ആദ്യമായി റിയാലിറ്റിഷോയിലെത്തിയപ്പോൾ ഞാൻ അണിഞ്ഞിരുന്നത് 350 രൂപയുടെ ചുരിദാറാണ്; അത് ഇപ്പോഴും ഞാൻ ഓർമയ്ക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്; അന്ന് 120 രൂപയുടെ ചെരുപ്പാണ് വീട്ടിൽ വാങ്ങിത്തരുന്നത്; അത് പൊട്ടിയാലും വീണ്ടും അത് തന്നെയായിരിക്കും വാങ്ങിത്തരുക'; റിയിലിറ്റി ഷോയിലുടെ വെള്ളിത്തിരയിലെത്തിയ അനുഭവങ്ങൾ വെളിപ്പെടുത്തി അനുശ്രീ
മറുനാടൻ ഡെസ്ക്
ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലെത്തിയ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുശ്രി. തന്റെ സിനിമകൾ മലയാള പ്രക്ഷകർ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തിട്ടുള്ളത്. മറ്റ് അഭിനേതാക്കലിൽ നിന്നും വ്യത്യസ്ത പുലർത്തുന്ന അനുശ്രി സിമ്പിളാണ്. അതുതന്നെയാണ് അനുശ്രി എന്ന സിനിമാതാരത്തിന്റെ വിജയവും. റിയാലിറ്റി ഷോകളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നതാരം തന്റെ അനുഭവങ്ങൾ അടുത്തിടെ പ്രേക്ഷകരോട് പങ്കുവെച്ചച്ചിരുന്നു. ഒരു സ്വാകാര്യ ചാനലിൽ നടത്തിയ പരിപാടിയിലായിരുന്ന താരത്തിന്റെ വെളിപ്പെടുത്തൽ.
റിയാലിറ്റി ഷോയുടെ തുടക്കം ബാക്കിയുള്ള മത്സരാർത്ഥികളെ കണ്ട് തിരിച്ചുപോകാൻ ഒരുങ്ങിയതാണെന്നും കോർഡിനേറ്റർ ചേട്ടന്റെ വാക്കിന്റെ ബലത്തിലാണ് താൻ പിടച്ചുനിന്നതും വിജയിച്ചതെന്നും അനുശ്രീ പറഞ്ഞു. ടെലിവിഷൻ പരിപാടിയിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ആദ്യമായി ടെലിവിഷൻ പരിപാടിയിലേക്ക് കാൽവെച്ചപ്പോൾ ആദ്യമായി താൻ അണിഞ്ഞത് 350 രൂപയുടെ ചുരിദാറാണ്. അത് ഇന്നും ഞാൻ ഓർമക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
അന്ന് 120 രൂപയുടെ ചെരിപ്പുമിട്ടാണ് ഞാൻ റിയാലിറ്റി ഷോ വേദിയിലെത്തിയത്. അത് പൊട്ടിയാലും അത് തന്നെയാകും വീട്ടുാകർ വാങ്ങിത്തരുക. ഒഡീഷൻ സമയത്ത് അവസാനഘട്ടത്തിൽ കയറിച്ചെന്ന തനിക്ക് മറ്റ് മത്സരാർഥികളെ കാണാനുള്ള അവസരം പോലും ലഭിച്ചിരുന്നില്ല. സെലക്ടയാതിന് ശേഷം മറ്റഅ മത്സരാർഥികളുടെ വേഷവിധാനങ്ങൾ കണ്ടപ്പോൾ തനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും തിരിച്ച് മടങ്ങാനും തോന്നിയിരുന്നെന്നും അനുശ്രി പറയുന്നു. ജീവിതത്തിന്റെ വഴിത്തിരിവായത് ഡയമണ്ട നെക്ലസ് സിനിമയാണ്. തന്റെ നാട്ടിൽ മോഡേൺ എന്നാൽ ജീൻസും അണ്ണാന്റെ ചിത്രമുള്ള ടീ ഷർട്ടുമാണ്. ്സ്ലീവ് ലസ് വസ്ത്രങ്ങളെ കുറിച്ച് താൻ ചിന്തിച്ചിട്ടില്ലായിരുന്നെന്നും അനുശ്രി പറയുന്നു.
അനുശ്രീയുടെ വാക്കുകൾ:
റിയാലിറ്റി ഷോയിലൂടെയാണ് ഞാൻ സിനിമയിലേക്ക് കടന്നത്. ആ ഷോയുടെ ലോഞ്ച് നവോദയ സ്റ്റുഡിയോയിലാണ് നടന്നത്. അന്നാണ് ഞാൻ മറ്റ് മത്സരാർത്ഥികളെ ആദ്യമായി കാണുന്നത്. ഒഡിഷൻ സമയത്ത് ഏറ്റവും അവസാന ഘട്ടത്തിലാണ് ഞാൻ പോയത്. അപ്പോഴേക്കും എല്ലാവരും സെലക്ട് ആയിരുന്നു. അതുകൊണ്ട് മറ്റ് മത്സരാർത്ഥികളെ കാണാൻ അവസരം കിട്ടിയിരുന്നില്ല.
അന്ന് എന്റെ വീട്ടിൽ കാറില്ല. എന്റെ സുഹൃത്തിന്റെ കാറിലാണ് ഞാനും അമ്മയും സ്റ്റുഡിയോയിലേക്ക് പോയത്. അന്ന് പോകാൻ നല്ല വസ്ത്രം പോലും ഞാൻ വാങ്ങിയിരുന്നില്ല. എല്ലാം പെട്ടെന്നായിരുന്നു. എന്റെ നാട്ടിൽ മോഡേൺ എന്ന് പറയുന്നത് ഒരു ജീൻസും അണ്ണന്റെ ടീഷർട്ടുമിട്ടാൽ മതി. അങ്ങനെയിട്ടതിന് അവൾ വലിയ ജീൻസും ടോപ്പും ഇട്ട് നടക്കുന്നുവെന്ന് പേരുകേട്ടിട്ടുള്ള ആളാണ് ഞാൻ. അതിൽ സ്ലീവ്ലെസ് എന്ന് കേട്ടാൽ തീർന്നു. ഡയമണ്ട് നെക്ലസ് എന്ന സിനിമ കഴിഞ്ഞ ശേഷമാണ് ഞാൻ സ്ലീവ്ലെസ് വസ്ത്രങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. എന്റെ വീട്ടിൽ അതിന് സമ്മതിക്കില്ലായിരുന്നു.
അന്ന് പരിപാടിക്ക് പോകുമ്പോൾ ഒരു ചുരിദാറാണ് ധരിച്ചത്. 350 രൂപയേ ഉണ്ടായിരുന്നുള്ളൂ. അത് ഇപ്പോഴും ഞാൻ ഓർമയ്ക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അന്ന് 120 രൂപയുടെ ചെരുപ്പാണ് വീട്ടിൽ വാങ്ങിത്തരുന്നത്. അത് പൊട്ടിയാലും വീണ്ടും അത് തന്നെയായിരിക്കും വാങ്ങിത്തരുക. കൂടുതൽ കാലം പൊട്ടാതെ നിൽക്കുന്നത് ആ ചെരുപ്പായിരുന്നു. ആ ചെരുപ്പിട്ടാണ് ശീലം. കൂട്ടുകാർ എല്ലാവരും ഒരേപോലെ ചെരുപ്പാണ് വാങ്ങാറുള്ളത്. അതുകൊണ്ട് വേറെ വാങ്ങാറില്ലായിരുന്നു.
ഇതൊക്കെയിട്ടാണ് ഞാൻ നവോദയ സ്റ്റുഡിയോയിലേക്ക് പോകുന്നത്. ഇത് മോശമാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എനിക്ക് ഒന്നും വാങ്ങാനുള്ള സമയം കിട്ടിയില്ല. തലേ ദിവസം വിളിച്ചാണ് സെലക്ടായി, നാളെ എത്തണമെന്ന് വിളിച്ചു പറഞ്ഞത്. പിന്നെ ബാക്കിയുള്ളവർ ഹൈ ലെവൽ മോഡേൺ ആയി വരുമെന്നും ഞാൻ പ്രതീക്ഷിച്ചില്ല. സ്റ്റുഡിയോയിൽ കയറിയപ്പോൾ സെലക്ടായവർ നിരന്ന് ഇരിക്കുന്നു. അവരെ കണ്ടതോടെ എന്റെ ആത്മവിശ്വാസം മുഴുവൻ ചോർന്നുപോയി. മുംബൈയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ളവർ അവിടെയുണ്ടായിരുന്നു.
ഇപ്പോൾ സിനിമയിലും സീരിയലിലും അഭിനയിക്കുന്ന സ്വാസികയും ഉണ്ടായിരുന്നു. ഏകദേശം ആൾക്കാരും കൊച്ചിയുമായി ബന്ധമുള്ളവരാണ്. അവർക്കറിയാം, എങ്ങനെ ഒരു പരിപാടിയിൽ വരണമെന്ന്. ഇവരെയൊക്കെ കണ്ടതോടെ ഞാനാകെ വിഷമത്തിലായി.
എന്നെ കോർഡിനേറ്റ് ചെയ്യുന്ന വിനോദ് എന്ന ചേട്ടനുണ്ടായിരുന്നു. എനിക്ക് ഇത് പറ്റൂല, ഞാൻ തിരിച്ച് പോകുകയാണ് എന്ന് ഞാൻ ചേട്ടന് മെസേജ് ചെയ്തു. അമ്മയോടും തിരിച്ചുപോകാമെന്ന് പറഞ്ഞു. അവരെ കണ്ട് ഞാൻ ശരിക്കും പേടിച്ചുപോയി. ഷാളൊക്കെ ഇട്ട് അവരുടെ മുൻപിൽ നിൽക്കാൻ തന്നെ എനിക്ക് ചമ്മലായിരുന്നു.
ഒരു ചാര കളർ ഷാളായിരുന്നു. അതിന്റെ അഗ്രത്ത് മുത്തുകൾ തൂക്കിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ അതാണ് ഏറ്റവും വലിയ സംഭവം. ഞാൻ അവിടെയിരിക്കുമ്പോൾ ഇടയ്ക്ക് അതിലെ മുത്തൊക്കെ പൊട്ടിയിരിക്കുന്നുണ്ട്. എനിക്കാകെ ചമ്മലായി. 'അനു നീ ആരെയും നോക്കണ്ട, നിനക്ക് ചെയ്യാൻ പറ്റുന്നത് സ്റ്റേജിൽ ചെയ്യുക. വീട്ടുകാര്യങ്ങളൊന്നും ആലോചിക്കണ്ട എന്ന് വിനോദേട്ടൻ തിരിച്ച് മെസേജ് ചെയ്തു.
പിന്നീട് ഷോ വിജയിച്ചപ്പോൾ വിനോദേട്ടൻ എന്റെ അടുത്തുവന്ന് ചോദിച്ചു ' അന്ന് നീ മെസേജ് അയച്ച് പോയിരുന്നെങ്കിലോ' എന്ന്. അദ്ദേഹത്തിന്റെ വാക്കുകളുടെ ബലത്തിലാണ് ഞാൻ അന്ന് മത്സരത്തിൽ പങ്കെടുത്തത്.
സിനിമയിലും ഇതുപോലെ പ്രശ്നങ്ങൾ നേരിട്ടുണ്ട്. ഒരുപാട് അവസരങ്ങൾ വരുന്നതുകൊണ്ട് വലിയ നിലയിലുള്ള ജീവിതരീതി ഞാൻ ആഗ്രഹിക്കുന്നില്ല. അതിലെനിക്ക് ശ്വാസം മുട്ടുമെന്ന് ബോധ്യമുണ്ട്. എന്നും ഞാൻ ഇങ്ങനെയാകണമെന്നില്ല. ഭാഗ്യം എന്നത് സിനിമയിലെ പ്രധാന ഘടകമാണ്. സ്വയം മറന്ന് ജീവിച്ചു തുടങ്ങിയാൽ പിന്നീട് താഴെ തട്ടിലേക്ക് എത്താൻ ബുദ്ധിമുട്ടും. ഒരു ലിമിറ്റ് വെച്ചിട്ടുണ്ട്. അതിനപ്പുറം ഒന്നും ചെയ്യില്ല.
ഞാനൊരു നാട്ടിൻപുറത്തുകാരിയാണ്. എന്റെ അച്ഛനും അമ്മയും അണ്ണനും അതുപോലെ തന്നെയാണ്. അവിടെയൊക്കെ ഒരു പെൺകുട്ടി ഡിഗ്രി കഴിയാറാകുമ്പോഴേക്കും വിവാഹിതയാകും. അതല്ലാതെ, പഠനം പൂർത്തിയാക്കി ജോലികിട്ടി വിവാഹം കഴിക്കുക എന്നത് വളരെ വിരളമാണ്. ഡിഗ്രി കഴിഞ്ഞാൽ ഭർത്താവ് പഠിപ്പിക്കുകയാണെങ്കിൽ പഠിക്കട്ടെ, നമ്മുടെ ബാധ്യത ഒഴിഞ്ഞു എന്ന് ചിന്തിക്കുന്ന കൂട്ടരാണ്. ഇപ്പോൾ അൽപം മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്.
എന്റെ കാര്യത്തിലും ഇതുപോലെ തന്നെയാണെന്നാണ് കരുതിയത്. എന്നാൽ എന്റെ വീട്ടുകാരുടെ സപ്പോർട്ടാണ് സിനിമയിൽ എത്തിച്ചത്. എന്റെ അണ്ണൻ തന്നെയാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പിന്തുണ നൽകിയത്. അച്ഛൻ എതിർത്തപ്പോഴും അണ്ണൻ കൂടെയുണ്ടായിരുന്നു. ഉത്തരവാദിത്തം ഏറ്റെടുത്തതിന്റെ പേരിൽ ആൽബത്തിൽ അഭിനയിക്കാൻ ബസിൽ പോലും കൊണ്ടുപോകാതെ ബൈക്കിലായിരുന്നു അണ്ണൻ എന്നെ കൊണ്ടുപോയതും തിരിച്ചു വീട്ടിലേക്കെത്തിച്ചതും.
ദേ...നമ്മുടെ നാട്ടിലെ കുട്ടി സിനിമയിൽ കുഴപ്പമില്ലാതെ അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞ് തുടക്കത്തിൽ ആരും വന്നില്ല. സിനിമ കഴിഞ്ഞ് ചെല്ലുമ്പോൾ അതുവരെ മിണ്ടിയിരുന്ന നാട്ടുകാർ ആരും എന്നോട് മിണ്ടാതായി. ഞാനെന്തോ തെറ്റ് ചെയ്ത പോലെയായിരുന്നു അവരുടെ പെരുമാറ്റം. ആ നാട്ടിൽ നിന്നുകൊണ്ട് നാട്ടിലെ ആൾക്കാരുടെ അവഗണന ഏറ്റുവാങ്ങുക എന്നത് വളരെ സങ്കടകരമായ കാര്യമാണ്. അവരെ കുറ്റം പറയാനും പറ്റില്ല, സിനിമയെ മോശം ലോകമായാണ് അവർ കണ്ടിരുന്നത്. ഏതു പ്രൊഫഷണലിലും തെറ്റായിട്ട് പോകേണ്ടവർക്ക് പോകാമല്ലോ...അത് അവർ മനസ്സിലാക്കിയിരുന്നില്ല.
പിന്നീട് ഡയമണ്ട് നെക്ലസ് കഴിഞ്ഞ് ചാനലുകളിലൊക്കെ എന്നെ കണ്ടുതുടങ്ങി. പലരും അവരോട് നിങ്ങളുടെ നാട്ടുകാരിയല്ലേ എന്നൊക്കെ ചോദിക്കാൻ തുടങ്ങി. ഇപ്പോൾ എല്ലാവർക്കും അഭിമാനമാണ്. നാലഞ്ച് വർഷം കൊണ്ട് എനിക്ക് അവരുടെ ഭാഗത്ത് നിന്നും കിട്ടിയ സ്നേഹത്തിൽ തുടക്ക കാലത്തെ ദുഃഖങ്ങളൊക്കെ ഒലിച്ചുപോയി.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്