ലിസ റേ; അർബുദത്തിന്റെ പിടിയിൽ നിന്നും ഉയിർത്തെഴുന്നേറ്റ് താരാകാശത്തിൽ തിളങ്ങുന്ന വംഗപുത്രി
ബംഗാളിയായ പിതാവിനും പോളണ്ടുകാരിയായ അമ്മയ്ക്കും പിറന്ന് കാനഡയിലെ സിനിമാതാരമായി മാറിയ ചരിത്രമാണ് ലിസറേയ്ക്കുള്ളത്. ഒരു നടിയെന്നതിന് പുറമെ മോഡൽ, ടെലിവിഷൻ അവതാരക എന്നീ നിലകളിലും ഇവർ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരു തികഞ്ഞ മനുഷ്യസ്നേഹിയും ആക്ടിവിസ്റ്റുമെന്ന നിലയിലും ലിസ റേ ശ്രദ്ധേയയായിട്ടുണ്ട്. 2005ൽ ഇവർ അഭിനയിച്ച് വാട്ടർ എന്ന ചലച്ചിത്രം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.
1994ൽ പുറത്തിറങ്ങിയ നേതാജി എന്ന തമിഴ്സിനിമയിൽ അഭിനയിച്ചു കൊണ്ട് ഇന്ത്യൻ സിനിമയിലേക്കും ലിസ റേ കടന്നു വന്നു. ശരത്കുമാറായിരുന്നു ഇതിൽ നായകൻ. 2001ൽ ബോളിവുഡ് ചിത്രമായ കസൂദിലും 2002ൽ തെലുങ്ക് ചിത്രമായ തക്കാറിയിലും ഇവർ അഭിനയിച്ചിരുന്നു. തുടർന്ന് 2011ൽ ടിസിഎൽ ചാനലിന്റെ ഓ മൈ ഗോൾഡ് എന്ന ശ്രദ്ധേയമായ ടിവിപ്രോഗ്രാമിലും ലിസ ഭാഗഭാക്കായിരുന്നു.
1972 ഏപ്രിൽ നാലിന് കാനഡയിലെ ഒന്റാറിയോവിലുള്ള ടൊറൻോയിലാണ് ലിസ റേ ജനിച്ചത്. കുട്ടിക്കാലത്ത് അൽപകാലം കൊൽക്കത്തയിലെ ശ്യാംബസാറിൽ അവർ ചെലവഴിച്ചിരുന്നു. എറ്റോബിക്കോക്ക് കൊളിജിയേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, റിച്ച് വ്യൂ കൊളിജിയേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, സിൽവർത്രോൻ കാളിജിയേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു അവരുടെ പഠനം. അമ്മയുടെ മാതൃഭാഷയായ പോളിഷ് നന്നായി സംസാരിക്കുന്ന ലിസ ഫെല്ലിനിയുടെയും സത്യജിത്ത് റേയുടെയും സിനിമകൾ കാണാനും താൽപര്യം പുലർത്തുന്നു. അച്ഛന്റെ ബംഗാൾ പാരമ്പര്യമുള്ളതിനാലാകും അവർ സത്യജിത്ത് റേയുടെ സിനികളെ ഇഷ്ടപ്പെടാൻ കാരണം.
കരൺ കപൂറിനൊപ്പം ബോംബെ ഡൈയിംഗിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് മുതലാണ് ലിസറേ പൊതുജന ശ്രദ്ധയാകർഷിച്ചത്. ഇതിൽ അവർ അണിഞ്ഞ ഹൈ കട്ട് ബ്ലാക്ക് സിം സ്യൂട്ട് ഈ താരത്തിന് ഒരു പ്രത്യേക ലുക്ക് നൽകിയിരുന്നു. ഇതിന് ശേഷം ജേർണലിസം പഠിക്കാനായി ലിസ കാനഡയിലേക്ക് തിരിച്ച് പോയി. എന്നാൽ അവരുടെ അമ്മയ്ക്ക് ഒരു കാറപടകമുണ്ടായതിനെത്തുടർന്ന് ലിസയുടെ പദ്ധതികളൊന്നും നടന്നില്ല. തുടർന്ന് അവർ ഇന്ത്യയിലേക്ക് തിരിച്ച് വരികയും ഗ്ലാഡ് റാഗ്സിന്റെ കവർ പേജിൽ ബേവാച്ച് സ്റ്റൈൽ സ്വിംസ്യൂട്ട് ധരിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ കവർ ഫോട്ടോ ഒരു തരംഗമാവുകയും അത് ലിസക്ക് ഗുണം ചെയ്യുകയുമുണ്ടായി. ഇതിനെത്തുടർന്ന് നിരവധി മാഗസിനുകളുടെ കവർ ഫോട്ടോകളിൽ ലിസ പ്രത്യക്ഷപ്പെട്ടു. ഒരു അവതാരകയെന്ന നിലയിൽ തിളങ്ങാനും ഇക്കാലത്ത് അവർക്ക് സാധിച്ചു. മില്ലെനിയത്തിലെ ഏറ്റവും നല്ല ഒമ്പതാമത്തെ സുന്ദരിയെന്ന സ്ഥാനമാണ് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ ലിസക്ക് ലഭിച്ചത്. ഈ ലിസ്റ്റിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങൾക്കുള്ളിൽ ഇടം നേടിയ ഏക മോഡലായിരുന്നു ലിസ റേ. സ്റ്റാർ മൂവീസിലെ സ്റ്റാർ ബിസ് എന്ന ഷോയുടെ അവതാരകയാകാനും ഇക്കാലത്ത് അവർക്ക് അവസരമുണ്ടായി. നടനും മോഡലുമായ കെല്ലി ഡോർജിയായിരുന്നു ഈ പരിപാടിയുടെ സഹ അവതാരകൻ.
തന്റെ ആദ്യ ബോളിവുഡ് സിനിമയായ കസൂറിൽ ലിസക്ക് ശബ്ദം നൽകിയത് ദിയ ദത്തയായിരുന്നു. ലിസക്ക് ഹിന്ദി സംസാരിക്കാനറിയാത്തതായിരുന്നു ഇതിന് കാരണം. ദിയ ദത്തയും ആ ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ അവർക്ക് ശബ്ദം നൽകിയതാകട്ടെ മറ്റൊരാളായിരുന്നു. കസൂറിലെ ലിസയുടെ അഭിനയത്തിൽ ആകൃഷ്ടയായ ദീപ മേത്ത ഇന്ത്യൻ കനേഡിയൻ സംരംഭമായ തന്റെ ചിത്രം ബോളിവുഡ്/ ഹോളിവുഡിൽ ലിസക്ക് അവസരം നൽകുകയും ചെയ്തു.
അഭിനയത്തെ കുറച്ച് കൂടി ഗൗരവമായി കാണണമെന്ന ബോധമുണ്ടായപ്പോൾ ലിസ റേ ലണ്ടനിലേക്ക് പോയി. അഭിനയം ഒരു കരിയറായി സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ അവർ സെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമ, ദി ലണ്ടൻ സെന്റർ ഫോർ തിയേറ്റർ സ്റ്റഡീസ്, ഡെസ്മണ്ട് ജോൺസ് സ്കൂൾ ഓഫ് ഫിസിക്കൽ തിയേറ്റർ തുടങ്ങിയയിടങ്ങളിൽ ചേർന്ന് അഭിനയത്തിൽ കൂടുതൽ അവഗാഹം നേടിയെടുത്തു. 2004ൽ അക്കാദമി ഓഫ് ലൈവ് ആൻഡ് റെക്കോർഡഡ് ആർട്സിസിൽ ഡിഗ്രി നേടിയതിനൊപ്പം അഭിനയത്തിൽ ബിരുദാനന്തര ബിരുദവും ലിസ റേ നേടിയെടുത്തു.
പഠനകാലത്ത് തന്നെ ലിസയെത്തേടി സിനിമയിൽ നിന്നും നിരവധി അവസരങ്ങളെത്തിയിരുന്നു. എന്നാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ അവയൊന്നും സ്വീകരിച്ചില്ല. എന്നാൽ പഠനാനന്തരം വാട്ടർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ദീപ മേത്ത ക്ഷണിച്ചപ്പോൾ അത് തള്ളിക്കളയാൻ ലിസ തയ്യാറായില്ല. തൽഫലമായി വാട്ടറിലെ പ്രധാനകഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കാനുള്ള അവസം ലിസയ്ക്ക് കൈവന്നു. ഓസ്കറിന് വരെ നോമിനേഷൻ ലഭിച്ച വാട്ടറിലെ അഭിനയത്തിലൂടെ ലിസ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയയാവുകായിരുന്നു. തുടർന്ന് കാനഡ,യൂറോപ്പ്, യുഎസ്, എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ചിത്രങ്ങളിൽ ഈ അഭിനേത്രിക്ക് അവസരം ലഭിച്ചു. അൽ ഹാറ്റിലെ ഫാം ഗേൾ, എ സ്റ്റോൺസ് ത്രോയിലെ സ്കൂൾ ടീച്ചർ, ദി വേൾഡ് അൺസീനിലെ വീട്ടമ്മ, ഐ കാണ്ട് തിങ്ക് സ്രട്രെയിറ്റിലെ അറബ് ലെസ്ബിയൻ എന്നിവ ലിസ റേയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ചിലതാണ്. 2007ൽ കിൽ കിൽ ഫാസ്റ്റർ ഫാസ്റ്റർ എന്ന ചിത്രത്തിലെ സെക്സ് സീനുകളിൽ തുറന്നഭിനയിച്ചതിന്റെ പേരിൽ ലിസ റേ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് മുമ്പ് ഒരു ഇന്ത്യൻ നടി ചെയ്യാൻ ധൈര്യം കാണിക്കാത്ത രംഗങ്ങളായിരുന്നു അതെന്നാണ് മാദ്ധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്.
ബിരുദത്തിന് ശേഷം പാരീസ്, ന്യൂയോർക്ക് തുടങ്ങിയിടങ്ങളിലായിരുന്ന ലിസ പ്രിയപ്പെട്ട അമ്മയുടെ മരണത്തെത്തുടർന്ന് 2008ൽ ടൊറന്റോയിലേക്ക് തന്നെ മടങ്ങിയെത്തി. 2009ൽ സംപ്രേഷണം ചെയ്ത യുഎസ്എ നെറ്റ് വർക്ക് സീരീസായ സൈക്കിൽ അതിഥി താരമായി ലിസയെത്തിയിരുന്നു. കുക്കിങ് വിത്ത് സ്റ്റെല്ല എന്ന തന്റെ വർക്കിനെ പിന്തുണയ്ക്കാൻ വേണ്ടി ലിസ ടൊറന്റോ അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിൽ എത്തിയിരുന്നു. താൻ ചികിത്സിച്ച് ഭേദമാക്കാനാവാത്ത മൾട്ടിപ്പിൾ മൈലോമ എന്ന കാൻസറിന് അടിമയാണെന്ന് ലിസ വെളിപ്പെടുത്തിയത് ഈ അവസരത്തിലാണ്. തന്റെ കാൻസർ അനുഭവങ്ങൾ എഴുതാൻ ദി യെല്ലോ ഡയറീസ് എന്നൊരു ബ്ലോഗ് ലിസ ആരംഭിച്ചതും ഇക്കാലത്താണ.് ടൊറന്റോയിലെ പ്രിൻസസ് മാർഗററ്റ് ഹോസ്പിറ്റലിൽ മൾട്ടിപ്പിൾ മൈലോമ കാൻസർ റിസർച്ച് ചെയർ സ്ഥാപിക്കാൻ ഫണ്ട് സ്വരൂപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ ലിസ മുന്നിട്ടിറങ്ങിയിരുന്നു. പെൺകുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ക്യാംപയിനായ ബികോസ് ഐ ആം എ ഗേൾ എന്ന ക്യാംപയിനിലും ഇവർ സജീവമായിരുന്നു. 2009ൽ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് എന്ന ട്രീറ്റ് മെന്റിലൂടെ ലിസ തന്നെ ബാധിച്ച അപൂർവ കാൻസറിൽ നിന്ന് അത്ഭുതകരമായി മുക്തയായി.
കാൻസർ ഡോക്യു ഡ്രാമയായ വൺ എ മിനുറ്റിൽ ലിസ ഭാഗഭാക്കായിരുന്നു. നമ്രതസിങ് ഗുജ്റാളാണ് ഇത് ആവിഷ്കരിച്ചത്. കാൻസർ രോഗത്തിൽ നിന്ന് വിമുക്തി നേടിയ പ്രമുഖരിൽ ചിലരും ലിസക്കൊപ്പം ഇതിൽ ഭാഗഭാക്കായിരുന്നു. ഇത്തരം ക്യാൻസറിനെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ ലിസ 2011ൽ കാനഡയിലുടനീളം ഒരു മീഡിയ ടൂറിന് നേതൃത്വം നൽകിയിരുന്നു.
ഹൻസ്റ്റേ ഖെൽറ്റേ, ബാൾ ആൻഡ് ചെയിൻ, യുവരാജ്, സീക്കിങ് ഫിയർ, ദി ഫ്ലവർ മാൻ, ക്വാർട്ടർ ലൈഫ് ക്രൈസിസ്, ടൊറന്റോ സീരീസ്, സംനോലെൻസ്, ഡിഫെൻഡർ, ലെറ്റ് ദി ഗെയിം ബിഗൻ, ട്രേഡർ ഗെയിംസ്, മർഡോക്ക് മിസ്റ്ററീസ്,എൻഡ്ഗെയിം,പാച്ച്ടൗൺ എന്നിവയും ലിസയുടെ സിനിമകളാണ്. ഇതിന് പുറമെ ദി സ്റ്റാൻഡേർഡ്, ഗ്രേറ്റ് കനേഡിയൻ ബുക്ക്സ്, ദി മരിയൻ ഡെന്നീസ് ഷോ, ദി ഹൗവർ, ടോപ്പ് ചെഫ് കാനഡ എന്നീ ടിവിസീരീസുകളിലും അവർ ഭാഗഭാക്കായിട്ടുണ്ട്. അഭിനയത്തികവിന് നിരവധി അവാർഡുകളും ഈ അഭിനേത്രിയെത്തേടിയെത്തിയിട്ടുണ്ട്. 2012 ഒക്ടോബർ 20ന് ലിസ റേ മാനേജ് മെന്റ് കൺസൾട്ടന്റായ ജാസൺ ഡെഹ്നിയെ വിവാഹം കഴിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്