അപ്പവും വീഞ്ഞും സിനിമാ ഗായികയാക്കി; പാട്ടുകാരിയാക്കിയത് പപ്പയുടേയും മമ്മിയുടേയും സപ്പോർട്ട്; സംഗീത വിശേഷങ്ങൾ തുറന്നു പറഞ്ഞ് കെയാ പോത്തൻ
നടനും നിർമ്മാതാവും സംവിധായകനുമായ പ്രതാപ് പോത്തന്റെ മകളാണ് കെയാ പോത്തൻ. എന്നാൽ ഇങ്ങനെ പറഞ്ഞില്ലെങ്കിലും കെയയെ എല്ലാവരും തിരിച്ചറിയും. നല്ലൊരു പാട്ടുകാരിയാണ് താനെന്ന പേര് കുറച്ചു കാലം കൊണ്ടു തന്നെ ഈ കൊച്ചു മിടുക്കി നേടിയെടുത്തു. ഇന്നിപ്പോൾ അറിയപ്പെടുന്ന പ്ലേബാക്ക് സിങ്റാണ് പ്രതാപ് പോത്തന്റെ മകൾ
കുട്ടിക്കാലത്ത് പപ്പയുടെയും മമ്മിയുടെയും മുമ്പിൽ ചെറിയ ഗിത്താറും തോളിൽ തൂക്കി നെറ്റിയിൽ ബാൻഡുമിട്ട് റോക്ക് സ്റ്റാർ സ്റ്റൈലിൽ പാട്ടുപാടിയ കെയയുടെ താൽപര്യമറിഞ്ഞ് പ്രോൽസാഹനമെത്തി. പാട്ട് എന്നതിനേക്കാളുപരി പാട്ടുകാരുടെ സ്റ്റൈലാണ് കുഞ്ഞു കെയയെ കുട്ടിക്കാലത്ത് ആകർഷിച്ചത്. വളർന്നപ്പോൾ കെയയോടൊപ്പം പാട്ടിനോടുള്ള ആഗ്രഹങ്ങളും വളർന്നു. റോക്ക് സിങ്ങേഴ്സിന്റെ സ്റ്റൈൽ മാറി ശബ്ദം കെയയുടെ മനസിലേക്കിറങ്ങി ചെല്ലാൻ തുടങ്ങി. ആ സംഗീതം തന്റെയുള്ളിലേയ്ക്ക് ഇറങ്ങി ചെന്നപ്പോൾ സംഗീതമാണ് തന്റെ വഴി എന്ന് കെയയ്ക്ക് മനസിലായി. ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് സംഗീതം പഠിക്കാൻ പോണ്ടിച്ചേരിക്ക് തിരിച്ചു. ആ യാത്ര പിഴച്ചില്ല. സംഗീത പഠനത്തിനിടയിൽ സിനിമയിൽ പാടാൻ അവസരവും തേടിയെത്തി. മികവ് തെളിയിക്കുക കൂടെ ചെയ്തപ്പോൾ ഒരു പാട്ടുകൾ ഈ ഗായികയ്ക്ക് വേണ്ടി ഒരുങ്ങി
കെയ എന്ന സംസ്കൃത പദത്തിനർത്ഥം പൂവ് എന്നാണ്. പപ്പയുടെയും മമ്മിയുടെയും ജീവിതത്തിന് സുഗന്ധവും സൗന്ദര്യവും നൽകുന്ന പൂവായതുകൊണ്ടായിരിക്കണം അവരെനിക്ക് കെയ എന്നു പേരിട്ടത്. കുട്ടിയായിരുന്നപ്പോൾ എന്റെ കലാപരിപാടികൾ കാണുന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സന്തോഷം. ചെറുപ്പം മുതൽ പാട്ട് പഠിക്കുന്ന കുട്ടിയൊന്നുമല്ലായിരുന്നു ഞാൻ. സ്കൂളിലും പാട്ട് പാടാൻ സ്റ്റേജിൽ കയറിയിട്ടില്ല. ബാത്തറൂം സിങ്ങർ മാത്രമായിരുന്നു എന്നു സാരം. കോളജിൽ ചേർന്നപ്പോഴും മാസ്സ് മീഡിയയും ജേർണലിസവുമാണ് പഠിച്ചത്. എന്റെ ഓർമ്മയിൽ സ്കൂളിൽ പഠിക്കുമ്പോൾ പാട്ടുപാടാൻ ഒരിക്കലേ ഞാൻ സ്റ്റേജിൽ കയറിയിട്ടുള്ളു. അതും ഒരു പ്രാർത്ഥനാ ഗ്രൂപ്പ് സോങ്. സ്പോർട്സായിരുന്നു അക്കാലത്ത് എന്റെ ഇഷ്ടം. ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ ഒക്കേ. ചെന്നൈയിലെ ലേഡി ആണ്ടാർ സ്കൂളിലായിരുന്നു ഞാൻ പഠിച്ചത്-കെയ തന്റെ കുട്ടിക്കാലവും പഠനകാലവും ഓർക്കുന്നു.
കുറ്റാന്വേഷണ കഥകളോട് ചെറുപ്പം മുതലുള്ള താത്പര്യമാണ് സ്കൂളിങ് കഴിഞ്ഞഅ ജേർണലിസം പഠിക്കാൻ പ്രേരിപ്പിച്ചത്. ബി എം എം ആണ് പഠിച്ചത്. മേജറായി ജേർണലിസം എടുത്തു. ഡിഗ്രി കഴിഞ്ഞ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് കിഡ് ഫൗണ്ടേഷൻ എന്നൊരു എൻ ജി ഒ യിൽ ആറുമാസം ജോലി ചെയ്തു. അതു കഴിഞ്ഞ് ബംഗലൂരുവിൽ ലോവ് ലിന്റാസ് എന്നൊരു പരസ്യ ഏഡൻസിയിൽ ക്രിയേറ്റീവ് കോപ്പിറൈറ്ററായി ഒരു വർഷത്തോളം ജോലി ചെയ്തിരുന്നു. ഫാസ്റ്റ് ട്രാക്കിന്റെ ആ സമയത്തെ പരസ്യമൊക്കെ ഞങ്ങൾ ചെയ്തതാണ്. കുട്ടിക്കഥകളും കവിതളും എഴുതാറുണ്ട്. ഈ കഴിവ് പരസ്യത്തിന് ടാഗ് ലൈൻ എഴുതാൻ സഹായിച്ചു. എഴുതുന്ന ശീലം ചെറുപ്പം മുതലുണ്ട്. നന്നായി വായിക്കുന്ന കൂട്ടത്തിലായിരുന്നു. ഡിറ്റക്ടീവ് കഥകളോടാണ് അന്നും ഇന്നും താത്പര്യം.
ഒരു കുടുംബം എന്നാണെങ്കിലും അവിടെത്തെന്നെ രണ്ടാമത്തെയാളുടെ വ്യക്തിത്വത്തെ മാനിക്കണമെന്നാണ് പപ്പ പറയുന്നത്. അതുകൊണ്ട് തന്നെ എനിക്കെല്ലാക്കാര്യത്തിലും ഫ്രീഡം തന്നു വളർത്തി. അത് ചെയ്യു. അതിങ്ങനെ ചെയ്യൂ എന്നു പറയുന്ന ശീലം പപ്പയ്ക്കില്ല. എന്തു തീരുമാനവും സ്വന്തമായി എടുക്കണം എന്ന പക്ഷക്കാരനാണ് പപ്പ. കഴിയുമെങ്കിൽ ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നാണ് പപ്പ പറഞ്ഞു തന്നത്. അത് തുണയാവുകയും ചെയ്തു. എനിക്ക് ജീവിതത്തിൽ എന്താണ് വേണ്ടതെന്ന് എനിക്കല്ലേ അറിയാൻ സാധിക്കു. എടുക്കുന്ന തീരുമാനങ്ങളിൽ തെറ്റും ശരിയും ഉണ്ടാകാം. അത് സ്വാഭാവികമാണ്. പക്ഷേ സ്വന്തം മനസിന്റെ ശരി കണ്ടെത്തി തീരുമാനമെടുക്കണമെന്നാണ് പപ്പയുടെ വാദം. അത് നല്ലതാണെന്നാണ് ഞാനും വിശ്വസിക്കുന്നത്. മമ്മിക്കും അതിനോട് യോജിപ്പാണ്. ഞാൻ എടുക്കുന്ന തീരുമാനങ്ങൾ തെറ്റിപ്പോയാൽ രണ്ടുപേരും മുഴുവൻ പിന്തുണയുമായി എന്റിരികിലേയ്ക്ക ഓടിയെത്തും. അതാണ് എന്റെ ഏറ്റവും വലിയ ധൈര്യം.
എന്റെ എല്ലാകാര്യങ്ങളിലും ഞാൻ തന്നെയാണ് തീരുമാനം എടുക്കുന്നത്. പപ്പ ഷൂട്ടിങിന് പോകുമ്പോഴും മമ്മി ബിസിനസ് ട്രിപ്പ് പോകുമ്പോഴും മിസ് ചെയ്യുമായിരുന്നു പക്ഷേ അവരെ എപ്പോഴും കണ്ടുകൊണ്ടിരിക്കുകണമെന്ന് വാശിയൊന്നും ഇല്ലായിരുന്നു. കഴിഞ്ഞ ആറുവർഷമായി വീട്ടിൽ നിന്നു മാറിയാണ് താമസിക്കുന്നത്. അക്കാലഘട്ടങ്ങളിൽ എനിക്ക് കൂട്ടായിരുന്നത് സംഗീതമാണ്. അതെന്നെ ഒറ്റയ്ക്കായി എന്ന ഫീലിങ് ഒഴിവാക്കാൻ സഹായിച്ചു. എന്റെയുള്ളിൽ റോക്കും സൈക്കഡലിക് സംഗീതവും നിറച്ചത് പപ്പയാണ്. അഭിനയം എന്റെ മേഖലയല്ല. ക്യാമറയ്ക്കു മുമ്പിൽ വരണമെന്നും ആഗ്രഹിക്കുന്നില്ല. ഒരു പക്ഷേ ക്യാമറയ്ക്കു പിന്നിൽ ചിലപ്പോൾ കണ്ടേക്കും. ഒരു ഡിക്ടറ്റീവ് കഥയെഴുത്തുകാരിയായി. അതിലും ഈ കൊച്ചു കലാകാരിക്ക് ഇപ്പോൾ ഉറപ്പു പറയാനില്ല.
പപ്പയുടെ ഇപ്പോഴുള്ള കഥാപാത്രങ്ങളെല്ലാം ക്രേസിയാണ്. മിക്കവാറും സിനിമകൾ കാണാൻ ശ്രമിക്കാറുമുണ്ട്. പപ്പയുടെ ഇഷ്ടമല്ലാത്ത കതാപാത്രം ഏതെന്ന് ചോദിച്ചാൽ 22 എഫ് കെ യിലെ വേഷമാണ്. ചില സീനുകൾ കണ്ടപ്പോൾ പപ്പ എന്നതിനപ്പുറം ആ കഥാപാത്രമായിരുന്നു എന്റെ മുമ്പിൽ. എനിക്ക് തന്നെ തോന്നി ഇയാളെന്തൊരു മനുഷ്യനാണ് എന്ന്. ഒരാൾക്ക് ഇങ്ങനെയൊക്കെ പെരുമാറാൻ സാധിക്കുമോയെന്ന് തോന്നി. പപ്പയുടെ ആ സിനിമയിറങ്ങിയപ്പോൾ ഏകദേശം എന്റെ പ്രായം തന്നെയാണ് അതിലെ നായികയ്ക്കും. ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പപ്പ സംവിധാനം ചെയ്ത് അഭിനയിച്ച മീണ്ടും ഒരു കാതൽ കഥൈ ആണ്. മാനസിക പ്രശ്നങ്ങളുള്ള ആളുടെ കുടുംബത്തിന്റെ കഥയാണത്. പപ്പയുടെ സിനിമകളെക്കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്. ഇഷ്ടപ്പെട്ടില്ലെങ്കിൽ അതങ്ങനെ തന്നെ തുറന്നു പറയും.
അപ്പ അഭിനയിക്കുന്നതുകൊണ്ട് എനിക്ക് അഭിനയിക്കണമെന്ന നിർബന്ധമില്ല. ചെറുപ്പം മുതൽ ഞാൻ സ്കൂൾ ഡ്രാമയിലും മറ്റും അഭിനയിക്കുമായിരുന്നു. അതിനുശേഷം കുറച്ചുനാൾ തീയേറ്റർ ആർട്ടിസ്റ്റായിരുന്നു. ഒരു പ്രായത്തിൽ അതൊക്കെയുണ്ടായിരുന്ു. സംഗീതമാണ് എന്റെ ലോകം എന്ന തിരിച്ചറിഞ്ഞതിനു ശേഷം ഞാൻ ആ മേഖലയിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. മമ്മി അമല പോത്തൻ ആണെന്റെ റോൾ മോഡൽ. എല്ലാക്കാര്യത്തിലും മമ്മിയാണെന്റെ ബാക്ക് ബോൺ. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ മുതൽ ഞാൻ മമ്മിയുടെ മുമ്പിലാണ് എന്റെ എല്ലാ കലാപരിപാടികളും അവതരിപ്പിച്ചിരിക്കുന്നത്. അത് മുഴുവൻ ക്ഷമയോടെ കണ്ടതിലെ തെറ്റുകളും കുറ്റങ്ങളും തിരുത്തിയിരുന്നത് മമ്മിയായിരുന്നു. മമ്മി കോർപ്പറേറ്റ് സെക്ടറിലാണ് ജോലി ചെയ്യുന്നത്. റ്റാറ്റാ റിയൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചറിന്റെ കീഴിലുള്ള രാമാനുജൻ ഐടി സിറ്റിയിലെ ഓപ്പറേഷൻ വിങ്ങിലാണ്.
സംഗീത വഴിയിലേയ്ക്ക് തിരിഞ്ഞപ്പോൾ പപ്പയും മമ്മിയും തന്ന സപ്പോർട്ട് വളരെ വലുതായിരുന്നു. എന്റെ ആദ്യത്തെ സിനിമയാണ് അപ്പവും വീഞ്ഞും. പപ്പ ആ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അങ്ങനെയാണ് ആ സിനിമയുടെ സെറ്റിൽ പോയത്. സിനിമയിൽ പാടണമെന്ന ആഗ്രഹമൊന്നും അത്രയ്ക്കുണ്ടായിരുന്നില്ല. കാരണം സാധാരണ പ്ലേബാക്ക് സിങ്ങേഴ്സിനെ പോലെ മധുരമായി പാടുന്നതല്ല എന്റെ രീതി. എന്റെ ശബ്ദം ആ ആ സിനിമയിൽ യോജിക്കുന്നതുകൊണ്ടാണ് പാടിയത്. ഔസേപ്പച്ചനങ്കിൽ തന്ന സപ്പോർട്ട് വളരെ വലുതാണ്. ടൈറ്റിൽ സോങ് പാടിയത് ഔസേപ്പച്ചൻ തന്നെയാണ്. അതിനിടയിലുള്ള ഇംഗ്ലീഷ് പോർഷൻ ആണ് ഞാൻ പാടിയത്. ലിറിക്സ് എഴുതിയതും ഞാൻ തന്നെയാണ്. അപ്പവും വീഞ്ഞിലെ പാട്ടിനു ശേഷം എനിക്കെന്റെ ശബ്ദത്തെക്കുറിച്ചും പാടുന്ന രീതിയെ കുറിച്ചും കൂടുതൽ മനസിലായി.
ഒരുപാട് സ്റ്റേജുകളിൽ പാടുക, ഒരു നല്ല പാട്ടുകാരിയായി അറിയപ്പെടുക, എന്റെ ഏറ്റവും വലിയ സ്വപ്നമാണത്. എന്റെ വഴി സംഗീതമാണ് എന്നു തിരിച്ചറിഞ്ഞ നിമിഷം മുതൽ അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്. എന്റെ സ്വപ്നം എന്നു പറുന്നതിനേക്കാൾ എനിക്കുണ്ടായ ഉൾവിളി എന്നുപറയാം. എന്റെ ആശയങ്ങളും വികാര വിചാരങ്ങളും ആളുകളിലേയ്ക്കെത്തിക്കുക എന്നതാണ് എന്റെ ആഗ്രഹം- കെയാ പോത്തൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്