Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശരീരത്തിലെ അടയാളങ്ങൾ ധനുഷ് ലേസർ ചികിത്സയിലൂടെ നീക്കിയെന്ന വാർത്തകൾ വ്യാജം; മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ ശരീരത്തിൽ മറുകോ പാടോ ഇല്ലെന്ന് വ്യക്തം; മാധ്യമങ്ങൾ പുറത്ത് വിട്ട വാദങ്ങൾ തള്ളി മെഡിക്കൽ സംഘം

ശരീരത്തിലെ അടയാളങ്ങൾ ധനുഷ് ലേസർ ചികിത്സയിലൂടെ നീക്കിയെന്ന വാർത്തകൾ വ്യാജം; മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ ശരീരത്തിൽ മറുകോ പാടോ ഇല്ലെന്ന് വ്യക്തം; മാധ്യമങ്ങൾ പുറത്ത് വിട്ട വാദങ്ങൾ തള്ളി മെഡിക്കൽ സംഘം

മിഴ് നടൻ ധനുഷ് പിതൃത്വം സംബന്ധിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് ആയെന്നും ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങൾ ലേസർചികിത്സ വഴി മായ്ച്ചുകളയാൻ നടൻ ശ്രമിച്ചതായി പരിശോധനയിൽ കണ്ടെത്തിയെന്നും കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ വ്യാജമാണെന്നും മേലൂരിൽ നിന്നുള്ള ദമ്പതികൾ പറഞ്ഞതു പോലെ ധനുഷിന്റെ ശരീരത്തിൽ മറുകോ പാടോ ഇല്ലെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി. ഇത് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ സമർപ്പിച്ചു.

ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാൻ ധനുഷിന്റെ ശരീരത്തുള്ള മറുകുകളെ കുറിച്ച് ദമ്പതികൾ സൂചന നൽകിയിരുന്നു. കയ്യിലും തോളെല്ലിലും മറുക് ഉണ്ടെന്നായിരുന്നു വാദം. എന്നാൽ ധനുഷിന്റെ ശരീരത്തിൽ ദമ്പതികൾ അവകാശപ്പെടുന്ന തരത്തിൽ മറുകുകൾ ഇല്ലെന്നും ഇത് യാതൊരു തരത്തിലുള്ള ചികിത്സ കൊണ്ടും താരം മായ്ച്ചതല്ലെന്നും മെഡിക്കൽ സംഘം റിപ്പോർട്ട് നൽകി. മാധ്യമങ്ങൾ പുറത്തു വിട്ട വാർത്ത വ്യാജമാണെന്നും സംഘം പറഞ്ഞു. എങ്ങനെ ശ്രമിച്ചാലും ശസ്ത്രക്രിയയുടെ അടയാളങ്ങൾ അവശേഷിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല ധനുഷിന്റെ ശരീരത്തിലുണ്ടെന്ന് പറയുന്ന തരത്തിലുള്ള പാടിന്റെ വലുപ്പം കുറയ്ക്കാം എന്നല്ലാതെ പൂർണമായി മാറ്റാൻ ശസ്ത്രക്രിയയിലൂടെ സാധിക്കി്‌ല്ലെന്നും സംഘം വ്യക്തമാക്കി.മധുരൈ മെഡിക്കൽ കോളേജിലെ എംആർ വൈരമുത്തു രാജ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ധനുഷ് തങ്ങളുടെ മകനാണെന്നും കുട്ടിക്കാലത്ത് വീടു വിട്ടു പോയതാണെന്നും ആരോപിച്ച് മധുര സ്വദേശികളായ കതിരേശൻ-മീനാക്ഷി ദമ്പതികൾ ആണ് പരാതി നൽകിയിരുന്നത്. 1985 നവംബർ ഏഴിന് ജനിച്ച ധനുഷിന്റെ യഥാർത്ഥ പേര് കാളികേശവൻ എന്നാണെന്നും കലൈചെൽവൻ എന്നാണ് വിളിച്ചിരുന്നതെന്നും ദമ്പതികൾ അവകാശപ്പെടുന്നു.ധനുഷ് പട്ടിക ജാതിക്കാരനാണെന്നാണ് ദമ്പതികളുടെ രേഖകളിൽ വ്യക്തമാക്കുന്നത്. ഒളിച്ചോടി ധനുഷ് ചെന്നൈയിൽ പോവുകയായിരുന്നുവെന്നാണ് ഇവരുടെ വാദം.

ധനുഷ് തങ്ങളെ ഉപേക്ഷിച്ചു കടന്ന മകനാണെന്നും പ്രായം ചെന്ന തങ്ങളുടെ ജീവിത ചെലവിനായി 65000 രൂപ നൽകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ധനുഷിന്റേതെന്ന് അവകാശപ്പെടുന്ന ജനന-സ്‌കൂൾ സർട്ടിഫിക്കറ്റുകൾ ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു.

കേസിന്റെ വാദം ഈ മാസം 27 ലേയ്ക്ക് മാറ്റിയിരിക്കുകയാണ്. വയോധിക ദമ്പതികളുടെ വാദം ധനുഷും, കുടുംബവും തള്ളിയിരുന്നു. നിർമ്മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP