ഇന്ദിരയും വാജ്പേയും വിഎസും മോദിയും ഇഷ്ട നേതാക്കൾ; താൻ പലതും തുറന്നു പറഞ്ഞാൽ ബ്രിട്ടാസിന് പാർട്ടി വിടേണ്ടി വരും; ഡൽഹിയിലെ ആംആദ്മി വിജയത്തിൽ പ്രധാനമന്ത്രി ആത്മപരിശോധനയും നടത്തണം; സുരേഷ് ഗോപി മനസ്സ് തുറക്കുമ്പോൾ...
സ്ക്രീനിൽ മാത്രമല്ല പൊതുജീവിതത്തിലും സുരേഷ് ഗോപി ആക്ഷൻ ഹീറോയാണ്. നിലപാടുകൾ ഉറച്ച ശബ്ദത്തിൽ പറയുന്നതിൽ ഭയക്കാത്ത വ്യക്തിത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനായ സുരേഷ് ഗോപി ബിജെപിയോടുള്ള തന്റെ ആഭിമുഖ്യം വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഡൽഹിയിൽ ആംആദ്മി പാർട്ടിയുടെ ചരിത്ര നേട്ടം ഈ നടന്റെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ. ഇല്ല എന്നുവേണം കരുതാൻ. സിനിമാ മംഗളത്തിന് സുരേഷ് ഗോപി നൽകിയ അഭിമുഖത്തിലെ സൂചനകൾ ഈ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പക്ഷേ ഡൽഹിയിലെ തോൽവിയിൽ നിന്ന് മോദിയും ബിജെപിയും പാഠം ഉൾക്കൊള്ളണമെന്നാണ് താരത്തിന് പറയാനുള്ളത്.
ഇന്ദിരാഗാന്ധിയേയും എബി വാജ്പേയിയേയും വി എസ് അച്യുതാനന്ദനേയും ഒരു പോലെ ബഹുമാനിക്കാനും സുരേഷ് ഗോപിക്ക് കഴിയുന്നു. അതിന്റെ കാരണവും നടൻ അഭിമുഖത്തിൽ നിരത്തുന്നുണ്ട്. സിനിമാ മംഗളത്തിലെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്.
ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തോൽവിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ആത്മപരിശോധന നടത്തണം. ആം ആദ്മി പാർട്ടിയുടെ വിജയം ഉചിതമായ സമയത്താണ്. സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. അതുകൊണ്ട് സുരേഷ്ഗോപി ബിജെപി വിരുദ്ധനായെന്നും ആം ആദ്മി പാർട്ടിയിലേക്ക് പോകുമെന്നും വാർത്ത. ഈ വാർത്തയെക്കുറിച്ച് ചോദിച്ചപ്പോൾ സുരേഷ്ഗോപിയുടെ മറുപടി ശക്തമായിരുന്നു. അത് കൈരളി ചാനലിന്റെ എല്ലാമെല്ലാമാണെന്ന് വിചാരിക്കുന്ന ജോൺ ബ്രിട്ടാസിനെ പോലുള്ളവർ വിഡ്ഢിപ്പെട്ടിക്കുള്ളിലിരുന്ന് സംസാരിച്ചതാണ്. ഞാൻ പലതും തുറന്നു പറഞ്ഞാൽ ്ബ്രിട്ടാസിന് പോലും പാർട്ടി മാറേണ്ടി വരുമെന്നാണ് സുരേഷ് ഗോപിയുടെ മറുപടി.
ഞാനൊരു സ്വപ്നജീവിയല്ല. നമ്മുടെ നാട്ടിലെ അധഃസ്ഥിതരെ കൂടുതൽ നാശത്തിലേക്കു കൊണ്ടെത്തിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം 'വളരുക ജന്മനാടേ' എന്നു പറയുന്നതിനു പകരം 'തളർത്തും ജന്മനാടിനെ' എന്നു പറയുന്ന രീതിയിൽ കാര്യങ്ങളെത്തിച്ചിരിക്കുന്നു. അതു കണ്ടുനിൽക്കുമ്പോൾ അതിനെക്കുറിച്ച് മനസ്സിലാക്കി വരുമ്പോൾ പെട്ടെന്നൊരു വ്യഗ്രത ഉണ്ടാകും. ഇതെല്ലാം ഇപ്പോൾ തന്നെ തടയണം. അല്ലെങ്കിൽ കൂടുതൽ ദുരന്തത്തിലേക്ക് അധഃസ്ഥിതരുടെ ജീവിതം പൊയ്ക്കൊണ്ടേയിരിക്കും. അതുകൊണ്ടാണ് ഞാൻ സാമൂഹിക രംഗത്ത് സജീവമാകാൻ കാരണമെന്ന് സുരേഷ് ഗോപി പറയുന്നു
തന്റെ കോലം കത്തിച്ച കെ എസ് യുവിന്റെ നടപടി വേദനിപ്പിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കുന്നുണ്ട്. വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്നും വിശദീകരിക്കുന്നു. നാടിന്റെ വികസനത്തിന് ഒപ്പം നിൽക്കേണ്ട മുഖ്യമന്ത്രി അതിൽനിന്നും വ്യതിചലിച്ചെന്ന് മനസ്സിലാക്കിയപ്പോൾ ഒരു പൗരൻ എന്ന നിലയിൽ ഞാൻ വാക്കുകൾ കൊണ്ട് പ്രതികരിച്ചു. അതിനു വിവരം കെട്ട ചില യൂത്ത് കോൺഗ്രസ്സ് ഗുണ്ടകൾ എന്റെ കോലം കത്തിച്ചു. അതിൽ എനിക്ക് വല്ലാത്ത് വേദന തോന്നി. ഞാൻ ഒരാളോടും ഒരിടത്തും മാപ്പ് പറഞ്ഞില്ല. അതേസമയം മുഖ്യമന്ത്രിയെ വിമർശിച്ചത് ഉമ്മൻ ചാണ്ടിയെ പേഴ്സണലായി വേദനിപ്പിച്ചെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞപ്പോഴാണ് അതിന്റെ ആഴം എനിക്ക് മനസ്സിലായത്. ഞാൻ വിമർശിച്ചത് ഉമ്മൻ ചാണ്ടിയെയല്ല. ഈ നാടിന്റെ മുഖ്യമന്ത്രിയെയാണ്. ഒരു ജനതയുടെ മുഴുവൻ മുഖ്യൻ എന്നു പറഞ്ഞിരിക്കുന്ന ആൾ വിവരമില്ലാതെ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അത് ചോദ്യം ചെയ്യാൻ ഇവിടത്തെ യാചകനുപോലും അവകാശമുണ്ടെന്നും സൂപ്പർ താരം പറയുന്നു.
കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നു. അത് എന്റെ സുഹൃത്തുക്കൾ എല്ലാവരും എസ്എഫ്ഐക്കാർ ആയതുകൊണ്ടാണ്. അന്ന് സിപിഐ(എം) നേതാവായ എംഎ ബേബി കോളേജിൽ വന്ന് ഉദ്ബോധന ക്ലാസ് എടുത്തപ്പോൾ കൊള്ളാം എന്നു തോന്നി. അന്നേരം എന്റെ ഹൃദയത്തിൽ ഇരുന്നിരുന്നത് ഇന്ദിരാഗാന്ധിയാണ്. ഇന്ദിരാഗാന്ധിയെ തെറി വിളിച്ചുകൊണ്ടുള്ള ഒരു സമരത്തിലും ഞാൻ പങ്കെടുത്തിട്ടില്ല. കോൺഗ്രസിനേയും സിപിഎമ്മിനേയും ഒരോ പോലെ ഇഷ്ടപ്പെടുന്നതിൽ സുരേഷ് ഗോപി തെറ്റും കാണുന്നില്ല. അത് നയമല്ലല്ലോ. നമ്മുടെ ഇഷ്ടങ്ങളല്ലേ. അച്ഛനേയും അമ്മയേയും ഇഷ്ടപ്പെടുക എന്നുപറഞ്ഞാൽ രണ്ടു നയമാണെന്നാണോ അർത്ഥമെന്ന് നടൻ ചോദിക്കുന്നു.
ഇന്ദിരാഗാന്ധിയേയും എബി വാജ്പേയിയേയും ഒരു പോലെ ആരാധിക്കുന്നതിനും കാരണമുണ്ട്. ഞാനൊന്ന് ചോദിച്ചോട്ടേ ഇതിനിടയിൽ മനുഷ്യനിസം എന്നു പറഞ്ഞ ഒന്നില്ലേ. രാജ്യം എന്നു പറഞ്ഞ ഒന്നില്ലേ. എന്നിൽ ഉണ്ടായിരുന്നത് അന്തർദേശീയ ഇസമാണ്. ഇന്ദിരാഗാന്ധിയെ ഭയപ്പാടോടെയാണെങ്കിലും ഒരമേരിക്കൻ പ്രസിഡന്റ് കസേര നൽകിയില്ലേ. അല്ലെങ്കിൽ ഭയപ്പാടോടെ ബഹുമാനിച്ചു എന്നുതന്നെ വിചാരിച്ചോളൂ. അപ്പോൾ ഇന്ദിരാഗാന്ധി ആരാണ്? വാജ്പേയിയെ ബഹുമാനിച്ചത് അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭ കൊണ്ടാണ്. അദ്ദേഹത്തിന്റെ ലാളിത്യവും ശുദ്ധതയും എന്നെ ആകർഷിച്ചെന്നും വ്യക്തമാക്കുന്നു. വി എസ് അച്യുതാനന്ദനോടുള്ള ബഹുമാനവും മറച്ചു വയ്ക്കുന്നില്ല. ഹൃദയശുദ്ധിയുള്ള നേതാവാണ്, മനുഷ്യസ്നേഹിയാണ് വി എസ് അച്യുതാനന്ദൻ. അദ്ദേഹമാണ് ഭാരതത്തിലെ പ്രതിപക്ഷ നോതാവായിരിക്കാൻ യോഗ്യതയുള്ള ആൾ. അതിനുള്ള അവസരമാണ് ഇനി ഉണ്ടാക്കേണ്ടതെന്നും വിശദീകരിക്കുന്നു.
വി എസ് ചെയ്യുന്ന പല ഇടപെടലുകളും നീതിക്കും ന്യായത്തിനും വേണ്ടിയായിരുന്നു. അതുകൊണ്ട് വി എസ് പറഞ്ഞതു ശരിയാണെന്ന് ഞാനും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശരി ചെയ്താൽ, ജനങ്ങൾക്കു ഗുണകരമായ രീതിയിൽ ഭരിച്ചാൽ ഞാൻ മോദിക്കൊപ്പം നിൽക്കും. ജ്യോതിബസുവിന്റെ മകൻ ശരി ചെയ്താൽ ഞാനവിടെ നിൽക്കും. കോടിയേരി ബാലകൃഷ്ണൻ ശരി ചെയ്താൽ രണ്ടാമതൊന്ന് ഓർക്കാതെ ഞാൻ അഭിപ്രായം പറയും. ഞാൻ രാഷ്ട്രീയ പ്രവർത്തകനോ നേതാവോ ഭരണകർത്താവോ ഒന്നുമല്ല. ഇവിടത്തെ ജനങ്ങൾ സ്ഥിരമായി ഒരു മുന്നണിക്കു മാത്രമല്ലല്ലോ വോട്ട് ചെയ്യുന്നത്. ഈയിടെ ഡൽഹിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 67 സീറ്റുകളും ആം ആദ്മി പാർട്ടി നേടിയില്ലേ? അതിനു എട്ടുമാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും നേടിയത് ബിജെപിയല്ലേ? അന്ന് ബിജെപിക്ക് വോട്ടു ചെയ്തവരെ ഇപ്പോൾ അവസരവാദികളെന്ന് വിളിക്കാൻ പറ്റുമോ? ഞാൻ അങ്ങനെയുള്ള ജനങ്ങളിലൊരുവനാണ്. ഞാൻ സുരേഷ്ഗോപിയായതുകൊണ്ട് എനിക്ക് ഒരു പക്ഷം വേണമെന്ന് നിർബന്ധിക്കുന്നതെന്തിനാണ്?-സുരേഷ് ഗോപി ചോദിക്കുന്നു.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- മോദിയെ കണ്ടു, തൃശ്ശൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു സുരേഷ് ഗോപി
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍