ബ്രയിൻ ട്യൂമർ ബാധിച്ച സുഹൃത്തിന്റെ ജീവൻ രക്ഷിച്ചത് യൂദാശ്ലീഹയോടുള്ള പ്രാർത്ഥന; പ്രതിഫലമായി സിജോ ജോസഫ് പേരുമാറി ജൂഡ് ആന്റണി ജോസഫായി; നടനായി ചില്ലറ വേഷങ്ങളുമായി തിരക്കേറവേ രണ്ട് സിനിമകൾ സംവിധാനം ചെയ്ത് രണ്ടും സൂപ്പർ ഹിറ്റാക്കിയയാൾ ജീവിതം പറയുന്നു
മറുനാടൻ ഡെസ്ക്
സിനിമയുടെ ലോകത്ത് എത്തിയത് അഭിനയിക്കാനാണ്. 'പ്രേമ'ത്തിലും ആക്ഷൻ ഹീറോ ബിജുവിലും ലഭിച്ച അവസരങ്ങൾ അൽഫോൻസ് പുത്രനോടും എബ്രിഡ് ഷൈനിനോടും അങ്ങോട്ട് ചോദിച്ചു വാങ്ങിയതാണ്. റിലീസാകാൻ പോകുന്ന തോപ്പിൽ ജോപ്പനിലും മുഖം കാണിച്ചിട്ടുണ്ട്-അതുകൊണ്ട് തന്നെ മലയാളിക്ക് ഈ യുവാവിന്റെ മുഖം പിരചിതമാണ്. അഭിനേതാവെന്ന നിലയിൽ. പക്ഷേ അതിനപ്പുറമാണ് ജൂഡ് ആന്റണിക്ക് മലയാളി സിനിമയിലെ സ്ഥാനം. രണ്ട് സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ. ഓം ശാന്തി ഓശാന, ഇപ്പോൾ ഒരു മുത്തശ്ശി ഗദയും.
ഓം ശാന്തി ഓശാന എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളസിനിമയിൽ പ്രശസ്തനായ നവ സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. പഴയ പേർ സിജോ ജോസഫ്. സെന്റ് ജൂഡിന്റെ അനുയായി എന്ന നിലയിൽ പേർ നിയമപരമായി ജൂഡ് ആന്തണി ജോസഫ് എന്നാക്കി. എന്തുകൊണ്ട് പേരുമാറ്റിയെന്നതാണ് രസകരം. മാതൃഭൂമിയുടെ ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജൂഡ് ആന്റണി തന്റെ പേരിന്റെ പിന്നിലെ രഹസ്യം പുറത്തു പറയുന്നത്. അബിൻ ജോസഫിന് അനുവദിച്ച അഭിമുഖത്തിലാണ് പേരുമാറ്റത്തിലെ കഥ ഓം ശാന്തി ഓശാനയിലൂടെ മലയാളിയുടെ മനസ്സിലെ പ്രിയ സംവിധായകനായ ജൂഡ് ആന്റണി മനസ്സ് തുറക്കുന്നു. സിജോ ജോസഫിൽ നിന്ന് എങ്ങനെ ജൂഡ് ആന്റണി ജോസഫായെന്ന് വിശദീകരിക്കുകയാണ് എറണാകുളം ആലുവ സ്വദേശിയായ ജൂഡ്.
സിജോ ജോസഫ് എന്നായിരുന്നു എന്റെ ആദ്യ പേര്. എന്റെ വളരെ അടുത്ത കൂട്ടുകാരന് ബ്രയിൻ ട്യൂമർ പിടിപെട്ടു. അവൻ മരിക്കും എന്ന് ഡോക്ടർമാർ പറഞ്ഞു. ഞാൻ യൂദാശ്ലീയുടെ അടുത്തു പോയി പ്രാർത്ഥിച്ചു. ഒമ്പത് വ്യാഴങ്ങളിൽ അടുപ്പിച്ചു പോയി. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനാണല്ലോ. യൂദാശ്ലീഹയോടുള്ള ജപത്തിന്റെ അവസാനം-പ്രാർത്ഥിച്ച കാര്യം നടന്നാൽ അങ്ങയുടെ പേര് എല്ലായിടത്തും പറയും എന്നുണ്ട്. പിന്നീട് അവന്റെ അസുഖം മാറി. സ്കാൻ റിപ്പോർട്ട് മാറിയെന്നാണ് അവർ പറയുന്നത്. പ്രാർത്ഥിച്ചിട്ടാണ് മാറിയെന്നാണ് ഞാൻ വിശ്വസിക്കുന്നു. പേര് മാറ്റിയത് എന്തിനാണെന്ന് ആൾക്കാർ ചോദിക്കുമ്പം എനിക്കീ കഥ പറയാൻ പറ്റും. അപ്പോ സെയന്റ് ജൂഡിന്റെ പേര് എല്ലായിടത്തും എത്തിക്കാമല്ലോ. പിന്നെ ആന്റണി എന്റെ മാമോദീസാപ്പേരാണ്-പേരുമാറ്റത്തെ കുറിച്ച് ഗൃഹലക്ഷ്മിയോട് ജൂഡ് ആന്റണി വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ഇൻഫോസിസിൽ സോഫ് വെയർ എഞ്ചിനിയറായി കുറച്ച് കാലം ജോലി ചെയ്തു. നടൻ നിവിൻപോളിയുമായി അടുത്ത സൗഹൃദമാണ് സിനിമയിൽ സജീവമാക്കിയത്. ഭാവന മീഡിയ വിഷനിന്റെ ബാനറിൽ ദീപു കരുണാകരൻ സംവിധാനം ചെയ്തു 2008ൽ പുറത്തിറങ്ങിയ ക്രേസി ഗോപാലൻ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി രംഗപ്രവേശനം. 2014ൽ ഓം ശാന്തി ഓശാനയുടെ സംവിധാനവും നിർവഹിച്ചു. 2015ൽ പ്രേമം സിനിമയിൽ അതിഥിവേഷത്തിൽ അഭിനയിച്ചു. ഇതോടെ ജൂഡ് ആന്റണി താരമായി. 2015ൽ ഡീയാന ആൻ ജെയിംസിനെ വിവാഹം കഴിച്ചു. മുത്തശ്ശി ഗഥ ഹിറ്റാകുമ്പോൾ മകൾ റോസ് ലിനുമുണ്ട് സന്തോഷം പങ്കിടാൻ. അമിത പ്രതീക്ഷകളൊന്നും ഇല്ലാതെ സാധാരണമായി എടുത്തൊരു ചിത്രം. ജൂഡ് ആന്റണിയുടെ പുതിയ ചിത്രം ഒരു മുത്തശ്ശി ഗദയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കുകയാണെങ്കിൽ ഇങ്ങനെ പറയാമെന്നാണ് പ്രേക്ഷക വിലയിരുത്തൽ.
പ്രായമായാൽ ജീവിതം തീർന്നു എന്ന അവസ്ഥയാണ് പലർക്കും. എന്നാൽ, അപ്പോഴാണ് യഥാർഥ ജീവിതം തുടങ്ങുന്നതെന്ന സന്ദേശമാണ് 'മുത്തശ്ശി ഗദ' പ്രേക്ഷകരോട് പങ്കു വയ്ക്കുന്നത്. ആദ്യ ചിത്രമായ 'ഓം ശാന്തി ഓശാന'യ്ക്ക് ശേഷം നിരവധി കഥകൾ കേട്ടു. വ്യത്യസ്തമായ കഥ വേണമെന്ന തീരുമാനത്തിൽ നിന്നാണ് മുത്തശ്ശി ഗദ ജനിച്ചത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയെ കണ്ടെത്തിയത് പത്രത്തിൽ പരസ്യം നൽകിയാണ്. 43 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. വയോധിക മന്ദിരത്തിലുള്ളവർക്ക് ചിത്രം സൗജന്യമായി കാണിക്കുന്നുണ്ട്. വയോജന ദിനമായ ഒക്ടോബർ ഒന്നിന് തിരുവനന്തപുരം ന്യൂ തിയറ്ററിൽ വയോധികസദനങ്ങളിൽ നിന്നുള്ള 100 പേർക്ക് സൗജന്യമായി ചിത്രം കാണാൻ അവസരമൊരുക്കുന്നുണ്ടെന്നും ജൂഡ് ആന്റണി വ്യക്തമാക്കുന്നു.
കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചാണ് ഞാൻ സിനിമ ചെയ്തത്. ഒരു ഏപ്രിൽ മെയ് മാസത്തോടെ തീയറ്ററുകളിലെത്തിക്കണമെന്ന് വിചാരിച്ചെങ്കിലും എഴുത്ത് നീണ്ടതു മൂലം സിനിമ കുറച്ച് വൈകിയാണ് ഷൂട്ടിങ് ആരംഭിച്ചത്. എന്തായാലും ഈ ഓണാവധിക്ക് കുടുംബാംഗങ്ങൾ ഒന്നിച്ച് ഈ സിനിമ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. താരചിത്രങ്ങൾക്കിടയിൽ ഈ കൊച്ചു സിനിമക്കും ഇടം പിടിക്കാനായായതിന്റെ സന്തോഷം ജൂഡ് മറച്ചുവയ്ക്കുന്നില്ല. തീർച്ചയായും. സംവിധായകനെന്ന ലേബൽ ഉള്ളതിനാൽ സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. പ്രേമത്തിലേയും ആക്ഷൻ ഹീറോ ബിജുവിലേയും കഥാപാത്രങ്ങൾ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. തോപ്പിൽ ജോപ്പനിലും ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. തുടർന്നും സിനിമകളിൽ അഭിനയിക്കാനാണ് താത്പര്യം. സംവിധാനത്തേക്കാൾ അഭിനേതാവാകാനാണ് ഇഷ്ടം-ഇതാണ് ജൂഡിന്റെ മനസ്സ്.
നിവിൻ പോളി മുൻപ് പറഞ്ഞ ഒരു വിഷയത്തിൽ നിന്നാണ് മുത്തശ്ശി ഗദയുടെ കഥ രൂപപ്പെടുന്നത്. എന്നാൽ പിന്നീട് നിവിനു തന്നെ അത് സിനിമയാക്കിയാൽ വിജയിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അതുമായി മുന്നോട്ട് പോകേണ്ടതുണ്ടോ എന്നു നിവിൻ സംശയം പ്രകടിപ്പിച്ചിരുന്നെന്നും ജൂഡ് ആന്റണി പറയുന്നു. ഏറെ സമയമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. പിന്നീട് ലാൽജോസിനെക്കൊണ്ടും വിനീത് ശ്രീനിവാസനകൊണ്ടും സ്ക്രിപ്റ്റ് വായിപ്പിച്ചു. അവർക്ക് സ്ക്രിപ്റ്റ് ഇഷ്ടമായി. ആ ആത്മവിശ്വാസത്തിലാണ് താൻ മുന്നോട്ട് പോയതെന്നും ജൂഡ് പറയുന്നു. ചെറുതെങ്കിലും കഥാഗതിയിൽ നിർണായകമായൊരു റോളിൽ വിനീത് ശ്രീനിവാസനും ചിത്രത്തിൽ എത്തുന്നുണ്ട്.
സാധാരണ പ്രായമായവരുടെ സിനിമ എന്നു കേൾക്കുമ്പോൾ മൊത്തത്തിൽ ഒരു ശോക മൂഡായിരിക്കും. ഇത് അത്തരത്തിലുള്ള ഒരു സെന്റിമെന്റൽ തീം അല്ല. ഇതൊരു ഫുൾ ലെങ്ത് കോമഡി ചിത്രമാണെന്ന് സംവിധായകൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍