സിനിമയെ വിമർശിക്കുന്നവർ ഒരു കലാപാരമ്പര്യം ഇല്ലാത്തവരെന്ന് സത്യൻ അന്തിക്കാട്; വിമർശിക്കുന്നവരുടെ പാരമ്പര്യം ചോദിക്കുന്നത് മാടമ്പിത്തരമെന്ന് ഡോ ബിജു; സൂഹാസിനിക്ക് പിന്നാലെ സത്യൻ അന്തിക്കാടിന്റെ നിലപാടും ചർച്ചയാകുന്നു
അമ്പതിലധികം നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. ഇപ്പോഴും ഓരോ സിനിമയും തന്റെ ആദ്യ സിനിമയെന്നതുപോലെ അദ്ദേഹം സമീപിക്കുന്നുവെന്നതും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ ദിവസം സത്യൻ അന്തിക്കാട് നടത്തിയ വിമർശനം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. യോഗ്യതയുള്ളവർ മാത്രം സിനിമ നിരൂപണം ചെയ്താൽ മതിയെന്ന സുഹാസിനിയുടെ അഭിപ്രായത്തോട് പിന്തുണ പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
സോഷ്യൽ മീഡിയയിലും ഓൺലൈൻ പോർട്ടലുകളിലും സിനിമയെ വിമർശിക്കുന്നവർ ഒരു കലാപാരമ്പര്യവും ഇല്ലാത്തവരാണെന്ന സത്യൻ അന്തിക്കാടിന്റെ വിമർശിച്ചത്. സോഷ്യൽ മീഡിയയിൽ ഒരു നിയന്ത്രണവുമില്ലാതെ ആർക്കും എന്തും എഴുതാമെന്ന സാഹചര്യമാണെന്നും സത്യൻ അന്തിക്കാട് പറയുന്നു. പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിലാണ് സത്യൻ അന്തിക്കാട് ഓൺലൈൻ/സോഷ്യൽ മീഡിയ വിമർശകർക്കെതിരെ രംഗത്ത് വന്നത്.
സത്യൻ അന്തിക്കാടിന്റെ ഈ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജു ഇപ്പോൾ ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വിമർശിക്കാൻ പാരമ്പര്യം ആവശ്യമാണെന്ന് പറയുന്നവർ മറ്റുള്ളവരെല്ലാം തങ്ങളുടെ അടിയാളരാണെന്ന ബോധം മനസിൽ സൂക്ഷിക്കുന്നവരാണെന്ന് ഡോ. ബിജു പറഞ്ഞു. സിനിമാക്കാർ വിമർശനത്തിന് അതീതരെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം
''നിരവധി വർഷങ്ങളായി മാദ്ധ്യമങ്ങളുടെ സ്തുതി പാടലുകളിൽ അഭിരമിച്ച് രാഷ്ര്ടീയവും സാമൂഹികവുമായ പ്രതിലോമതകളുടെ വിഴുപ്പുകൾ കുത്തി നിറച്ച പൈങ്കിളി സിനിമകൾ കേരളീയ സമൂഹത്തിലേക്ക് മലീമസമായി ഒഴുക്കി വിട്ട നിരവധി സംവിധായകരും അഭിനേതാക്കളും ഇവിടെ ഉണ്ട് . മാദ്ധ്യമ പരിലാളനകളിൽ സ്വയം അഭിരമിച്ചു പോയ ഇത്തരം കപട ബിംബങ്ങളെ തുറന്നു കാട്ടുവാൻ സോഷ്യൽ മീഡിയയ്ക്കു സാധിക്കുന്നു എന്നതാണ് പുതിയ കാലത്തിന്റെ പ്രസക്തിയും രാഷ്ര്ടീയവും . വിമർശിക്കുവാൻ പാരമ്പര്യം ആവശ്യമാണ് എന്ന് പറയുന്നവരുടെ മനസ്സിലുള്ള ബോധം മറ്റുള്ളവരെല്ലാം അടിയാളന്മാരാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന പഴയ മാടമ്പി സംസ്കാരത്തിൽ നിന്നും ഒട്ടും വിഭിന്നമല്ല . വിമർശനത്തിനു ആരും അതീതരല്ല . വിമർശനങ്ങളെ നേരിടേണ്ടത് വിമർശിക്കുന്നവരുടെ പാരമ്പര്യവും കുല മഹിമയും യോഗ്യതയും ചോദ്യം ചെയ്തു കൊണ്ടല്ല മറിച്ചു സ്വന്തം സൃഷ്ടികളുടെ ആർജ്ജവത്തിലൂടെയും പ്രതിബദ്ധതയിലൂടെയും കലാ മൂല്യത്തിലൂടെയും ഒക്കെ ആവണം . അതിന് ആദ്യം വേണ്ടത് സിനിമ തട്ടിക്കൂട്ട് പരിപാടിയിലൂടെ ഒപ്പിക്കുന്ന ഒരു കച്ചവട ചരക്കാണെന്ന വിശ്വാസം ഉപേക്ഷിക്കുകയാണ് .
സിനിമാക്കാരെ ആരും വിമർശിക്കാൻ പാടില്ല എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഈയിടെയായി കൂടി വരുന്നു . സോഷ്യൽ മീഡിയയുടെ കടന്നു വരവോടെ രാഷ്ര്ടീയവും , സാമൂഹികവും , സാംസ്കാരികവുമായ നിരവധി വിഷയങ്ങളിൽ പുതിയ യുവത (ന്യൂ ജെനെറേഷൻ അല്ല) ശക്തമായി പ്രതികരിക്കുന്ന സാഹചര്യം സംജാതമായി . മുഖ്യ ധാരാ മാദ്ധ്യമങ്ങൾ അവഗണിച്ച വിഷയങ്ങൾ പലതും ചർച്ച ചെയ്തതും ഏറ്റെടുത്തതും സൈബർ ഇടങ്ങൾ ആണ് ആദിവാസികളുടെ നിൽപ്പ് സമരം മുതൽ ലാലിസം വെരെ ഉദാഹരണങ്ങൾ ഉണ്ട് . സിനിമകളുടെ കാര്യത്തിൽ ഇപ്പോഴും ഫാൻസ് ഭക്തന്മാരായ കുറച്ച് ഭ്രാന്തന്മാരും പെയ്ഡ് ഓൺ ലൈൻ പ്രമൊട്ടർമാരും വ്യക്തി പൂജകളുമായി സോഷ്യൽ മീഡിയയിൽ വിവര ദോഷം തുടരാറുണ്ട് എങ്കിലും സിനിമകളെ കൃത്യമായി വിലയിരുത്തുന്ന വലിയൊരു കൂട്ടം ആളുകൾ ഇവിടെ ഉണ്ട് . മുഖ്യ ധാരാ മാദ്ധ്യമങ്ങൾ ഇപ്പോഴും വ്യക്തി പൂജയ്ക്കും ആരാധനയ്ക്കും അപ്പുറം സിനിമയെ രാഷ്ര്ടീയമായും സാമൂഹികമായും സാംസ്കാരികമായും കലാപരമായും നോക്കി കാണുവാൻ മടിക്കുമ്പോൾ ആ കടമകൾ നിറവേറ്റുന്നതു സോഷ്യൽ മീഡിയ ആണ് . അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ സിനിമക്കാർ ഭയക്കുന്നത്. തങ്ങളുടെ കച്ചവടത്തെ ദോഷകരമായി ബാധിക്കും എന്ന ഭയാശങ്ക ആണ് ഇവർക്ക് .ശരാശരി നിലവാരത്തിലും താഴെയുള്ള തികച്ചും കപടമായ ചില പൈങ്കിളി സിനിമകളിലൂടെ മാധ്യമങ്ങളുടെ പുകഴ്ത്തു പാട്ടുകളിലൂടെ സിനിമയുടെ അപ്പോസ്തലന്മാർ ആയി മാറിയ കുറച്ചു സംവിധായകരും താരങ്ങളും തങ്ങളുടെ നേരേ സോഷ്യൽ മീഡിയയിലൂടെ ചൂണ്ടുന്ന വിരലുകളെ ഭയക്കുകയാണ് . അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ആണ് വിമർശനത്തിന്റെ വിരൽ ചൂണ്ടാൻ നിനക്കെന്ത് പാരമ്പര്യവും കുല മഹിമയും ആണുള്ളത് എന്ന മറു ചോദ്യത്തിലൂടെ ഇവർ പ്രകടമാക്കുന്നത്. ചോദ്യം ചെയ്യാനും വിമർശിക്കാനും പ്രത്യേകിച്ച് പാരമ്പര്യം ഒന്നും ആവശ്യമില്ല സാർ അതിനു അൽപ്പം സാമൂഹിക ബോധവും സംസ്കാരവും പ്രതികരണ ശേഷിയും മാത്രമേ വേണ്ടു . സിനിമയേയും സിനിമാക്കാരെയും ആകാശത്തു നിന്നും നൂലീന്നു കെട്ടിയിറക്കിയതൊന്നും അല്ലല്ലോ വിമർശിക്കാതിരിക്കാൻ . ചോദ്യംചെയ്യപ്പെടേണ്ടവ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം . കപട ബിംബങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് സിനിമയിൽ തന്നെയാണ് . അത് തച്ചു തകർക്കപ്പെടെണ്ടത് തന്നെയാണ്. താരപൂജയുടെ ഭാരങ്ങൾ ഇല്ലാതെ ശരി എന്ന് തോന്നുന്നത് ശരി എന്ന് തന്നെ എഴുതുന്ന മനീഷ് നാരായണനെ പോലെയുള്ളവരെ കുല മഹിമയുടെ പേര് പറഞ്ഞ് വിരട്ടിയിട്ട് കാര്യമില്ല . കുല മഹിമയും പാരമ്പര്യവും ഇല്ലാത്ത നിരവധി അടിയാളന്മാരുടെ ചൂണ്ടു വിരലുകൾ ഇനിയും ഉയർന്നു വരും . അവരുടെ വിരലുകളിലെ അക്ഷരങ്ങളുടെ അഗ്നിയെ നിങ്ങൾ പേടിക്കുക തന്നെ വേണം. അതല്ലെങ്കിൽ ആ അഗ്നിക്ക് ദഹിപ്പിക്കാൻ ആകാത്ത മൂല്യമുള്ള സൃഷ്ടികൾ ഉണ്ടാക്കുവാൻ നിങ്ങൾക്ക് സാധ്യമാകണം . കുറഞ്ഞ പക്ഷം അതിനുള്ള ശ്രമങ്ങൾ എങ്കിലും നിങ്ങൾ നടത്തണം . ആത്മ രതിയും,ആത്മ പ്രശംസയും, അന്ധമായ മാദ്ധ്യമ വാഴ്തലുകളും , നയാ പൈസയുടെ വിവരമില്ലാത്ത ഫാൻസ് പ്രജകളുടെ ഗ്വാ ഗ്വാ പ്രശംസകളും മാത്രം നിറഞ്ഞ ഭാവനാ ലോകത്തു നിന്നും താഴെ ഇറങ്ങി ചുറ്റുപാടുകൾ ഒന്നുനോക്കി കാണുക . കുഴപ്പമില്ലാത്ത സിനിമകൾ ഉണ്ടാക്കാനെങ്കിലും അത് ചിലപ്പോൾ സഹായിച്ചേക്കും''
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍