ലൈമാക്സ കണ്ട് പനിച്ച കട്ട കമൽ ഫാനായിപ്പോയ കാലം ഒരു തലമുറക്കുണ്ട്. ആ പ്രതിഭയുടെ മസ്തിഷ്ക്ക മരണമാണ് ഇവിടെ കാണുന്നത്.
മലക്കം മറിയുന്നു ആഗോള മുസ്ലിം തീവ്രവാദ രാഷ്ട്രീയം
പക്ഷേ ഈ ചിത്രത്തിന്റെ രാഷ്ട്രീയ ഉള്ളടക്കവും വല്ലാതെ മാറിപ്പോയിരിക്കുന്നു. എന്തിനായിരുന്നു, ഒന്നാം വിശ്വരൂപത്തിനെതിരെ തമിഴ്നാട്ടിലേതടക്കമുള്ള മുസ്ലിം സംഘടനകൾ ഉറഞ്ഞുതുള്ളിയത് എന്നോർക്കുക. അതിൽ പ്രവാചകനെയൊ ദൈവത്തെയും അപമാനിക്കുന്നതോ, മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്തുന്നതോ ആയ യാതൊരു വാചകങ്ങളും കാണാൻ കഴിയില്ല. പിന്നെന്താണ്. ഐഎസിന്റെയും അൽഖായിദയുടെയും താലിബാന്റെയുമൊക്കെ ട്രെയിനിങ്ങ് ക്യാമ്പുകളിൽ നടക്കുന്ന സംഭവങ്ങൾ ഒരു സിസിടിവിയിലെന്നപോലെ റിയലിസ്റ്റിക്കായി ചിത്രം കാണിച്ചുതരുന്നു. ഉദാഹരണമായി താലിബാൻകാർ തലവെട്ടുന്നത് അള്ളാഹു അക്ബർ ഉറക്കെ ചൊല്ലിയാണ്.! നിരത്തിനിർത്തി വെടിവെക്കുന്നതും സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുന്നതുമൊക്കെ അള്ളാഹുവിന്റെ നാമത്തിലാണ്.ഇതൊരു സത്യമാണ്.താലിബാനും ഐഎസും അത് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.തങ്ങൾ ഖുർആനെയാണ്, യഥാർഥ ഇസ്ലാമിനെയാണ് പിന്തുടരുന്നത് എന്ന്. ഈ നഗ്നമായ സത്യം ഒന്നാം വിശ്വരൂപത്തിൽ വന്നു.
നോക്കുക വിശ്വാസികൾ ഒന്നടങ്കം ഞെട്ടി.ബാങ്കുവിളികേട്ട് നിസ്ക്കരിക്കാൻ പോയി തിരിച്ചുവെന്ന് പിഞ്ചുകുട്ടികളെപ്പോലും അല്ലാഹു അക്ബർ പറഞ്ഞ് വെടിവെച്ച് കൊല്ലുന്നത് അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല.അവരെ പറഞ്ഞിട്ട് കാര്യമില്ല. അവർ അറിയുന്ന ഇസ്ലാം ഇതല്ല.അതോടെ അവർ ഇസ്ലാമിനെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തി.
കമൽഹാസനെ സംബന്ധിച്ച് അങ്ങേയറ്റം ഷോക്കിങ്ങായ സംഭവമായിരുന്നു ഇത്.ഒരു ആയുഷ്ക്കാലം മുഴുവൻ ന്യൂനപക്ഷ അവകാശങ്ങൾക്കായി പോരടിച്ച അദ്ദേഹം ഒരിക്കലും കരുതിയില്ല, തന്റെ സകല സമ്പാദ്യവുമെടുത്ത് നിർമ്മിച്ച ഈ ചിത്രത്തിന്റെ റിലീസ് മുസ്ലിം സംഘടനകൾ തന്നെ തടയുമെന്ന്. ആദ്യഘട്ടത്തിൽ കമൽ അമ്പരക്കുകയായിരുന്നു. ഈ ചിത്രത്തിൽ എന്താണ് ഇസ്ലാം വിരുദ്ധതയെന്ന്. മുസ്ലിം സംഘടനകളാവട്ടെ കമൽഹാസനെതിരെ വ്യക്തിപരമായി ഒന്നും പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിലെ ആ രംഗങ്ങൾ നീക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അത് ഭാഗികമായി അംഗീകരിക്കപ്പെട്ടതോടെയാണ് ചിത്രം പുറത്തിറങ്ങിയതും, വലിയ ഹിറ്റാവുന്നതും, കമൽഹാസൻ കടക്കെണിയിൽനിന്ന് രക്ഷപ്പെടുന്നുതും.
എന്നാൽ വിശ്വരുപം രണ്ടിൽ ഈ പറഞ്ഞ ഒരു ഇടപാടുമില്ല.മാത്രമല്ല താനൊരു മുസ്ലീമാണെന്നും ഇന്ത്യയാണ് യഥാർഥ നാട് എന്നൊക്കെ പറയുന്ന പതിവ് ഡയലോഗും വിസാം അഹമ്മദ് കാശ്മീരിയുടെ വായിൽ കമൽ തന്നെ തള്ളിക്കൊടുക്കുന്നു. 'ഏത് മതത്തിൽ വിശ്വസിക്കുന്നതും പാപമല്ല സഹോദരാ, എന്നാൽ ദേശദ്രോഹിയായി മാത്രമിരിക്കാൻ പാടില്ല' എന്നും കമലിന്റെ കഥാപാത്രം പറയുന്നു.
അതായത് ഒന്നാം വിശ്വരൂപം തീർത്തും റിയലിസ്റ്റിക്കായ തീവ്രാദ രാഷ്ട്രീയമാണ് പറയുന്നതെങ്കിൽ രണ്ടാം വിശ്വരുപം ഏത് സമയവും ഇരവാദത്തിലേക്ക് വീണുപോകാവുന്ന, മതമല്ല മതത്തെ തെറ്റായി പ്രാക്ടീസ് ചെയ്യുന്നതാണ് പ്രശ്നമെന്ന വാദത്തിലേക്ക് പോകുയാണ്.ഒരുപക്ഷേ രാഷ്ട്രീയക്കാരനായ കമലിന് കൂടുതൽ അഭികാമ്യം അതായിരിക്കും. ഉലകനായകാ.. അങ്ങേക്ക് നല്ല രാഷ്ട്രീയ ഭാവിയുണ്ട്.ഈ രീതിയിലുള്ള അഴകൊഴമ്പൻ നിലപാട് തന്നെയാണ് തമിഴ്നാട്ടിൽ വേണ്ടതും.
64ാം വയസ്സിന്റെ ക്ഷീണം മുഖത്ത് പ്രകടം
വേട്ടയാട് വിളയാട് എന്ന ഗൗതംമേനോൻ ചിത്രം കണ്ടവരാരും അതിൽ കമലിന്റെ ആദ്യസീൻ മറന്നുപോവില്ല.കണ്ണ് ചൂഴ്്ന്നെടുക്കുമെന്ന് വെല്ലുവിളിച്ച് വില്ലനെ തേടിപോയി, കൈ കൊണ്ട് കണ്ണ് കാണിച്ചുകൊടുക്കുന്ന കമലിന്റെ മരണമാസ് സീനുണ്ട്. ബ്രാൻഡോ പിറകിൽ നിൽക്കും.നമ്മുടെ ഭരതന്റെ തേവർ മകനിൽ ശിവാജിയുടെ മൃതദേഹം കാണാൻ വരുന്ന വരെവൊന്ന് കാണണം. ആ കരിസ്മയൊക്കെ എവിടെപ്പോയി.64ാം വയസ്സിന്റെ ക്ഷീണം മുഖത്ത് കാണുന്ന രീതിയിൽ, ചൈതന്യക്കുറവ് പ്രകടമാണ് അദ്ദേഹത്തിന്റെ പല സീനുകൾക്കും.സംഘട്ടന രംഗങ്ങളിലൊക്കെ പഴയ കമലിന്റെ ഡമ്മിമാത്രം.എന്നിട്ടും ഡ്യൂപ്പില്ലാതെ ഈ വേഷം ചെയ്യണമെന്ന നിർബന്ധബുദ്ധിക്കും കൊടുക്കണം ഒരു കൈയടി.
കമലിന്റെ സന്തതസഹചാരിയായ ആൻഡ്രിയ ജർമ്മിയാണ് ചിത്രത്തിൽ തകർത്തത്.ഭാര്യയായി വേഷമിട്ട പൂജാകുമാർ ഉള്ളത് വൃത്തിയായി ചെയ്തിട്ടുണ്ട്.ശേഖർ കപൂർ, നാസർ, വാഹിദ്റഹ്മാൻ, രാഹുൽബോറ, ജയദീപ് അലവട്ട്, ആനന്ദ് മഹാദേവൻ, യൂസഫ് ഹുസൈൻ, രാജേന്ദ്രഗുപ്ത തുടങ്ങിയവരാണ് ഈ പടത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.ഗാനങ്ങൾ അധികമില്ലാത്തതിനും ഉള്ളത് വലിച്ചുനീട്ടാത്തതിനും പ്രേക്ഷകർ കമൽഹാസനോട് കടപ്പെട്ടിരിക്കും.ഛായാഗ്രഹണം നിർവഹിച്ച സാംദത്ത്, സനു ജോൺ വർഗീസ് എന്നിവക്കും അഭിമാനിക്കാം. അവസാനമായി പറയട്ടെ... കമൽസാർ, ഞങ്ങളുടെ മനസ്സിൽ അങ്ങേക്കുള്ള സ്ഥാനം ഇത്തരം ചീളു സിനിമകൾ കൊണ്ട് തകർക്കരുതേ.
വാൽക്ഷ്ണം: ഏറ്റവും അപലപനീയമായി തോന്നിയത് ഈ പടത്തിന്റെ തുടക്കത്തിൽ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ പരസ്യം കാണാമെന്നതാണ്. പാട്ടും സാമൂഹിക പ്രവർത്തനവും ക്ലാസുമൊക്കെയായി കമൽ ന്യൂസ് റീൽ! രജനികാന്ത് എത്ര ഭേദമാണ്. തന്റെ പുതിയ ചിത്രമായ 'കാല'യുടെ തുടക്കത്തിൽ തന്റെ പാർട്ടിയുടെ പരസ്യം വെച്ചില്ലല്ലോ.
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കമൽഹാസൻ
- മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കും; വീണാ ജോർജ്
- ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസൻ കോയമ്പത്തൂർ മണ്ഡലത്തിൽ മത്സരിക്കും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്