10 നിർമ്മാതാക്കൾ തഴഞ്ഞിട്ടും ജിബു പറഞ്ഞു ഞാൻ വെള്ളിമൂങ്ങയെടുക്കുകയാണെങ്കിൽ നായകൻ ബിജു മേനോൻ ആയിരിക്കും; ബിജുവിന്റെ നായികയാവാൻ നടികളും മടിച്ചു; മൂന്നാഴ്ച കൊണ്ട് 13 കോടി നേടിയ സൂപ്പർഹിറ്റിന്റെ അണിയറക്കഥകൾ പറഞ്ഞ് സംവിധായകൻ
ആദ്യ സിനിമ തന്നെ വലിയ വിജയമാക്കാൻ ജിബു ജേക്കബ്ബെന്ന സംവിധായകനായി. വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളുമായി ആദ്യ സിനിമാ സംരഭത്തിനെത്തിയ ജിബുവിനെ കാത്തിരുന്നത് ഉപദേശങ്ങളാണ്. പക്ഷേ കഥയ്ക്കും കഥാപാത്രത്തിനും ഒരു മാറ്റവും വരുത്തിയില്ല.
മനസ്സിലെ നായകനേയും തള്ളിക്കളഞ്ഞില്ല. ഈ ധൈര്യത്തിനുള്ള പ്രേക്ഷക സമ്മാനമാണ് വെള്ളിമൂങ്ങയുടെ വിജയം. നിറഞ്ഞ സദസിൽ ദീപാവലി ഉൽസവക്കാലത്ത് വെള്ളിമൂങ്ങ ചലനമുണ്ടാക്കി. മുൻനിര നടന്മാരുടെ ചിത്രങ്ങളെ മറികടന്ന് ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റുമായി.
തന്റെ ആദ്യ സംവിധായക സംരഭത്തിലെ വെല്ലുവിളകളും അഭിമാന നിമിഷവും ജിബു വെള്ളിനക്ഷത്രവുമായി പങ്കുവച്ചു. മൂന്ന് വർഷത്തെ കഷ്ടപ്പാടിന് ഒടുവിലാണ് വെള്ളിമൂങ്ങ വെള്ളിത്തരയിലെത്തിയത്. ഹൃദയത്തോട് ചേർത്തുവച്ച് സിനിമയെുക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് വെള്ളിമൂങ്ങയും തിയേറ്ററിലെത്തിയത്.
സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ വിജയത്തിലെത്തിയ സന്തോഷത്തിലാണ് ക്യാമറാമാന്മാരിൽ പ്രമുഖനായ സംവിധായകൻ ജിബു ജേക്കബ്. പത്തിലധികം നിർമ്മാതാക്കൾ തഴഞ്ഞു. ബിജു മേനോന്റെ നായിക ആകാൻ തയ്യാറല്ലെന്ന് പറഞ്ഞു പല നായികമാരും പിന്മാറി. എന്നിട്ടും ജിബു ജേക്കബ് കുലുങ്ങിയില്ല. ഈ സിനിമ ചെയ്യും. അതിൽ ബിജു മേനോൻ തന്നെ നായകനാകും.......... ഈ നിശ്ചയദാർഢ്യം സഫലമായി.
വെള്ളിമൂങ്ങ ഉള്ളാട്ടിൽ ശശി ഏറ്റെടുത്തു. ചിത്രം സൂപ്പർഹിറ്റായി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ പതിമൂന്ന് കോടി രൂപ നിർമ്മാതാവിന് സ്വന്തമായി. റിലീസിങിന് ശേഷം സാറ്റലൈറ്റ് അവകാശം മാത്രം മൂന്ന് കോടി രൂപയ്ക്ക് വിറ്റു. വെള്ളിമൂങ്ങയുടെ സംവിധായൻ വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗത്തിലേക്ക്...
ഒരു സാധാരണ കഥ, നായകനെന്ന് നിലയിൽ സാറ്റലെറ്റ് വാല്യു ഇല്ലെന്ന് പറഞ്ഞ് പല നിർമ്മാതാക്കളും നിരാകരിച്ച കഥ. കഴിഞ്ഞ മൂന്ന് വർഷമായി ഞാനും എന്റെ ക്രൂവും അനുഭവിച്ച കഷ്ടപ്പാടിന് ദൈവം തന്ന പ്രതിഫലമാണ് വെള്ളിമൂങ്ങയുടെ വിജയം. തിരക്കഥാകൃത്ത് ജോജിയുടെ മനസ്സിൽ മാമച്ചനായി ബിജു മേനോനാണ് ഉണ്ടായിരുന്നതെന്ന് പറയാനാകില്ല. പക്ഷേ, ഈ കഥ കേട്ടപ്പോൾ മാമച്ചനായി എന്റെ മനസ്സിൽ വന്നത് ബിജു മേനോനായിരുന്നു. കഥാപാത്രത്തിന്റെ നിഷ്കളങ്കത ശരിയായി പകർത്താനാകുന്നത് ബിജുവിനാണെന്ന് എനിക്ക് തോന്നി. ജീവിതത്തിലെ ബിജുവിന്റെ നിഷ്കളങ്കത തന്നെയാവാം അങ്ങനെ ചിന്തിക്കാൻ കാരണം-സംവിധായകൻ പറയുന്നു
കുറെ നാളുകളായി മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം ബിജു അഭിനയിച്ച സിനിമകൾക്കെല്ലാം നല്ല കൈയടിയും കളക്ഷനും ലഭിച്ചിരുന്നു. അതിൽ ബിജു മേനോന്റെ മൂല്യമെന്തായിരുന്നെന്ന്് ചില നിർമ്മാതാക്കളും വിതരണക്കാരും സാറ്റലൈറ്റ് തീരുമാനിക്കുന്നവരും തിരിച്ചറിഞ്ഞില്ല. ഈ ചിത്രത്തിലൂടെ അവർ അത് തിരിച്ചറിഞ്ഞു. സ്വന്തമായി ഫാൻസ് അസോസിയേഷൻ ഒന്നും ഇല്ലെങ്കിലും ബിജു
മേനോനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ മലയാളത്തിലുണ്ടെന്ന് ബോധ്യപ്പെടുത്താൻ വെള്ളിമൂങ്ങയ്ക്ക് സാധിച്ചുവെന്നും ജിബു സാക്ഷ്യപ്പെടുത്തുന്നു.
മറ്റേത് നടനെവച്ച് ഈ സിനിമ ചെയ്തിരുന്നെങ്കിലും ഇന്ന് കിട്ടുന്ന കൈയടി കിട്ടില്ലായിരുന്നു. സിനിമ പ്രതിസന്ധിയിലായപ്പോൾ സാറ്റലൈറ്റ് മൂല്യമുള്ള നടന്മാരെ വച്ച് ചെയ്യാമെന്ന് പറഞ്ഞ് ചില നിർമ്മാതാക്കൾ മുന്നോട്ട് വന്നു. അപ്പോഴെല്ലാം ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബിജുവിനോളം അനുയോജ്യരായി മറ്റാരുമില്ലെന്ന നിലപാടിൽ ഞാൻ ഉറച്ച് നിന്നു. എന്റെ ആ നിലപാട് ശരിയായിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ആസിഫിന്റെ ചിത്രം വച്ച് പോസ്റ്ററിങ്ങുന്ന സാഹചര്യം ഉണ്ടായി. പക്ഷേ, അത് ഞാനറിഞ്ഞിരുന്നില്ല. ഞാനറിഞ്ഞതോടെ അത് സ്റ്റോപ്പ് ചെയ്യിക്കുകയും ചെയ്തു. പക്ഷേ, ആസിഫിന് വിഷമമായി എന്ന് ഞാനറിഞ്ഞു-വെള്ളിമൂങ്ങയിലൂടെ സംവിധായക മികവ് തെളിയിച്ച ജിബു വേദനയോടെ പറയുന്നു.
ആദ്യ ഘട്ടത്തിലൊന്നും ബിജുമേനോന് ഒരു നായികയെ കണ്ടെത്താൻ കഴിഞ്ഞില്ല. മാമച്ചന്റെ കഥാപാത്രവും നായികയും തമ്മിലുള്ള പ്രായവ്യതായാസം പ്രതിഫലിപ്പിക്കാൻ സാധിക്കുന്നൊരു നായികയെ വേണമായിരുന്നു. ആ പ്രായത്തിലുള്ള പല നായികമാരെയും സമീപിച്ചപ്പോൾ പലർക്കും ബിജുമേനോന്റെ നായികയാവാൻ മടിയായിരുന്നു. അത് തുറന്ന് പറയാതെ മറ്റ് കാര്യങ്ങൾ പറഞ്ഞ് നടിമാർ പിന്മാറി. പരീക്ഷ, തിരക്ക്, വായന എന്നിങ്ങനെ പലതും കേട്ടു. നായികമാർ കഥ കേൾക്കാൻ പോലും തയ്യാറായില്ല. അപ്പോഴാണ് നിക്കി ഗിൽറാണിയിലെത്തുന്നത്. ഇപ്പോൾ തോന്നുന്നു വെള്ളിമൂങ്ങയിൽ ഏറ്റവും യോജ്യയായ നായിക അവർ തന്നെയെന്ന്-ജിബു വിശദീകരിച്ചു.
ടെൻഷൻ കാരണം വെള്ളിമൂങ്ങയുടെ ആദ്യ ഷോയ്ക്ക് ബിജു മേനോൻ വന്നില്ല. ഷോയ്ക്കിടയിൽ ബിജു എന്നെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞാൻ അറ്റൻഡ് ചെയ്തില്ല. സിനിമ തീർന്നതോടെ വലിയ ആത്മ വിശ്വാസമായി. മാറ്റിനികൂടി തുടങ്ങിയ ശേഷമാണ് ഞങ്ങൾ മടങ്ങിയത്. ഫഌറ്റിൽ ചെന്ന എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നാണ് ബിജു സ്വീകരിച്ചത്. പിറ്റേന്ന് ഞാനും ബിജുവും ഒരുമിച്ച് എറണാകുളം സരിതയിൽ നിന്ന് സെക്കന്റ് ഷോ കണ്ടു.
ചിത്രം ചെയ്യാൻ തീരുമാനിച്ച സമയത്ത് ഒപ്പം നിന്നിരുന്ന ക്രൂ ആയിരുന്നില്ല സിനിമ സാക്ഷാത്കരിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നത്. അസോസിയേറ്റ് ഡയറക്ടർ, സിനിമാട്ടോഗ്രാഫർ, എഡിറ്റർ, പ്രൊഡക്ഷൻ ഡിസൈനർ തുടങ്ങിയ എല്ലാവരും മാറി. ആദ്യം വിശുദ്ധ മാമച്ചൻ എന്നായിരുന്നു വെള്ളിമൂങ്ങയുടെ പേര്. ചിത്രീകരണം തുടങ്ങാറായപ്പോഴാണ് വൈശാഖിന്റെ വിശുദ്ധൻ എന്ന സിനിമയെക്കുറിച്ച് അറിഞ്ഞത്. അതോടെ ആ പേരിന് പ്രസക്തി നഷ്ടപ്പെട്ടു. അങ്ങനെ ടൈറ്റിലില്ലാതെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്.-വെള്ളിമൂങ്ങയിലേക്കുള്ള വഴി സംവിധായകൻ വിശദീകരിക്കുന്നു.
തീർച്ചയായും ഞാനൊരു ക്യാമറാമാനാണ്. ഇനിയും അങ്ങനെ ചന്നെ തുടരണമെന്നാണ് എന്റെ ആഗ്രഹം. ഇതിനിടയിൽ ഇതുപോലെ നന്മയുള്ള സിനിമകൾ വന്നാൽ സംവിധാനം ചെയ്യണമെന്നുണ്ട്. നന്നായി സമയമെടുത്ത് ഹോംവർക്ക് ചെയ്താണ് വെള്ളിമൂങ്ങ ചെയ്തത്. ഇനിയൊരു സിനിമ ചെയ്താലും അങ്ങിനെയെ ചെയ്യൂവെന്നും സംവിധായകൻ ജിബു ജേക്കബ് ഉറപ്പ് തരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍