ദൈവത്തിന് സ്തുതി, വീണ്ടും കാണാൻ സാധിച്ചതിൽ... കാണാനാകുമെന്ന് കരുതിയതല്ല... താടി വച്ച ആ ലുക്ക് മൂന്ന് മാസത്തെ സുനാമിയിൽ നിന്നും ഞാൻ തന്നെ ഉണ്ടാക്കിയത്; അതിന് സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി; കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിന് ദിലീപ് എത്തിയത് കുത്തും മുനയും വെച്ച് വികാരാധീനനായി ആത്മവിശ്വാസം മങ്ങാതെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി മൂന്ന് മാസം ജയിലിൽ കിടന്നെങ്കിലും ദിലീപിന്റെ ഹ്യൂമർസെൻസിന് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുന്നത്. അഴിക്കുള്ളിലെ തറയിൽ കിടന്ന് ശീലിച്ച താരം പുറത്തിറങ്ങി സിനിമയിൽ സജീവമാകുകയും ചെയ്തു. ദിലീപ് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന കമ്മാരംസംഭവം എന്ന സിനിമയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് നടൻ എത്തിയത് വലിയ ആത്മവിശ്വാസത്തോടെയായിരുന്നു. മാധ്യമങ്ങളാണ് ദിലീപിനെ അഴിക്കുള്ളിലാക്കാൻ മുന്നിൽ നിന്നതെന്ന കാര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ കൊട്ടിക്കൊണ്ടായിരുന്നു ദിലീപിന്റെ പ്രസംഗം.
നടിയെ ആക്രമിച്ച കേസിൽ താനിപ്പോഴും നിരപരാധിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളായിരുന്നു അദ്ദേഹത്തിൽ നിന്നും ഉണ്ടായത്. അതിന് അൽപ്പം വികാരാധീനനാകുകയും ചെയ്തു അദ്ദേഹം. ഇത് തന്റെ രണ്ടാം ജന്മമാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ജയിൽ മോചിതനായ ശേഷം ഒരു വേദിയിൽ ദിലീപ് ആദ്യമായാണ് എത്തിയത്. അതുകൊണ്ട് തന്നെ കാണാൻ സാധിച്ചതിൽ നന്ദി, കാണാനാകുമെന്ന് കരുതിയതല്ലെന്നും പറഞ്ഞ് ദിലീപ് വികാധീനനായി.
'ദൈവത്തിന് സ്തുതി, വീണ്ടും കാണാൻ സാധിച്ചതിൽ. എന്നെ സ്നേഹിക്കുന്ന മലയാളിപ്രേക്ഷകരോട് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്. എന്റെ ഗുരുസ്ഥാനത്തുള്ള ജോഷി സാർ, സിദ്ദിഖ് ഇക്ക, സുഹൃത്തുക്കൾ അങ്ങനെ ഒരുപാട് പേര് ഇവിടെ വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചടത്തോളം ഇതെന്റെ രണ്ടാം ജന്മത്തിലെ ആദ്യത്തെ വേദിയാണ്.'ദിലീപ് പറഞ്ഞു. കമ്മാരസംഭവത്തിൽ താടിവെച്ച ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഈ ലുക്കിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് താരം മാധ്യമങ്ങൾക്ക് നേരെയും ഒളിയമ്പെയ്തത്.
കമ്മാരനിലെ ലുക്ക്പിറന്നത് മൂന്നുമാസത്തെ സുനാമിയിലാണെന്നാണ് ദിലീപ് പറഞ്ഞത്. അത്രക്ക് സംഘർഷഭരിതമായ നാളുകളായിരുന്നു താൻ കടന്നു പോയതെന്ന് പറയാനാണ് ദിലീപ് സുനാമി എന്ന വിശേഷണം തന്നെ നടത്തിയത്. വർഷങ്ങൾക്കു മുമ്പേ സംവിധായകൻ രതീഷ് അമ്പാട്ട് ഈ കഥ തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ സാഹചര്യങ്ങൾ മൂലം വൈകിയതാണെന്നും ദിലീപ് പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിന്നവർക്കെല്ലാം നന്ദി പറയാനും ദിലീപ് മറന്നില്ല. 'രതീഷിന്റെ ക്ഷമയുടെ മുന്നിൽ ഞാൻ തലകുനിക്കുന്നു. കാരണം ക്ഷമയുടെ നെല്ലിപല്ലക കൊണ്ട് രതീഷിന്റെ വീട്ടിൽ തീപ്പൊരി ഉണ്ടായി കാണും.'ദിലീപ് പറഞ്ഞു.
അഞ്ച് ഗെറ്റപ്പ് ആണ് സിനിമയിൽ. അതിൽ മൂന്ന് പ്രധാനവേഷങ്ങൾ. ഒന്ന് വയസൻ ആയിട്ടും പിന്നെ പാട്ടിൽ വരുന്ന ലുക്ക്, പിന്നെ ഉള്ളത് എന്ത് ലുക്ക് വേണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഞാൻ വലിയ ഒരു സൂനാമിയിൽ പെട്ട് പോകുന്നതു, ആ 3മാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്ക് ആണ് താടി വച്ച ആ ലുക്ക്. അതുണ്ടാകാൻ സഹായിച്ച മാധ്യമങ്ങളോട് നന്ദി.- ദിലീപ് പറഞ്ഞു.
നിർമ്മാതാവ് ഗോകുലം ഗോപാലനെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. കമ്മാരസംഭവം ഞാനാണ് ആദ്യം നിർമ്മിക്കാനിരുന്നത്. എന്നാൽ വലിയ സിനിമയായ കൊണ്ട് ചെയ്യാൻ സാധിച്ചില്ല. അങ്ങനെ ഗോകുലം ഗോപാലന്റെ മരുമകൻ പ്രവീണിനെ കാണുകയും അദ്ദേഹം സിനിമ ഏറ്റെടുക്കുകയും ചെയ്തു. സിനിമയ്ക്കായി നിർമ്മാതാവ് ഗോകുലം ഗോപാലന് 10 കോടി ചെലവഴിച്ച സമയത്താണ്, ഞാൻ അകത്ത് പോകുന്നത്. രതീഷ് ആകെ ഷോക്കിലായി. ഞാൻ പോയ രണ്ടാമത്തെ ദിവസം പ്രവീൺ, സംവിധായകൻ രതീഷിനെ വിളിച്ചു. 'അയാൾ അതൊന്നും ചെയ്യില്ല, അയാൾ വരട്ടെ, അതുവരെ നമുക്ക് കാത്തിരിക്കാം.' അങ്ങനെയാണ് പ്രവീൺ, രതീഷിനോട് പറഞ്ഞത്.
സിനിമ മുടങ്ങിപ്പോകുമെന്ന് വിചാരിച്ചിരുന്ന ഘട്ടത്തിൽ തിരിച്ചുവരുമെന്ന് പൂർണമായി വിശ്വസിച്ച് ഒപ്പം നിന്ന നിർമ്മാതാവിനോടുള്ള നന്ദി എപ്പോഴും മനസിലുണ്ടാകും. ഏപ്രിൽ അഞ്ചിനല്ല ചിത്രം റിലീസ് ചെയ്യുന്നത്. സെൻസർ കഴിഞ്ഞേ പറയാൻ കഴിയൂ.'ദിലീപ് പറഞ്ഞു. അഭിനയജീവിതത്തിലെ മികച്ച വേഷം തന്നതിന് തിരക്കഥാകൃത്ത് മുരളീഗോപിക്കും ദിലീപ് നന്ദി അറിയിച്ചു. ഒപ്പം അഭിനയിച്ച നടൻ സിദ്ദാർഥിന്റെ നല്ല മനസ് ഒന്നുകൊണ്ടുമാത്രമാണ് സിനിമ പൂർത്തിയാക്കാൻ സാധിച്ചത്.
കമ്മാരസംഭവത്തിലെ മൂന്ന് ലുക്കും ഭംഗിയായി ചെയ്ത മേക്കപ്പ്മാൻ റോഷന്റെ കൈ ദൈവത്തിന്റെ കൈയാണ്, മറക്കാൻ പറ്റാത്ത ആളാണ് റോഷൻ. മായാമോഹിനി, സൗണ്ട്തോമ എന്നീ ചിത്രങ്ങളിലും തന്റെ മേക്കപ്പ്മാൻ റോഷനായിരുന്നുവെന്നും ദിലീപ് ഓർത്തുകൊണ്ടാണ് പ്രസംഗം അവസാനിപ്പിക്കുന്നത്. സിനിമ വിജയമാകാൻ പ്രേക്ഷകരുടെ പിന്തുണ വേണെന്നം ദിലീപ് പറഞ്ഞു.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- എം.കെ.സ്റ്റാലിന് അതൃപ്തി; പളനിവേൽ ത്യാഗരാജിന് ധനമന്ത്രി സ്ഥാനം നഷ്ടമായി
- '19-ാം നൂറ്റാണ്ടിൽ' രഞ്ജിത്ത് തെറിക്കുമോ?
- അക്കാദമി ചെയർമാൻ മാറാനിടയില്ല; വിനയന്റെ അടുത്ത നീക്കം നിർണ്ണായകം
- വിവാദമായി ഓഡിയോ ക്ലിപ്പ്, വോട്ടെടുപ്പ് ദിവസവും വാക്പോര്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍