ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കിയെന്നു പറയുന്നത് ദിലീപിന്റെ സ്വന്തം തീയേറ്റർ സംഘടനയിൽനിന്ന് പുറത്താക്കി എന്നു പറയുന്നത് പോലെ; അമ്മ ദിലീപിന്റെ സ്വന്തം പെറ്റമ്മ; രാജസേനന് പറയാനുള്ളത്
ചലച്ചിത്രതാരങ്ങൾക്ക് ഒരു സംഘടന എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രേംനസീർ, സത്യൻ, മധു, തിക്കുറുശ്ശി, കൊട്ടാരക്കര എന്നിവരുടെ കാലഘട്ടത്തിലാണ് ചലച്ചിത്ര പ്രവർത്തകരുടെ ഒരു സംഘടന എന്ന ആശയം ഉണ്ടായത്. എന്നാൽ പ്രേംനസീർ ഈ ആശയത്തെ ശക്തിയായി എതിർത്തു. കലാകാരന്മാരുടെ ഇടയിലുള്ള ഈഗോയും അഭിപ്രായവ്യത്യാസങ്ങളും സംഘടനയ്ക്കുള്ളിൽ പ്രതിഫലിക്കുമെന്നും അത് സിനിമാമേഖലയ്ക്കുതന്നെ തിരിച്ചടിയാകുമെന്നും നസീർ ചൂണ്ടിക്കാട്ടി.
എങ്കിലും ചെന്നൈ കേന്ദ്രീകരിച്ച് ചലച്ചിത്ര പരിഷത്ത് എന്ന ഒരു സൗഹൃദ കൂട്ടായ്മ രൂപംകൊണ്ടു. ആ സൗഹൃദ കൂട്ടായ്മ ഒരിക്കൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തി. മധുവും ജയഭാരതിയുമൊക്കെ പങ്കാളികളായപ്പോൾ താരങ്ങളെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആവേശം ലാത്തിച്ചാർജിലാണ് കലാശിച്ചത്. അന്ന് നസീറിന്റെ ചോദ്യം ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്നായിരുന്നു.
കാലാന്തരത്തിൽ മലയാളസിനിമ കേരളത്തിലേക്ക് പറിച്ചുനട്ടു. ആദ്യം സിനിമാ ടെക്നീഷ്യന്മാർക്കുവേണ്ടി മാക്ട എന്ന സംഘടന രൂപപ്പെട്ടു. അതിനുമുമ്പ് തന്നെ റൈറ്റേഴ്സ് ഫോറം എന്നപേരിൽ കലൂർ ഡെന്നീസും ജോൺപോളുമൊക്കെ ചേർന്ന് ഒരു കൂട്ടായ്മയുണ്ടായിരുന്നു. അതാണ് 'മാക്ട'യായി പരിണാമപ്പെട്ടത്. താരങ്ങളൊഴിച്ച് എല്ലാവരും അതിലെ അംഗങ്ങളായിരുന്നു.
അപ്പോഴാണ് എന്തുകൊണ്ട് നടീനടന്മാർക്ക് ഒരു സംഘടന ആയിക്കൂടാ എന്ന ആശയം വീണ്ടും സജീവമായത്. അങ്ങനെയാണ് അമ്മ എന്ന സംഘടന രൂപീകരിക്കപ്പെട്ടത്. അമ്മയുടെ ആദ്യകാല സെക്രട്ടറി ടി.പി. മാധവനായിരുന്നു. 600 ഓളം സിനിമകളിൽ അഭിനയിച്ച, 'അമ്മ'യ്ക്ക് രൂപംനൽകുന്നതിൽ നിർണായക പങ്ക് വഹിച്ച ടി.പി. മാധവൻ ഇന്ന് ആരോരും തിരിഞ്ഞുനോക്കാനില്ലാതെ പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസിയാണ് എന്നറിയുമ്പോഴാണ് 'അമ്മ' ആരുടെ കൈകളിലാണെന്നും എവിടെയെത്തിയെന്നും തിരിച്ചറിയേണ്ടത്.
ഗൾഫ് നാടുകളിലും മറ്റും സ്റ്റേജ് ഷോകളിലൂടെ ഫണ്ട് ഉണ്ടാക്കിയായിരുന്നു 'അമ്മ' ആദ്യകാലത്ത് പ്രവർത്തിച്ചത്. 'അമ്മ'യുടെ സ്റ്റേജ് ഷോകൾ സംപ്രേഷണം ചെയ്യാൻ ചാനലുകൾ മത്സരിച്ചു. അവധിദിവസങ്ങളിലും ഉത്സവദിവസങ്ങളിലും സ്റ്റേജ് ഷോകൾ ചാനലുകൾ സംപ്രേഷണം ചെയ്തതോടെ പ്രേക്ഷകർ തീയേറ്ററുകളിൽനിന്ന് അകന്നു. ഇതിനെതിരെ പ്രതിഷേധവുമായി തീയേറ്റർ അസോസിയേഷൻ രംഗത്തെത്തി.
നിർമ്മാതാക്കളും വിഷയം ഏറ്റെടുത്തതോടെ നിർമ്മാതാക്കളുടെയും തീയേറ്റർ ഉടമകളുടെയും വിതരണക്കാരുടെയും പിന്തുണയോടെ കേരളാ ഫിലിം ചേമ്പേഴ്സ് അമ്മയ്ക്കെതിരെ രംഗത്തെത്തി. ചലച്ചിത്രതാരങ്ങൾ സ്റ്റേജ് ഷോകളിൽ പങ്കെടുക്കുന്നതിനെതിരെ രംഗത്തെത്തിയ സംഘടന താരങ്ങളുടെ പരിപാടികൾ ചാനലുകൾ വഴി കാണിക്കാൻ പാടില്ലയെന്ന നിർദ്ദേശവും വച്ചു. എന്നാൽ വിലക്കിനെ മറികടന്ന് മുന്നോട്ടുപോകാനായിരുന്നു അമ്മയുടെ തീരുമാനം. വിലക്കിയവരെ വിലക്കാനും അമ്മ തീരുമാനിച്ചു.
മാക്ടയടക്കം അമ്മയ്ക്കെതിരെ രംഗത്തുവന്നു. ചാനലുകളുമായി നിർമ്മാതാക്കളുടെ സംഘടന പ്രശ്നപരിഹാരത്തിന് ഇതിനിടെ കരാറുണ്ടാക്കി. സിനിമകളുടെ പാട്ടുകൾ, 15 മിനിട്ടിന്റെ ദൃശ്യങ്ങൾ എന്നിവ ചാനലുകൾക്ക് സൗജന്യമായി നൽകാമെന്നും പകരം രണ്ട് മിനിട്ട് പരസ്യം നൽകണമെന്നുമായിരുന്നു ആ കരാർ.
അമ്മയ്ക്കെതിരെ രംഗത്തുവന്ന ഫിലിം ചേമ്പർ ഓഫ് കോമേഴ്സിനെ തകർക്കാനും ശ്രമം നടന്നു. മലയാളം ഫിലിം ചേമ്പർ ഓഫ് കോമേഴ്സ് എന്ന സംഘടനയിലൂടെയായിരുന്നു ഇത്. സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് ചർച്ചകൾ നടത്തി. ഇതിനിടെ അമ്മയുടെ നിലപാടുകളെ ചോദ്യം ചെയ്ത പൃഥ്വിരാജ്, സുരേഷ്കൃഷ്ണ, ലാലുഅലക്സ്, ഭീമൻ രഘു, ക്യാപ്റ്റൻ രാജു, മീരാ ജാസ്മിൻ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നേരിടേണ്ടിവന്നു. അമ്മയുടെ സംഘടിത ശക്തിക്കുമുമ്പിൽ നിർമ്മാതാക്കളും തീയേറ്റർ ഉടമകളും വിതരണക്കാരും മുട്ടുമടക്കുന്ന കാഴ്ചയാണ് ഉണ്ടായത്.
പൃഥ്വിരാജ് അടക്കമുള്ളവർക്ക് നിരുപാധികം മാപ്പു പറയേണ്ടിയും വന്നു.
അമ്മയുടെ തലപ്പത്ത് ദിലീപ് പിടിമുറുക്കുന്ന കാലമായിരുന്നു അത്. ഇതിനിടയിലാണ് ഫണ്ട് ശേഖരണത്തിനായി അമ്മ സിനിമ നിർമ്മിക്കുക എന്ന ആശയം വന്നത്. എന്നാൽ എല്ലാ താരങ്ങളെയും ഉൾപ്പെടുത്തി ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ റിസ്ക് ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. അവിടെയായിരുന്നു ദിലീപിന്റെ കരുനീക്കം.
അമ്മയ്ക്ക് ഒന്നരകോടിയുടെ സഹായം വാഗ്ദാനം ചെയ്ത ദിലീപ് സിനിമാ നിർമ്മാണവും ഏറ്റെടുത്തു. ട്വന്റി -20 പുറത്തുവന്നതോടെ ദിലീപ് അമ്മയുടെ അവസാന വാക്കായി മാറി. ഇതിനുശേഷമാണ് തിലകനുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത്. ഇതിനുപിന്നിലും ദിലീപിന് പങ്കുണ്ടെന്ന് ആക്ഷേപം ഉയർന്നു. അമ്മയിലെ ചിലർക്കെതിരെ തിലകൻ മുന്നോട്ടുവന്നതോടെ മുഖ്യധാരാ സിനിമകളിൽ തിലകന് അപ്രഖ്യാപിത വിലക്കുകൾ വന്നു. തിലകൻ പൂർണമായും ഒതുക്കപ്പെട്ടു.
ഇതിനിടെ മാക്ടയെ സാംസ്കാരിക സംഘടനയാക്കി പകരം സാങ്കേതികവിദഗ്ദ്ധർക്കുവേണ്ടി ട്രേഡ് യൂണിയൻ സംവിധാനത്തിൽ മാക്ട ഫെഡറേഷൻ വിനയന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. സംഘടന ഒരുവിധം ശക്തമായി മുന്നോട്ടുപോകവെ ചില സംവിധായകരുടെ മോശം പ്രവണതകൾക്കെതിരെ വിനയൻ ഒരു യോഗത്തിൽ പറഞ്ഞ വാക്കുകൾ ദിലീപ് ആയുധമാക്കി. യോഗത്തിന്റെ അന്നുരാത്രി മറ്റൊരു പ്രമുഖ സംവിധായകനുമൊത്ത് സംവിധായകൻ ഫാസിലിന്റെ വീട്ടിൽ എത്തിയ ദിലീപ് ആദ്യം ചെയ്തത് ഫാസിലിന് സ്വന്തം ഡേറ്റ് കൊടുക്കുകയായിരുന്നു.
പിന്നീട് നടന്നത് ഫാസിലിനെ കരുവാക്കി എല്ലാവരെയും ഞെട്ടിച്ച് വിനയന്റെ സംഘടന പൊളിക്കുകയായിരുന്നു. മാക്ട ഫെഡറേഷനിൽ നിന്ന് പരമാവധി അംഗങ്ങളെ അടർത്തിമാറ്റിയായിരുന്നു ഫെഫ്ക ഫെഡറേഷന്റെ രൂപീകരണം. ഇതിനെല്ലാം അമ്മയിലെ സൂപ്പർതാരങ്ങളുടെ അനുഗ്രഹാശിസ്സുകളും ഉണ്ടായിരുന്നു. മാക്ട ഫെഫ്കയായതോടെ ആ സംഘടനയിലെ ജനാധിപത്യം അവസാനിച്ചു.
ഇന്ന് സിനിമാസംഘടനകളുടെ അവസ്ഥ പറയുകയാണെങ്കിൽ അമ്മയിലെ ചില പ്രമുഖ താരങ്ങളുടെ താൽപര്യങ്ങൾക്കുവേണ്ടി അവരെ രഹസ്യമായി സഹായിക്കുന്ന ചില നിർമ്മാതാക്കളും, കൈയുംകാലും താങ്ങി താരങ്ങളുടെ പുറകെ നടക്കുന്ന ചില സംവിധായകരും നേതൃത്വം നൽകുന്ന ജനാധിപത്യബോധമില്ലാത്ത ഒരു ചെറിയ ആൾക്കൂട്ടമായി സംഘടനകൾ മാറി.
അമ്മയെ മാത്രമല്ല മലയാളസിനിമയെത്തന്നെ സ്വന്തം കൈപ്പിടിയിൽ ഒതുക്കാനാണ് ദിലീപ് എന്നും ശ്രമിച്ചത്. ദിലീപിന്റെ സിനിമകൾ ദിലീപിന്റെ മാത്രം സിനിമകളായി. സംവിധായകനേയും തിരക്കഥാകൃത്തിനേയും ടെക്നീഷ്യനേയും ലൈറ്റ് ബോയിയേയുമെല്ലാം ദിലീപ് തീരുമാനിക്കും. സ്വതന്ത്ര വീക്ഷണമുള്ള സംവിധായകർക്ക് ദിലീപിനെവച്ച് ചിത്രമെടുക്കാനാവില്ല. അഥവാ എടുത്താൽത്തന്നെ അങ്ങേയറ്റം സന്ധി ചെയ്യേണ്ടിവരും. അതിനു തയ്യാറായില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. ഞാനും സംവിധായകൻ തുളസീദാസുമൊക്കെ അതിന്റെ ഇരകളായിരുന്നു.
2007ൽ പ്രമുഖ ബിൽഡറായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബ്രാന്റ് അമ്പാസഡറായിരുന്നു ഞാൻ. ഗ്രൂപ്പിന്റെ എംഡി റോയി എനിക്ക് രണ്ടു സിനിമകൾ ഓഫർ ചെയ്തിരുന്നു. ഒന്ന് ഐതിഹ്യമാലയിൽനിന്ന് അടർത്തിയെടുത്ത, ശ്രദ്ധ പിടിച്ചുപറ്റാവുന്ന ഒരു പ്രമേയമായിരുന്നു. ദിലീപിനെ നായകനാക്കിയാണ് സിനിമ ആലോചിച്ചത്. ഫോണിൽ ദിലീപിനോട് ബന്ധപ്പെട്ടപ്പോൾ ഉദയ്കൃഷ്ണൻ, സിബി കെ. തോമസ് എന്നിവരെയാണ് ഉദ്ദേശിച്ചത്. ജെ. പള്ളാശേരിയെപ്പോലുള്ളവർ പോരെ എന്ന് താൻ ചോദിച്ചു. തനിക്ക് കംഫർട്ടായവർ തിരക്കഥയെഴുതിയാൽ മതിയെന്നായിരുന്നു ദിലീപിന്റെ മറുപടി.
സിനിമയ്ക്കുവേണ്ടി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിലെത്തി ദിലീപ് പത്തുലക്ഷവും തിരക്കഥാകൃത്തുക്കൾ ഒന്നരലക്ഷംവീതവും അഡ്വാൻസ് വാങ്ങി. ആഴ്ചകൾ കഴിഞ്ഞു നിർമ്മാതാവ് പറഞ്ഞതനുസരിച്ച് ദിലീപിനെ വിളിക്കുമ്പോൾ ചെയ്യാം ചേട്ടായെന്നത് സ്ഥിരം പല്ലവിയായി. പിന്നീട് തിരക്കഥാകൃത്തുക്കൾ ഫ്രീയല്ലായെന്നായി.
അവരെ വിളിക്കുമ്പോൾ ദിലീപേട്ടൻ ഫ്രീയാകട്ടെ എന്നാവും മറുപടി. പിന്നീട് നടന്നത് സംവിധായകൻ അറിയാതെ ദിലീപ് ബാഗ്ലൂരിലെത്തി നിർമ്മാതാവിനെ കണ്ട് സംവിധായകനെ വെട്ടി പുതിയ സിനിമ മുന്നോട്ടുവച്ചതാണ്. എന്റെ ആ സിനിമാ സ്വപ്നം അവിടെ തീർന്നു.
തുളസീദാസിന് നേരിടേണ്ടിവന്നത് ഇതിനെക്കാൾ വലിയ ദുരന്തമാണ്. ദിലീപിനെ വച്ച് കുട്ടനാടൻ എക്സ്പ്രസ് എന്ന സിനിമയാണ് തുളസീദാസ് പദ്ധതിയിട്ടത്. ലിബർട്ടി ബഷീറിനെ നിർമ്മാതാവായി നിർദ്ദേശിച്ചപ്പോൾ താൽപര്യമെടുത്തില്ല.
മറ്റുചില നിർമ്മാതാക്കളെ മുന്നോട്ടുവച്ചെങ്കിലും അതിനും താൽപര്യമുണ്ടായില്ല. ഒടുവിൽ ഉള്ളാട്ടിൽ ശശിയെ പരിചയപ്പെട്ടു. സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. പ്രൊഡക്ഷൻ കൺട്രോളർ എ.ആർ.കണ്ണന്റെ സാന്നിധ്യത്തിൽ അഞ്ച് ലക്ഷം അഡ്വാൻസും വാങ്ങി. അഡ്വാൻസ് വാങ്ങുമ്പോൾ തുളസീദാസിനോട് നിർമ്മാതാവിൽനിന്ന് ഒരു 25 ലക്ഷം കൂടി വാങ്ങിനൽകാമോ, ഒരു വസ്തു ഇടപാടിന്റെ രജിസ്ട്രേഷനുവേണ്ടിയാണെന്ന് ദിലീപ് പറഞ്ഞു.
നിർമ്മാതാവിനോട് സംസാരിച്ചപ്പോൾ മൊത്തം തുകയായ 40 ലക്ഷം ഒരുമിച്ചു നൽകിയേക്കാമെന്ന് പറഞ്ഞു. ആറ് മാസത്തിനുള്ളിൽ പടം ചെയ്യണമെന്ന ധാരണയുമുണ്ടാക്കി. എന്നാൽ ദിലീപ് പിന്നീട് ഒഴിഞ്ഞുമാറുകയാണുണ്ടായത്. ആദ്യം നടിയെ മാറ്റി കാവ്യമാധവനെ നായികയാക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ക്യാമറാമാൻ ആനന്ദക്കുട്ടനുപകരം അളഗപ്പനെ വേണമെന്ന് ആവശ്യപ്പെട്ടു. സംഗീത സംവിധായകനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.
ഇങ്ങനെ ഓരോ ദിവസവും ഓരോരുത്തരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിനിമ നീട്ടിക്കൊണ്ടുപോയപ്പോൾ സഹിക്കെട്ട് തുളസീദാസ് താൻ ഒരു പുതുമുഖ സംവിധായകനല്ലെന്ന് ദിലീപ് മനസ്സിലാക്കണമെന്ന് പറഞ്ഞു.
സിനിമ നീണ്ടതോടെ പണം കിട്ടിയില്ലെങ്കിൽ തുളസീദാസിനെതിരെ കേസ് കൊടുക്കുമെന്ന് നിർമ്മാതാവ് പറഞ്ഞു. ഇക്കാര്യം തുളസീദാസ് ദിലീപിനെയും ദിലീപുമായി ബന്ധപ്പെട്ടവരെയും അറിയിച്ചു. പിന്നീട് തുളസീദാസ് അറിയുന്നത് ദിലീപ് നിർമ്മാതാവ് ഉള്ളാട്ടിൽ ശശിയെ കണ്ട് സംവിധായകനെ വെട്ടി പുതിയ സിനിമയായ ക്രേസി ഗോപാലനുവേണ്ടി ധാരണയുണ്ടാക്കിയെന്നാണ്. നിർമ്മാതാവ് പണം നഷ്ടപ്പെടാതിരിക്കാൻ ദിലീപുമായി സന്ധിചെയ്തു.
ദിലീപിനെതിരെ തുളസീദാസ് മാക്ട ഫെഡറേഷനിൽ പരാതി കൊടുത്തു. പരാതി കൊടുക്കാൻ ഉപദേശിച്ചവരൊന്നും പിന്നീട് ഒപ്പം ഉണ്ടായില്ല. വിനയനെയും കലൂർ ഡെന്നീസിനെയും ബൈജു കൊട്ടാരക്കരയെയുംപോലുള്ള ചുരുക്കംപേർ മാത്രമാണ് ഒപ്പം നിന്നത്. ദിലീപിന്റെ അപ്രമാദിത്വത്തെ മറ്റുള്ളവർ അംഗീകരിച്ചു.
തുളസീദാസിന് അഡ്വാൻസ് നൽകിയ നിർമ്മാതാക്കൾവരെ പിൻവാങ്ങി. തുളസീദാസിന്റെ സിനിമകളിൽ അഭിനയിക്കാൻ താരങ്ങൾ തയ്യാറായില്ല. ദിലീപിനെതിരെ സംസാരിച്ചതിന്റെ പേരിൽ വധഭീഷണിയുണ്ടായി. മൂന്നുവർഷമാണ് സിനിമയില്ലാതെ തുളസീദാസിന് വീട്ടിലിരിക്കേണ്ടിവന്നത്. ഇന്നും തുളസീദാസിന്റെ സിനിമകളിൽ അഭിനയിക്കാൻ പലർക്കും പേടിയാണ്.
സിനിമയിലെ ഈ അടക്കിവാഴൽ തന്നെയായിരുന്നു അമ്മയിലും ദിലീപ് നടത്തിയിരുന്നത്. ദിലീപിന്റെ വാക്കുകൾ തള്ളാൻ ഒരിക്കലും അമ്മയുടെ ഭാരവാഹികൾ ധൈര്യപ്പെട്ടില്ല. അമ്മ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചിരുന്നതും ദിലീപ് തന്നെയായിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു ദിലീപിന്റെ വിഷയം വന്നപ്പോൾ ഇന്നസെന്റും മുകേഷും ഗണേശ്കുമാറും ദേവനുമെല്ലാം പ്രകോപിതരായതും സൂപ്പർ താരങ്ങൾ മൗനം പാലിച്ചതും.
ഇന്ന് ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കിയെന്നു പറയുന്നത് ദിലീപിന്റെ സ്വന്തം തീയേറ്റർ സംഘടനയിൽനിന്ന് ദിലീപിനെ പുറത്താക്കിയെന്നു പറയുന്നതിന് തുല്യമാണ്. ചിലരുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ടിവന്ന അമ്മയെ മലയാളസിനിമയിൽനിന്ന് പുറത്താക്കണമെന്ന് പറയാൻ ശക്തിയുള്ള ഏതെങ്കിലും ചലച്ചിത്രതാരങ്ങളുടെയോ സാങ്കേതികവിദഗ്ദ്ധരുടെയോ നിർമ്മാതാക്കളുടെയോ കൂട്ടായ്മ ഇന്നുണ്ടാകുമോ. ദിലീപിന്റെ പെറ്റമ്മയാണ് 'അമ്മ'. മറ്റുള്ളവർക്ക് പോറ്റമ്മയും.
രാജസേനൻ ജന്മഭൂമിയിൽ എഴുതിയ ലേഖനം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്