Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താടിയിൽ ഒരു കാക്കപ്പുള്ളിയും ഇടതു കയ്യിൽ ഒരു കലയുമുണ്ട്; ഇത് ഞങ്ങളുടെ കാളികേശവൻ തന്നെന്ന് കതിരേശൻ- മീനാക്ഷി ദമ്പതികൾ; എതിർത്ത് നടനോട് യഥാർത്ഥ സ്‌കൂൾ രേഖ ഹാജരാക്കാൻ കോടതി; ധനുഷിനെ ചൊല്ലിയുള്ള തർക്കം കോടതി കയറുമ്പോൾ

താടിയിൽ ഒരു കാക്കപ്പുള്ളിയും ഇടതു കയ്യിൽ ഒരു കലയുമുണ്ട്; ഇത് ഞങ്ങളുടെ കാളികേശവൻ തന്നെന്ന് കതിരേശൻ- മീനാക്ഷി ദമ്പതികൾ; എതിർത്ത് നടനോട് യഥാർത്ഥ സ്‌കൂൾ രേഖ ഹാജരാക്കാൻ കോടതി; ധനുഷിനെ ചൊല്ലിയുള്ള തർക്കം കോടതി കയറുമ്പോൾ

മധുര: തമിഴ് നടൻ ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട ദമ്പതികളുടെ പരാതിയിൽ ധനുഷിനോട് സ്‌കൂൾ കാലത്തെ യഥാർഥ രേഖകൾ ഹാജരാക്കാൻ ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. വയോധികരായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നൽകണമെന്നാണ് ദമ്പതികളുടെ ആവശ്യം. ധനുഷിന്റേതാണെന്ന് അവകാശപ്പെട്ട്  പഴയ ചിത്രങ്ങളും ഇവർ തെളിവിനായി സമർപ്പിച്ചിട്ടുണ്ട്.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശൻ- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും അവകാശപ്പെട്ട മേലൂർ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. തമിഴ്‌നാട് ട്രാൻസ്‌പോര്ട്ട് കോർപ്പറേഷനിലെ ജീവനക്കാരനായിരുന്നു കതിരേശൻ.

ഇവരുടെ അവകാശവാദം വ്യാജമാണെന്നും കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്റെ വാദം കേൾക്കുമ്പോഴാണ് കോടതി യഥാർഥ സ്‌കൂൾ രേഖകൾ തന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്. കോടതിയിൽ നടന്ന വാദത്തിൽ സ്‌കൂൾ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഇരുകൂട്ടരും സമർപ്പിച്ചിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ സ്‌കൂളിൽ നിന്നുള്ള രേഖകളുടെ പകർപ്പാണ് ധനുഷ് ഹാജരാക്കിയത്.

ദമ്പതികൾ ഹാജരാക്കിയ പത്താം ക്ലാസ് ടിസി സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ പ്രകാരം കുട്ടിയുടെ താടിയിൽ ഒരു കാക്കപ്പുള്ളിയും ഇടതു കയ്യിൽ ഒരു കലയുമുണ്ട്. ധനുഷ് ഹാജരാക്കിയ ചെന്നൈ സ്‌കൂളിന്റെ ടിസിയിലാവട്ടെ തിരിച്ചറിയൽ അടയാളങ്ങൾ എഴുതേണ്ട കോളമില്ല. തുടർന്നാണ് കോടതി ധനുഷിനോട് ഫെബ്രുവരി 22 ന് യഥാർഥ രേഖകൾ  ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

1985 നവംബർ ഏഴിന് ജനിച്ച ധനുഷിന്റെ യഥാർഥ പേര് കാളികേശവൻ ആണെന്നും സ്‌കൂളിൽ പഠിക്കുമ്പോൾ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുവെന്നുമാണ് ദമ്പതികൾ വാദിച്ചത്. ധനുഷിനെ സംവിധായകൻ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നു എന്നും ദമ്പതികൾ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP