Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യമായി ലൈംഗിക പീഡനം നേരിട്ടത് ഏഴാം വയസിൽ; വീട്ടിലെ ജോലിക്കാരും ട്യൂഷൻ പഠിപ്പിച്ച പ്രായമുള്ള മനുഷ്യനും പ്ലേസ്‌കൂളിലെ ടീച്ചറിന്റെ ഭർത്താവും ചെറു പ്രായത്തിൽ ചൂഷണം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി മീര വാസുദേവ്

ആദ്യമായി ലൈംഗിക പീഡനം നേരിട്ടത് ഏഴാം വയസിൽ; വീട്ടിലെ ജോലിക്കാരും ട്യൂഷൻ പഠിപ്പിച്ച പ്രായമുള്ള മനുഷ്യനും പ്ലേസ്‌കൂളിലെ ടീച്ചറിന്റെ ഭർത്താവും ചെറു പ്രായത്തിൽ ചൂഷണം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി മീര വാസുദേവ്

തിരുവനന്തപുരം: ചെറുപ്പകാലത്ത് നേരിട്ട ലൈംഗിക പീഡനങ്ങൾ പിന്നീട് പലരും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ നിരയിൽ അവസാനം ചേർന്നിരിക്കുന്നത് ബ്ലെസിയുടെ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള മനസിൽ ഇടംപിടിച്ച മീര വാസുദേവ് എന്ന മുംബൈക്കാരി ആണ്. ഏഴാം വയസിലാണ് ആദ്യമായി പീഡനം ഏൽക്കേണ്ടിവന്നതെന്ന് മീര വെളിപ്പെടുത്തുന്നു. വീട്ടിലെ ജോലിക്കാർ, ട്യൂഷൻ പഠിപ്പിച്ച വളരെ പ്രായമുള്ള മനുഷ്യൻ, പ്ലേ സ്‌കൂളിലെ ടീച്ചറിന്റെ ഭർത്താവ് ഇങ്ങനെ പലരും ചെറുപ്രായത്തിൽ തന്നെ ചൂഷണം ചെയ്തിട്ടുണ്ടെന്നും മീര കൂട്ടിച്ചേർക്കുന്നു.

രാഷ്ട്രദീപിക സിനിമാ വാരിക അടുത്തലക്കം പ്രസിദ്ധീകരിക്കാൻ പോകുന്ന അഭിമുഖത്തിലാണ് മീര വാസുദേവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന ഒരു വെളിപ്പെടുത്തലുകളാണ് മീര നടത്തുന്നത്. പീഡനകാലമായിരുന്ന ആദ്യ വിവാഹത്തെക്കുറിച്ചും പിന്നീട് ജീവിതത്തിലേക്ക് കടന്നുവന്ന ജോണുമായുള്ള വേർപിരിയലുമൊക്കെ മീര പങ്കുവയ്ക്കുന്നു.

തന്റെ ചെറുപ്പകാലത്ത് താൻ നിരവധി തവണ ലൈംഗിക ചൂഷണത്തിനിരയായെന്നു പറഞ്ഞാണ് മീര ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.'' ഏഴാം വയസിലാണ് എനിക്ക് ആദ്യമായി ലൈംഗിക ചൂഷണം നേരിടേണ്ടി വന്നത്. വീട്ടിലെ ജോലിക്കാർ, ട്യൂഷൻ പഠിപ്പിച്ച വളരെ പ്രായമുള്ള മനുഷ്യൻ, പ്ലേ സ്‌കൂളിലെ ടീച്ചറിന്റെ ഭർത്താവ് ഇങ്ങനെ പലരും ചെറുപ്രായത്തിൽ തന്നെ എന്നെ ഇങ്ങനെ ചൂഷണം ചെയ്തിട്ടുണ്ട്'' മീര പറയുന്നു. ഇതൊന്നും താൻ മാതാപിതാക്കളോടു പറഞ്ഞിരുന്നില്ലെന്നും കുട്ടിയായതിനാൽ ഇത്തരം കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് തനിക്കറിയില്ലായിരുന്നെന്നും നടി പറഞ്ഞു.

തനിക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കുട്ടികൾക്കും മാതാപിതാക്കൾക്കും ലൈംഗിക വിദ്യഭ്യാസം അത്യവശ്യമാണെന്ന് താൻ പറയുന്നതെന്നും മീര വ്യക്തമാക്കുന്നു. താൻ ഡെക്കാൻ ക്രോണിക്കിളിൽ ചെയ്യുന്ന കോളത്തിൽ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം താൻ വിശദീകരിച്ചിട്ടുണ്ടെന്നും മീര പറഞ്ഞു.

2005ൽ നടന്ന ആദ്യ വിവാഹം ഇപ്പോഴും പേടി സ്വപ്നമായി അവശേഷിക്കുന്നുവെന്നും ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങൾക്കു ശേഷം പൊലീസ് സംരക്ഷണത്തിലാണ് താൻ അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും മീര പറയുന്നു. ആ ബന്ധം 2007ൽ അവസാനിച്ചു. കാമറാമാൻ അശോക് കുമാറിന്റെ മകനായ ആദ്യ ഭർത്താവ് മദ്യപാനിയും മാനസിക പ്രശ്നങ്ങളുള്ള ആളുമായിരുന്നു. ഒരു സിനിമാസെറ്റിൽ വച്ചാണ് അയാളെ പരിചയപ്പെടുന്നത്. അയാൾ ചെന്നൈയിലും മുംബൈയിലുമായതിനാൽ കൂടുതലൊന്നും അറിയില്ലായിരുന്നുവെന്നും മീര വെളിപ്പെടുത്തി.

''ആദ്യ വിവാഹബന്ധം അവസാനിച്ച് നാലു വർഷത്തിനു ശേഷമാണ് തൃശൂർ സ്വദേശി ജോണിനെ വിവാഹം കഴിച്ചത്. ഞങ്ങൾ പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. കുഞ്ഞിന്റെ കാര്യങ്ങൾ ഞങ്ങൾ ഒരുമിച്ചാണ് ശ്രദ്ധിക്കുന്നത്.'' മീര പറയുന്നു. പിന്നെ എന്തിനു പിരിഞ്ഞെന്ന ചോദ്യത്തിന് അതൊക്കെ മാദ്ധ്യമങ്ങളിൽ കൊടുത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനില്ലെന്നായിരുന്നു മീരയുടെ മറുപടി.

കരിയറിൽ പൂർണമായും ശ്രദ്ധിച്ചു മുമ്പോട്ടു പോകാനാണ് ഇനിയുള്ള തീരുമാനമെന്നു പറയുന്ന മീര ചക്കരമാവിൻ കൊമ്പത്ത് എന്ന സിനിമ അതിനു പറ്റിയ തുടക്കം നൽകുമെന്നും പ്രതീക്ഷിക്കുന്നു. സെലക്ടീവായി സിനിമകൾ ചെയ്യുന്നതിനൊപ്പം മലയാളത്തിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന മോഹം പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ് താൻ എന്നും മീര വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP