അഭിനയിക്കരുതെന്ന് പറഞ്ഞ അമ്മായി അമ്മയുടെ വാക്ക് ധിക്കരിച്ചു; ധനുഷിന്റെ 'വാടെ ചെന്നൈ'യ്ക്ക് രണ്ട് വർഷത്തെ ഡേറ്റ് നൽകിയത് അമ്മായി അച്ഛനും പിടിച്ചില്ല; വിജയിനെ ചൊടിപ്പിച്ചത് സുഹൃത്തിന്റെ വെളിപ്പെടുത്തലും; വേർപിരിയാൻ ആദ്യം തീരുമാനിച്ചത് നടിയോ? മൗനം തുടർന്ന് അമലാ പോൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: അമലാ പോളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വിജയ് അവസാനിപ്പിച്ചതിന് കാരണം കുടുംബ സുഹൃത്തിന്റെ വെളിപ്പെടുത്തലുകളെന്ന് സൂചന. താര ജോഡികളുടെ വിവാഹ മോചന വാർത്ത വന്നതോടെ ഇരുവരുടേയും സുഹൃത്തുക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് വിവാദങ്ങളോട് വിജയ് പ്രതികരിക്കാതെ ഇരുന്നത്. എന്നാൽ എല്ലാത്തിനും കാരണം വിജയിന്റെ അച്ഛനും അമ്മയുമാണെന്ന സുഹൃത്തിന്റെ ആരോപണമെത്തിയതോടെ എല്ലാം തുറന്നു പറയുകയായിരുന്നു വിജയ്. എന്നാൽ വിഷയത്തിൽ ഇനിയും അമലാ പോൾ പ്രതികരിച്ചിട്ടില്ല. ഡൈവേഴ്സ് കേസ് കൊടുക്കാൻ അമലാ പോൾ തീരുമാനിച്ചതായും സൂചനയുണ്ട്. അതിന് ശേഷം മാത്രമേ പ്രതികരണങ്ങൾക്ക് നടി തയ്യാറാകൂ. അതിനിടെ വിവാദ പ്രതികരണങ്ങൾ നടത്തരുതെന്നും എല്ലാം കോടതി ബോധിപ്പിച്ചാൽ മതിയെന്നും അമലാ പോളിന് നിയമോപദേശം കിട്ടിയെന്നാണ് സൂചന.
ഒരു സ്ത്രീ എന്ന നിലയിൽ ലഭിക്കേണ്ട യാതൊരു വിധ പരിഗണയും നൽകാതെയാണ് മാനസികമായി അമലയെ വിജയ്യുടെ വീട്ടുകാർ വേദനിപ്പിച്ചു കൊണ്ടിരുന്നതെന്ന വിമർശനവുമായി അമല പോളിന്റെ സുഹൃത്ത് രംഗത്ത് വന്നു. അമലാപോൾ വിജയ് ദാമ്പത്യത്തിൽ വിള്ളൽ വീഴ്ത്തിയത് വിജയുടെ വീട്ടുകാരാണ് എന്നാണ് ഇരുവരുടെയും അടുത്ത കുടുംബ സുഹൃത്ത് പറയുന്നത്. അതിനിടയിൽ ചില സൂപ്പർ സ്റ്റാറുകളുടെ പേരിൽ ചില മാദ്ധ്യമങ്ങളിൽ അമലയ്ക്കെതിരെ വന്ന പരാമർശം വിജയ് പൂർണമായും തള്ളിക്കളയുകയാണുണ്ടായത്. ഈ വിവാദങ്ങൾ ഇരുവരുടെയും ദാമ്പത്യത്തെ ബാധിച്ചിരുന്നില്ലെന്നും സുഹൃത്ത് വിശദീകരിച്ചിരുന്നു. ഈ പ്രതികരണമാണ് വിജയിനെ അലോസരപ്പെടുത്തിയത്. ഇതോടെ സംവിധായകൻ വേർപിരിയലിൽ അവസാന തീരുമാനവും എടുക്കുകയായിരുന്നു.
2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എഎൽ വിജയ്യുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂൺ 12നായിരുന്നു വിവാഹം. ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോൾ ഒടുവിൽ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയിൽ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോൾ നടി. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും നടി കരാർ ഒപ്പിട്ടിട്ടുണ്ട്. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. എ എൽ വിജയ്യുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡെവിൾ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രഭുദേവയാണ് നായകൻ. ഈ സിനിമയിൽ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോൾ ആണെന്നതും ശ്രദ്ധേയം.
എന്നാൽ ധനുഷിന്റെ വാടാ ചെന്നൈയാണ് നടിയുടെ ദാമ്പത്യത്തിൽ വില്ലനായത്. രണ്ട് വർഷത്തേക്കാണ് ഈ സിനിമയ്ക്കായി ഡേറ്റ് നൽകിയത്. കല്ല്യാണത്തിന് ശേഷം സിനിമാ അഭിനയത്തിന് അമലാ പോൾ അവധി നൽകുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ തുടർച്ചയായി അമലാ പോൾ സിനിമകൾക്ക് ഡേറ്റ് നൽകി. ഇത് കുടുംബ ജീവിതത്തെ ബാധിക്കുമെന്ന വികാരം പങ്കുവച്ചത് വിജയിന്റെ മാതാപിതാക്കളായിരുന്നു. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാതെ അമല ധനുഷിന്റെ സിനിമയ്ക്ക് രണ്ട് കൊല്ലത്തേക്ക് കരാർ നൽകി. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് പരിധി വിട്ടത്. സിനിമയാണ് പ്രധാനമെങ്കിൽ കുടുംബം വേണ്ടെന്ന ചർച്ചകളുമെത്തി. എന്നാൽ അഭിനയം വിടാൻ അമലാ പോൾ തയ്യാറായില്ല. ഇേേതടെ കാര്യങ്ങൾ വിവാഹ മോചനത്തിലേക്ക് എത്തുകയായിരുന്നു. എന്നാൽ മനസ്സ് തുറക്കാതെ ഊഹാപോഹങ്ങൾക്ക് പരമാവധി അവസരം നൽകുകയാണ് നടി. വാടാ ചെന്നൈയുമായി സഹകരിക്കുന്നതിനെ പ്രധാനമായും എതിർത്തത് വിജയിന്റെ അച്ഛനും അമ്മയുമായിരുന്നു.
അമലാ പോൾ വിശ്വാസ വഞ്ചന കാണിച്ചുവെന്നാണ് വിജയിന്റെ പ്രധാന ആരോപണം. ഞാനും അമലയും തമ്മിലുള്ള വേർപിരിയലിനെക്കുറിച്ചുള്ള വാർത്തകൾ കുറേ ദിവസമായി കാണുന്നു. തെറ്റായ വിവരങ്ങളിലും ചിലരുടെയെല്ലാം ഭാവനയിലും ഊന്നിയുള്ളതായിരുന്നു ആ വാർത്തകളെല്ലാം. ഒരുകാര്യം ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആ വാർത്തകളിൽ ഉണ്ടായിരുന്ന ആകെ സത്യം ഞങ്ങൾ പിരിയുന്നു എന്നതാണ്. മറ്റെല്ലാം അസത്യവും. പിരിയാനുള്ള കാരണം എനിക്കൊഴികെ മറ്റാർക്കുമറിയില്ലെന്നു വിജയ് വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രതികരിക്കണമെന്ന് സിനിമാ, മാദ്ധ്യമ രംഗങ്ങളില സുഹൃത്തുക്കൾ ദിവസങ്ങളായി നിർബന്ധിക്കുന്നുണ്ട്. എന്നാൽ എന്റെ സ്വകാര്യജീവിതത്തെ സംബന്ധിച്ച കാര്യം സമൂഹത്തിൽ ചർച്ചയ്ക്ക് വെക്കേണ്ട കാര്യമില്ലെന്നാണ് തോന്നിയതെന്നും വിജയ് തുറന്നു പറഞ്ഞു കഴിഞ്ഞു. എന്നിട്ടും മൗനം തുടരുകയാണ് അമല.
വിഷയത്തിൽ അങ്ങേയറ്റം അസ്വസ്ഥനും ദുഃഖിതനുമായ അച്ഛൻ ഒരു ചാനലിൽ അവരുടെ നിർബന്ധപ്രകാരം പ്രതികരിച്ചിരുന്നു, അദ്ദേഹത്തിന്റെ നിരാശ വ്യക്തമാക്കിക്കൊണ്ട്. നിർഭാഗ്യവശാൽ ഇത് സംബന്ധിച്ച എല്ലാത്തരം വാർത്തകളും എന്റെ അച്ഛന്റെ അന്നത്തെ പ്രസ്താവനയിൽ ഊന്നിയുള്ളതായിരുന്നു. സാമൂഹികമായ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധ്യമുള്ളയാളാണ് ഞാൻ. ഒൻപത് സിനിമകൾ ഇതിനകം ഞാൻ സംവിധാനം ചെയ്തു. സ്ത്രീകളോട് എനിക്കുള്ള ബഹുമാനം എന്താണെന്ന് ആ സിനിമകൾ കണ്ടാലറിയാം. അന്തസോടെ മാത്രമേ ഞാൻ ഇന്നുവരെ സ്ത്രീകഥാപാത്രങ്ങളെ ചിത്രീകരിച്ചിട്ടുള്ളൂ. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അങ്ങേയറ്റം മാനിക്കുന്നയാളാണ് ഞാൻ. വിവാഹശേഷം അമലയ്ക്ക് അഭിനയം തുടരണമെന്ന് പറഞ്ഞപ്പോൾ അതിനൊപ്പം നിൽക്കുകയാണ് ഞാൻ ചെയ്തത്. അവൾ അതുപോലെ തുടരുകയും ചെയ്തു. ഞാനോ എന്റെ വീട്ടുകാരോ അമലയെ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കി എന്ന രീതിയിലുള്ള പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും വിജയ് വ്യക്താക്കി. വിശ്വാസമാണ് വിവാഹജീവിതത്തിന്റെ അടിസ്ഥാനമെന്നും വിജയ് പറയുന്നു.
നേരത്തെ ഇവരുടെ കുടുംബ സുഹൃത്ത് പങ്കുവച്ച വികാരത്തിന് വിരുദ്ധമാണ് ഇവ. മാദ്ധ്യങ്ങളിൽ വന്ന വാർത്ത പോലെ അമലയ്ക്കും വിജയിനും ഇടയിൽ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു കുടുംബ സുഹൃത്ത് പറഞ്ഞത്. വിവാഹശേഷം അമല സിനിമയിൽ അഭിനയിക്കുന്നതിനോട് വിജയുടെ വീട്ടുകാർക്ക് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അമലയും വിജയും ഒരുമിച്ച് ചേർന്ന് കൊമേഷ്യൽ സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് മുൻപ് കമ്മിറ്റ് ചെയ്ത 3 സിനിമകൾ അമലയ്ക്ക് തീർക്കാൻ ഉണ്ടായിരുന്നു. വിജയ്യുടെ പൂർണ്ണ സമ്മതത്തോടും പിന്തുണയോടും കൂടിയാണ് ഈ സിനിമകൾ അമല പൂർത്തിയാക്കിയത്. സിനിമ അഭിനയവുമായി ബന്ധപ്പെട്ടും അല്ലാതെയും വിജയ്യുടെ വീട്ടുകാരിൽ നിന്നും അമല നേരിട്ട് കൊണ്ടിരുന്നത് കടുത്ത മാനസീക പീഡനമായിരുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ലഭിക്കേണ്ട യാതൊരു വിധ പരിഗണയും നൽകിയില്ല. മാനസികമായി അമലയെ വിജയ്യുടെ വീട്ടുകാർ വേദനിപ്പിച്ചു. ആ വീട്ടിൽ അമലയുടെ താല്പര്യങ്ങൾക്ക് യാതൊരു വിധ പരിഗണനയും നൽകിയിരുന്നില്ലെന്നായിരുന്നു ആരോപണം. അതുകൊണ്ട് തന്നെ വിജയിന്റെ വെളിപ്പെടുത്തൽ വന്നതോടെ അമലാ പോളിന്റെ വാക്കുകളുടെ പ്രസക്തിയും കൂടി.
അമല പോൾഎ എൽ വിജയ് വിവാഹമോചന വാർത്തയിൽ സ്ഥിരീകരണവുമായി നടനും നിർമ്മാതാവും എ എൽ വിജയ്യുടെ പിതാവുമായ എ എൽ അളഗപ്പനാണ് ആദ്യം രംഗത്ത് വന്നത്. അമല തുടരെ തുടരെ ചിത്രങ്ങൾ ചെയ്തു. സൂര്യക്കൊപ്പം പസങ്ക 2, ധനുഷ് നിർമ്മിച്ച അമ്മ കണക്ക്, ഇപ്പോൾ ധനുഷിന്റെ നായികയായി വട ചൈന്നൈ ഇങ്ങനെ നിരവധി ചിത്രങ്ങൾക്കും അമല കരാർ ഒപ്പിട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വിജയ്യ്ക്കും ഞങ്ങൾക്കും ഒത്തുവന്നില്ലെന്നും വിജയിന്റെ അച്ഛൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമലയുടെ ഭാഗത്താണ് ശരിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്തിന്റെ പേരിൽ വെളിപ്പെടുത്തൽ തമിഴ് മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മലയാളിയായ അമലാ പോൾ തന്നെന്ത്യയിൽ തന്നെ ആരാധകർ ഏറെയുള്ള നടിയാണ്. +2 വിദ്യാഭ്യാസത്തിന് ശേഷം എഞ്ചിനീയറിങ്ങിന് ചേരാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ഒന്നും അതുകൊണ്ടു വന്നില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.
2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു. ഇതിനിടെയാണ് വിജയുമായുള്ള പ്രണയത്തിലൂടെ താര സുന്ദരി വാർത്തകളിൽ എത്തിയത്. ഇത് ശരിവച്ചായിരുന്നു വിവാഹം. സിനിമാക്കഥപോലെ ഇപ്പോൾ വിവാഹ മോചനവും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്