Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വത്തും പണവുമൊന്നും എനിക്ക് വേണ്ട; പപ്പയെ കാണാനുള്ള അനുവാദം മാത്രം മതി; ഇഷ്ടമില്ലാത്തത് പാർവ്വതി ചേച്ചിക്ക് മാത്രം; രാജ്കുമാറേട്ടന് വൈരാഗ്യമില്ലെന്നും ശ്രീലക്ഷ്മി; ജഗതി ശ്രീകുമാറിന്റെ മകൾക്ക് പറയാനുള്ളത്

സ്വത്തും പണവുമൊന്നും എനിക്ക് വേണ്ട; പപ്പയെ കാണാനുള്ള അനുവാദം മാത്രം മതി; ഇഷ്ടമില്ലാത്തത് പാർവ്വതി ചേച്ചിക്ക് മാത്രം; രാജ്കുമാറേട്ടന് വൈരാഗ്യമില്ലെന്നും ശ്രീലക്ഷ്മി; ജഗതി ശ്രീകുമാറിന്റെ മകൾക്ക് പറയാനുള്ളത്

ച്ഛന്റെ സ്വത്തൊന്നും തനിക്ക് വേണ്ടെന്ന് വ്യക്തമാക്കി ജഗതി ശ്രീകുമാറിന്റെ രണ്ടാം ഭാര്യയിലെ മകൾ ശ്രീലക്ഷ്മി രംഗത്ത്. പപ്പയെ കാണാൻ വേണ്ടിയുള്ള നിയമപോരാട്ടമാണ് നടത്താൻ ആഗ്രഹിക്കുന്നതെന്നും ശ്രീലക്ഷ്മി പറയുന്നു. വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പൂഞ്ഞാറിലെ പൊതു വേദിയിൽ ജഗതിയെ കാണാനെത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ശ്രീലക്ഷ്മി പങ്കുവയ്ക്കുന്നത്.

പപ്പയെ കാണാനുള്ള അതിയായ ആഗ്രഹമാണ് തന്നെ പൂഞ്ഞാറിലെത്തിച്ചതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ഞാനും എന്റെ കസിനും രണ്ട് സുഹൃത്തുക്കളുമായി ഭരണങ്ങാനത്തെ പള്ളിയിൽ പ്രാർത്ഥിക്കാൻ പോയപ്പോഴാണ് പപ്പ പങ്കെടുക്കുന്ന പരിപാടിയുടെ ഫ്‌ലക്‌സ് കണ്ടത്. അതിന് മുമ്പ് പത്രങ്ങളിൽ വാർത്തയും കണ്ടിരുന്നു. പള്ളിയിൽ പ്രാർത്ഥിച്ച ശേഷം പൂഞ്ഞാറിലെത്തി. പള്ളിയിൽ പോയതു കൊണ്ട് ഷാൾ തലകൊണ്ട് മറച്ചിരുന്നു. സമ്മേളനത്തിൽ കാഴ്ചക്കാരിയായി ഞാൻ ഇരുന്നു. എന്നാൽ പപ്പ സമ്മേളന വേദിയിലെത്തിയപ്പോൾ നെഞ്ചു പിടഞ്ഞു. പപ്പയുടെ അടത്തു പോയി പപ്പയ്‌ക്കൊരുമ്മ കൊടുക്കണമെന്ന് തോന്നി. അങ്ങനെയാണ് സ്‌റ്റേജിൽ ഓടിക്കയറിയത്. മുഖത്ത് ഷാൾ പുതച്ചിരുന്നതിനാൽ ആദ്യം ജോർജ് അങ്കിളിന് എന്നെ മനസ്സിലായില്ല. മനസ്സിലായപ്പോൾ അടുത്ത് ഇരിക്കാൻ അനുവദിച്ചു. അങ്ങനെ നീണ്ട മൂന്ന് വർഷത്തിന് ശേഷം പതിനഞ്ച് മിനിറ്റ് അച്ഛനോട് സംസാരിച്ചു.

പപ്പയെ കാണാൻ കഴിയത്ത കാര്യവും മറ്റും അതിനിടെയിൽ പറഞ്ഞു. കോർട്ട് ഓർഡറുമായി എത്തിയിട്ടും കാണാനാവാത്തതും വിശദീകരിച്ചു. സിനിമാ അഭിനയവും അമ്മയുടെ കാര്യവുമൊക്കെ ജഗതിയോട് സൂചിപ്പിച്ചെന്നാണ് വിശദീകരണം. ഗുണ്ടകളുമായി എത്തിയെന്ന ചേച്ചി പാർവ്വതിയുടെ ആരോപണവും നിഷേധിക്കുന്നത്. തന്നെക്കാൾ പ്രായം കുറഞ്ഞ കസിൻസാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഞാൻ സ്റ്റേജിൽ നിന്ന് ഓടിയപ്പോൾ ജോർജ് അങ്കളിന്റെ ആളുകളും കൂടെ ഓടി. കാറിന്റെ ഡോർ പിടിച്ച് വലിച്ചടയ്ക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് തെറ്റിധരിച്ചാകാം പാർവ്വതി അങ്ങനെ പറഞ്ഞതെന്നാണ് ശ്രീലക്ഷ്മിയുടെ വിശദീകരണം. എന്റെ കൂടെ ആരെ കണ്ടാലും അത് ഗുണ്ടയാണെന്ന് പാർവ്വതി പറയുമെന്നും ശ്രീലക്ഷ്മി പറയുന്നുണ്ട്. പാർവ്വതിയെ സ്വന്തം ചേച്ചിയായാണ് കാണുന്നതെന്നും പറയുന്നു. എന്നാൽ പാർവ്വതി ചേച്ചിക്ക് തന്നെ ഇഷ്ടമില്ലെന്നും വിശദീകരിക്കുന്നു.

ജഗതിയുടെ മകൻ രാജ്കുമാറിന് തന്നോട് പ്രശ്‌നമൊന്നുമില്ല. രാജ്കുമാറേട്ടൻ തന്നോടിതുവരെ വൈരാഗ്യം കാട്ടിയിട്ടില്ല. അദ്ദേഹത്തെ ജേഷ്ഠനായാണ് കാണുന്നത്. പാർവ്വതിയുടെ ഭർത്താവ് ഷോൺ ജോർജിനും ആദ്യമൊക്കെ വലിയ താൽപ്പര്യമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. പാർവ്വതി ചേച്ചിക്ക് എന്നെ ഇഷ്ടമില്ലാത്തതു കൊണ്ടായിരിക്കും ഷോൺ ജോർജ്ജേട്ടനും ഇഷ്ടമില്ലാത്തത് എന്നാണ് ശ്രീലക്ഷ്മി അഭിമുഖത്തിൽ പറയുന്നത്. അച്ഛന് അപകടമുണ്ടാകുന്നതിന് മുമ്പ് താൻ രാജകുമാരിയെ പോലെയാണ് ജീവിച്ചത്. എല്ലാ കാര്യവും അച്ഛൻ നോക്കി. എന്നാൽ ഒന്നും നിക്ഷേപിച്ചില്ല. അതുകൊണ്ടാണ് പഠിത്തം കഴിയും മുമ്പു തന്നെ അഭിനയ രംഗത്ത് ഇറങ്ങിയതെന്നും പറയുന്നു. എനിക്ക് പപ്പയുടെ സ്വത്തം പണവുമൊന്നും വേണ്ട. പപ്പയെ മാത്രം മതിയെന്നാണ് പപ്പയുടെ സ്വത്തിന് വേണ്ടി നിയമപോരാട്ടം നടത്തുമോ എന്ന ചോദ്യത്തിനുള്ള മറുപടി.

അപകടം നടന്ന ശേഷം മൂന്ന് തവണയാണ് അച്ഛനെ കണ്ടത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിലായപ്പോൾ കണ്ടു. അപ്പോഴും പാർവ്വതി ചേച്ചിക്ക് പിടിച്ചില്ല. വെല്ലൂരിൽ ചികിൽസയിലായിരുന്നപ്പോൾ കോടതി ഉത്തരവുമായി പോയി. അപ്പോഴും പാർവ്വതി ചേച്ചിയും പപ്പയുടെ ബന്ധുക്കളും സമ്മതിച്ചില്ല. വീട്ടിലെത്തിയപ്പോൾ പോയപ്പോൾ അഭിഭാഷകരും പൊലീസുമുണ്ടായിരുന്നു. അന്ന് ദൂരെ നിന്ന് അച്ഛനെ കണ്ടു. പപ്പ എന്നെ തിരിച്ചറിയുകയും നോക്കി ചിരിക്കുകയും ചെയ്തു. ഞാൻ അടുത്ത് ചെല്ലണമെന്ന് പപ്പ ആഗ്രഹിച്ചു. എന്നാൽ അതിന് പപ്പയുടെ കുടുംബാഗങ്ങൾ സമ്മതിച്ചില്ല. ്അതിന് ശേഷമാണ് പൂഞ്ഞാറിൽ പപ്പയെ കണ്ടതെന്നും ശ്രീലക്ഷ്മി പറയുന്നു.

എത്ര തിരക്കുണ്ടെങ്കിലും ലച്ചുവെന്ന് വിളിച്ച് ഓടിയെത്തുമായിരുന്ന പപ്പയെ കാണാതെ പറ്റില്ല. അങ്ങനെ ജീവിക്കാനും കഴിയില്ല. അതിനുവേണ്ടി നിയമപോരാട്ടം നടത്തേണ്ടി വന്നാൽ നടത്തുമെന്നും പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും നിരവധി ഭീഷണി ഫോൺ കോളുകൾ കിട്ടിയിട്ടുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു. അവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും വിശദീകരിക്കുന്നു. തനിക്ക് ഒരു ഡസനിലേറെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു. എന്നാൽ പലതും മുടങ്ങി. പ്രത്യേകിച്ചൊരാളുടെ പേര് പറയുന്നില്ല. എന്നാൽ ആരുടേയും സഹായമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ് അവർ മുടക്കിയതെന്നും ശ്രീലക്ഷ്മി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP