ആദ്യ വിവാഹം തകർച്ചയിൽ കലാശിച്ചപ്പോൾ ആശ്വാസമായി മുകേഷിനെ സരിത കണ്ടു; പ്രണയത്തിനൊടുവിൽ രണ്ടാം വിവാഹം; രണ്ടു കുട്ടികളായപ്പോൾ താരദമ്പതികൾ വേർപിരിഞ്ഞു; മേതിൽ ദേവികയെ വിവാഹം ചെയ്തു മാതൃകാ ദാമ്പത്യം നയിച്ചു മുകേഷും
മറുനാടൻ മലയാളി ബ്യൂറോ
മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ച മറ്റൊരു പ്രണയതകർച്ചയായിരുന്നു മുകേഷിന്റെയും സരിതയുടേയും. പിന്നീട് മുകേഷ് നർത്തകിയായ മേതിൽ ദേവകിയെ ജീവിത സഖിയാക്കി. മലയാളി ഏറെ ചർച്ച ചെയ്ത വിവാഹ മോചനമായിരുന്നു മുകേഷിന്റേതും സരതിയുടേതും. എന്നാൽ വിവാഹ മോചനം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നാണ് സരിത പറയുന്നത്. ഇതൊക്കെ കള്ളക്കഥയെന്ന് മുകേഷും പറയുന്നു. അങ്ങനെ രണ്ടാം കെട്ടുകാരന്റെ പട്ടികയിലേക്ക് മുകേഷും എത്തി. എന്നാൽ മുകേഷിനെ വിവാഹം ചെയ്യുമ്പോൾ തന്നെ സരിത രണ്ടാം കെട്ടുകാരിയായെന്നതാണ് വസ്തുത.
തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു എൺപതുകളിൽ സരിത. തമിഴിലും കന്നഡിയിലും അവാർഡുകൾ വാരിക്കൂട്ടിയ പ്രതിഭ. സംവിധായക പ്രതിഭ കെ ബാലചന്ദ്രറിന്റെ കണ്ടെത്തലായിരുന്നു സരിത. കമൽഹാസനുമായി തകർത്തഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ സരിത പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി. ബാലചന്ദ്രറിന്റെ തമിഴ് സിനിമകളിലൂടെ വെള്ളിത്തിരയിൽ നിറഞ്ഞ നടിയുടെ ദാമ്പത്യം അതിന് മുമ്പേ തുടങ്ങിയിരുന്നു. പതിനാറ് വയസ്സുള്ളപ്പോഴായിരു്നു ആദ്യ വിവാഹം. തെലുങ്ക് നടനായ വെങ്കട സുബ്ബയ്യയായിരുന്നു ഭർത്താവ്. ആറുമാസം മാത്രമായിരുന്നു ഈ ദാമ്പത്യത്തിന്റെ കാലം. അഭിപ്രായ ഭിന്നതയെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. പിന്നീട് സിനിമയോടായി ഏറെ നാൾ സരിതയുടെ പ്രണയം.
മലയാളത്തിലെ നാടക കുടുംബത്തിൽ നിന്ന് മുകേഷ് സിനിമയിലെത്തുന്നത് എൺപതുകളുടെ തുടക്കത്തിലാണ്. നാടകാചാര്യൻ ഒ മാധവന്റേയും വിജയകുമാരിയുടേയും മകനായ മുകേഷ് ബലൂൺ എന്ന ചിത്രത്തിലൂടെ 1982ൽ വെള്ളിത്തിരയിലെത്തി. പിന്നീട് പ്രിയദർശൻ ചിത്രങ്ങളിലൂടെ മോഹൻ ലാലിനൊപ്പം മലയാളിയെ ചിരിപ്പിച്ച് മലയാളിയുടെ പ്രിയതാരമായി. സെറ്റുകളിൽ തമാശ നിറച്ച് ലൊക്കേഷനുകളിൽ സജീവമായി മുകേഷ്. സ്വഭാവനടനും നായകനുമായി മുകേഷും വെള്ളിത്തിരയിൽ സജീവമാകുമ്പോഴാണ് സരിത ജീവിതത്തിലേക്ക് കടന്നുവരുന്നത്. കാതോട് കാതോരമെന്ന സൂപ്പർ ഹിറ്റിലൂടെ സ്വഭാവ നടികളുടെ മുൻനിരയിൽ മലയാളത്തിൽ സരിത സജീവമായിരുന്നു. പിസി 369 എന്ന പി ചന്ദ്രകുമാർ സിനിമയുടെ സെറ്റിലാണ് സരിത-മുകേഷ് പ്രണയത്തിന്റെ തുടക്കം. തനിയാവർത്തനമെന്ന സിനിമയുടെ സെറ്റിൽ പ്രണയം പൂത്തുലഞ്ഞു. അങ്ങനെ സരിതയും മുകേഷും വിവാഹിതരാകാൻ തീരുമാനിച്ചു.
1987ലാണ് മുകേഷും സരിതയും വിവാഹം കഴിച്ചത്. സരിത മലയാളത്തിലും തമിഴിലും നായികയായി തിളങ്ങി നിന്ന കാലത്തായിരുന്നു അവരുടെ വിവാഹം. ഏതാനും ചിത്രങ്ങളിൽ കൂടി അഭിനയിച്ച ശേഷം അവർ കുടുംബിനിയായി മാറി. വിവാഹ ശേഷമാണ് മുകേഷിന്റെ കരിയർ ഗ്രാഫ് ഉയരുന്നത്. സഹനടനിൽ നിന്ന് നായകനായി തിരക്കുള്ള നടനായി മുകേഷ് മാറി. അപ്പോഴും രണ്ട് ആൺമക്കളുടെ കാര്യങ്ങളുമായി സരിത വീട്ടിൽ തന്നെ കഴിഞ്ഞു. ഇവരുടെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട ഒന്നും വാർത്തകളിൽ എത്തിയില്ല. എല്ലാം സന്തുഷ്ടമാണെന്ന് ഏവരും കരുതി. 2007ലാണ് ഇവരുടെ ദാമ്പത്യത്തിൽ വിള്ളലുണ്ടെന്നത് പുറംലോകമറിയുന്നത്. വിവാഹമോചനക്കേസ് കോടതിയിലുമെത്തി. അപ്പോഴും വ്യക്തിപരമായ വിഴുപ്പലക്കലിലേക്ക് കാര്യങ്ങളെത്തിയില്ല. എന്നാൽ മേതിൽ ദേവകിയെ മുകേഷ് വിവാഹം കഴിച്ചതോടെ പൊട്ടിത്തെറികളെത്തി.
ആരോപങ്ങളുമായി സരിതയെത്തി. പലതും പറഞ്ഞു. ഒന്നും പ്രതികരിക്കാതെ മുകേഷ് അവയെ സമർത്ഥമായി നേരിട്ടു. 25 വർഷങ്ങളായി മുകേഷിന് വേണ്ടി ഞാനൊരുപ്പാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്തുവെന്നായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ. വിവാഹ ജീവിതത്തിലെ ഓരോ ദിനങ്ങളും ഞാനൊരു പോരാട്ടത്തിലൂടെ തരണം ചെയ്തുവെന്നു വേണം പറയാൻ. തുടർന്ന് എന്റെ അഭിനയം, സിനിമാജീവിതം, സൽപ്പേര് ഒക്കെ ഞാൻ മറക്കാൻ പ്രേരിതയായിയെന്ന് സരിത പറയുന്നു. സാധാരണ വീട്ടമ്മയായി ഞാൻ ഒതുങ്ങിക്കൂടി ജീവിക്കാൻ ആഗ്രഹിച്ചു. വീട്ടിലെ പ്രശ്നങ്ങൾ പുറത്തറിയരുതെന്നും, മീഡിയയുമായി സംസാരിക്കരുതെന്നും ഞാൻ തീരുമാനിച്ചു. മറ്റുപല പെണ്ണുങ്ങളെയും പോലെ ഞാനെന്റെ ഭർത്താവിന്റെ നിരന്തരമായ മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങിയെന്നും പറഞ്ഞു.
സഹിക്കാവുന്നതിലപ്പുറമായപ്പോൾ എനിക്ക് വിവാഹമോചനം അനിവാര്യമായ ഒരു നടപടിയായി തോന്നി. പക്ഷേ മക്കൾ എന്റെ മുമ്പിൽ തടസം നിൽക്കുകയായിരുന്നുവെന്നും സരിത തുറന്ന് പറഞ്ഞു. അച്ഛന്റെ ഹൃദയത്തിൽ ഒരു ചെറിയ ഹോളുണ്ടെന്നും അദ്ദേഹത്തെ നമ്മൾ വേണം പരിചരിക്കാനെന്നും പറഞ്ഞ് മക്കൾ തടഞ്ഞു. മക്കളുടെ വാക്കുകൾ തന്റെ ഹൃദയത്തെ ശരിക്കും മുറിപ്പെടുത്തിയെന്നാണ് സരിത പറയുന്നത്. പറഞ്ഞു. ഏതായാലും 10 വർഷം മുമ്പാണ് മുകേഷിന്റേയും സരിതയുടെയും വിവാഹജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായതെന്നാണ് സൂചന. ഒന്നിച്ചു കഴിയുന്നതിൽ അർത്ഥമില്ലെന്ന് ഇരുവർക്കും തോന്നിത്തുടങ്ങിയതോടെ അവർ വിവാഹമോചനവുമായി കോടതിയിലെത്തുകയായിരുന്നു.
വെങ്കട സുബ്ബയയായിരുന്നു സരിതയുടെ ആദ്യ ഭർത്താവ്. മാസങ്ങളുടെ ദാമ്പത്യത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞ സരിത മുകേഷിനെ കെട്ടി.എന്നാൽ താനുമായുള്ള വിവാഹബന്ധം വേർപെടുത്താതെയാണ് സരിത മുകേഷിനെ കെട്ടിയതെന്നായിരുന്നു സുബ്ബയ്യയുടെ പരാതി. സരിതയും സുബ്ബയ്യയും കോടതി കേറിയപ്പോൾ ഈ കേസ് പിൽക്കാലത്ത് നിയമവിദ്യാർത്ഥികൾക്ക് പഠനവിഷയംപോലുമായി. ഇത് വീണ്ടും അവതരിക്കപ്പെടുന്നതും വീണ്ടും കണ്ടു. താനുമായുള്ള വിവാഹബന്ധം വേർപെടുത്താതെ ദേവികയെ മുകേഷ് കെട്ടിയെന്ന് ആരോപിച്ച് സരിത തന്നെ കേസ് കൊടുത്തു. നിലനിൽക്കുകയാണെന്നും നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും സരിത വാദിച്ചു. 1987 ലാണ് സരിതയും മുകേഷും വിവാഹിതരായത്. പിന്നീട് അസ്വാരസ്യങ്ങളുണ്ടായപ്പോൾ മുകേഷ് വിവാഹ മോചനമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. മുകേഷിന്റെ ഹരജിയിൽ സരിതക്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരാവാത്തതിനത്തെുടർന്ന് 2012 ജൂണിലാണ് ഹരജി അനുവദിച്ച് വിവാഹമോചനം നൽകിയത്. എന്നാൽ, തന്റെ ഭാഗം കേൾക്കാതെയാണ് മുകേഷിന് വിവാഹ മോചനം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയെ സമീപിച്ചത്.
പിന്നീട് എല്ലാം ഒത്തു തീർന്നു. മുകേഷ് മേതിൽ ദേവികയുടെ ജീവത പങ്കാളിയായി. തന്റെ അമ്പത്തി മൂന്നാം വയസിലാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം കഴിച്ചത്. മുപ്പത്തിയാറുകാരിയായ ദേവികയുടേയും രണ്ടാം വിവാഹമാണിത്. ഇവർക്ക് ആദ്യ വിവാഹത്തിൽ ഒരാൺ കുഞ്ഞും ഉണ്ട്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് അവഗണിച്ചാണ് ദേവിക മുകേഷിനെ വിവാഹം ചെയ്തത്. തുടക്കത്തിൽ മുകേഷ്-മേതിൽ ദേവിക ബന്ധത്തിന് എതിരായിരുന്ന ബന്ധുക്കളും ഇപ്പോൾ ബന്ധം അംഗീകരിച്ചെന്നാണ് അറിയാൻ കഴിയുന്നത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെയാണ് മുകേഷ് മേതിൽ ദേവികയെ പരിചയപ്പെടുന്നത്. പ്രശസ്ത നർത്തകിയായിരുന്ന ദേവികയും അക്കാദമി അംഗമായിരുന്നു. ഈ പരിചയം പ്രണയത്തിലും വിവാഹത്തിലുമെത്തി.
ഖത്തറിൽ എന്റെയൊരു നൃത്തപരിപാടിക്കിടെ മുകേഷും ദേവികയും കൂടുതൽ അടുക്കുന്നത്. ബാക്കി സംഭവത്തെ കുറിച്ച് ദേവിക തന്നെ വിശദീകരിക്കുന്നത് ഇങ്ങനെ-ഒരു ദിവസം അദ്ദേഹത്തിന്റെ ഫോൺ, ''ഞാൻ പാലക്കാട്ട് ഒരു ചടങ്ങിനു വരുന്നുണ്ട്. ആ സമയം ദേവികയുടെ വീട്ടിലേക്ക് വന്നോട്ടെ.'' ''ഓ... അതിനെന്താ... വന്നോളൂ.'' ഞാൻ പറഞ്ഞു. മൂപ്പര് വന്നു. ഒരു ചായപോലും കുടിക്കാതെ അഞ്ചുമിനുട്ട് അവിടെ ചെലവഴിച്ച് സ്ഥലംവിട്ടു. അതുകഴിഞ്ഞ് കഴിഞ്ഞകൊല്ലം ഒക്ടോബറിൽ അദ്ദേഹത്തിന്റെ സഹോദരിയും ഭർത്താവുംകൂടി വീട്ടിൽ വന്നു. അവർ വരവിന്റെ ഉദ്ദേശ്യം കൃത്യമായി പറഞ്ഞു, ''ദേവികയെ മുകേഷിനുവേണ്ടി ആലോചിക്കാൻ വന്നതാണ്.'' ഞാൻ പറഞ്ഞു, ''വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടില്ല.''
നീണ്ട ആറുമാസം. ഞാൻ ആലോചിച്ചാലോചിച്ച് ഒരു തീരുമാനമെടുത്തു. എന്നിട്ട് മുകേഷേട്ടനെ വിളിച്ചു, ''ഞാൻ വിവാഹത്തിന് ഒരുക്കമാണ്. പക്ഷേ, അറിയാമല്ലോ എന്റെ സാഹചര്യങ്ങൾ. ഞാൻ ഒറ്റയ്ക്കല്ല. എനിക്കൊരു മോനുണ്ട്. അവന് ദോഷംചെയ്യുന്ന ഒരു കാര്യവും എനിക്ക് ചിന്തിക്കാൻപോലും പറ്റില്ല.''അതിനുള്ള മറുപടി വ്യക്തമായിരുന്നു. ''ദേവികയുടെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ കല്യാണമാലോചിച്ചത്. ദേവികയുടെ മോൻ തീർച്ചയായും സുരക്ഷിതനായിരിക്കും. അതുപോലെ ദേവികയുടെ കലയും.''-അങ്ങനെ വിവാഹം യാഥാർത്ഥ്യമായി. ഇപ്പോൾ മുകേഷിന്റെ സ്വന്തം നാടക സമിതിയായ കൊല്ലം കാളിദാസകലാകേന്ദ്രം അവതരിപ്പിക്കുന്ന 'നാഗ' എന്ന നാടകത്തിലൂടെ മുകേഷ്-ദേവിക ദമ്പതികൾ ആദ്യമായി ഒന്നിച്ച് അരങ്ങിലുമെത്തി. വിഖ്യാത നാടകകൃത്ത് ഗിരീഷ് കർണാടിന്റെ കൃതിയായ നാഗമണ്ഡലയുടെ നാടകാവിഷ്കാരമാണ് 'നാഗ'. അങ്ങനെ അവർ സസുഖം വാഴുന്നു.
ഇനിയൊരു വിവാഹത്തിനില്ലെന്നാണ് സരിതയുടെ നിലപാട്. രണ്ട് മക്കളുടെ കാര്യവും നോക്കി കഴിയുകയാണ് അവർ. വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നതും മനസ്സിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്