Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാലേട്ടനെ ചീത്ത വിളിച്ച സാബുവിന്റെ ചിത്രം ഉപേക്ഷിച്ചെന്ന് സംവിധായകൻ; ഉദ്ദേശിച്ചത് മോഹൻലാലിനെ അല്ലെന്ന് സാബു; സൂപ്പർ താരത്തെ വെല്ലു വിളിച്ച് സോഷ്യൽ മീഡിയ സ്റ്റാറായ സാബു കുടുങ്ങിയത് ഇങ്ങനെ

ലാലേട്ടനെ ചീത്ത വിളിച്ച സാബുവിന്റെ ചിത്രം ഉപേക്ഷിച്ചെന്ന് സംവിധായകൻ; ഉദ്ദേശിച്ചത് മോഹൻലാലിനെ അല്ലെന്ന് സാബു; സൂപ്പർ താരത്തെ വെല്ലു വിളിച്ച് സോഷ്യൽ മീഡിയ സ്റ്റാറായ സാബു കുടുങ്ങിയത് ഇങ്ങനെ

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പഴഞ്ചൊല്ല് പോലാണ് ഇപ്പോൾ ടിവി അവതാരകനും നടനുമായ സാബുവിന്റെ കാര്യം.ഒരു പോസ്റ്റ് ഇട്ടാൽ ഇത്ര പൊല്ലാപ്പാകുമെന്ന് സാബു വിചാരിച്ച് കാണില്ല. എന്തായാലും സൂപ്പർ താരത്തിനെതിരെ കമന്റിട്ട സാബുവിന് കണ്ടക ശനി ആരംഭിച്ചുവെന്ന് വേണം കരുതാൻ. ലാലേട്ടനെ ചീത്തവിളിച്ചതിൽ പ്രതിഷേധിച്ച് സാബു നിർമ്മാതാവാകുന്ന ചിത്രം നവാഗത സംവിധായകനായ സാജൻ കെ. മാത്യു ഉപേക്ഷിച്ചിരിക്കുകയാണ്. സെന്റ് പീറ്റേഴ്‌സ് ഡേ എന്ന ചിത്രമാണ് ഉപേക്ഷിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവ് സാബുവായിരുന്നു. ഫെയ്‌സ് ബുക്കിലൂടെയാണ് സാജൻ ഇക്കാര്യം അറിയിച്ചത്. ആസിഫ് അലിയും, സണ്ണി വെയ്‌നും മുഖ്യവേഷത്തിൽ അഭിനയിക്കുന്ന ചിത്രമായിരുന്നു ഇത്.

എന്തിന്റെ പേരിലായാലും മലയാളികൾ നെഞ്ചേിലേറ്റിയ ഒരു വലിയ മനുഷ്യനെക്കുറിച്ച് ഉണ്ടായ മോശം പരാമർശം വളരെ വേദനാജനകമാണ്. വളരെ നിരുത്തരവാദപരമായ ഈ സമീപനം ഉണ്ടായ സാഹചര്യം മറ്റൊരു നിർമ്മാതാവിനെ തേടാൻ പ്രേരിപ്പിച്ചിരിക്കുകയാണെന്നുമാണ് സംവിധായകൻ സാജൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

എന്നാൽ താൻ മോഹൻലാലിനെ അല്ല ചീത്തവിളിച്ചതെന്ന വിശദീകരണവുമായി സാബുവും രംഗത്തുണ്ട്.സോഷ്യൽ മീഡിയയിൽ വൈറലായ കമന്റ് ലാലേട്ടനെ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് സാബു പറഞ്ഞു. തെരുവ് നായ വിഷയത്തിൽ താനിട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെ കമന്റ് കോളത്തിൽ തുടർച്ചയായി ചിത്രങ്ങൾ പോസ്റ്റ് ചെയ്ത യുവാവിനോടുള്ള പ്രതികരണമായിരുന്നു തന്റെ കമന്റെന്നും സാബു പറഞ്ഞു.

പല ആളുകളും വളർത്തു നായയുമായി ഇരിക്കുന്ന ചിത്രമാണ് അയാൾ പോസ്റ്റ് ചെയ്തത്. തുടർച്ചയായി ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ അയാളുടെ ചില ചിത്രങ്ങൾ താൻ ഡിലീറ്റ് ചെയ്തു. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുന്നതിനനുസരിച്ച് ഇയാൾ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു. ഒടുവിൽ മോഹൻലാൽ വളർത്തു നായയുമായി ഇരിക്കുന്ന ചിത്രവും ഇയാൾ പോസ്റ്റ് ചെയ്തു. ഒടുവിൽ സഹികെട്ടാണ് അയാൾക്കെതിരെ കടുത്ത വാക്കുകൾ ഉപയോഗിക്കേണ്ടി വന്നതെന്ന് സാബു പറഞ്ഞു.

അസഹ്യമായ കമന്റ് പോസ്റ്റ് ചെയ്തയാൾക്കെതിരെയായിരുന്നു തന്റെ രോക്ഷപ്രകടനം. മറിച്ച് ലാലേട്ടന് എതിരെയായിരുന്നില്ല. ലാലേട്ടൻ പോലും ഇക്കാര്യം ശരിയായ അർത്ഥത്തിൽ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും സാബു കൂട്ടിച്ചേർക്കുന്നു. അതേസമയം മോഹൻലാലിന്റെ പിതാവിനെ പരാമർശിക്കുന്ന ഭാഗം വേണ്ടിയിരുന്നില്ലെന്ന് സാബു സമ്മതിച്ചു. അപ്പോഴത്തെ മാനസികാവസ്ഥയിൽ അങ്ങനെ പറഞ്ഞു പോയതാണ്. ലാൽ ആരാധകർ വിഷയം ഏറ്റെടുത്തതോടെ അതിന് മുൻപ് സംഭവിച്ച വിവരങ്ങൾ എന്താണെന്ന് ആരും അറിഞ്ഞില്ലെന്നും സാബു വിശദീകരിച്ചു.

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാം എന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടപ്പോഴാണ് സാബു തന്റെ ഫേസ്‌ബുക്കിൽ നായ്ക്കളെയെല്ലാം കൊല്ലണമെന്ന് പോസ്റ്റിട്ടത്. ഇതാണ് വിവാദങ്ങൾ കാരണമായത്. സാബുവിന്റെ സ്റ്റാറ്റസിന് ഒരാൾ കമന്റിട്ടതോടെ കാര്യങ്ങൾ കൈവിട്ടത്. കമന്റായി ലാലേട്ടൻ തന്റെ പട്ടിയോടൊത്ത് കളിക്കുന്ന ഫോട്ടോയാണ് ഇട്ടത്. ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടം ഇവിടെ എന്തിനാ പോസ്റ്റ് ചെയ്തത് എന്നു സാബു തിരിച്ചു ചോദിച്ചു. ഇതോടെ ഫാൻസുകാർ സാബുവിന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിടുകയായിരുന്നു.

ലാലേട്ടന്റെ ഫാൻസിനോട് പൊരുതി നിൽക്കാൻ കഴിയാതെ ഒടുവിൽ സാബുവിന് തന്റെ ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്യേണ്ടി വന്നു. ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സാബു ഇപ്പോൾ മഴവിൽമനോരമയുടെ ടേക്ക് ഇറ്റ് ഈസി എന്ന പ്രോഗ്രാമിന്റെ അവതാരകനാണ്. മുമ്പു റിമി ടോമിക്കെതിരായ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിലും സാബു വാർത്തകളിൽ നിറഞ്ഞിരുന്നു.

സാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:
''എന്തിന്റെ പേരിലായാലും മലയാളികൾ നെഞ്ചിലേറ്റിയ ഒരു വലിയ മനുഷ്യനെ കുറിച്ച് ഉണ്ടായ മോശമായ പരാമർശം വളരെ വേദനാജനകമാണ്. വളരെ നിരുത്തരവാദപരമായ ഈ സമീപനം ഉണ്ടായ സാഹചര്യമാണ് എന്നെ മറ്റൊരു പ്രോഡ്യുസറെ തേടാൻ പ്രേരിപ്പിച്ചത്.ഈ പ്രൊജക്റ്റ്എന്റെയും എന്റെ കൂടെ ഉള്ള കുറച്ച് ആളുകളുടെയും വളരെ നാളത്തെ സ്വപ്‌നവും അ
ധ്വാനവുംമാണ്. ഈ പ്രൊജക്റ്റിനെ കുറിച്ച് പറയുന്ന ഓരോ മോശം പരാമർശങ്ങളും ഞങ്ങളുടെ നെഞ്ചിലാണ് വന്നു കൊള്ളുന്നത്.

സ്വന്തമായി ഒരു സിനിമാ എന്ന സ്വപ്‌നമായി നടക്കുന്ന ഓരോരുത്തർക്ക് അത് മനസിലാകും എന്ന് ഞാൻ വിശ്വസിക്കുന്നു.ഒന്നോ രണ്ടോ വ്യക്തികൾ തമ്മിൽ സോഷ്യൽ മീഡിയിലൂടെ ഉണ്ടാകുന്ന വാക്‌സംഘട്ടനങ്ങൾ അതുമായി
യാതൊരു ബന്ധവുമില്ലാത്ത കുറച്ച് ജീവിതങ്ങളെ വല്ലാതെ വിഷമിപ്പിക്കും ഇന്നു ദയവു ചെയ്ത് മ
നസിലാക്കു.
വേദനയോടെ
സാജൻ കെ. മാത്യു''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP