Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി ലഹരി ഉപയോഗിച്ചിരുന്നോ? ചെറുപ്പക്കാരനെ പ്രചോദിപ്പിക്കുന്ന ചില സംഭവങ്ങൾ നടന്നുവോ? അബോധാവസ്ഥയിലായിരുന്ന നടിയുടെ രഹസ്യഭാഗ രംഗങ്ങൾ ചെറുപ്പക്കാരൻ മൊബൈലിൽ പകർത്തിയോ? ആലപ്പുഴയിലെ ആർക്കേഡിയ റിജെൻസിയിലെ വിവാദത്തിലെ പുതിയ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾ

നടി ലഹരി ഉപയോഗിച്ചിരുന്നോ? ചെറുപ്പക്കാരനെ പ്രചോദിപ്പിക്കുന്ന ചില സംഭവങ്ങൾ നടന്നുവോ? അബോധാവസ്ഥയിലായിരുന്ന നടിയുടെ രഹസ്യഭാഗ രംഗങ്ങൾ ചെറുപ്പക്കാരൻ മൊബൈലിൽ പകർത്തിയോ? ആലപ്പുഴയിലെ ആർക്കേഡിയ റിജെൻസിയിലെ വിവാദത്തിലെ പുതിയ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ പൾസർ സുനി ആക്രമിക്കപ്പെട്ടതിൽ പല തുറന്നെഴുത്തലുകളും മംഗളം സിനിമയിലൂടെ പല്ലിശ്ശേരിയെന്ന മാധ്യമ പ്രവർത്തകൻ നടത്തി. അത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇത് പല്ലിശേരിക്ക് ഭീഷണികളും ഉണ്ടാക്കി നൽകി. ഇപ്പോഴിതാ പുതിയ വിഷയത്തിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തുന്നു. ആലപ്പുഴയിലെ ഹോട്ടലിൽ നടി പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഉരുത്തിരിഞ്ഞതായി ആദ്യം വാർത്ത നൽകിയത് മറുനാടൻ മലയാളിയാണ്. എഫ് ഐ ആർ സഹിതമാണ് വാർത്ത നൽകിയ്. അതിൽ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകളാണ് പല്ലിശേരി പുതിയ ലക്കം മംഗളം സിനിമയിൽ നടത്തുന്നത്.

ആലപ്പുഴ ഹോട്ടൽ ജീവനക്കാരിൽ ഒരാൾ എന്നു പറഞ്ഞാണ് അവിടെ നടന്നുവെന്ന് പറയപ്പെടുന്ന പീഡനത്തിന്റെ കഥ പല്ലിശേരി പറയുന്നത്. താങ്കൾ എഴുതുന്നതുപോലെയല്ല കാര്യങ്ങൾ. അതിലും ഗുരുതരമായിരുന്നു. സംഭവം നടന്ന ദിസവം നടി ലഹരി ഉപയോഗിച്ചിരുന്നതായും മുറി പുറത്ത് നിന്ന് ലോക്ക് ചെയ്തിട്ടില്ലെന്നുമാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. നടിയുടെ മുറിയിലെക്ക് ആഹാര സാധനങ്ങളും മറ്റും കൊണ്ടു കൊടുത്തത് പ്രതിസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാരനാണ്. ചെറുപ്പക്കാരനെ പ്രചോദിപ്പിക്കുന്ന ചില സംഭവങ്ങൾ നടന്നിരുന്നു എന്നും അതു തെറ്റിദ്ധരിച്ചാണ് ചെറുപ്പക്കാരൻ ഇത്തരമൊരു പീഡനത്തിന് മുതിർന്നതു പോലും!-പല്ലിശേരി എഴുതുന്നു.

നടി അറിയാതെ തന്നെ പീഡനം നടന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അതെല്ലാം ഒതുക്കിത്തീർത്ത് ചെറിയ കുറ്റത്തിന് മഹസ്സർ തയ്യാറാക്കുകയായിരുന്നു. ചെറുപ്പക്കാരനെ ശരിക്കും ചോദ്യം ചെയ്താൽ മറച്ചുവച്ചിരിക്കുന്ന പല സത്യങ്ങളും വെളിച്ചത്തു വരും എന്നതാണ് ഞങ്ങൾക്കറിയാൻ കഴിഞ്ഞത്. സത്യാവസ്ഥ ശരിക്കും പറയാൻ കഴിയുന്നവർ ചെറുപ്പക്കാരനും നടിയുമാണ്. അവിടെ എന്തുതന്നെ സംഭവിച്ചിട്ടുണ്ടെങ്കിലും നടിയുടെ മൊഴി എന്തായാലും അതിനാണ് വില. അതുകൊണ്ട് ഇതൊക്കെ അന്വേഷിക്കേണ്ടത് പൊലീസുക്കാരുടെ ചുമതലയാണ്. സത്യം മറ്റൊന്നാണെങ്കിൽ ആ ചെറുപ്പക്കാരൻ തന്നെ പിന്നീട് പറയുമായിരിക്കും.

ഒരു സംശയം അബോധാവസ്ഥയിലായിരുന്ന നടിയുടെ രഹസ്യഭാഗ രംഗങ്ങൾ ചെറുപ്പക്കാരൻ മൊബൈലിൽ പകർത്തിയിട്ടില്ല എന്ന് ഉറച്ചു വിശ്വസിക്കാൻ കഴിയുമോ? കുറെ കഴിയുമ്പോൾ സോഷ്യൽ മീഡിയായിൽ വഴിതെറ്റി നീലനിറം വരാതിരിക്കട്ടെയെന്നും പല്ലിശേരി കുറിക്കുന്നു. മറുനാടൻ പുറത്തു കൊണ്ടുവന്ന വിഷയത്തിൽ അതി നിർണ്ണായകമായ വെളിപ്പെടുത്തലുകളാണ് പല്ലിശേരി നടത്തുന്നതെന്നതാണ് വ്യക്തമാകുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് സമാനമായ ചർച്ചകൾക്ക് വഴിയൊരുക്കുന്നതാണ് പുതിയ വെളിപ്പെടുത്തലും.

കൊച്ചിയിൽ വച്ച് യുവനടിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവം കേരളത്തെ ശരിക്കും ഞെട്ടിച്ചതായിരുന്നു. ഈ സംഭവത്തിന്റെ നടുക്കം മാറും മുമ്പ് മറ്റൊരു പ്രമുഖ നടിക്ക് നേരെയും പീഡനശ്രമം നടന്നുവെന്ന വാർത്ത പുറത്തുവന്നു. ആലപ്പുഴയിലെ ഹോട്ടലിൽ വച്ചാണ് പീഡന ശ്രമം നടന്നത്. ആലപ്പുഴയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷം രാത്രി ആലപ്പുഴ ആർക്കേഡിയ റിജെൻസിയിൽ തങ്ങുന്നതിനിടെയാണ് ഹോട്ടൽ ജീവനക്കാരൻ നടിയുടെ മുറിയിൽ കടന്നുകയറി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നായിരുന്നൂ പരാതി.

കാർഡ് ഉപയോഗിച്ച് തുറക്കുന്ന ഡിജിറ്റൽ പൂട്ടായിരുന്നു നടിയുടെ മുറിയുടേത്. ഈ കാർഡിന്റെ ഡൂപ്ലിക്കേറ്റുമായെത്തിയ ജീവനക്കാരൻ മുറി തുറന്ന്, ഉറക്കത്തിലായിരുന്ന നടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം നടി ബഹളം വച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ഇതേതുടർന്ന് മറ്റ് ജീവനക്കാരും, സിനിമ പ്രവർത്തകരും എത്തി ജീവനക്കാരനെ പിടികൂടുകയായിരുന്നു. സംഭവത്തെതുടർന്ന് നടി അഭിനയിക്കുയായിരുന്ന സിനിമയുടെ പ്രവർത്തകരും നടിയും രാത്രി തന്നെ റൂം വെക്കേറ്റ് ചെയ്ത് പോയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത.

സംഭവത്തെ കുറിച്ച് നടി പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. പീഡന ശ്രമം അടക്കമുള്ള വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ജീവനക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടനാട് സ്വദേശിയായ പ്രതിയെ റിമാന്റ് ചെയ്തു. മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലാണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP