അങ്കമാലി ടീം റോക്ക്സ് എഗെയിൻ! 'സ്വാതന്ത്ര്യം അർധരാത്രിയിൽ' പ്രേക്ഷക ഹൃദയങ്ങളിലേക്ക്; ഇത് ഒരു ഡയറക്ടേഴ്സ് മൂവി; അസാധാരണ വിഷ്വലുകളൊരുക്കി ടിനു പാപ്പച്ചനും സംഘവും; ആന്റണി വർഗീസ് മലയാളം കാത്തിരുന്ന നായകൻ
എം മാധവദാസ്
സിനിമ ആന്ത്യന്തികമായി സംവിധായകന്റെ കലയാണെന്നാണ് പറയുക.ചില വിദേശ ചലച്ചിത്രമേളകളിലും നല്ല ചലച്ചിത്രത്തിനും നല്ല സംവിധായകനും രണ്ട് വാർഡുകൾപോലും കൊടുക്കാറില്ല.നല്ല സിനിമയെടുക്കുന്നയാൾ ഓട്ടോമറ്റിക്കായി നല്ല സംവിധായകനുമാവും.എന്നാൽ നമ്മുടെ നാട്ടിൽ അങ്ങനെയല്ല.ചലച്ചിത്രകാരന്റെ കൈയാപ്പുണ്ടെന്ന് പറയാൻ കഴിയുന്ന എത്ര ചിത്രങ്ങൾ നമുക്കുണ്ട്?വന്നുവന്ന് മോട്ടോർ മെക്കാനിക്കുകൾ വണ്ടി അസംബിൾ ചെയ്യുന്നപോലെ, ഓരോഭാഗങ്ങൾ ഒരോരുത്തരെ എൽപ്പിച്ച് മൊത്തം ഏകോപിപ്പിക്കേണ്ട ചുമതല മാത്രമായി സംവിധായകന്.
അതായത് മലയാളത്തിലെ ഡയറക്ടേഴ്സ് അനുനിമിഷം മരിച്ചുകൊണ്ടിരിക്കയാണെന്ന് ചുരുക്കം.ഇതിനിടയിലേക്കാണ് കൈയും വീശിക്കൊണ്ട്, കാഴ്ചയുടെ പുതിയ വ്യാകരണമൊരുക്കിക്കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി കടന്നുവരുന്നത്.അദ്ദേഹത്തിന്റെ ശിഷ്യനായ ടിനു പാപ്പച്ചൻ അങ്കമാലി ഡയറീസിന്റെ ടീമിനെവെച്ച് ഒരുക്കിയ ചിത്രം കണ്ടപ്പോൾ മനസ്സുപറഞ്ഞു.'ഇതാണ് ഡയറക്ടേഴ്സ് മൂവി'. ശിഷ്യൻ ആശാനെ കടത്തിവെട്ടുമെന്ന് ചുരുക്കം.
അതിഗംഭീരമായ വിഷ്വലുകളിലൂടെയുള്ള ഈ പടത്തിന്റെ മേക്കിങ്ങ് നിങ്ങളെ കൊതിപ്പിക്കും.അവതരണ മികവുകൊണ്ട് കൈയടിക്കപ്പെടുന്ന ചിത്രങ്ങൾ നമുക്ക് അപുർവമാണെല്ലോ. പ്രതിഭയുള്ള, കൈക്കുറ്റുപ്പാട് തീർത്ത ഒരാൾക്കെ ഇതുപോലൊന്ന് സംവിധാനിക്കാനാവൂ.
കൂട്ടത്തിൽ പറയട്ടെ, ഇതൊരു ബുജി മൂവിയുമല്ല.കാശുകൊടുത്ത് ടിക്കറ്റെടുക്കുന്ന പ്രേക്ഷകന്റെ ബുദ്ധിയെ വെല്ലുവിളിക്കുന്ന രംഗങ്ങളൊന്നും ഈ പടത്തിലില്ല.ബ്ളോക്ക് ബസ്റ്ററായ അങ്കമാലി ഡയറീസിലെ നായകൻ ആന്റണി വർഗീസിന്റെ അടക്കം കിടിലൻ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.അടുത്തകാലത്ത് മലയാളത്തിൽ വന്നിട്ടുള്ളിതിൽ പൗരുഷമുള്ള യുവ നടനാണ് ആന്റണി വർഗീസ്. പയ്യൻ കയറിവരും. വിനായകനും ചെമ്പൻവിനോദുമടക്കമുള്ള നടനനിരയും കത്തിക്കയറുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ മികച്ച ക്യാമറാനുള്ള പുരസ്കാരം നേടിയ ഗിരീഷ് ഗംഗാധരന്റെ ക്യാമറ ഇത്തവണയും അമ്പരപ്പിച്ചു. അതിലും പ്രകീർത്തിക്കപ്പെടേണ്ടത്, താരങ്ങളും കോടികളുടെ ബജറ്റുമില്ലാത്ത കൊച്ചുചിത്രങ്ങളും വൻതോതിൽ സ്വീകരിക്കപ്പെടുന്നുവെന്നതാണ്.നേരത്തെ 'സുഡാനി' സൃഷ്ടിച്ച തരംഗം മറക്കാനാവില്ല.
ഒരു ജയിൽ ചാട്ടക്കഥ
'സ്വാതന്ത്ര്യം അർധ രാത്രിയിൽ' എന്ന് കേൾക്കുമ്പോൾ ഓർമ്മവരിക, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഡൊമിനിക് ലാപിയറും ലാരി കോളിൻസും ചേർന്നെഴുതിയ ' ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന വിഖ്യാത പുസ്തകമാണ്. എന്നാൽ രാജ്യസ്വാതന്ത്ര്യമല്ല വ്യക്തി സ്വാതന്ത്ര്യമാണ് ഈ പടത്തിന്റെ തീം.കോട്ടയം സബ് ജയലിലെ ചില തടവുകാർ അതിസാഹസികമായി തടവറ പൊളിച്ച് രക്ഷപ്പെടുന്ന കഥ.
ഫിലിം ഫെസ്റ്റിവലിലൂടെയൊക്കെ നാം കണ്ട പല ചിത്രങ്ങളുമായും ഈ പടത്തിന് സാമ്യം തോനുന്നുണ്ട്.പക്ഷേ കോപ്പിയടിയല്ല എന്ന് ഉറപ്പിച്ച് പറയാനും കഴിയും.'എസ്കേപ് ഫ്രം അൽകട്രാസ്' എന്ന ചിത്രം ഉദാഹരണം.മലയാളത്തിൽതന്നെ സീസൺ,മോസയിലെ കുതിരമീനുകൾ,സപ്തമശ്രീ തസ്ക്കര തുടങ്ങിയ ചിത്രങ്ങളുമായി ഈ പടം ബന്ധുത്വം പുതുക്കുന്നു.
പക്ഷേ അവക്കൊന്നും കഴിയാത്ത രീതിയിൽ സ്വാതന്ത്ര്യം എന്ന ആശയത്തെയും തടവറയെയും കൂട്ടിക്കെട്ടി സംവിധായകന്റെ കുഴമറിച്ചിലാണ് ഈ പടത്തെ ശ്രദ്ധേയമാക്കുന്നത്.ജയിലുകളെപ്പോലും പലപ്പോഴും പൈങ്കിളിവത്ക്കരിച്ചും കാൽപ്പനികവത്ക്കരിച്ചുമാണ് മലയാള ചിത്രങ്ങൾ ഇറങ്ങാറ്.മനുഷ്യൻ ഏറ്റവും കൊതിക്കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കുന്ന ശൂന്യതയും മനുഷ്യത്വ ശോഷണവും എത്ര ഭീകരമാണെന്നും , എത്ര പരിഷ്ക്കരിച്ചാലും അടിസ്ഥാനപരമായി നമ്മുടെ തടവറകളുടെ സ്വഭാവം എന്താണെന്നും, ഈ ചിത്രം കാട്ടിത്തരുന്നുണ്ട്.സ്വാതന്ത്ര്യം തേടുന്ന മനുഷ്യൻ അതിനായി ഒരു പക്ഷേ എന്തും ചെയ്യുമെന്ന് വായിച്ചെടുക്കാം.
കോട്ടയത്തെ ഒരു ധനകാര്യസ്ഥാപനത്തിലെ മാനേജരായ ജേക്കബ് (ചിത്രത്തിൽ ആന്റണി വർഗീസ്) എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോവുന്നത്. ഒരു നല്ല കുടുംബത്തിൽ പിറന്നിട്ടും കുറ്റവാളിയായി ജയിലിലത്തെുന്ന ജേക്കബിന് എങ്ങനെയെങ്കിലും പുറത്ത് കടന്നേ മതിയാവൂ.അയാളെ കൊല്ലാനുള്ള ഒരു ടീം തന്നെ ജയിലേക്ക് വരുന്നുണ്ട്.പുറത്ത് അയാളുടെ പ്രണയിനിക്ക് ഭീഷണിയായി അതേ സംഘങ്ങളും.അതുകൊണ്ടുതന്നെ സഹതടവുകാരെ കൂട്ടിപ്പിടച്ച് ജയിൽചാട്ടത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ജേക്കബ്.
കേട്ടാൻ അത്രയൊന്നും പുതുമ തോന്നാത്ത ഈ പ്രമേയത്തിലാണ് സംവിധാകന്റെ ടേക്കിങ്ങ് മികവ് കിടക്കുന്നത്. ആദ്യാവസാനം ഉദ്വേഗം അനുഭവപ്പെടുന്ന വിധത്തിൽ, വ്യത്യസ്തമായ ആംഗിളുകളിലൂടെയും ഫെയിമിലൂടെയുമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും ഗംഭീരമായാണ് ഇവിടുത്തെ ജയിൽ ജീവിത ചിത്രീകരണം. കളർ ടോണാണ് ശ്രദ്ധേയം.മൊത്തത്തിലുള്ള ഡാർക്ക് ടോൺ ആണ് ഈ ചിത്രത്തിന്റെ സ്ഥായീഭാവം.
ഭൂരിഭാഗം രംഗങ്ങളും രാത്രിയിലാണുതാനും.അഡാർ മികവോടെയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരക്കുന്നത്.മഴയത്തുള്ള സംഘട്ടന രംഗങ്ങളൊക്കെ കണ്ടാൽ നാം ക്രിസ്റ്റഫർ നോളന്റെ ചിത്രമാണോ കാണുന്നത് എന്ന് ഓർത്തുപോവും.നായകൻ പതിനഞ്ചുപേരെ ഒറ്റയടിക്ക് പഞ്ഞിക്കിട്ട് അമ്മിഞ്ഞപ്പാൽവരെ കക്കിക്കുന്ന ആക്ഷനാണ് ഇപ്പോഴും നമ്മുടെ കൊമേർഷ്യൽ സിനിമക്ക് പ്രിയം.അവിടെയാണ് ടിനുപാപ്പച്ചനെപ്പോലുള്ളവരുടെ പ്രസക്തിയും.
കാഴ്ചയുടെ പുതിയ ലോകം സമ്മാനിക്കുമ്പോഴും എഴുത്തിന്റെ പരിമതികൾ ചിത്രത്തിൽ പ്രകടമാണ്.ജയിൽചാട്ടത്തിലേക്ക് മറ്റുതടവുകാരെകൂടി കൊണ്ടുവരുന്നതിനുള്ള കാരണം വ്യക്തമാക്കാൻ ചിത്രത്തിന് കഴിയുന്നില്ല.കഥാന്ത്യത്തിൽ പതിവ് മലയാള സിനിമതന്നെ.തിരക്കഥയിൽ അൽപ്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഗംഭീരമായ ചലച്ചിത്ര അനുഭവമായിരുന്നു ഈ പടം.
പക്ഷേ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുമുണ്ട്.ജയിൽപുള്ളികളെ ന്യായീകരിക്കാനോ സാധൂകരിക്കാനോ,നായകനെപ്പോലും ക്ളീനാക്കാനോ ഉള്ള, പൊതുബോധത്തിൽ അടിയുറച്ച ഇമേജ് ബിൽഡിങ്ങിന് ഈ പടം ശ്രമിക്കുന്നില്ല.ഒരോ കഥാപാത്രത്തിന്റെ ഡീറ്റേയിൽസിലേക്ക് കാമറ പോകുന്നുമില്ല.
ടൈപ്പായില്ലെങ്കിൽ ആന്റണി സൂപ്പറാവും
അങ്കമാലി ഡയറീസിലെപ്പോലെതന്നെ കാസ്റ്റിങ്ങാണ് ഈ പടത്തിന് ഏറ്റവും വലിയ മുതൽക്കൂട്ടായത്.മോശമായി എന്ന് പറയാൻ ഒരാൾപോലുമില്ല.അങ്കമാലി ഡയറീസ് കഴിഞ്ഞ് ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ആന്റണി വർഗീസ് അഭിനയിക്കുന്ന ഈ ചിത്രം, ഏറ്റവും കൂടുതൽ ഗുണം ചെയ്തത് അദ്ദേഹത്തിന് തന്നെയാണ്. എന്നാൽ അങ്കമാലിയിലെ വിൻസന്റ് പെപ്പെ എന്ന പ്രതിനായക സ്വഭാവമുള്ള നായകന്റെ അവശിഷ്ടങ്ങൾ ഈ കഥാപാത്രത്തിലും പ്രകടമാണ്.ടൈപ്പ് ആകുന്നതിന്റെ ദുസ്സൂചന കൂടിയാണെന്ന് ഇത് ആന്റണി തിരിച്ചറിയണം.മികച്ച കഥാപാത്ര തെരഞ്ഞെടുപ്പുകൾ ഉണ്ടാവുകയാണെങ്കിൽ, നിസ്സംശയം പറയാം മലയാള സിനിമ കാത്തിരിക്കുന്ന നടനാവും ആന്റണി.അദ്ദേഹത്തെ ശരീരഭാഷയാണ് ഏറ്റവും കൗതുകകരം.ഏറെക്കാലത്തിനുശേഷമാണ് പൗരുഷമുള്ള ഒരു യുവതാരത്തിന്റെ മുഖം സ്ക്രീനിൽ കാണുന്നത്.അൽപ്പം ഫെമിനൈൻ ടച്ചുള്ള നായകരാണ് പൊതുവെ നമുക്ക് ഉണ്ടാകാറുള്ളത്.ആന്റണിയുടെ കഥാപാത്രത്തിൻെ അനാട്ടമി അതിൽനിന്ന് ഭിന്നമാണ്.
വിനായകനും, ചെമ്പൻ വിനോദും, ടിറ്റോ വിൽസനും( അങ്കമാലി ഡയറീസിലെ യൂക്ളാമ്പി രാജൻ) മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു. വിനായകനെയും ചെമ്പൻ വിനോദിനെയും പ്രസന്റ് ചെയ്യുമ്പോൾ ഒരു സൂപ്പർതാരത്തിന് സമാനമായ കൈയടിയാണ് തീയേറ്ററിൽ ഉയരുന്നത്. ഇവരെക്കൂടാതെ 'അങ്കമാലി ഡയറീസി'ൽ അഭിനയിച്ച സിനോജ് അടക്കമുള്ള ഒട്ടുമിക്ക താരങ്ങളെയും ഈ ചിത്രത്തിൽ കാണാം. ബെറ്റി എന്ന നായികാകഥാപാത്രമായി പ്രത്യക്ഷപ്പെട്ട അശ്വതി മനോഹർ തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.പക്ഷേ നായികക്ക് ഈ പടത്തിൽ അധികമൊന്നും ചെയ്യാനില്ല.പക്ഷേ അഭിനേതാക്കളിൽ ആദിമധ്യാന്തം നിറഞ്ഞാടിയത് ഇടിവീരനായ ജയിലറായി എത്തുന്ന രാജേഷ് ശർമ്മയാണ്.ഇത് രാജേഷിന്റെ കരിയറിലെ ബ്രേക്ക് ആവട്ടെ.
പാട്ടും കാൽപ്പനികതയുമായി അധികം വെറുപ്പിക്കാത്തതിലും പ്രേക്ഷകർക്ക് നന്ദിയുണ്ട്.ജേക്സ് ബിജോയിലുടെ ഗാനം അത്രനന്നായി എന്ന് പറയാൻ കഴിയില്ല.എഡിറററായ ഷമീർമുഹമ്മദും,സംഘട്ടനം ചെയ്ത സുപ്രീം സുന്ദറും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. പക്ഷേ സാങ്കേതിക വിഭാഗത്തിലെ സൂപ്പർ സ്റ്റാർ ക്യാമറാൻ ഗിരീഷ് തന്നെയാണ്.നല്ളൊരു ഡയറക്ടർ അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ട്.വൈകാതെ ഗിരീഷ് സ്വന്തമായൊരു ചിത്രവുമായത്തെുമെന്നും പ്രതീക്ഷിക്കാം.
വാൽക്കഷ്ണം: ചിത്രം എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നതിനും ഉത്തമ ഉദാഹരണമാണ് ഈ പടം.ഇടിവെട്ട് ടീസറിന്റെ അകമ്പടിയോടെ അവധിക്കാലത്തിന്റെ തുടക്കത്തിൽ തന്നെയത്തെിയ പടത്തിന് തീയേറ്റുകളിലും വൻ തിരക്കാണ്.അങ്കമാലി ഡയറീസിന്റെ താരപരിവേഷം ചൂഷണം ചെയ്യ്ത് വലിച്ചുവാരി അഭിനയിക്കാതെ നല്ല കഥാപാത്രത്തിനായി ഒരു വർഷം കാത്തിരുന്ന ആന്റണി വർഗീസിന്റെ പ്രൊഫഷണൽ രീതിയും അഭിനന്ദിക്കപ്പെടേണ്ടതാണ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്