ക്രിസ്മസ് കൊയ്ത്ത് പ്രതീക്ഷിച്ച് നിർമ്മിച്ച സൂപ്പർ സ്റ്റാറുകളുടെ അച്ചയാൻ പടങ്ങളെല്ലാം പെട്ടിയിലാകും; ശാപമോക്ഷം കാത്ത് മമ്മുക്കയുടെ ഡേവിഡും ദിലീപിന്റെ ജോർജും ദുൽഖറിന്റെ ജോമോനും ലാലേട്ടന്റെ ഉലഹന്നാനും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കറൻസി പ്രതിസന്ധിക്കിടെ ഉണ്ടായ പ്രശ്നങ്ങൾ ഒരുവിധം മറികടന്ന് ക്രിസ്മസ് റിലീസിനെത്തിക്കുന്ന ചിത്രങ്ങൾ നിർമ്മാണ-വിതരണ-പ്രദർശന തർക്കത്തിൽ കുടുങ്ങി പെട്ടിയിൽത്തന്നെയിരിക്കുമോ? അങ്ങനെയെങ്കിൽ സൂപ്പർ സ്റ്റാറുകളുടേതുൾപ്പെടെ അച്ചായൻ കഥാപാത്രങ്ങളുമായി ക്രിസ്മസ് കാലത്തുകൊയ്ത്തിനെത്താൻ ഒരുക്കിയ പടങ്ങളുടെയെല്ലാം ഭാവി അനിശ്ചിതത്വത്തിലായി. നിർമ്മാതാക്കളും വിതരണക്കാരും ഒറ്റക്കെട്ടായി തിയേറ്റർ ഉടമകൾക്കെതിരെ സമരത്തിലേക്ക് നീങ്ങുന്നതോടെയാണ് പുതിയ പടങ്ങളുടെ റിലീസ് ആശങ്കയിലായിരിക്കുന്നത്.
മലയാള സിനിമയുടെ ചാകരക്കാലമാണ് ഓണം, ക്രിസ്മസ് വേളകൾ. ഇതു പ്രതീക്ഷിച്ച് ഒരുക്കിയ നിരവധി ചിത്രങ്ങളാണ് ഇതോടെ പ്രേക്ഷകരിലേക്കെത്താതെ പെട്ടിയിലിരിക്കേണ്ട ഗതികേടിൽ എത്തിയിരിക്കുന്നത്. തിയേറ്റർ വരുമാനത്തിൽ നിന്ന് നിർമ്മാതാക്കൾക്ക് നൽകേണ്ട വിഹിതം കുറയ്ക്കണമെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടതാണ് ഇപ്പോൾ കീറാമുട്ടിയായിരിക്കുന്നത്. ഡിസംബർ 16 മുതൽ പുതിയ സിനിമകളുടെ ചിത്രീകരണം നിലയ്ക്കുകയും റിലീസിങ് നിർത്തിവയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന ദുൽഖർ നായകനായ ജോമോന്റെ സുവിശേഷങ്ങൾ റിലീസ് ചെയ്തില്ല. അന്യഭാഷാ സിനിമകളുടെ റിലീസിംഗും തടയപ്പെട്ടു.
ഇക്കുറി ഓണത്തിന് നല്ല കളക്ഷൻ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മികച്ച ചിത്രങ്ങളാണ് ക്രിസ്മസിനും തയ്യാറാക്കിയത്. ക്രിസ്മസ് കാലമായതിനാൽ തന്നെ മിക്കവയിലും അച്ചായൻ കഥാപാത്രങ്ങളായിരുന്നു ചിത്രങ്ങളുടെ ഹൈലൈറ്റ്.
മമ്മുട്ടിയുടെ ദ ഗ്രേറ്റ് ഫാദറാണ് ക്രിസ്മസ് കാലത്തെ റിലീസിനായി ഒരുക്കിയ പടം.അതിൽ മമ്മുട്ടി ഡേവിഡാണ്. ജോർജേട്ടൻസ് പൂരത്തിൽ ദിലീപ് ജോർജായും ജോമോന്റെ സുവിഷേഷത്തിൽ ദുൽഖർ ജോമോൻ ആയും എത്തുന്നു. പുലിമുരുകന്റെ വൻ വിജയത്തിനു പിന്നാലെ ലാൽ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ഉലഹന്നാൻ എന്ന അച്ചായൻ കഥാപാത്രവുമായാണ് എത്തുന്നത്.
ഇതെല്ലാം ക്രിസ്മസ് കാലത്ത് പ്രേക്ഷകരിൽ ആവശമാകാൻ ഉദ്ദേശിച്ച് തയ്യാറാക്കിയതാണെന്ന് വ്യക്തം. ഇതിനെല്ലാം പുറമെ ജയറാം, ഉണ്ണി മുകുന്ദൻ, പ്രകാശ് രാജ്, ആദിൽ എബ്രഹാം, സഞ്ജു ശിവറാം എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേരുതന്നെ അച്ചായൻസ് എന്നാണ്. അച്ചായൻ കഥാപാത്രങ്ങളുമായി ഇറങ്ങുന്ന ചിത്രങ്ങൾക്ക് കേരളത്തിൽ നല്ല ഡിമാൻഡുണ്ടെന്നതാണ് മറ്റൊരു വസ്തുത. അതിനാൽതന്നെ ഒട്ടും യാദൃച്ഛികമല്ല ഇത്തരത്തിൽ മിക്ക താരങ്ങളുടേയും കേന്ദ്രകഥാപാത്രങ്ങൾ അച്ചായന്മാരായത്.
സ്റ്റൈലിഷ് ഗ്രേറ്റ് ഫാദർ ഡേവിഡായി മമ്മുട്ടി
ഇത്തരത്തിൽ നിരവധി മെഗാഹിറ്റ് സിനിമകൾ സൂപ്പർ സ്റ്റാറുകളുടേതുൾപ്പെടെ കേരളത്തിൽ നിറഞ്ഞോടിയിട്ടുമുണ്ട്. ഇക്കാര്യത്തിൽ മമ്മുട്ടിയാണ് മുന്നിൽ. ഒരുതരത്തിൽ പറഞ്ഞാൽ അച്ചായൻ ബ്രാൻഡ് അംബാസിഡറാണ് മമ്മുട്ടി. പുതിയ സംവിധായകർക്ക് പരീക്ഷണത്തിന് നിന്നുകൊടുക്കുന്നതിൽ എന്നും മുന്നിലാണ് മമ്മുട്ടി. അത്തരം ചിത്രങ്ങൾ മിക്കവയും ഹിറ്റാകുകയും ചെയ്തിട്ടുണ്ട്. ഇക്കുറിയും നവാഗത സംവിധായകനായ ഹനീഫ് അദേനിയിലൂടെ ആണ് മമ്മുട്ടിയുടെ അച്ചായൻ ചിത്രം ദ ഗ്രേറ്റ് ഫാദർ എത്തുന്നത്.
കോട്ടയംകുഞ്ഞച്ചൻ മുതൽ സംഘത്തിലെ കുട്ടപ്പായിയും മറവത്തൂർ കനവിലെ അച്ചായനും നസ്രാണിയും ഒടുവിൽ തോപ്പിൽ ജോപ്പനിലും വരെ എത്തിനിൽക്കുന്ന ജനം ഇഷ്ടപ്പെട്ട നിരവധി അച്ചായൻ കഥാപാത്രങ്ങളെ മികവുറ്റതാക്കിയ മമ്മുട്ടിയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് കുടുംബ ചിത്രമാണ് ഗ്രേറ്റ് ഫാദറെന്നാണ് വിവരം. നായകൻ ഡേവിഡിന്റെയും കുടുംബത്തിന്റെയും കഥയാണ് പ്രമേയം. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണിത്. മിഷേൽ ഡേവിഡ് എന്ന കഥാപാത്രമായി സ്നേഹയാണ് മമ്മുട്ടിയുടെ നായിക.
ചിരിയുടെ രസക്കൂട്ടുമായി മുന്തിരിവള്ളികളിലെ ഉലഹന്നാൻ
ദൃശ്യത്തിനു ശേഷം ഒരു സമ്പൂർണ കുടുംബ കഥയുമായി മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലൂടെ മോഹൻലാൽ എത്തുകയാണ്. ദൃശ്യത്തിലെ ജോർജുകുട്ടിയെപ്പോലെ ജനപ്രിയനാകും മുന്തിരിവള്ളിയിലെ ഉലഹന്നാനും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ഹാസ്യം അതിരസമായി നിറയുന്ന ചിത്രംകൂടിയാണിത്. അതിനാൽ വൻ ജനസമ്മതി നേടുമെന്നും വിലയിരുത്തലുകൾ വരുന്നുണ്ട്. സ്ഫടികത്തിലെ ആടുതോമ ഉൾപ്പെടെ നിരവധി അച്ചായൻ കഥാപാത്രങ്ങൾ ലാൽ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തുകയും ജനങ്ങളുടെ മനസ്സിൽ ഇടംതേടുകയും ചെയ്തിട്ടുണ്ട്. ചതുരംഗത്തിലെ ആറ്റിപ്രാക്കൽ ജിമ്മി, ഒളിമ്പ്യനിലെ ആദം ആന്റണി, നാട്ടുരാജാവിലെ പുലിക്കാട്ടിൽ ചാർളി തുടങ്ങി നിരവധി കഥാപാത്രങ്ങൾ. പക്ഷേ സ്ഫടികത്തിനു ശേഷം മെഗാഹിറ്റായി മാറിയ അച്ചായൻ കഥാപാത്രം ദൃശ്യത്തിലെ ജോർജുകുട്ടിയാണ്. ഇതിനു സമാനമായ രീതിയിൽ ഉലഹന്നാനും കയ്യടിനേടുമെന്നാണ് സിനിമാ ലോകത്തെ പ്രതീക്ഷ.
ഉലഹന്നാൻ-ആനിയമ്മ ദമ്പതികളുടെ കുടുംബജീവിതവും മധ്യവയസ്സിൽ അവരിൽ വിരിയുന്ന പ്രണയവുമാണ് കഥയുടെ ഇതിവൃത്തം. ഫുൾ ഹ്യൂമർ ട്രാക്കിൽ ഒരു ലാൽ ചിത്രം എത്തുന്നതും ഏറെക്കാലത്തിനുശേഷമാണെന്ന പ്രത്യേകത കൂടിയുണ്ട്. ഹാസ്യം തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള ലാലിന്റെ കഴിവുകൾ ചിത്രത്തെ ഹിറ്റാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മാത്രമല്ല, ലാലിന്റെ മികച്ച നായികമാരിൽ ഒരാളായ മീനയാണ് ആനിയമ്മയായി എത്തുന്നത്. നിരവധി ചിത്രങ്ങളിൽ ഇരുവരും നായികാനായകന്മാരായി. എല്ലാം ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബിന്റെ രണ്ടാമത്തെ ചിത്രമായ മുന്തിരിവള്ളിക്ക് കഥയെഴുതിയത് എം സിന്ധുരാജാണ്.
ജോർജേട്ടന്റെ ജീവിതം പറഞ്ഞ് ചിരിപ്പിച്ച് ദിലീപ്
പാപ്പി അപ്പച്ചായിലെ പാപ്പിയെന്ന അച്ചായൻ കഥാപാത്രേെത്ത ഹിറ്റാക്കിയ ദിലീപ് ജോർജേട്ടനായി എത്തുകയാണ് ഇക്കുറി ക്രിസ്മസിന്. ആരാധകരെ ചിരിപ്പിച്ചും രസിപ്പിച്ചും മുന്നേറുന്ന ദിലീപ് ചിത്രങ്ങളുടെ പതിവുചേരുവകൾക്കപ്പുറത്ത് വേറിട്ട സിനിമയാണ് ജോർജേട്ടൻസ് പൂരമെന്ന കെ ബിജു ചിത്രം. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ജോർജേട്ടൻ എന്നറിയപ്പെടുന്ന തൃശൂരുകാരനായ പ്രവാസി വ്യവസായിയുടെ രാഗം തിയേറ്റർ തൃശൂരിന്റെ സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. അതിനാൽതന്നെ അതേ പേരിൽ ഒരു തൃശൂരുകാരൻ ജോർജേട്ടനായി ദിലീപ് എത്തുന്നത് ഇതിനകം ചർച്ചയായിക്കഴിഞ്ഞു.
ആരാധകർക്ക് മനസ്സുനിറഞ്ഞ് പടംകണ്ട് ഇറങ്ങാവുന്ന ചേരുവ എന്നും നൽകുന്ന നടനാണ് ദിലീപ്. കളിയും കാര്യവുമായി എല്ലാം ഒത്തിണങ്ങുന്ന ഒരു ഫോർമുലയുണ്ട് ദിലീപ് ചിത്രങ്ങൾക്ക്. ജോർജേട്ടൻസ് പൂരവും ഇത്തരത്തിൽ മികവുപുലർത്തുന്ന ചിത്രമാണ്. അച്ചാൻ ചിത്രമാവുമ്പോൾ അതിനൊരു കോട്ടയം അടിത്തറയോ തൃശൂർ ബേയ്സോ ഉണ്ടാവുന്നതായ് വിജയ ഫോർമുല. പ്രാഞ്ചിയേട്ടൻ ഉദാഹരണം. സമാനമായ രീതിയിൽ ആണ് ജോർജേട്ടനും എത്തുന്നത്. കൂട്ടുകാർക്കൊപ്പം കറങ്ങിനടന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ജോർജിന്റെ ജീവിതമാണ് കഥാതന്തു. ഹാസ്യരസ പ്രധാനമായ ചിത്രത്തിൽ വിനയ് ഫോർട്ട്, ഷറഫുദ്ദീൻ എന്നിവരാണ് ദിലീപിന്റെ കൂട്ടുകാരായി എത്തുന്നത്. തൃശൂർ ഭാഷയുടെ ചേരുവയും ചിത്രത്തിന് ഭംഗിനൽകുന്നു. രജീഷാ വിജയനാണ് നായിക.
അന്തിക്കാടൻ ശൈലിയിൽ ദുൽഖറിന്റെ ജോമോൻ
സത്യൻ അന്തിക്കാടുമായി ആദ്യമായി ഒന്നിക്കുകയാണ് ദുൽഖർ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ. സമ്പൂർണ കുടുംബചിത്രമാണെന്ന് വ്യക്തമാക്കി തയ്യാറായ ചിത്രത്തിലെ ചില രംഗങ്ങളിൽ ദുൽഖറിന്റെ മികച്ച അഭിനയമാണ് പ്രതിഫലിച്ചിട്ടുള്ളതെന്ന റിപ്പോർ്ട്ടുകൾ പുറത്തുവന്നതോടെ ചിത്രം റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞയാഴ്ച തന്നെ ഇറങ്ങുമെന്നാണ് കരുതിയതെങ്കിലും സമരത്തിൽ കുടുങ്ങിയതോടെ റിലീസിങ് മാറ്റി. നവസംവിധായകർക്കൊപ്പം ഇതുവരെ പരീക്ഷണങ്ങൾ നടത്തിയ ദുൽഖർ സത്യൻ അന്തിക്കാടിനെ പോലെ ഒരു സീനിയർ ഡയറക്ടറുമായി കൈകോർത്തത് വലിയ ചർച്ചയായിക്കഴിഞ്ഞു. ദുൽഖറിലെ പ്രതിഭയ്ക്ക് നടൻ എന്ന നിലയിൽ തിളങ്ങുന്നതിന് വേണ്ട നിരവധി മുഹൂർത്തങ്ങൾ സിനിമയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മറ്റ് മുൻനിര താരങ്ങളേക്കാൾ ഇനിഷ്യൽ കളക്ഷനുണ്ടാക്കുന്ന നടനാണ് ദുൽഖർ. അതിനാൽത്തന്നെ ഏറ്റവുമധികം പ്രതീക്ഷയുള്ള പ്രൊജക്റ്റാണിത്. ഇഖ്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. ഇതിലും തൃശൂർ അടിസ്ഥാനമാക്കിയ പ്രമേയമാണ്. തൃശൂരിലെ വൻ വ്യവസായി വിൻസന്റിന്റെ മകനാണ് ജോമോൻ. സുഖിമാനായി, വലിയ ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കാൻ തയ്യാറാകാതെ നടക്കുന്ന ജോമോന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളിലൂടെ കഥ മുന്നേറുന്നു. കരിയറിൽ ഇതുവരെ തനി അച്ചായൻ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല ദു്ൽഖർ എന്നതും ഈ ചിത്രത്തിലൂടെ മാറുന്നു. ചാർലിയിലെ അച്ചായനെ ചാർലിച്ചായൻ എന്നുവിളിച്ചെങ്കിലും അതിലൊരു അച്ചായൻ ക്യാരക്ടർ അല്ലായിരുന്നുവെന്ന വിലയിരുത്തലാണുള്ളത്. പക്ഷേ, ജോമോനിലൂടെ ഒരു കഌയർ അച്ചായൻ കഥാപാത്രത്തെയായിരിക്കും ദുൽഖർ വെള്ളിത്തിരയിൽ എത്തിക്കുക. ഇതിന് പിന്നാലെ മറ്റൊരു അച്ചായൻ കഥാപാത്രത്തിൽക്കൂടി ദുൽഖർ അഭിനയിക്കുന്നുണ്ട്. അമൽ നീരദിന്റെ പുതിയ ചിത്രത്തിലാണത്. അജി ജോൺ എന്ന കോട്ടയം നസ്രാണിയായാണ് ദുൽഖർ ഈ ചിത്രത്തിൽ എത്തുന്നത്.
ആടുപുലിയട്ടത്തിന് പിന്നാലെ അച്ചായൻസ്
ആടുപുലിയാട്ടത്തിന് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന ജയറാം ചിത്രത്തിന്റെ പേരുതന്നെ അച്ചായൻസ് എന്നാണ്. പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, ആദിൽ, സഞ്ജു ശിവറാം എന്നിവരും സിനിമയിലെ നായക പ്രാധാന്യമുള്ള വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത് സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ് രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സാജു കൊടിയൻ, മണിയൻ പിള്ള രാജു തുടങ്ങിയവരും ചിത്രത്തിലുണ്ട് എന്നതിനാൽ തന്നെ നിറഞ്ഞുചിരിക്കാവുന്ന അടിപൊളി എന്റർടെയ്നർ ആയിരിക്കും ചിത്രമെന്ന വിലയിരുത്തലുകൾ വന്നുകഴിഞ്ഞു.
അഞ്ച് നായകന്മാരുള്ള ഈ സിനിമയുടെ പ്രധാന പ്രത്യേക നായകപക്ഷത്തുള്ളവർ തന്നെ പ്രതിനായകന്മാരുമാകുന്നു എന്നതാണ്. ദേശീയ അവാർഡ് ജേതാവ് പ്രകാശ് രാജ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് രതീഷ് വേഗയാണ്. കൊച്ചി, തേനി, കമ്പം, കുട്ടിക്കാനം, ഹൈദരാബാദ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
Stories you may Like
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- മാത്യുവിനേയും ജോർജിനേയും ചേർത്തു പിടിക്കാൻ നടനെത്തും
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- 'ദൈവത്തെക്കാൾ വലുതല്ല ഒരു മോഹൻലാലും'; നടനെതിരെ സൈബർ ആക്രമണം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്