ആദ്യ പകുതിയിൽ ഇഴഞ്ഞു; പിന്നെ ത്രില്ലർ മൂഡിലേക്ക് മാറി; പ്രതിഭ വറ്റിയെന്ന് ഭയപ്പെട്ടിരുന്ന പ്രിയദർശനെയും മോഹൻലാലിനെയും മലയാളികൾക്ക് വീണ്ടും തിരിച്ചുകിട്ടിയിരിക്കുന്നു
മികച്ച കൂട്ട് കെട്ടിൽ നിന്നാണ് പല നല്ല കലാ സൃഷ്ടിയും നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പ്രിയദർശൻ മോഹൻലാൽ, ജോഷി മമ്മൂട്ടി, രാജസേനൻ ജയറാം തുടങ്ങിയവരുടെ ഒരുമിച്ച് കൂടലുകൾ മലയാളിക്ക് സമ്മാനിച്ചത് പുതിയൊരു അനുഭവവും ആവേശവുമായിരുന്നു. ആ പ്രതീക്ഷ
തന്നെയായിരുന്നു 'ഒപ്പം' കാണാൻ എന്നെ പ്രേരിപ്പിച്ചത്. എന്നാൽ പ്രതീക്ഷകളെ നിലനിർത്തിക്കൊണ്ടുള്ള ഒരു ആഖ്യാന അനുഭവം തന്നെയായിരുന്നു 'ഒപ്പം' പകർന്ന് നൽകിയത്. അന്ധനായ ഒരു സാധാരണക്കാരൻ (ജയരാമൻ) കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്നതും ആ കൊലയാളിയെ കണ്ടെത്താനുള്ള ജയരാമന്റെ ശ്രമവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യ പകുതി അൽപം ഇഴച്ചിലായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ ഒരു ത്രില്ലർ മൂഡിലേക്ക് കഥ മാറുന്നതോടെ സിനിമക്ക് വേഗത കൈവരുന്നുണ്ട്.
വൈറ്റ് പോയന്റ്സ്: ഒരിക്കലും വറ്റില്ലെന്ന് പറയപ്പെട്ട ഭാരത പുഴ വരെ ചില വേനലിൽ വറ്റിപ്പോയിട്ടുണ്ടെങ്കിലും പിന്നീട് അത് തന്റെ ജല സമ്പത്ത് തിരിച്ച് പിടിച്ചിട്ടുണ്ട്. പ്രിയദർശൻ എന്ന സംവിധായകൻ വർഷങ്ങളോളം ഒരു വറ്റലിന്റെ വക്കിലായിരുന്നു. പക്ഷെ 'ഒപ്പം' എന്ന സിനിമയിലൂടെ തന്റെ കഴിവൊന്നും അങ്ങനെ ഇല്ലാതാകില്ലെന്ന് അദ്ദേഹം തെളിയിച്ചു. സിനിമയിലെ ഓരോ ഫ്രയിമുകൾ മനോഹരമായിരുന്നു.(പ്രത്യേകിച്ച് മിന്നാമിനുങ്ങേ എന്ന ഗാന രംഗം, അപകടം രംഗം,) തന്റെ ആവിഷ്കാര പുതുമ കൊണ്ട് ഒരിക്കൽ കൂടി പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവർന്നെടുക്കാൻ പ്രിയ ദർശന് കഴിഞ്ഞു. പാളിച്ചകളില്ലാത്ത തിരക്കഥയും കയ്യൊതുക്കമുള്ള സംവിധാന മികവും പ്രേക്ഷകരെ ആസ്വാദനത്തിന്റെ ലഹരിയിലെത്തിച്ചു എന്ന് നിസ്സംശയം പറയാം.
ഗോവിന്ദ് വിജയന്റെ കഥാ നിർദ്ദേശം നല്ലതായിരുന്നു. അതിനനുസരിച്ചുള്ള തിരക്കഥ ഒരുക്കുന്നതിൽ പ്രിയദർശനും വിജയിച്ചപ്പോൾ ഒരു നല്ല ത്രില്ലർ മലയാളത്തിന് ലഭിച്ചു. അശ്ലീലവും ദ്വയാർത്ഥങ്ങളും ശകലം പോലുമില്ലാതെ ഒരു സിനിമ ഈ കാലത്തു കാണാൻ കഴിയുന്നത് അപൂർവമാണ്. അതിന് തിരക്കഥാകൃത്തിന് പ്രത്യേക നന്ദി പറയണം. മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ അത്യുജ്ജല പ്രകടനം തുടക്കം മുതൽ ഒടുക്കം വരെ പ്രകടമായിരുന്നു. അന്ധനായ കഥാ പാത്രമായി മോഹൻലാൽ ജീവിച്ചു. വഴുതി പോകുമായിരുന്ന ഒരു കഥാ പാത്രത്തെ തന്റെ അനുഭവപാഠം കൊണ്ടും പരിജ്ഞാനം കൊണ്ടും അദ്ദേഹം മികവുറ്റതാക്കി.
ഇന്റർവെൽ സമയത്തെ മോഹൻലാലിന്റെ ഒരു പ്രകടനമുണ്ട്; ഗന്ധം കൊണ്ട് കൊലയാളിയെ കണ്ട് പിടിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് മിന്നി മായുന്ന ഭാവ പ്രകടനങ്ങൾ! ഇന്ത്യയിലെ എല്ലാ താരങ്ങളും ഒരു തട്ടിലും മോഹൻലാൽ മറ്റൊരു തട്ടിലു മിരിക്കുക. എന്നിട്ട് തൂക്കി നോക്കുക. മാഹൻലാലിന്റെ തട്ട് താണ് തന്നെയിരിക്കും. അദ്ദേഹത്തിന് കംപ്ലീറ്റ് ആക്ടർ എന്നവിശേഷണം എങ്ങനെ വന്നു എന്നതിനുള്ള ഉത്തരം അപ്പോൾ കിട്ടും. ജയിലിൽ വച്ച് സാധാരണക്കാരൻ അമാനുഷനാകുന്ന രംഗത്ത് തിയേറ്ററിൽ കരഘോഷങ്ങളും
ആർപ്പു വിളികളുമായിരുന്നു. യുക്തിക്ക് നിലക്കാത്ത സീനായിരുന്നെങ്കിലും നിരപരാധിത്വം തെളിയിക്കാനുള്ള ഒരാളുടെ മാനാസികാവസ്ഥയുടെയും അന്ധനോടുള്ള സഹതാപത്തിന്റെയും പിൻബലത്തിൽ ഈ സീൻ മാസ് സീനായി മാറപ്പെടുകയും മോഹൻലാൽ തിര അഴിഞ്ഞാട്ടം കാഴ്ച വെക്കുകയും ചെയ്തു.
സമുദ്രക്കനിയുടെ വില്ലൻ വേഷത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നായകന് ഒത്ത പ്രതിയോഗി! മറ്റു താരങ്ങളായ നെടുമുടി വേണു, ഇന്നസെന്റ്, അനു ശ്രീ, മാമുക്കോയ, ഹരീഷ്, ചെമ്പൻ വിനോദ്, ഷാജോൺ, രഞ്ജി പണിക്കർ,വിമല, മണിക്കുട്ടൻ, എല്ലാവരും തങ്ങളുടെ വേഷങ്ങളോട് കൂറ് പുലർത്തി. മാമുക്കോയയും ഹരീഷും തമ്മിലുള്ള തമാശ രംഗങ്ങൾ തിയേറ്ററിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചത് പോലെയായിരുന്നു. മാമുക്കോയ ജീപ്പിൽ നിന്ന് പൊലീസുകാരനോട് ഹിമാറെ എന്ന് വിളിച്ചപ്പോൾ തിയേറ്റർ പൂരപ്പറമ്പായി.
പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു . കഥയുടെ സ്വാഭാവികതക്ക് പൊൻ തിളക്കമേകാൻ റോൺ ഇത്താണ് യോഹാന്റെ മ്യൂസിക്കിന് കഴിഞ്ഞു. പാട്ടുകളും സൂപ്പറായിരുന്നു. ശ്രീകുമാറിന്റെ ശബ്ദം മലയാളിക്ക് നഷ്ടമായ നൊസ്റ്റാൾജിയ തിരിച്ച് കൊണ്ട് വരാൻ സഹായിച്ചു. കൊറിയോഗ്രാഫി അടിപൊളിയായിരുന്നു. പഞ്ചാബി ഗാനത്തിന്റെ ചുവടുകൾ ഹൃദ്യമായിരുന്നു.
ബ്ലാക്ക് പോയന്റ്സ്: വളരെ മികച്ച ഫ്രയിമുകളായിരുന്നു ചിത്രത്തിലുടനീളം പ്രിയദർശൻ സൃഷ്ടിച്ചതെങ്കിലും ആ ഫ്രയിമുകളെ അതേ പോലെ ഒപ്പിയെടുക്കുന്നതിൽ ക്യാമറാമാൻ എൻ കെ ഇകാമ്പരൻ വിജയിച്ചില്ല. മൊത്തത്തിൽ ഒരു മങ്ങൽ ഫീൽ ചെയ്തു. പല ഷോട്ടുകളും വളരെ സൂപ്പറായിരുന്നുവെങ്കിലും ക്യാമറയിലെ മങ്ങൽ കല്ല് കടിയായി. (പാട്ട് സീൻ, ക്ളൈമാക്സിൽ അനു മോഹൻലാൽ സംസാരിക്കുന്ന സീൻ). അയ്യപ്പൻ നായരുടെ എഡിറ്റിങ് കുറ്റമില്ലാത്തതായിരുന്നുവെങ്കിലും ക്ളൈമാക്സിലെ ദൈർഘ്യം മടുപ്പു തോന്നിച്ചു. ആ ഭാഗം അൽപം കൂടി ചുരുക്കാമായിരുന്നു എന്ന് തോന്നി. ബിനീഷ് കോടിയേരിയുടെ അസ്ഥാനത്തുള്ള മാനറിസം (കൈവിട്ടടിക്കൽ) അരോചകമായി അനുഭവപ്പെട്ടു. അനുശ്രീ അവസാന ഭാഗത്ത് തോക്ക് കൊണ്ട് കാട്ടിക്കൂട്ടുന്ന കൊപ്രയങ്ങൾ അറു ബോറായിരുന്നു. ആ രംഗത്തിലെ കൃത്രിമത്വം അനുവിന്റെ മുഖത്ത് കുമിളകളായി പ്രത്യക്ഷപെട്ടു. ചെമ്പൻ വിനോദ് മാമുക്കോയ സംഭാഷണം പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിച്ചു. കാക്കക്കുയിലിലെ ജഗദീഷ് കൊച്ചിൻ ഹനീഫ താക്കോൽ സംഭാഷണങ്ങളുടെ മാതൃകയിലുള്ള സംഭാഷണങ്ങൾ അലോസരവും അരോചകവുമായിരുന്നു.
സ്വന്തമായി ആരെങ്കിലുമുണ്ടെങ്കിലേ ജീവിക്കാൻ ഒരു രസമുള്ളൂ. എന്ന് എഴുത്തുകാരൻ പറയുമ്പോൾ തന്നെ ആരുമില്ലാതാകുമ്പോഴും എല്ലാം നഷ്ട്ടപ്പെടുമ്പോഴും തളർന്നു പോകാതിരിക്കുന്നിടത്താണ് നമ്മളുടെ വിജയം എന്ന് ഓർമപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു. ഈ പോസിറ്റീവ് സന്ദേശത്തോടെയാണ് സിനിമക്ക് തിരശ്ശീല വീഴുന്നത്. അന്ധന്റെ നിസ്സഹായത മാത്രം കണ്ട് ശീലിച്ച മലയാള സിനിമയിൽ ഒരു അന്ധന്റെ പോരാട്ടവും വീരവും അമാനുഷികതയും എല്ലാം പാകത്തിന് കൂട്ടിക്കിച്ചേർക്കപ്പെട്ട 'ഒപ്പം' പ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റെടുത്ത് കാണാവുന്നതാണ്. നൂറിൽ (100) അറുപത്തിയെട്ട് (68) മാർക്ക് കൊടുക്കാം.
(സിനിമയെ കുറിച്ചുള്ള നിരീക്ഷണം ലേഖകന്റെത് മാത്രമാണ്)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍