ആലുവയിൽ മിമിക്രി കാണിച്ചു നടന്ന ഗോപാലകൃഷ്ണൻ കമലിന്റെ സഹായിയായി സിനിമയിലെത്തി; ഏഷ്യാനെറ്റിലെ കോമിക്കോളയിലൂടെ നാട്ടുകാരറിഞ്ഞു; മാനത്തെ കൊട്ടാരത്തിലൂടെ അഭിനയത്തിൽ കൈവച്ചു; മഞ്ജുവുമായി പിരിഞ്ഞ് കാവ്യയെ കൈക്കൊണ്ടു; കൂടെ കെട്ടിപ്പടുത്തത് ദേ പുട്ടും ഡി സിനിമാസുമായി വൻ ബിസിനസ് സാമ്രാജ്യവും: ഒടുവിൽ ജീവിതത്തിൽ വില്ലനായ സൂപ്പർ സ്റ്റാറിന്റെ കഥ
മറുനാടൻ ഡെസ്ക്ക്
ആലുവയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഗോപാലകൃഷ്ണൻ എന്ന യുവാവ് സിനിമയിൽ എത്തിയപ്പോൾ കാത്തിരുന്നത് ജനപ്രിയ നായകന്റെ സിംഹാസനമായിരുന്നു.പക്ഷേ, ഇപ്പോൾ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒടുവിൽ ഏറെക്കാലത്തെ ആരോപണങ്ങൾക്കു ശേഷം ദിലീപ് അറസ്റ്റിലാവുമ്പോൾ അത് ഒരു പക്ഷേ, മലയാള സിനിമാ കരിയറിലെ തന്നെ ഏറ്റവും വലിയ പതനമായി മാറും.
കോളേജ് കാലം മുതലുള്ള പ്രയത്നവും ദൈവം അനുഗ്രഹിച്ച് നൽകിയ മിമിക്രി എന്ന കലയുമാണ് ദിലീപിന് സിനിമയിൽ സ്വന്തമായി ഒരു ഇരിപ്പിടം നേടിക്കൊടുത്തത്. ഏഷ്യാനെറ്റിലൂടെ ദിലീപ് അവതരിപ്പിച്ച കോമിക്കോളയും മിമിക്രി താരങ്ങളായ അബിയും നാദിർഷയുമായി ചേർന്ന് ഇറക്കിയ ദേ മാവേലി കൊമ്പത്ത് പോലുള്ള പാരഡി കാസറ്റുകളും മലയാളികളെ ഒത്തിരി ചിരിപ്പിച്ചതാണ്. കട്ടയ്ക്ക് നിന്നാണ് ദിലീപും നാദിർഷയും സിനിമയിൽ എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ നാദിർഷയെ വെട്ടി ദിലീപിന് മുന്നേറാൻ കഴിഞ്ഞു.
കമലിന്റെ അസിസ്റ്റന്റായാണ് ദിലീപിന്റെ സിനിമയിലേക്കുള്ള എൻട്രി. നിരവധി ചിത്രങ്ങളിൽ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് ദിലീപ് ആദ്യമായി കമലിനെ അസിസ്റ്റ് ചെയ്യുന്നത്. ഈ സിനിമയിൽ കുട്ടിയിടുപ്പിട്ട് കാവ്യാമാധവനും പ്രത്യക്ഷപ്പെട്ടിരുന്നു. മാനത്തെ കൊട്ടാരം, സൈന്യം. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, സിന്ദൂര രേഖ തുടങ്ങിയ ചിത്രങ്ങളിൽ മുഖം കാണിച്ച. മിമിക്രിയുമായി സ്റ്റേജുകളിൽ നിന്നും സ്റ്റേജിലേക്ക് പറന്ന ദിലീപിന്റെ ശുക്ര ദിശ ഇവിടെ തുടങ്ങുകയായിരുന്നു.
ഏഴരക്കൂട്ടം എന്ന സിനിമയിലൂടെയാണ് ദിലീപ് മലയാള സിനിമയിൽ നായകനാകുന്നത്. പിന്നീട് അഭിനയിച്ച സല്ലാപത്തിലൂടെ മലയാള സിനിമയിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. മഞ്ജുവും ദിലീപും നായികാ നായകന്മാരായി അഭിനയിച്ച സല്ലാപവും ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയവ വമ്പൻ ഹിറ്റായിരുന്നു. ഇതോടെ സിനിമയിൽ തന്റെ സൂപ്പർ നായികയായി മാറിയ മഞ്ജുവിനെ ജീവിതത്തിലും നായികയാക്കി. സമ്മർ ഇൻ ബത്ലഹേം, പക്ഷെ തുടങ്ങിയ സിനിമകളുമായി മഞ്ജു വാര്യർ സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു ഇരുവരുടെയും വിവാഹം. ഇതോടെ മഞ്ജു വാര്യർ എന്ന അതുല്യ പ്രതിഭ സിനിമയിൽ നിന്നും പിൻവാങ്ങി.
മഞ്ജുവിനെ കെട്ടിയതോടെ ദിലീപിന്റെ ഭാഗ്യം തെളിയുകയായിരുന്നു. സംസ്ഥാന അവാർഡുകളും പ്രത്യേക പരാമർശവുമായി നിരവധി വാർഡുകളാണ് താരം വാരി കൂട്ടിയത്. ചാന്തുപൊട്ട്, കുഞ്ഞിക്കൂനൻ, മായാമോഹിനി, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ വ്യത്യസ്തമായ കഥാ പാത്രങ്ങൾ ചെയ്ത് വ്യത്യസ്തനായി കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സ് ഒരു പോലെ കീഴടക്കി. ഇത് ദിലീപിനെ കൊണ്ടെത്തിച്ചത് ജനപ്രിയ നായകന്റെ പദവിയിലാണ്.
വിവാഹം വരെ സിനിമയിലെ തന്റെ സൂപ്പർ നായിക മഞ്ജുവായിരുന്നു എങ്കിൽ പിന്നീട് അത് കാവ്യാ മാധവനായി മാറി. ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, വെള്ളരി പ്രാവിന്റെ ചങ്ങാതി, തിളക്കം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ ജോഡി സമ്മാനിച്ചത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകളും ശക്തമായി. എന്നാൽ എല്ലാ അപവാദങ്ങൾക്കും വിരാമമിട്ട് 2009ൽ കാവ്യ വിവാഹിതയായി.
പക്ഷേ ആ വിവാഹ ബന്ധത്തിന് ഒരു വർഷം പോലും ആയുസ്സ് ഉണ്ടായില്ല. ഇരുവരും പിരിഞ്ഞു. ഇതിന് പിന്നിൽ പറഞ്ഞ് കേട്ടതും ദിലീപിന്റെ പേരായിരുന്നു. ഇതോടെ ദിലീപിന്റെ കുടുംബ ജീവിതത്തിലും അസ്വസ്ഥതകൾ ഉണ്ടാക്കി. വിവാഹ ബന്ധം പിരിഞ്ഞ കാവ്യാ മാധവന്റെ രണ്ടാം വരവും ദിലീപിന്റെ നായികയായി പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു.
2003ൽ ഇറങ്ങിയ സിഐഡി മൂസ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് സിനിമ നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്. ദിലീപ് തന്നെ നായകനായ ഈ ചിത്രം വമ്പൻ ഹിറ്റായതോടെ മലയാള സിനിമയിൽ നല്ല നായകനൊപ്പം നല്ല നിർമ്മാതാവും ആയി ദിലീപ് മാറി. ചലച്ചിത്രതാര സംഘടനയായ അമ്മയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി ദിലീപ് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തിൽ മലയാളത്തിലെ എല്ലാ വമ്പൻ താരങ്ങളെയും അണി നിരത്താൻ ദിലീപിന് കഴിഞ്ഞു.
മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളും ഒന്നിച്ച ഈ ചിത്രവും നിർമ്മാതാവെന്ന നിലയിൽ ദിലീപിനെ കൂടുതൽ പ്രിയങ്കരനാക്കി. ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച കഥാവശേഷൻ കേരള സംസ്ഥാന ഫിലിം അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ നിർമ്മാതാവെന്ന നിലയിലും തിളങ്ങിയ ദിലീപ് ബിസിനസ് മേഖലയിലേക്കും തിരിയുകയായിരുന്നു. എറണാകുളത്ത് ' ദേ പുട്ട്' എന്ന പേരിൽ റസ്റ്റൊറന്റ് ആരംഭിച്ച ദിലീപ് പിന്നീട് മാംഗോ ട്രീ എന്ന പേരിലും ഒരു റസ്റ്റൊറന്റും തുടങ്ങി. ഇതോടെ താൻ നല്ല ഒരു ബിസിനസ്സുകാരനാണെന്ന് തിരിച്ചറിഞ്ഞ ദിലീപ് 2014ൽ ചാലക്കുടിയിൽ 'ഡി സിനിമ' എന്ന പേരിൽ ഒരു മൾട്ടി പ്ലക്സ് തിയറ്ററും ആരംഭിച്ചു. ഇതോടെ നായകൻ നിർമ്മാതാവ് മികച്ച ബിസിനസ്സുകാരൻ എന്നീ നിലയിലും ദിലീപ് തിളങ്ങി.
ഇതിനു ശേഷമാണ് ദിലീപിന്റെ കുടുംബ ജീവിതത്തിൽ വൻ പൊട്ടിത്തെറിയുണ്ടായത്. ഗോസിപ്പുകൾക്ക് വിരാമമിട്ട് 2014ൽ ദിലീപും മഞ്ജുവും പിരിഞ്ഞു. ഇതോടെയാണ് ദിലീപിന്റെ ജീവിതത്തിലെ കഷ്ടകാലവും തുടങ്ങിയത്. മഞ്ജുവുമായി പിരിഞ്ഞ ശേഷം ദിലീപ് അഭിനയിച്ച റിങ് മാസ്റ്റർ എന്ന ചിത്രവും വൻ വിവാദമായി. ഇതിൽ സ്നേഹിച്ച പെണ്ണ് ഉടക്കി പോയപ്പോൾ പകരം പട്ടിയെ വളർത്തുന്ന ഒരു കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ഇത് മഞ്ജുവിനെ അധിക്ഷേപിച്ചാണ് എന്ന വിവാദവും ഉയർന്നു. ഇനി ഒരു വിവാഹത്തിന് ഒരുക്കമല്ലെന്ന് ആവർത്തിച്ച് പറഞ്ഞ ദിലീപ് സ്വന്തം മകളെ സാക്ഷിയാക്കി 2016ൽ കാവ്യാ മാധവനെ വിവാഹം ചെയ്തു.
ഇതിനുശേഷം ഇപ്പോൾ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുന്നതോടെ കേസ് പുതിയ വഴിത്തിരിവിൽ എത്തുകയാണ്. ഒപ്പം മലയാള സിനിമയിൽ ഇതുവരെ ഉണ്ടാകാത്ത പുതിയൊരു ക്ളൈമാക്സിലും എത്തിയിരിക്കുകയാണ് കേസും ദിലീപിന്റെ ജീവിതവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍