സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷം പലരും എന്നോടു ചോദിച്ചിരുന്നു എവിടെയാണ് ഈ ദ്വീപെന്ന്; എല്ലാവരും ഒരിക്കലെങ്കിലും റിഹിവേലി ദ്വീപിൽ പോകണം; രാമലീലയിൽ ദിലീപ് ഒളിച്ചിരുന്ന ആ ദ്വീപിനെക്കുറിച്ച് ആരുൺ ഗോപി മനസ്സ് തുറക്കുന്നു
കൊച്ചി: ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു രാമലീല. പ്രതിസന്ധിയുടെ മുൾമുനയിൽ നിന്ന് റിലീസ് ചെയ്ത ചിത്രത്തെ പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്തിരുന്നു. ചിത്രം കണ്ട ഏവരും അത്ഭുതപ്പെടുത്തിയതായിരുന്നു ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രം ഒളിച്ചിരുന്ന സ്ഥലവും റിസോർട്ടും. ചുറ്റും കടൽ വെള്ളം കൊണ്ട് നിറഞ്ഞ ആ ദ്വീപ് പ്രേക്ഷകനെ വളരെ അധികം അത്ഭുതപ്പെടുത്തിയിരുന്നു.ആ ദ്വീപ് കണ്ടെത്തിയതിന് പിന്നിലും ഒരു ചെറിയ കഥയുണ്ട് അതിനെക്കുറിച്ച് അരുൺ ഗോപി പറയുന്നതിങ്ങനെ
''യാത്രകൾ സ്ഥിരമുണ്ട്, പക്ഷേ എന്നെ ഏറ്റവുമധികം ആധി പിടിപ്പിച്ചതും വേണ്ടെന്നു വയ്ക്കാൻ തോന്നിയതും പേടിപ്പിച്ചതും എന്നാൽ ആശ്ചര്യപ്പെടുത്തിയതുമൊക്കെ ഒരേ ഇടത്തേക്കുള്ള യാത്രയാണ്; രാമലീലയുടെ ലൊക്കേഷൻ തേടിയുള്ള ആ യാത്ര. വല്ലാത്തൊരു അനുഭവമായിരുന്നു ആ യാത്ര. അതിൽ എവിടെയൊക്കെയോ ദൈവത്തിന്റെ ഇടപെടലുണ്ടായിരുന്നു.
ഒറ്റപ്പെട്ട ഒരു ദ്വീപ് സിനിമയ്ക്ക് വേണമായിരുന്നു. മാലിദ്വീപിലായിരുന്നു ഞങ്ങളുടെ അന്വേഷണം. പലവിധ തിരക്കുകൾ കൊണ്ട് മാലിദ്വീപിലെ നേരത്തെ പറഞ്ഞു വച്ച ലൊക്കേഷൻ കാണാൻ ഷൂട്ടിങ് തുടങ്ങിയിട്ടും പറ്റിയിരുന്നില്ല. ഞാനെന്നല്ല, ആരും ലൊക്കേഷൻ കണ്ടില്ല. പറഞ്ഞു കേട്ട അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ചില കാരണങ്ങളാൽ ഷൂട്ടിങ് മുടങ്ങിയ സമയത്താണ് അവിടെ പോകാൻ പറ്റിയത്. പക്ഷേ അതിനു മുൻപ്, ഷൂട്ടിങ് മുടങ്ങുമെന്ന പ്രതീക്ഷ ഇല്ലാതിരുന്നതിനാൽ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം അദ്ദേഹത്തിന്റെ ഭാര്യയെയും കൂട്ടി ഈ ലൊക്കേഷൻ കാണാൻ പോയിരുന്നു.
അവർ അതൊരു ട്രിപ്പ് ആക്കി. അവിടെ ചെന്ന് സൺ ഐലൻഡ് കണ്ടു എന്നാൽപ്പിന്നെ അത് തീരുമാനിച്ചാലോ എന്ന നിലയിലെത്തി കാര്യങ്ങൾ. ആ സമയത്താണ് സിനിമ ഷെഡ്യൂൾ ആവുന്നത്. മാലിദ്വീപിൽ ഫ്ളൈറ്റ് ഇറങ്ങി ആ ദ്വീപിൽനിന്ന് പത്തു മിനിറ്റ് ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് സൺ ദ്വീപിൽ എത്തുക. ഷൂട്ടിങ് ഷെഡ്യൂൾ ആയ സമയത്ത് ടോമിച്ചൻ വിളിച്ചു, 'ലൊക്കേഷൻ കണ്ടിട്ട് പൊയ്ക്കൂടെ' എന്ന ചോദ്യത്തിൽ, പോയേക്കാം എന്നുതന്നെ ഉറപ്പിച്ചു. അങ്ങനെ ഫ്ളൈറ്റിൽ മാലി ദ്വീപിലെത്തി. അവിടെനിന്ന് സൺ ഐലൻഡിലെത്തി. എനിക്ക് വാനോളമാണ് പ്രതീക്ഷകൾ. ചുറ്റും മനോഹരമായ കടൽ നിറഞ്ഞ ഒറ്റപ്പെട്ട ഒരു ദ്വീപ്, അവിടെ ഏകാന്തമായി നിൽക്കുന്ന റിസോർട്ട്. അങ്ങനെയൊക്കെ... ഫ്ളൈറ്റ് നിലത്തേക്ക് ഇറങ്ങുമ്പോൾ തന്നെ ആ പ്രതീക്ഷ ഒന്നുകൂടി വർധിച്ചു. കാരണം ദൂരെനിന്ന് നോക്കുമ്പോഴുള്ള മാലിദ്വീപിന്റെ ഭംഗി അതിശയിപ്പിക്കും. എത്രയോ എണ്ണിയാലൊടുങ്ങാത്ത ദ്വീപുകൾ... അതിൽ ചിലതിൽ മാത്രമേയുള്ളൂ റിസോർട്ടുകൾ.
സൺ ദ്വീപിൽ ചെല്ലുമ്പോൾ എന്റെ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞു. സൺ ഐലൻഡ് നമ്മുടെ തിരുവനന്തപുരത്തിന്റെ അത്രയുമുണ്ട്. ഒരുപാട് മുറികളുള്ള ഒരു റിസോർട്ട്, അവിടെ ഉള്ള സ്റ്റാഫുകൾക്ക് പഠിക്കാൻ സ്കൂൾ, അങ്ങനെ എല്ലാ സൗകര്യവുമുള്ള, വേണമെങ്കിൽ ഒരു ജില്ലയായി പ്രഖ്യാപിക്കാവുന്ന ദ്വീപ്. ഇത്തരം ഒന്നായിരുന്നില്ല എന്റെ മനസ്സിൽ. പക്ഷേ രണ്ടു ദിവസം കഴിഞ്ഞാൽ തിരികെയുള്ള ഫ്ളൈറ്റ് പിടിക്കണം, വേറെ അന്വേഷിക്കാൻ സമയമില്ല. അപ്പോൾ അതുതന്നെ തിരഞ്ഞെടുത്തേ പറ്റൂ.
മനസ്സാകെ ഇടിഞ്ഞതു പോലെയായി. കാരണം അതു കണ്ടാൽ ആരായാലും പറയും, എന്നാൽ പിന്നെ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്താൽ പോരായിരുന്നോ എന്ന്. അതൊക്കെ ഓർക്കുമ്പോൾ ആകെ നിരാശയായി. പക്ഷേ വേറെ നിവൃത്തിയില്ല. അങ്ങനെ ഉറപ്പിച്ച് തിരികെ പോകാനുള്ള സമയമെത്തി. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഫ്ളൈറ്റ്. സൺ ദ്വീപിൽനിന്ന് ഞങ്ങൾ രാവിലെ ഇറങ്ങി. മാലിദ്വീപിൽ നിന്നാണ് നാട്ടിലേക്കുള്ള ഫ്ളൈറ്റ്. അവിടെ നമ്മുടെ എം.കെ. മുനീറിന്റെ ഒരു സുഹൃത്തുണ്ട്, ഷിജു. അദ്ദേഹത്തോട് ഞാനെന്റെ വിഷമം പറഞ്ഞു. അന്ന് ഞായറാഴ്ചയാണ്. എട്ടു മണിയായപ്പോൾ ഞങ്ങൾ മാലിയിൽ എത്തിയിരുന്നു.
ഞാൻ ഉദ്ദേശിച്ച ദ്വീപല്ല എനിക്കു ലഭിച്ചതെന്ന് ഷിജുവിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഒരു ദ്വീപിനെക്കുറിച്ചു പറഞ്ഞു. റിഹിവേലി എന്നൊരു ദ്വീപ്. മാലിയിൽനിന്നു മൂന്നു മണിക്കൂർ കടൽയാത്രയുണ്ട്. വേഗം പോയാൽ രണ്ടു മണിക്കൂർ കൊണ്ടെത്താം. അപ്പോൾത്തന്നെ എട്ടു മണി കഴിഞ്ഞു, ഇപ്പോൾ ഇറങ്ങിയാൽ 10 മണിയാകുമ്പോൾ എത്താം. അത് കണ്ടുകഴിഞ്ഞ് അര മണിക്കൂർ കൊണ്ടിറങ്ങിയാലും പന്ത്രണ്ടരയ്ക്ക് തിരികെയെത്താം.
ഫ്ളൈറ്റ് രണ്ടിനാണെങ്കിലും ഒന്ന് കഴിയുമ്പോഴേക്കും എയർപോർട്ടിൽ ചെക്കിൻ ചെയ്യുകയും വേണം. എന്തുവേണമെന്ന് അറിയില്ല. പോകണമെങ്കിൽ പോകാമെന്നു ടോമിച്ചൻ. അങ്ങനെ രണ്ടും കൽപ്പിച്ചു ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചു. പക്ഷേ ഞായർ ആയതുകൊണ്ട് ബോട്ടുകാരില്ല. അവസാനം ബോട്ടെടുത്ത് ഇറങ്ങിയപ്പോൾ മണി ഒൻപതായി. ആ സമയത്ത് കടലൊക്കെ വല്ലാതെ റഫ് ആണ്, ഇതുവരെ ഇല്ലാത്തതു പോലെ. അവരും പറയുന്നുണ്ടായിരുന്നു എത്രയോ വർഷങ്ങൾക്കു ശേഷമാണ് മാലിയിലെ കടൽ അത്രത്തോളം റഫ് ആയി കണ്ടതെന്നൊക്കെ.
സത്യം പറഞ്ഞാൽ എല്ലാവരും നന്നായി ഭയന്നിരുന്നു. പക്ഷേ പുറത്തു കാണിക്കാൻ വയ്യ. അതുകൊണ്ടു ഞാനെല്ലാവരെയും 'ഏയ് കുഴപ്പമൊന്നുമില്ല' എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. നല്ല പേടിയുണ്ട്. കടൽ എടുത്തടിച്ചതു പോലെയാണ് പെരുമാറ്റം, ഏതു നേരവും കടലിൽ വീഴുന്ന പോലെ ഒക്കെയാണ് ബോട്ടിന്റെ പോക്ക്. പക്ഷേ ലൊക്കേഷൻ കിട്ടാതെ മടങ്ങുന്ന കാര്യമോർത്തപ്പോൾ എങ്ങനെയെങ്കിലും പോകാൻ തോന്നി എന്നതാണ് സത്യം.
പതിനൊന്നു മണി കഴിഞ്ഞപ്പോഴാണ് റിഹിവേലി ദ്വീപിലെത്തുന്നത്. പാറക്കെട്ടുകൾക്കിടയിലൂടെ ബോട്ട് ചെരിഞ്ഞൊക്കെയാണ് തീരത്തേക്ക് എത്തുക. എന്തായാലും അവിടെ ചെന്നിറങ്ങി ദ്വീപ് കണ്ടതോടെ സന്തോഷം കൊണ്ട് മനസ്സൊക്കെ നിറഞ്ഞു. ഞാൻ എന്തായിരുന്നോ മനസ്സിൽ കണ്ടത്, അത് പകർത്തി വച്ചിരിക്കുന്ന ഒരു ദ്വീപ്. കടലിന്റെ നടുവിൽ ഒരു സ്വർഗം. അവിടെ ആകെ ആ റിസോർട്ട് മാത്രമേയുള്ളൂ, വേറെ ഒന്നുമില്ല.
നീല നിറത്തിലുള്ള കടൽ. ചെറിയ റിസോർട്ട്, നടന്നു പോകുന്ന അകലത്തിൽ വേറെ ഒരു ദ്വീപ്. റിസോർട്ടിലാണെങ്കിൽ എസി പോലുമില്ല, കാരണം അവിടെ അതിന്റെ ആവശ്യമില്ല. ബാക്കി എല്ലാ സൗകര്യവും ആ റിസോർട്ട് അധികൃതർ അവിടെ എത്തുന്നവർക്ക് നൽകുന്നുണ്ട്.
ഇപ്പൊ ഇറങ്ങിയാലേ നമുക്ക് നാട്ടിലേക്കുള്ള ഫ്ളൈറ്റ് പിടിക്കാൻ പറ്റൂ എന്നൊക്കെ ടോമിച്ചൻ പറയുന്നുണ്ട്. അങ്ങനെ ആ ദ്വീപ് ഒന്ന് ഓടി നടന്നു കണ്ട ശേഷം ഞങ്ങൾ തിരികെ ബോട്ടിൽ കയറി. അതൊരു സ്വകാര്യ റിസോർട്ടാണ്. എന്തായാലും തിരികെ നാട്ടിൽ വന്നിട്ട് ബാക്കി കാര്യം ശരിയാക്കാം എന്നു പറഞ്ഞ് അവിടെ നിന്നിറങ്ങി. മാലിക്കാരുടെ പെരുമാറ്റം പലപ്പോഴും അത്ര സുഖമുള്ളതാവില്ല. പോകുന്ന വഴിയിൽ ഒരു ദ്വീപിൽ തന്നെയാണ് എയർപോർട്ട്. അവിടെ ഇറക്കാൻ പറഞ്ഞിട്ട് ബോട്ടുകാരൻ കേട്ടില്ല. യാത്ര തുടങ്ങിയ ഇടത്തു മാത്രമേ നിർത്തൂ എന്നായിരുന്നു അയാളുടെ ഡിമാൻഡ്. അപ്പൊഴേക്കും ഒരു മണി കഴിഞ്ഞു. കാശ് കൊടുക്കാം എന്ന് പറഞ്ഞിട്ടു പോലും അയാൾ കേട്ടില്ല. പിന്നെ അടുത്ത ബോട്ടെടുത്ത് എയർപോർട്ടുള്ള ദ്വീപിലെത്തിയപ്പോഴേക്കും ഒന്നരയായി.
ഈ ലൊക്കേഷൻ യാത്ര വല്ലാത്തൊരു അനുഭവമായിരുന്നു. ഷൂട്ടിങ് നിർത്തി വച്ചിരുന്ന സമയമായതുകൊണ്ടാണ് ഇത്തരമൊരു അനുഭവവും ആ റിസോർട്ടും ലഭിച്ചത്. പിന്നീട് ഷൂട്ടിങ് സമയത്ത് ദിലീപേട്ടൻ, കാവ്യ, മീനാക്ഷി, പ്രയാഗ അങ്ങനെ എല്ലാവരും ബോട്ടിൽ കയറി റിഹിവേലിയിലേക്ക് പോകുമ്പോൾ എല്ലാവർക്കും ഞാൻ മുന്നറിയിപ്പു നൽകി. കടൽ വളരെ റഫ് ആണ്, ഭയപ്പെടരുത് എന്നൊക്കെ, പക്ഷേ കടൽ ഭയങ്കര കൂൾ ആയിരുന്നു, അതും പറഞ്ഞ് എല്ലാവരും കളിയാക്കുകയും ചെയ്തു.
എല്ലാവരും ഒരിക്കലെങ്കിലും റിഹിവേലി ദ്വീപിൽ പോകണം. അത്ര മനോഹരമാണ് ആ അനുഭവം. വൃത്തിയുള്ള തെളിഞ്ഞ കടൽ, തണുപ്പ്, ആവശ്യമുള്ള സ്വകാര്യത, തുടങ്ങിയ എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷം പലരും എന്നോടു ചോദിച്ചിരുന്നു എവിടെയാണ് ഈ ദ്വീപെന്ന്. സഞ്ചാരികളെ ഈ ദ്വീപ് കൊതിപ്പിക്കും, ഉറപ്പ്.''
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്