` ജയൻ എനിക്ക് സഹോദര തുല്യനായിരുന്നു ` ; ആദ്യ സിനിമയിൽ തന്നെ തുണികുറഞ്ഞു, അവളുടെ രാവുകളിൽ അശ്ലീലമുണ്ടാകുമെന്ന് ഐ വി ശശി നേരത്തെ പറഞ്ഞു; നഴ്സാകാൻ ആഗ്രഹിച്ചതും ഡാൻസറായി വന്ന് നായികയായതിനെക്കുറിച്ചും നടി സീമയ്ക്ക് പറയാനുള്ളത്
മലയാല സിനിമാ രംഗത്ത് ഗ്രാമർ വേഷങ്ങളും ശക്തമായ സ്ത്രീ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് കൈയടി നേടിയ നടിയാണ് സീമ. 1978ൽ ആദ്യചിത്രമായ അവളുടെ രാവുകൾ മുതൽ മലയാളികൾ നെഞ്ചിലേറ്റിയ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് അവർ. സ്ത്രീകൾ സിനിമയിൽ എത്തുന്നത് പോലും ശരിയായ രീതിയിൽ കാണാൻ കഴിയാതിരുന്ന ഒരു സമൂഹത്തിന്റെ മുന്നിലേക്കാണ് കൗമാര പ്രായത്തിൽ തന്നെ ഗ്ലാമർ വേഷവുമായി അവർ സിനിമയിലേക്കെത്തിയത്.എൺപതുകളിലെ തിരക്കേറിയ മലയാളചലച്ചിത്ര നടിയായിരുന്ന സീമ സിനിമയിൽ വരുന്നതിന് മുമ്പ് ഒരു നർത്തകിയായി അറിയപ്പെട്ടിരുന്നു. സീമയുടെ അഭിനയചര്യയിലെ വഴിത്തിരിവായ ചലച്ചിത്രം അവളുടെ രാവുകൾ ആയിരുന്നു. പിന്നീട് ജയനോടൊപ്പവും മമ്മൂട്ടിക്കൊപ്പവും നിരവധി സിനിമകളിൽ താരജോടിയായി അഭിനയിച്ചിട്ടുണ്ട്.
അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെ 1978 ലാണ് സീമ മലയാള സിനിമയിൽ പരിചിതയാകുന്നത്. അഭിനയിക്കാൻ ഒട്ടും താത്പര്യമില്ലാതിരുന്നിട്ടും അഭിനയിച്ചു.. മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ഐവി ശശിയെ വിവാഹം കഴിച്ചു.. ഇപ്പോഴും അഭിനയം തുടരുന്നു.എന്നാൽ അവളുടെ രാവുകളല്ല സീമയുടെ ആദ്യ ചിത്രം. തന്റെ ആദ്യ ചിത്രത്തെ കുറിച്ചും, സിനിമയിലെത്തിയപ്പോൾ ശാന്തി സീമയായതും, അവളുടെ രാവുകൾ ചെയ്ത അനുഭവത്തെ കുറിച്ചുമൊക്കെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സീമ സംസാരിക്കുകയുണ്ടായി.
എത്ര സിനിമകൾ അഭിനയിച്ചു കാണും..?
സത്യത്തിൽ എനിക്കറിയില്ല, ഞാനിതുവരെ എത്ര സിനിമകളിൽ അഭിനയിച്ചു എന്ന്. എണ്ണി നോക്കാറില്ല. എനിക്ക് ലഭിച്ച എല്ലാ നല്ല കഥാപാത്രങ്ങളെയും ഉത്തരവാദിത്വത്തോടെ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ആ കഥാപാത്രങ്ങളൊക്കെയാണ് എന്റെ ജീവിതത്തെ ഇതുപോലെയൊക്കെ ആക്കി തീർത്തത്.ശാന്തി എന്നാണ് സീമയുടെ യഥാർത്ഥ പേര്. ഒരു നഴ്സാകണം എന്നായിരുന്നു ശാന്തി എന്ന സീമയുടെ ആഗ്രഹം. 'ഡാൻസ് ചെയ്യാൻ എനിക്കൊരുപാട് ഇഷ്ടമായിരുന്നു, പക്ഷെ ഒരു നഴ്സാകാനായിരുന്നു ആഗ്രഹം. എന്റെ അമ്മ ആശുപത്രിയിൽ ഉള്ളപ്പോൾ നഴ്സുമാർ അമ്മയെ പരിചരിക്കുന്നതൊക്കെ കണ്ടപ്പോഴാണ് നഴ്സാവാൻ മോഹം തോന്നിയത്. സ്കൂട്ടർ ഓടിക്കുന്ന ആളെ വിവാഹം കഴിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം.. പക്ഷെ എനിക്ക് കിട്ടിയത് കാറോടിക്കുന്ന ആളെയാണ്..'
ഡാൻസറായി തുടക്കം
ആദ്യ ചിത്രം എകെ ചോപ്രയ്ക്കൊപ്പം ഡാൻസ് കൊറിയോഗ്രാഫറായിട്ടാണ് ഞാൻ കരിയർ ആരംഭിച്ചത്. അപ്പോഴൊക്കെ പലരും എന്നെ സിനിമയിൽ അഭിനയിക്കാൻ വിളിക്കുമായിരുന്നു. പക്ഷെ അന്നൊന്നും എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അഭിനയം ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞു. പക്ഷെ സംവിധായകൻ ലിസ ബേബി വിളിച്ചപ്പോൾ ഞാൻ സമ്മതിച്ചത് എന്തിനാണെന്നറിയില്ല. അഭിനയിക്കണം എന്ന് ലിസ പറഞ്ഞു.. അഭിനയിക്കുന്നതിനോട് അമ്മയ്ക്കും താത്പര്യക്കുറവ് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് നിഴലെ നീ സാക്ഷി എന്ന ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്.. ആ സിനിമ റിലീസായിട്ടില്ല.
ശാന്തി സീമയായതിന് പിന്നിൽ
നിഴലെ നീ സാക്ഷി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് കാറിൽ യാത്ര ചെയ്യുകയാണ്. എനിക്കൊപ്പം മല്ലികയും ഫിലോമിനയും ശ്രീലതയും നടൻ വിജയനും ഉണ്ട്. കാറിലിരുന്ന് സംസാരിക്കുമ്പോഴെല്ലാം വിജയൻ എന്നെ സീമ എന്നാണ് സംബോധന ചെയ്തത്. എന്താണ് അങ്ങനെ എന്ന് മല്ലിക ചോദിച്ചപ്പോൾ, സീമ എന്നാൽ 'അതിര്' എന്നാണ് അർത്ഥം എന്ന് പറഞ്ഞു. സെറ്റിലെത്തിയപ്പോൾ പേര് മാറ്റിയ കാര്യം ലിസ ബേബിയോട് വിജയൻ പറഞ്ഞു. പിന്നീട് ന്യൂമറോളജി നോക്കിയ ശേഷം ലിസ ബേബി വന്ന് പറഞ്ഞു, 'ശാന്തി സീമ എന്ന പേര് നിനക്ക് കീർത്തി നൽകും, അടുത്തുള്ള ദുർഗ്ഗ ക്ഷേത്രത്തിൽ പോയി ഒരു അർച്ചന നടത്തൂ' എന്ന്. ഞാനത് ചെയ്തു.. ഒരു പേര് മാറ്റുന്നതുകൊണ്ട് എന്തുണ്ടാവും എന്നെനിക്കറിയില്ലായിരുന്നു.
അവളുടെ രാവുകൾ ഐവി ശശി തന്നെ പറഞ്ഞിട്ടുണ്ട്, പല നായികമാരെയും പരിഗണിച്ച് ഒഴിവാക്കിയ ശേഷമാണ് 1978 ൽ റിലീസ് ചെയ്ത അവളുടെ രാവുകൾ എന്ന ചിത്രത്തിലെ രാജിയായി സീമയെ കണ്ടെത്തിയത് എന്ന്. എന്തായിരുന്നു അവളുടെ രാവുകൾ തിരഞ്ഞെടുക്കാൻ കാരണം എന്ന് ചോദിച്ചപ്പോൾ സീമ പറഞ്ഞു, 'സത്യം പറഞ്ഞാൽ ആ കഥാപാത്രം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. വളരെ ചെറിയ പ്രായമാണ് എനിക്കന്ന്. ഞാൻ പൂർണമായും ശശിയേട്ടനെ വിശ്വസിച്ചു.
ഞാനാണ് ചിത്രത്തിലെ നായിക എന്ന് ശശിയേട്ടൻ പറഞ്ഞു, ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാനും ആവശ്യപ്പെട്ടു. ഇത് പുറത്ത് വരുന്നത് അല്പം അശ്ലീലമായിട്ടായിരിക്കും എന്നും അതേ കുറിച്ച് ബോധമുണ്ടാകണം എന്നും ശശിയേട്ടൻ പറഞ്ഞിരുന്നു. ആ പ്രായത്തിലും എന്നെ സംബന്ധിച്ച് രാജി ഒരു കഥാപാത്രം മാത്രമാണ്, ഒരു മനസാക്ഷിക്കുത്തുമില്ലാത്ത കഥാപാത്രം. ഇപ്പോഴും ആ കഥാപാത്രത്തെ കുറിച്ച് ആളുകൾ എന്നോട് സംസാരിക്കുന്നതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. ഞാനെന്താണോ എന്നെ അതാക്കയത് ശശിയേട്ടനാണ്'
ധാരാളം അവസരങ്ങൾ വന്നു അവളുടെ രാവുകൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ എനിക്ക് മലയാള സിനിമയുടെ മുഴുവൻ ശ്രദ്ധയും ലഭിച്ചു. കരുത്തുറ്റ കഥാപാത്രങ്ങൾ അതിന് ശേഷം എന്നെ തേടി വന്നു. ഇന്നല്ലെങ്കിൽ നാളെ, അനുഭവം, അങ്ങാടി, ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് തുടങ്ങിയ ചിത്രങ്ങൾ അതിൽ ചിലതാണ്. എംടി വാസുദേവൻ നായർ, ടി ദാമോദരൻ മാസ്റ്റർ തുടങ്ങിയവരുടെ സിനിമകളിൽ പ്രവൃത്തിക്കാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.
ജയനെ കുറിച്ച്
എനിക്ക് സഹോദര തുല്യനാണ് ജയൻ. നല്ലൊരു കോ-സ്റ്റാറും മനുഷ്യനുമാണ്. എന്റെ അടുക്കളയിൽ വന്ന് ഒരു കപ്പ് ചായ ഉണ്ടാക്കി താ എന്ന് പറയുന്നത്ര അധികാരവും അടുപ്പവുമുണ്ട്. എന്നെ ഒരു കൊച്ചു കുട്ടിയെ പോലെയാണ് ജയൻ എന്നും കണ്ടിരുന്നത്. എന്നാൽ അതേ സമയം ശശിയേട്ടന്റെ ഭാര്യയാണ് എന്ന ബഹുമാനവും എനിക്ക് നൽകുമായിരുന്നു- സീമ പറഞ്ഞു.
സർ സിപി എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ സീമ അഭിനയിച്ചത്. എന്തായിരുന്നു ആ സിനിമ തിരഞ്ഞെടുക്കാൻ കാരണം എന്ന് ചോദിച്ചപ്പോൾ സീമ പറഞ്ഞു, 'സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ എനിക്കൊരു നിബന്ധനകളും ഇല്ല. സംവിധായകൻ വിളിച്ചു, ഞാൻ ചെയ്തു. എന്നെക്കാൾ നന്നായി, എനിക്കെന്ത് ചെയ്യാൻ കഴിയും എന്ന് സംവിധായകർക്കറിയാം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ'
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍