Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ താമസിക്കുന്നത് സായികുമാറിനൊപ്പമല്ല; നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലാത്ത ആൾക്കൊപ്പം എങ്ങനെ താമസിക്കും? കുടുംബം തകർത്തത് താനെന്ന പ്രസന്ന കുമാരിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ല: ബിന്ദു പണിക്കർക്ക് പറയാനുള്ളത്

ഞാൻ താമസിക്കുന്നത് സായികുമാറിനൊപ്പമല്ല; നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലാത്ത ആൾക്കൊപ്പം എങ്ങനെ താമസിക്കും? കുടുംബം തകർത്തത് താനെന്ന പ്രസന്ന കുമാരിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ല: ബിന്ദു പണിക്കർക്ക് പറയാനുള്ളത്

തിരുവനന്തപുരം: സിനിമാനടൻ സായ്കുമാറും ഭാര്യ പ്രസന്നകുമാരിയും തമ്മിലുള്ള വിവാഹബന്ധം കോടതി കയറിയിട്ട് കുറച്ചു വർഷങ്ങളായി. ഏറ്റവും ഒടുവിൽ ഭാര്യയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് സായ്കുമാർ കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയപ്പോൾ വീണ്ടും താരദാമ്പത്യങ്ങളുടെ തകർച്ച ചർച്ചാവിഷയമായി. പരസ്പ്പരം ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ഇരുവരും കുടുംബകോടതിയെ സമീപിച്ചിരുന്നത്. ഇവർക്കിടയിലെ കുടുംബ വിഷയത്തിലേക്ക് മലയാളത്തിലെ മറ്റൊരു നടിയുടെ പേരും പറഞ്ഞു കേട്ടു. നടി ബിന്ദു പണിക്കരുടെ പേരാണ് സായ്കുമാറിന്റെ വിവാഹമോചന വാർത്തയുമായി ഉയർന്നുകേട്ടത്. സായ്കുമാറും ബിന്ദു പണിക്കരും തമ്മിലുള്ള അടുപ്പമാണ് തന്റെ കുടുംബത്തെ ശിഥിലമാക്കിയതെന്നാണ് കേസ് കോടതിയിലേക്ക് നീങ്ങിയ വേളയിൽ പ്രസന്നകുമാരി ആരോപിച്ചിരുന്നത്. ഇങ്ങനെ ആരോപണങ്ങൾ ഉയരുമ്പോൾ ബിന്ദു പണിക്കർ തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തി.

ബിന്ദു പണിക്കറുമായുള്ള സായികുമാറിന്റെ അടുപ്പമാണ് കുടുംബബന്ധം തകർത്തതെന്ന പ്രസന്ന കുമാരിയുടെ ആരോപണത്തോട് പ്രതികരിക്കാതെയാണ് ബിന്ദു പണിക്കർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. എന്നെ മനസ്സിലാക്കുന്നവർക്കും അടുപ്പമുള്ളവർക്കും എന്നെ അറിയാം. തെറ്റായ കാര്യത്തോട് പ്രതികരിക്കാനില്ലെന്നും ബിന്ദു പണിക്കർ പറഞ്ഞു. സായ്കുമാറിനൊപ്പമാണ് താമസിക്കുന്നതെന്ന വാർത്തകളെയും ബിന്ദു പണിക്കർ തള്ളിക്കളഞ്ഞു. നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ലാത്ത ആൾക്കൊപ്പം എങ്ങനെ താമസിക്കും. തന്റെയും സായികുമാറിന്റെയും മേൽവിലാസം രണ്ടാണെന്നും ബിന്ദു പണിക്കർ പറഞ്ഞു.

നേരത്തെ ബിന്ദു പണിക്കറുമായുള്ള സായികുമാറിന്റെ അടുപ്പമാണ് തന്റെ കുടുംബബന്ധം തകർത്തതെന്ന് പ്രസന്ന കുമാരി പറഞ്ഞിരുന്നു. കുടുംബത്തിൽ അല്ലറ ചില്ലറ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും ബിന്ദു പണിക്കർക്കൊപ്പം താമസിക്കാൻ തുടങ്ങിയതോടെയാണ് സായ്കുമാർ തന്നെ പൂർണമായും ഉപേക്ഷിച്ചതെന്ന് പ്രസന്നകുമാരി കോടതിയിൽ പറഞ്ഞു.

കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനായ സായ്കുമാർ നാടകവേദിയിൽ വച്ച് പ്രണയിച്ചാണ് പ്രസന്ന കുമാരിയെ വിവാഹം ചെയ്തത്. പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി. പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാർ അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ദാമ്പത്യത്തിൽ കലാരംഗത്ത് പ്രവർത്തിക്കുന്നവർ എന്ന രീതിയിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകളും പിഴവുകളുമാണ് ഏറ്റവും ഒടുവിൽ വിവാഹ മോചനത്തിന്റെ വക്കിലെത്തിയിരുന്നത്.

വിവാഹമോചന ഹർജ്ജി സമർപ്പിച്ച വേളയിൽ തന്നെ ഇരുവരും തമ്മിൽ പരസ്പ്പരം വാദമുഖങ്ങളുയർത്തി വിഴുപ്പലക്കൽ നടത്തുകയായിരുന്നു. അന്ന് ഭാര്യക്കെതിരെ രൂക്ഷമായ ആരോപണങ്ങളായിരുന്നു സായ്കുമാർ ഉന്നയിച്ചത്. പ്രസന്നയ്ക്ക് തന്നേക്കാൾ ആറ് വയസ്സ് കൂടുതലുണ്ടെന്നും ഇക്കാര്യം താൻ വിവാഹശേഷമാണ് അറിഞ്ഞതെന്നുമായിരുന്നു സായ്കുമാറിന്റെ വാദിച്ചത്. ഇങ്ങനെ പ്രായക്കൂടുതലിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങൾക്ക് ഒടുവിലാണ് ഇവർ കോടതിയിലേക്ക് നീങ്ങിയത്.

പിന്നീട് സിനിമാ നടനായശേഷം ഭാര്യയും ബന്ധുക്കളും ഷൂട്ടിങ് ലൊക്കേഷനുകളിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നുവെന്നൊക്കെ സായ്കുമാർ പരാതിയിൽ പറഞ്ഞിരുന്നത്. തന്റെ സമ്പാദ്യങ്ങളൊക്കെ ഭാര്യ സ്വന്തം പേരിലാക്കിയെന്നും സായ് ആരോപിച്ചു. 2008ൽ എറണാകുളത്ത് ഒരു ഹോട്ടലിൽ താമസിക്കുമ്പോൾ ഭാര്യയുടെ ബന്ധുക്കൾ തന്നിൽ പരസ്ത്രീബന്ധം ആരോപിച്ചെന്നും ഇതിന്റെ പേരിൽ അപമാനിച്ചുവെന്നും സായ്കുമാർ പറയുന്നു. തന്റെ ദുർമരണത്തിനായി വീട്ടിൽ ഭാര്യ ദുർമന്ത്രവാദം നടത്തിച്ചുവെന്നുമായിരുന്നു സായ്കുമാറിന്റെ മറ്റൊരു ആരോപണം.

ബിന്ദു പണിക്കരുമായുള്ള സായകുമാറിന്റെ അടുപ്പമാണ് തന്റെ കുടുംബം തകർത്തതെന്നാണ് പ്രസന്നയുടെ ആരോപണം. ഇക്കാര്യം ഇവർ കോടതിയിൽ ഉന്നയിക്കുകയും ചെയ്തു. വൈഷ്ണവി എന്ന ഏക മകളാണ് ദമ്പതികൾക്കുള്ളത്. വിവാഹ മോചനശേഷം മകൾ അമ്മയ്‌ക്കൊപ്പമാണ്. തനിക്കും മകൾക്കും ചെലവിനു കിട്ടണമെന്നാവശ്യപ്പെട്ട് പ്രസന്നകുമാരി നൽകിയ കേസിൽ 43,000 രൂപ പ്രതിമാസ ജീവനാംശം നൽകാൻ നേരത്തെ സായ്കുമാറിനോട് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ സായികുമാർ ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ തീർപ്പാകുന്നതുവരെ പ്രതിമാസം 33000 രൂപ നൽകാനായിരുന്നു കോടതി നിർദ്ദേശം. ഇതിനിടെയാണ് കുടുംബകോടതി വിവാഹമോചന ഹർജിതള്ളിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP