ലവകുശ അഥവാ ചീറ്റിപ്പോയ ന്യൂജൻ ദാസൻ-വിജയൻ കളി! കോമഡിയെന്ന പേരിൽ ശുദ്ധഅസംബന്ധങ്ങൾ; ട്വിസ്റ്റിനുള്ളിൽ പെട്ട് തലകറങ്ങി പ്രേക്ഷകർ; പ്രിയപ്പെട്ട നീരജ് മാധവ് ഇങ്ങനെ തിരക്കഥയെഴുതി കൊല്ലാക്കൊല ചെയ്യല്ലേ!
എം മാധവദാസ്
മലയാള സിനിമയിലെ ഇപ്പോഴത്തെ ട്രെൻഡ് ആണെന്നുതോനുന്നു, അറിയാത്ത പണിക്കുപോയി നാറുകയെന്നത്.നന്നായി അഭിനയിക്കുന്ന നടനായിരക്കും കഴുതരാഗത്തിൽ യുഗ്മഗാനം പാടി വെറുപ്പിക്കുക. ഒന്നാന്തരമായി സംവിധാനം ചെയ്യാനറിയുന്നവൻ ആ പണിയിൽ മുഴുവൻ ശ്രദ്ധകൊടുക്കാതെ ചായം തേച്ച് നടിക്കാൻ ഇറങ്ങും, നല്ല നടൻ തിരിച്ച് സംവിധാനിക്കാനും.അവനവ്തന്നെ പുർണ ആത്മവിശ്വാസമില്ലാത്ത ഇത്തരം തസ്തികമാറ്റ വളിപ്പുകളുടെ ഒടുവിലത്തെ ഉദാഹരമാണ്, യുവനിരയിലെ ശ്രദ്ധേയനായ നടൻ നീരജ്മാധവ് കഥയും തിരക്കഥയും ഒരുക്കിയ ലവകുശ എന്ന അഞ്ചുപൈസക്ക് കൊള്ളില്ലാത്ത പടം.
നീരജ് നിങ്ങൾ നല്ലൊരു നടനാണ്. പിന്നെന്തിനാണ് അറിയാത്ത പണിയായ 'തിരക്കഥിക്കാൻ' പോയത്. മൊബൈൽ ക്യാമറയിൽ പടം എടുത്ത് യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യുന്ന സ്കൂൾകുട്ടികൾപോലും നിങ്ങളുടെ ഈ പൊട്ട സ്ക്രിപ്റ്റിനേക്കാർ നല്ലത് ഉണ്ടാക്കും. ഒന്ന് ആലോചിച്ചുനോക്കൂ, നീരജ്മാധവ് എന്ന നടന്റെ ഒറ്റപേരിലല്ലേ ഈ കഥ ചലച്ചിത്രമായത്.വാലുംതലയുമില്ലാത്ത, ശുദ്ധഅസംബന്ധങ്ങൾ കോമഡിയെന്നപേരിൽ എഴുന്നള്ളിക്കുന്ന ഇത്തരം ചലച്ചിത്രങ്ങൾ, ഒരു പുതുമുഖമാണ് വന്ന് പറഞ്ഞിരുന്നതെങ്കിൽ നിങ്ങളൊക്കെ അയാളെ പരിഹസിച്ച് കൊല്ലില്ലായിരുന്നോ? അതുകൊണ്ടുതന്നെ ലവകുശയെന്ന സാംസ്കാരിക ദുരന്തമായ ചലച്ചിത്രത്തിന്റെ ഒന്നാം പ്രതിയും നമ്മുടെ നീരജ് മാധവ് തന്നെ.
ഇനി സംവിധായകനും അത്ര മോശക്കാരനല്ല. നീ.കോ. ഞാ. ച എന്ന വ്യത്യസ്തമായ ന്യജൻ പടമെടുത്ത ഗിരീഷ് മനോയാണ്. ഇവിടെ മനോക്കും മനോധൈ്യര്യം നഷ്ടമാകുന്നു. ദുർബലമായ സ്ക്രിപ്റ്റിനെ മറികടക്കാനുള്ള കോപ്പൊന്നും സംവിധായകന്റെയും കൈയിലില്ല. നീരജിനൊപ്പം നമ്മുടെ ബിജു മേനോനും അജു വർഗീസും ചേരുമ്പോൾ കോമഡിയുടെ അമിട്ടാണെന്ന് കരുതി കയറിപ്പോയതാണേ. ഈ പടത്തിൽ പെട്ടുപോയതുകൊണ്ട് മിനിമം ഗ്യാരണ്ടിയുള്ള ബിജുവിനും അജുവിനുംകൂടി ചീത്തപ്പേരായി. ആദ്യപകുതി എങ്ങനെയെങ്കിലും കണ്ടിരിക്കാം. ചിലയിടത്തൊക്കെ കോമഡി വർക്കൗട്ടായിട്ടുണ്ട്. പക്ഷേ രണ്ടാംപകുതി അസഹനീയം. ഇക്കിളിയിട്ടാൽപ്പോലും ചിരവരാത്ത അവസ്ഥ!
ചീറ്റിപ്പോയ ന്യൂജൻ ദാസൻ- വിജയൻ കളി
ഒറ്റവാക്കിൽ ഈ ചിത്രത്തെ ഇങ്ങനെയേ വിശേഷിപ്പിക്കാൻ കഴിയൂ. ഈ കഥക്കായി യാതൊരു ഗൃഹപാഠവും നീരജ്മാധവ് ചെയ്തതായി തോനുന്നില്ല. പകരം,പഴയ പ്രിയദർശൻ, സത്യൻഅന്തിക്കാട്, സിദ്ധീഖ്-ലാൽ പടങ്ങളെ പുതിയ ഫോർമാറ്റിൽ കൊണ്ടുവരാൻ ഒരു ശ്രമം നടത്തി. ( ആശ്വാസമുണ്ട്, എന്തായാലും കൊറിയൻ പടം കോപ്പിയടിച്ചില്ലല്ലോ) ന്യൂജൻ കാലത്തെ ദാസനും വിജയനുമാകാൻ ,പരസ്പരം ബോസ് എന്ന് വിളിച്ച് സംബോധനചെയ്യുന്ന രണ്ട് കഥാപാത്രങ്ങളായി അജുവർഗീസും നീരജും ചേർന്ന് ശ്രമിക്കുന്നു. പക്ഷേ അത് എങ്ങുമത്തെുന്നില്ല.
ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ലവകുശ കഥ പറഞ്ഞുതുടങ്ങുന്നത്. പഴയ മോഹൻലാൽ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് തുടക്കം. ഓൺലൈൻ മുവീ പ്രൊമോഷനുകളുമായി ജീവിക്കുന്ന അജു വർഗീസിന്റെ കഥാപാത്രവും മേക്കപ്മാനായ നീരജ് മാധവിന്റെ കഥാപാത്രവും ഒരു മദ്യശാലയിൽവെച്ച് കണ്ടുമുട്ടുകയും വളരെ പെട്ടെന്ന്സുഹൃത്തുക്കളായി മാറുകയും ചെയ്യുന്നു. അവർ ഒന്നിച്ച്നിന്ന് മെച്ചപ്പെട്ട ജോലിക്കായി നമ്മുടെ ദാസനെയും വിജയനെയും പോലെ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന, സമൂഹത്തിൽ യാതൊരു നിലയും വിലയുമില്ലാത്തവരാണ് ഇരുവരും. രണ്ടുപേരും ഒന്നാന്തരം മണ്ടന്മാരുമാണ്. ഇതാണ് നീരജ്മാധവിന്റെ കഥയിലെ ഏറ്റവും വലിയ പാത്രവൈകല്യവും. ഇതേ മണ്ടന്മാരും വ്യക്തിത്വവില്ലാത്തവരുമായ കഥാപാത്രങ്ങളാണ് ചിലപ്പോൾ അതിബുദ്ധിമാന്മാരെപ്പോലെ പെരുമാറുന്നത്. കൈ്ളമാക്സിലും മറ്റും വലിയ കൊള്ള സംഘത്തെയും ഇവർ വലയിലാക്കുന്നുണ്ട്.( നോക്കുക അവിടെയുമുണ്ട് ദാസൻ-വിജയന്മാരുമായി സാമ്യം)
തുടക്കത്തിലെ മദ്യശാലയിലെ രംഗങ്ങൾതൊട്ടുതന്നെ ബോറടി ഈ പടത്തിന്റെ കൂടെപ്പിറപ്പാണ്. പക്ഷേ പിന്നങ്ങോട്ട് ഇരുവരും ചേർന്ന് നടത്തുന്ന ഒരു ട്രെയിൻ യാത്ര കഥയുടെ രസച്ചരട് തിരിച്ചുപടിക്കുന്നുണ്ട്. ബിജുമേനോന്റെ എൻട്രിയും, അജുവിന്റെ ചില തമാശകളുമൊക്കെയായി ഒരു കോമഡി ത്രില്ലർ എന്ന രീതിയിൽ വികസിക്കുന്ന ഈ എതാനും ഭാഗങ്ങൾ ചിത്രത്തിന് ജീവനുണ്ടെന്ന് തോന്നിപ്പിച്ചിരുന്നു.ഒരു സ്വർണ്ണകടത്ത് സംഘത്തിനിടയിൽ ഇരുവരും പെട്ടുപോകുന്നതൊക്കെ രസകരമായി എടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീടങ്ങോട്ട് ബോറടിയാണ്.രണ്ടാം പകുതിയാവട്ടെ എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ എന്ന മട്ടിലും.
ട്വിസ്റ്റോടു ട്വിസിറ്റ്!
സത്യത്തിൽ ഈ ചിത്രത്തിന്റെ പേരായി ട്വിസ്റ്റർ എന്ന് ഇടേണ്ടിയിരുന്നത്. അപ്പടി ട്വിസ്റ്റോട് ട്വിസ്റ്റാണ്.ആദ്യകാണുന്നയാളല്ല കഥപുരോഗമിക്കുമ്പോൾ. റെയിൽവേയിൽ ചായകൊടുക്കുന്നവൻ കള്ളക്കടത്തുകാരനാവും, യാത്രക്കാരി പൊലീസാവും,പൊലീസ് ക്രിമിനലാവും, അഡ്വക്കേറ്റ് കൊള്ളസംഘത്തലവനാവും.....അങ്ങനെ പോകുന്ന ഈ ട്വിസ്ററുകളുടെ അയ്യരുകളി. ( പൂച്ചക്കൊരു മൂക്കുത്തിയിൽ ചെറിയാൻ നായർ എന്ന് പപ്പുപറയുന്നപോലുള്ള കഥാപാത്രങ്ങളുടെ വികൃത രൂപങ്ങൾ) അതുകൊണ്ട് ഒരു റിസൾട്ടും ഉണ്ടായിട്ടില്ല.
പലതും പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നു. ചില ഉദാഹരണങ്ങൾ നോക്കുക. സസ്പെൻഷനിലായ ഒരു ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥനായി അവതരിപ്പിക്കപ്പെടുന്ന ബിജുമേനോൻ, ചിത്രത്തിലുടനീളം പൊലീസിന്റെ വേഷവും ജീപ്പും ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക സംവിധാനവുമായാണ് കറങ്ങിനടക്കുന്നത്.സഹപ്രവർത്തകനെ വെടിവെച്ച് കൊന്നകേസിൽ ഇയാളെ പൊലീസ് തിരയുകയാണെന്നത് സസ്പെൻസ്.ഇനി ഈ കുറ്റം അയാളിൽ വരുന്നതോ, അയാളുടെ സർവീസ് റിവോൾവറിലെ വെടിയുണ്ടയാണ് മൃതദേഹത്തിൽനിന്ന് കിട്ടിയത് എന്ന ഒറ്റക്കാരണത്താലും! ഇത്രക്ക് മന്ദബുദ്ധികളാണോ നമ്മുടെ പൊലീസ് സേന! അത്യാവശ്യം ബാറ്റൻബോസിനെയെങ്കിലും വായിച്ചുട്ടുവേണ്ടെ ബോസുമാരെ ഈ പണിക്കിറങ്ങാൻ.
ആൾമാറാട്ടങ്ങളുടെ നീണ്ട നിരയാണ് ചിത്രത്തിൽ. ഒക്കെ ഒന്നിനൊന്ന് അംസംബന്ധങ്ങൾ. സ്ഥലത്തെ അറിയപ്പെടുന്ന, സുന്ദരിയായ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ( ചിത്രത്തൽ ദീപ്തി സതി) അതേ നഗരത്തിലെതന്നെ ഏവിയേഷൻ അക്കാദമിയിൽ ചേരുന്നത്.അതും ഒരു സ്വർണവേട്ടക്കായി. അക്കാദമിയിൽ പ്രഛന്നവേഷത്തിൽ കയറുന്ന അജുവും നീരജും ഒപ്പിക്കുന്ന ക്രോപ്രായങ്ങളെയൊക്കെ ഹാസ്യംതന്നെയാണോ ഈ നാട്ടിൽ വിളിക്കുക.ഇവരുടെ കൗണ്ടർ ഡയലോഗുകളൊക്കെ തീർത്തും ദുർബലവും ക്ഷമപരീക്ഷിക്കുന്നതുമാണ്.
കൂട്ട ആൾമാറാട്ടങ്ങൾക്കൊടുവിൽ പതിവുള്ള ഗോഡൗൺ കൈ്ളമാക്സിന് പകരം ( വില്ലന്മാരെ മൊത്തം ഒരു ഗോഡൗണിലിട്ട് പൂട്ടിയിട്ട് പൊലീസിനെ അറിയിക്കുക, അല്ലെങ്കിൽ ഗോഡൗണിന് തീയിട്ടോ വെടിവെച്ചോ ചാമ്പലാക്കുക തുടങ്ങിയ കലാപരിപാടികൾ) വില്ലന്മാരെ മൊത്തം ഒരു വീട്ടിനുള്ളിലാക്കുന്ന നീരജ് മാധവിന്റെ ബുദ്ധിയെ അഭിനന്ദിക്കാതെവയ്യ. എന്തൊരു വ്യത്യസ്തത! കൂടുതൽ പറയുന്നില്ല. ഈ തലയൊന്നും വെയില് കൊള്ളിക്കരുത് മോനേ. ഈനിയും എത്രയെത്ര മഹത്തായ സൃഷ്ടികൾ ജനിക്കേണ്ട മസ്തിഷ്ക്കമാണിത്!
ആ ഇനി എന്താണ് ഈ ലവുകുശ എന്ന പേരിന്റെ രഹസ്യമെന്നും പറഞ്ഞേക്കാം. ശിക്കാരിശംഭു മോഡലിൽ ഒരു കള്ളക്കടത്ത് ഓപ്പറേഷനിടയിൽ പെട്ടുപോയ ഈ മണ്ട ശിരോമണികൾ , തങ്ങൾക്ക് പറ്റിയ തൊഴിൽ പൊലീസാണെന്ന് തെറ്റിദ്ധരിച്ച് തുടങ്ങാൻ ഉദ്ദേശിച്ച പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജൻസിയുടെ പേരാണിത്.
ആശ്വാസമായത് നിർമ്മൽ പാലാഴി
ഇങ്ങനെയൊക്കെയാണെങ്കിലും ഏതാനും സീനുകളിൽമാത്രം പ്രത്യക്ഷപ്പെടുന്ന ഒരു നടൻ ചിരിപ്പിക്കുന്നതിനും ലവകുശ സാക്ഷിയായി. അതാണ് മിമിക്രിയിലുടെ പ്രേക്ഷകർക്ക് സുപരിചിതനായ നിർമ്മൽ പാലാഴി. ഒരു സംശയരോഗിയായ ഭർത്താവിന്റെ ഏതാനും ടൈപ്പ് സീനുകൾ, ജഗതിശ്രീകുമാറിനൊക്കെ കഴിയുന്ന ശരീരഭാഷയിലൂടെയും, ഒഴുക്കൻ കോഴിക്കോടൻ സ്ളാങ്ങിലൂടെയും നിർമ്മൽ എത്ര വ്യത്യസത്തമാക്കുന്നുവെന്ന് നോക്കുക. കുറിച്ചുവെച്ചോളൂ, ഭാവിയുള്ള നടനാണ് ഇയാൾ.
ജോയി കാപ്പൻ ഏന്ന ക്രൈം ബ്രാഞ്ച് ഓഫീസറുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ബിജു മേനോന്റെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രം ആ സൃഷ്ടിയുടെ വൈകല്യംകൊണ്ട് നന്നായിട്ടില്ല. ദീപ്തി സതിയുടെ നായികാകഥാപാത്രവും പേരിനുമാത്രമാണ്. അജുവിനും നീരജിനും ഉണ്ടായ ചീത്തപ്പേര് പറയേണ്ടല്ലോ.
ഗോപി സുന്ദർ ഈണം നൽകിയ പാട്ടുകളും, പശ്ചാത്തല സംഗീതവുമൊക്കെ ശരാശരിയിലൊതുങ്ങി. നേരത്തെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ 'എന്റെ കയ്യിൽ ഒന്നൂല്ല' ഏന്ന ആൽബം ഗാനം ചിത്രത്തിലൂടെ വീണ്ടുമത്തെുന്നുണ്ട്. അതാകട്ടെ ചിത്രത്തിലെ സീനുകളോട് നൂറുശതമാനവും നീതി പുലർത്തുന്നുണ്ട്.
വാൽക്കഷ്ണം:
ടീസറിന്റെയും ട്രെയിലറിന്റെയും മനോഹാരിതകണ്ട് ചിത്രത്തിന് ടിക്കറ്റെടുത്താൽ പെടുമെന്ന് ഈ പടവും തെളിയിക്കുന്നു.വിന്റേജ് പൊലീസ് കാറിൽ വരുന്ന നായകന്മാരും പശ്ചാത്തലത്തിൽ കേട്ട ജനാർദ്ദനന്റെ ശബ്ദവുമെല്ലാം വ്യത്യസ്തമായ ഒരു കോമഡി എന്റർടൈനർ തന്നെ ആയിരിക്കും ഇതെന്ന സൂചന നൽകിയിരുന്നു.പക്ഷേ അതൊരു പറ്റിപ്പായിപ്പോയെന്ന് കാശുപോയപ്പോഴേ അറിഞ്ഞുള്ളൂ.
ഒറ്റ സംശയംമാത്രമേ ഇപ്പോഴും ബാക്കിയുള്ളൂ. ഇത്ര ദുർബലവും അലങ്കോലവുമായ കഥകൾക്കൊക്കെ എങ്ങനെയാണ് പ്രൊഡ്യൂസർമാരെ കിട്ടുന്നത്?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്