വാണിജ്യ വിജയം പക്ഷേ കലാപരമായി പരാജയം; ഇതൊരു ടിപ്പിക്കൽ സത്യൻ അന്തിക്കാട് സിനിമ; മഞ്ജുവിന് കൈയടി; ശരാശരിയിൽ ഒതുങ്ങി ലാലേട്ടൻ
എം മാധവദാസ്
സത്യം പറഞ്ഞാൽ മലയാള സിനിമയുടെ സുവർണകാലമാണിത്. വന്നുവന്നു ബോറടിയില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രം ഇറങ്ങിയാൽ മതി ജനം അത് വിജയിപ്പിച്ചോളും. (പ്രേക്ഷകർ ഇങ്ങനെയൊക്കെ സഹകരിച്ചിട്ടും ഈ വർഷം ഒരു ഹിറ്റുപോലും ഉണ്ടായില്ല എന്ന് മാത്രമല്ല, മുപ്പതോളം സിനിമകൾ പൊളിഞ്ഞ് പാളീസാവുകയും ചെയ്തു. അത്രയ്ക്ക് നിലവാരത്തകർച്ച മലയാള ചലച്ചിത്രലോകത്ത് വന്നുകഴിഞ്ഞെന്ന് ചുരുക്കം) ചിത്രം അല്പമെന്ന് നന്നായാൽ മതി പ്രേക്ഷകർ തീയറ്ററിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറുകയാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്, നമ്മുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട്, മോഹൻലാലിനെയും മഞ്ജുവാരിയരെയും മുഖ്യകഥാപാത്രങ്ങളാക്കിയെടുത്ത 'എന്നും എപ്പോഴും'.
അവധിക്കാലത്തെ കുടുംബപ്രേക്ഷകരെ മുന്നിൽ കണ്ടെന്നോണം, ടിപ്പിക്കൽ സത്യൻ ഫോർമാറ്റിലെടുത്ത സിനിമയാണിത്. ഒറ്റവാക്കിൽ പറഞ്ഞാൽ കണ്ടിരിക്കാവുന്ന, വിനോദത്തിനായിമാത്രം കാശുമുടക്കുന്ന പ്രേക്ഷകനോട് നീതിപുലർത്താൻ ശ്രമിക്കുന്ന പടമാണിത്. വാണിജ്യപരമായി നോക്കുമ്പോൾ ചിത്രം വിജയിച്ചുവെന്ന് ഉറപ്പിക്കാം.
മോഹൻലാലിന്റെയും മഞ്ജുവിന്റെയും താരപദവിയും, വൈഡ് റിലീസിങ്ങും, അവധിക്കാല തിരക്കും, ഉയർന്ന സാറ്റലൈറ്റ് തുകയും കൂട്ടുമ്പോൾ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കീശ കനക്കുമെന്ന് സംശയമില്ല. തീർച്ചയായും അത് ആശ്വാസകരവുമാണ്. പടങ്ങളുടെ കൂട്ടപ്പൊട്ടലിൽ മൾട്ടിപ്ളക്സുകളിൽവരെ ഷോ വെട്ടിക്കുറക്കുന്ന ഇക്കാലത്ത്, ചലച്ചിത്ര വ്യവസായത്തിന് കരുത്തുപകരാൻ ഇത്തരം വിജയങ്ങൾ വേണം. പക്ഷേ കലാപരമായി നോക്കുമ്പോഴോ. സത്യൻ അന്തിക്കാട് എന്ന മലയാളികളുടെ പ്രിയ സംവിധായകനോടുള്ള എല്ലാ ബഹുമാനവും മാറ്റിവച്ച് പറയട്ടെ തികച്ചും പരാജയമാണ് ഈ ചിത്രം!
കാതലില്ലാത്ത കഥയെ മറയ്ക്കാൻ താരങ്ങളുടെ കരിസ്മ
ഒരിക്കലും മാറ്റം ആഗ്രഹിക്കയോ, സ്വയം നവീകരിക്കപ്പെടുകയോ ചെയ്യാത്ത സംവിധായകനാണ് നമ്മുടെ അന്തിക്കാട്ടെ സത്യേട്ടൻ. വള്ളമൂന്നുകാരനും, കള്ളുചത്തെുകാരനും, നാടകസമിതിയുമൊക്കെയുള്ള ഒരു നാട്ടിൻപുറത്തിന്റെ കഥയാണ് സാധാരണ അദ്ദേഹം പറയാറ്. ഇത്തവണ ഗ്രാമം വിട്ടു നഗരം മാറ്റിപ്പിടിച്ചു എന്നൊരു പ്രത്യേകതയുണ്ട്. ബാക്കിയുള്ള ഫാമിലി ഡ്രാമയും സെന്റിമെൻസുമൊക്കെ അങ്ങനെ തന്നെ.ലൈറ്റ് കോമഡി ട്രാക്കിൽ, കാര്യമായി ബോറടിയൊന്നും ഇല്ലാതെ, അവസാനത്തെ എതാനും ചില സീനുകൾ ഒഴിച്ചാൽ ലാഗ് വരാതെ ചിത്രത്തെകൊണ്ടുപേകാനും, കുടുംബപ്രേക്ഷകർക്കിടയിൽ ഒരു ഫീൽഗുഡ് മൂഡ് ഉണ്ടാക്കിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ നൂറ്റൊന്നുതവണ ആവർത്തിക്കപ്പെട്ട, ആറിത്തണുത്ത പഴങ്കഞ്ഞിപോലുള്ള കഥയാണ് നടൻ കൂടിയായ രവീന്ദ്രൻ ഈ സിനിമക്കായി, എന്തോവലിയ സംഭവമെന്ന് വ്യാപകമായി പബ്ലിക്ക് റിലേഷൻ വർക്ക് നടത്തിയശേഷം പടച്ചുവിട്ടത്. ഈ ശരാശരി കഥയിൽനിന്ന് തിരക്കഥയും സംഭാഷണവും ഉണ്ടാക്കിയ രഞ്ജൻ പ്രമോദിനും കാര്യമായൊന്നും ചെയ്യാൻ പറ്റിയിട്ടില്ല. (എന്നാലും സന്തോഷം, പ്രതിഭാധനായ രഞ്ജൻ തിരച്ചുവന്നല്ലോ?). പക്ഷേ ഇവിടെയാണ് സത്യൻ അന്തിക്കാടിന്റെ കൈയടക്കം സമ്മതിക്കേണ്ടത്. ലൈറ്റ് കോമഡി ട്രാക്കിൽ, കാര്യമായി ബോറടിയൊന്നും ഇല്ലാതെ, അവസാനത്തെ എതാനും ചില സീനുകൾ ഒഴിച്ചാൽ ലാഗ് വരാതെ ചിത്രത്തെകൊണ്ടുപേകാനും, കുടുംബപ്രേക്ഷകർക്കിടയിൽ ഒരു ഫീൽഗുഡ് മൂഡ് ഉണ്ടാക്കിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഇനി ഈ ചിത്രത്തിന്റെ വൺലൈനിലേക്ക് കടക്കാം. കേരളത്തിലെ പ്രമുഖ വനിതാ മാസികയായ 'വനിതാരത്നത്തിന്റെ' സീനിയർ റിപ്പോർട്ടറാണ്, ജോലിയിൽ അലസനും സദാതെറ്റുവരുത്തുന്നവനും, എന്നാൽ പ്രതിഭാശാലിയും, (നായകൻ സൂപ്പർസ്റ്റാറാകുമ്പോൾ അങ്ങനെയല്ലാതെ വരില്ലല്ലോ). സർവോപരി ക്രോണിക്ക് ബാച്ചിലറുമായ വിനീത് എൻ. പിള്ള (മോഹൻലാൽ). ആ പേര് കൂട്ടിവായിച്ച് ചിലർ വിനീതൻ പിള്ളേയെന്ന് വിളിക്കുന്നത് അയാൾക്ക് ഇഷ്ടമല്ല. നഗരത്തിലെ ഒരു തിരക്കുപിടച്ച അഡ്വക്കേറ്റാണ് വിവാഹമോചിതയും മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മയുമായ, അല്പം ആക്റ്റീവിസ്റ്റ് സ്വഭാവമുള്ള ദീപ. നഗരത്തിലെ റോഡ് തകർന്നതിനെതിരെ ദീപ നടത്തിയ ഒരു പ്രതിഷേധം, പത്രത്തിൽ വന്ന് ഹിറ്റായതോടെ പെട്ടന്ന് അവർക്ക് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരുന്നു. അതുകൊണ്ടുതന്നെ ദീപയുമായി ഒരു അഭിമുഖം നടത്തി കവർ സ്റ്റോറിയാക്കാൻ 'വനിതാരത്നം' എഡിറ്റർ പിള്ളയെ ചുമതലപ്പെടുത്തുന്നു.
എന്നാൽ ഇത്തരം ഷോകളിലൊന്നും വിശ്വാസവും താൽപ്പര്യവുമില്ലാത്ത ദീപ അഭിമുഖത്തിന് വഴങ്ങുന്നില്ല. അതോടെ അവൾ, പിള്ളക്ക് ഒരു പ്രശ്നമാവുന്നു. ദീപയെ എങ്ങനെയെങ്കിലും 'വീഴ്ത്തി', തന്റെകാര്യം നടത്തുന്നതിനായുള്ള പിള്ളയുടെ ശ്രമവും അതുണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് പിന്നീടുള്ള സിനിമ. അവസാനം എന്താകുമെന്ന് എൽ.കെ.ജി കുട്ടികൾക്കുപോലും പ്രവചിക്കാനാവും!
ഇത്രയും കെട്ടുറപ്പില്ലാത്ത ഒരു കഥയുടെ മുകളിലാണ് കോടികൾ ഇൻവെസ്റ്റ് ചെയത് സിനിമയെടുക്കുന്നതെന്ന് ഓർക്കണം. പക്ഷേ ലാലും മഞ്ജുവും വർഷങ്ങൾക്കുശേഷം ഒന്നിക്കുന്ന കരിസ്മയിലും, ഇന്നസെന്റ് അടക്കമുള്ള താരങ്ങളുടെ സാന്നിധ്യവും മൂലം പെട്ടെന്ന് ഈ സ്റ്റെപ്പില്ലായ്മ പ്രേക്ഷകൻ മറന്നുപോവും.മാത്രമല്ല, മോഹൻലാലിന്റെയും സത്യൻ അന്തിക്കാടിന്റെയും മുൻകാല മികച്ച ചിത്രങ്ങളുടെ ഗൃഹാതുരത്വവും ഇതിൽ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഖൂർഖയുമായുള്ള മോഹൻലാലിന്റെ മുറിഹിന്ദി, 'ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനെ' ഓർമ്മിപ്പിക്കുന്നു.'അയാൾ കഥയെഴുതുകയാണ്' എന്ന ചിത്രത്തിൽ ലാൽ പറഞ്ഞ് ഹിറ്റാക്കിയ 'നമുക്ക് ചോയിച്ച്ചോയിച്ച് പോവാം' എന്ന വെള്ളമടി ഡയലോഗും ഇവിടെയും കാണാം. ഈ നൊസ്റ്റാൾജിയ അപ്പോൾ നമുക്ക് ഇഷ്ടപ്പെടുമെങ്കിലും തീയറ്റർ വിട്ട് പുറത്തിറങ്ങിയാൽ സങ്കടവും തോന്നും. ഇത്രയും നല്ല സിനിമയെടുത്ത ടീമാണെല്ലോ, ഈ രീതിയിൽ താഴോട്ട് പോവുന്നത് എന്നോർക്കുമ്പോൾ.
മുമ്പൊക്കെ സത്യൻ അന്തിക്കാടിന്റെ സിനിമയിൽ ഓർത്തുചിരിക്കാനുള്ള രംഗങ്ങൾ മാത്രമല്ല, ഹൃദയത്തിൽ തട്ടുന്ന നൊമ്പരങ്ങളും ഉണ്ടായിരുന്നു. പക്ഷേ ഈ സിനിമയിൽ പൊട്ടിച്ചിരിക്കാവുന്ന ഒരു രംഗമോ, ഈറനണിയിക്കുന്ന ഒരു ഭാഗമോ ഒരുക്കാൻ സംവിധായകന് ആയിട്ടില്ല. കൊണ്ടും കൊടുത്തും നീങ്ങിയ ലാൽശ്രീനിവാസൻ കോമഡികളായിരുന്നല്ലോ, സത്യേട്ടന്റെ മാസ്റ്റർ പീസ്. എന്നാൽ ഇവിടെ നോക്കുക. മോഹൻലാലിന്റെ കോമഡി കൗണ്ടർപാർട്ട് ന്യൂജൻ നടൻ ജേക്കബ് ഗ്രിഗറിയാണ്. പക്ഷേ ഗ്രിഗറിക്ക് സിനിമയിൽ യാതൊരു വ്യക്തിത്വവുമില്ല. ലാലിന്റെ കഥാപാത്രത്തിന് തോന്നുമ്പോൾ ചീത്ത പറയാനും ഇടക്കിടെ കുതിര കയറാനുമുള്ള ഒരു ഏറാന്മൂളി.രണ്ടുപേരും കട്ടയ്ക്ക്കട്ട നിൽക്കുമ്പോഴല്ലേ, കോമഡിയായാലും ആക്ഷനായാലും അത് നന്നാവുക.
ഹരമായി മഞ്ജു; ആവറേജിൽ ഒതുങ്ങി ലാൽ
തിരിച്ചുവരൽ ചിത്രമായ'ഹൗ ഓൾഡ് ആർ യൂ'വിലേതുപോലെ ഈ പടത്തിലും മഞ്ജു തകർക്കുന്നുണ്ട്. രണ്ടാംപകുതിയിൽ പലയിടത്തും സിനിമയെ രസച്ചരടുമുറിയാതെ കൊണ്ടുപോവുന്നത് ഈ അനുഗൃഹീത നടിയാണ്.വക്കീലായും, നർത്തകിയായും, അമ്മയായുമൊക്കെയുള്ള മഞ്ജുവിന്റെ വേഷപ്പകർച്ചകളാണ് ചിത്രത്തെ ഹൃദ്യമാക്കുന്നതും. എന്നാൽ മോഹൻലാലിൽ ഇപ്പോഴും 'ലാലിസത്തിന്റെ' ഹാങ്ങോവർ നിലനിൽക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. സാധാരണ ഇത്തരം വേഷങ്ങളിൽ തിമർക്കാറുള്ള അദ്ദേഹം അൽപം ക്ഷീണിതനായാണ് കാണുന്നത്. ഫിറ്റ്നസിൽ ഈയിടെയായി ലാൽ തീരെ ശ്രദ്ധിക്കുന്നില്ലെന്ന് തോനുന്നു. പല സീനുകളിലും ലാലിന്റെ അമിത വണ്ണവും, പ്രായവും കൃത്യമായി മനസ്സിലാവുന്നുണ്ട്. ശരീരം മൂലധനമായ ഒരു വിപണിയിൽ അതുതന്നെയാണ് ഒരു നടന്റെ സ്വത്തെന്ന് ലാലിനോട് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമൊന്നുമില്ലല്ലോ?
മോഹൻലാൽ-മഞ്ജു, മുൻകാല കോമ്പിനേഷൻ മനസ്സിലിട്ടാണ് സിനിമ കാണുന്നതെങ്കിൽ നിങ്ങൾ ശരിക്കും 'ശശി'യാവും. രണ്ടുപേർക്കും പ്രതിഭയും, യൗവനവും കത്തിനിൽക്കുന്ന കാലത്തുള്ള ആറാൻതമ്പുരാനിലെ കൗണ്ടർ ഡയലോഗുകളുടെ ഏഴയലത്ത് ഈ ചിത്രം മൊത്തം എത്തില്ല! പ്രിയദർശന്റെ'ആമയും മുയലിലുമൊക്കെ', പ്രേക്ഷകർക്കുനേരെ കോമഡികൊണ്ട് ഭീകരാക്രമണം നടത്തിയ ഇന്നസെന്റ് എംപി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇനിയൊരു അങ്കത്തിനുകൂടി ബാല്യമുണ്ടെന്ന് അദ്ദേഹം തെളിയിക്കുന്നു. വിദ്യാസാഗറിന്റെ സംഗീതവും ശരാശരി മാത്രം.
വാൽക്കഷ്ണം: സത്യൻ അന്തിക്കാടിനുള്ള ഒരു താക്കീതുകൂടി ഈ ചിത്രത്തിൽ അടങ്ങിയിട്ടുണ്ട്. എൺപതുകളിൽ സംവിധാനം തുടങ്ങിയവരിൽ മലയാളത്തിൽ ഇന്ന് പിടിച്ചുനിൽക്കുന്നത് ജോഷി, സത്യൻ അന്തിക്കാട് തുടങ്ങിയ എതാനും പേരാണ്. കാലംമാറുന്നതറിയാതെ പഴയ ഫോർമുലയിൽ കടിച്ചുതൂങ്ങിയതാണ് ഇതിൽ ഭൂരിഭാഗംപേരെയും ഔട്ടാക്കിച്ചത്. ഇനിയെങ്കിലും കളംമാറ്റി, സാഹചര്യത്തിനുസരിച്ച് മാറിയില്ലെങ്കിൽ സത്യനും വംശനാശ ഭീഷണിനേരിടുന്ന സംവിധായകരുടെ ലിസ്റ്റിൽ എത്താൻ സാധ്യതയുണ്ട്. അങ്ങനെയുണ്ടാവരുതേ എന്നാണ് നല്ല സിനിമയെ സ്നേഹിക്കുന്നവരുടെയും പ്രാർത്ഥനയെങ്കിലും!
- TODAY
- LAST WEEK
- LAST MONTH
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ അണിയറ നീക്കം
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- യുവതി ഗർഭിണിയാണെന്ന് യുവാവിന് അറിയാമായിരുന്നു; ഇരുവരും പിണങ്ങിയിട്ട് രണ്ട് മാസം; കുട്ടിയെ കൊന്നത് അമ്മയുടെ സ്വന്തം ബുദ്ധി; ഫ്ളാറ്റിൽ അവശയായി കണ്ട പെൺകുട്ടിയിൽ വനിതാ പൊലീസിന് തോന്നിയ സംശയം യഥാർത്ഥ്യമായി; ഡിഎൻഎ പരിശോധന നടത്തും; കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ പൊലീസ്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്