തട്ടിക്കൊണ്ടു പോകാൻ ആ പയ്യൻ സൂപ്പർ താരമൊന്നുമല്ലല്ലോ; വിവാദമുയർത്തിയതിലൂടെ അപമാനിക്കപ്പെട്ടതു രാജീവ് തന്നെ: 'നായകനെ' അടിച്ചുമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിന് സലിം കുമാറിന്റെ മറുപടി
മറ്റൊരു സംവിധായകന്റെ നായകനെ തട്ടിക്കൊണ്ടു പോകാൻ ആ നായകൻ മമ്മൂട്ടിയും മോഹൻലാലുമൊന്നും അല്ലല്ലോയെന്ന് നടൻ സലിംകുമാർ. ഭിന്നശേഷിയുള്ളവരെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമയെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളോടു പ്രതികരിക്കുകയായിരുന്നു സലിംകുമാർ.
ലോകത്തിലാദ്യമായി ഇത്തരം കുട്ടികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന സിനിമ സംവിധാനം ചെയ്ത് ഗിന്നസ് ബുക്കിൽ കയറാൻ പോവുകയാണെന്ന് നടനും ദേശീയ അവാർഡ് ജേതാവുമായ സലിംകുമാർ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇതിനെതിരേ രൂക്ഷ പ്രതികരണവുമായി സംവിധായകൻ രാജീവ് രംഗൻ രംഗത്തെത്തിയത്. മൂന്ന് വർഷമായി ഇത്തരമൊരു സിനിമയുടെ പ്രവർത്തനത്തിൽ ഏർപ്പെട്ട തന്നെ ഒതുക്കി പ്രശസ്തനാകാനുള്ള ശ്രമമാണ് സലിംകുമാറിന്റേതെന്ന് രാജീവ് രംഗൻ പറഞ്ഞിരുന്നു.
ഭിന്നശേഷിയുള്ളവരുടെ പ്രശ്നങ്ങൾ മുൻനിർത്തി സംവിധാനം ചെയ്യുന്ന 'മകൻ' എന്ന സിനിമയിലെ നായകൻ എൽദോ എന്ന വിദ്യാർത്ഥിയെ സലിംകുമാർ അദേഹത്തിന്റെ സിനിമയിൽ അഭിനയിപ്പിക്കാൻ വേണ്ടി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് രാജീവ് രംഗൻ 'മംഗളം' ഓൺലൈനുമായി നടത്തിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഈ ആരോപണത്തോടാണ് സലിംകുമാർ പ്രതികരിച്ചത്.
രാജീവ് രംഗന്റെ സിനിമയിൽ അഭിനയിക്കുന്ന 'എൽദോ' എന്ന പയ്യനെ നേരിട്ട് കണ്ടിട്ടില്ല. അവനെ തട്ടിയെടുക്കാനുള്ള ശ്രമവും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അങ്ങിനെ തട്ടിയെടുക്കാനൊക്കെ ശ്രമിക്കണമെങ്കിൽ ആ നായകൻ മമ്മൂട്ടിയും ലാലും അടക്കമുള്ള ഏതെങ്കിലും സൂപ്പർസ്റ്റാർ ആയിരിക്കണം. എൽദോ അങ്ങിനെയുള്ള നടനൊന്നുമല്ലല്ലോ എന്നു സലിംകുമാർ മംഗളത്തോടു പറഞ്ഞു.
രാജീവ് രംഗൻ എത്ര സിനിമകൾ ഇതിനകം സംവിധാനം ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കണം. മലയാള സിനിമയ്ക്ക് അയാൾ എന്തു സംഭാവനയാണ് നൽകിയിട്ടുള്ളതെന്നും പരിശോധിക്കേണ്ടതുണ്ട്. രാജീവ് രംഗന്റെ സിനിമയിൽ നായകനായി അഭിനയിക്കുന്ന വിദ്യാർത്ഥിയാരാണെന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ എൽദോ എന്ന പയ്യനെ കുറിച്ച് എന്നോട് പറയുന്നത് നാദിർഷയാണ്. ആദർശ് സ്കൂളിൽ മികച്ച രീതിയിൽ അഭിനയശേഷി പ്രകടിപ്പിക്കുന്ന ഒരു കുട്ടിയുണ്ടെന്നും ഭിന്നശേഷിയുള്ളവരുടെ പ്രശ്നങ്ങൾ അനാവരണം ചെയ്യുന്ന എന്റെ സിനിമയിൽ അഭിനയിപ്പിക്കാൻ സാധിച്ചേക്കുമോയെന്നും നാദിർഷാ ചോദിക്കുകയായിരുന്നു.
ഈ സ്കൂളിലെ ടീച്ചറുടെ നമ്പർ എനിക്ക് നാദിർഷാ തരികയും ചെയ്തു. ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ എൽദോയുടെ പിതാവിന്റെ നമ്പർ തരികയാണ് ടീച്ചർ ചെയ്തത്. ഇതേതുടർന്ന് ഞാൻ എൽദോയുടെ അച്ഛനേയും ഫോണിൽ വിളിച്ചു സംസാരിച്ചു. അവർക്ക് എൽദോയെ എന്റെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇതിനായി രാജീവ് രംഗനോട് ഞാൻ ചോദിച്ച് സമ്മതം വാങ്ങിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അതെന്റെ പണിയല്ലെന്നും അതൊന്നും നടക്കില്ലെന്നും ഞാനും പറഞ്ഞു.-സലിം കുമാർ പറഞ്ഞു.
''ഞാൻ ഒരിക്കൽപ്പോലും ഈ എൽദോ എന്ന പയ്യനെ നേരിട്ട് കണ്ടിട്ടില്ല. അവന്റെ അച്ഛനമ്മമാരേയും കണ്ടിട്ടില്ല. ഫോണിലൂടെ മാത്രമാണ് അവരുമായി സംസാരിച്ചത്. മാത്രമല്ല, എൽദോ എന്റെ സിനിമയിൽ അഭിനയിക്കാൻ വന്നിരുന്നെങ്കിൽ തന്നെ നായകവേഷമൊന്നും നൽകാൻ സാധിക്കില്ലായിരുന്നു. എന്റെ സിനിമയിൽ നായകനും നായികയുമൊക്കെ നേരത്തെ തന്നെ റെഡിയായി കഴിഞ്ഞിരുന്നു. എന്തെങ്കിലുമൊരു വേഷം നൽകുമായിരുന്നുവെന്ന് മാത്രം. അങ്ങിനെ ഒരു വേഷം ചെയ്യുമ്പോൾ എൽദോ ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു ചെയ്യുക. ആ ഒരവസരമാണ് അവന് നഷ്ടമായത്. അതിനുള്ള വിഷമം അവനും അവന്റെ മാതാപിതാക്കൾക്കുമുണ്ട്. അവരത് എന്നോട് പങ്കുവച്ചിട്ടുമുണ്ട്.
പണമില്ലാത്തതുകൊണ്ട് രാജീവ് രംഗനു സിനിമ പൂർത്തീകരിക്കാൻ സാധിക്കാത്തത് എന്റെ കുറ്റമാണോ...? എന്റെ സിനിമ രണ്ട് മണിക്കൂറാണ്. പൂർണ്ണമായും എന്റെർടെയ്മെന്റ് തന്നെയാകും കമ്പാർട്ട്മെന്റ്. സുരേഷ്ഗോപിയും കലാഭവൻ ഷാജോണുമൊക്കെ അഭിനയിക്കുന്നുണ്ട്. എൽദോ അഭിനയിച്ചിരുന്നെങ്കിൽ അതവന് മികച്ച അവസരമാകുമായിരുന്നുവെന്നതിൽ സംശയമില്ല. അവനെ പോലുള്ള ഒരു പയ്യന് ഒന്നിനുപിറകെ മറ്റൊന്നായി കൈനിറയെ അവസരങ്ങൾ ലഭിക്കുമെന്നൊന്നും സങ്കൽപ്പിക്കാനാവില്ല. ഒന്നോ രണ്ടോ സിനിമകൾ കിട്ടിയേക്കും. അതുകൊണ്ട് തന്നെ കിട്ടിയ അവസരം മുതലാക്കുകയായിരുന്നു വേണ്ടത്. അതിന് രാജീവ് രംഗൻ സമ്മതിച്ചില്ല. അതിന്റെ നഷ്ടം ആ പയ്യനും കുടുംബത്തിനും തന്നെയാണ്. കിട്ടുന്ന സാഹചര്യത്തിൽ പരമാവധി സിനിമകളിൽ അഭിനയിപ്പിക്കാനല്ലേ നോക്കേണ്ടത്...?
ഭിന്നശേഷിയുള്ളവരുടെ കാര്യത്തിൽ എനിക്ക് കൂടുതൽ താൽപ്പര്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു വിഷയവുമായി ബന്ധപ്പെട്ട് ഞാൻ സിനിമ ചെയ്യാൻ തയ്യാറായതും. രാജീവ് രംഗൻ എന്റെ സുഹൃത്തൊന്നുമല്ല. അയാളുമായി കൂടുതൽ പരിചയവുമില്ല. എന്നാൽ അയാൾക്ക് അവസരമുണ്ടാക്കികൊടുക്കാൻ ഞാനും ശ്രമിച്ചിട്ടുണ്ട്. 'ചാർ സൗ ബീസ്' എന്ന സിനിമ രാജീവ് രംഗനായിരുന്നു സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ ആദ്യ ദിവസംകൊണ്ടുതന്നെ അയാൾക്ക് സംവിധാനം അറിയില്ലെന്നും പറഞ്ഞ് നിർമ്മാതാവ് മാറ്റി. അയാളെ മാറ്റരുതെന്നും സംവിധാനം ചെയ്യാൻ ഒരവസരം നൽകണമെന്നുമൊക്കെ ഞാനും വാദിച്ചുനോക്കി. എന്നാൽ ഒന്നും അറിയാത്ത ഒരാളെ എങ്ങിനെ സംവിധാനം ഏൽപ്പിക്കുമെന്ന ചോദ്യത്തിന് എനിക്കുത്തരമുണ്ടായില്ല.''- സലിം കുമാർ പറഞ്ഞു.
ഇപ്പോൾ വിവാദവുമായി രംഗത്ത്വന്നതോടെ രാജീവ്രംഗൻ തന്നെയാണ് സ്വയം അപമാനിക്കപ്പെട്ടതെന്നും സലിം കുമാർ പറഞ്ഞു. അയാൾ സിനിമയിലേക്ക് ആളെ എടുക്കുന്നതിനായി 350 രൂപ വീതം ഫീസ് വാങ്ങി തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്നത് ഞാനല്ല; തട്ടിപ്പിന് ഇരയായവർ തന്നെയാണ് ഇതേകുറിച്ച് പോസ്റ്റിട്ടത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ചായിരുന്നുവത്രെ ഇയാൾ സിനിമാ മോഹവുമായി എത്തിയവരിൽനിന്ന് 350 രൂപാ വീതം പിരിച്ചത്. ഇതൊക്കെ ഇപ്പോഴാണ് പുറത്ത്വരുന്നത്. അയാൾ അനാവശ്യ വിവാദമുണ്ടാക്കിയതാണ് ഇത്തരം കാര്യങ്ങൾ തട്ടിപ്പിന് ഇരയാവരുടെ പോസ്റ്റിലൂടെ പുറത്ത്വരുന്നതിന് ഇടയാക്കിയതെന്നും സലിംകുമാർ മംഗളത്തോടു പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍