ഹിന്ദുമതം എന്നൊന്നില്ല; ഉള്ളതു ഹിന്ദു മിഥോളജിയാണ്; ശ്രീകൃഷ്ണൻ ദൈവമല്ല, ഒരു നാട്ടുരാജാവു മാത്രം; മഹാഭാരതം ഇന്ത്യയിൽ ജനിക്കുന്ന എല്ലാവരുടേതുമാണ്: സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനും നടനുമായ പി ശ്രീകുമാറിനു പറയാനുള്ളത്
തിരുവനന്തപുരം: ഹിന്ദുമതം എന്നൊരുമതമില്ലെന്നു നടനും സംവിധായകനുമായ പി ശ്രീകുമാർ. ഹിന്ദു മിഥോളജിയാണുള്ളത്. ശ്രീകൃഷ്ണൻ ദൈവമല്ല, വെറുമൊരു നാട്ടുരാജാവു മാത്രമെന്നും പി ശ്രീകുമാർ പറഞ്ഞു. സിനിമാമംഗളത്തിന്റെ എഡിറ്റർ പല്ലിശേരിയുമായി നടത്തിയ സംഭാഷണത്തിലൂടെയാണ് ശ്രീകുമാറിന്റെ അഭിപ്രായങ്ങൾ പുറത്തുവന്നത്.
മഹാഭാരതം ഇന്ത്യയിൽ ജനിക്കുന്ന എല്ലാവരുടേതുമാണെന്നും സാംസ്‌കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂടിയായ ശ്രീകുമാർ വ്യക്തമാക്കുന്നു. 'ഞാൻ മഹാഭാരതം നന്നായി പഠിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രഭാഷണകല എന്ന നിലയിൽ മഹാഭാരത പ്രഭാഷണങ്ങൾക്കു പോകാറുമുണ്ട്. അവിടെ പറയുന്നത് മഹാഭാരതം ഒരു മിഥോളജിയല്ല, ഹിന്ദുവിന്റേതല്ല എന്നാണ്'-ശ്രീകുമാർ പറയുന്നു.
ഹിന്ദു മതം എന്നൊന്നില്ല. ഹിന്ദു ഫിലോസഫിയാണുള്ളത്. ഞാൻ ഉറക്കെ പ്രഖ്യാപിക്കുകയാണ്. മനുഷ്യനെ മലിനപ്പെടുത്തുന്ന, ഇന്നു നമ്മൾ കൊട്ടിഘോഷിക്കപ്പെടുന്ന പ്രവണതകളൊന്നും മഹാഭാരതത്തിൽ ഇല്ല. മഹാഭാരതം ഒരു പ്രത്യേക വർഗത്തിന്റേതല്ല, ഇന്ത്യയിൽ ജനിക്കുന്ന എല്ലാവരുടെയും ആധികാരികമായ ഗ്രന്ഥമാണ്. ശ്രീകൃഷ്ണൻ ദൈവമല്ല. അദ്ദേഹം ഒരു നാട്ടുരാജാവാണ്. നാലു രാജാക്കന്മാർ കൂടുന്നിടത്ത് ഒരു പ്രശ്നമുണ്ടായാൽ മറ്റു മൂന്നുപേരെയും പറഞ്ഞുനിർത്താൻ സാധ്യതയുള്ള കരുത്തും ശേഷിയുമുള്ള ഒരു അണ്ണൻ രാജാവ്. യാദവ കുലത്തിലെ രാജാവാണ് ശ്രീകൃഷ്ണൻ. അല്ലാതെ ശ്രീകൃഷ്ണൻ ദിവ്യശക്തിയുള്ള, മാസ്മരികത കാണിച്ചു നടക്കുന്ന ദൈവവുമല്ലെന്നും അഭിമുഖത്തിൽ ശ്രീകുമാർ വ്യക്തമാക്കുന്നു.
ഷാജി എൻ കരുണിന്റെ എ കെ ജി സിനിമയിൽ ടൈറ്റിൽ റോളിൽ അഭിനയിച്ചതോടെയാണ് ശ്രീകുമാർ നടന്നെനന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയത്. മമ്മൂട്ടിയെയും ശോഭനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു എന്ന സിനിമ സംവിധാനം ചെയ്തതും പി ശ്രീകുമാറാണ്. യൂണിയൻ നേതാവ്, എഴുത്തുകാരൻ, സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ശ്രീകുമാർ. ഇപ്പോൾ കേരള സംസ്ഥാന സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനാണ്. കഴിഞ്ഞ 50 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികനാണിദ്ദേഹം.
സൺഡേ മംഗളം പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ:
- ? ശ്രീകുമാറിനോട് പലപ്പോഴും ചോദിക്കാൻ ആഗ്രഹിച്ച ഒരു ചോദ്യം ഇപ്പോൾ ചോദിക്കുന്നു. താങ്കളുടെ പല്ല് ആരാണ് അടിച്ചുതകർത്തത്...
വിമോചന സമരം നടന്ന കാലഘട്ടത്തിൽ ഞാൻ എസ്.എസ്.എൽ.സി.ക്ക് പഠിക്കുകയായിരുന്നു. അന്ന് ഞാൻ എസ്.എഫ്. പ്രവർത്തകനായിരുന്നു. അന്നത്തെ കല്ലേറിലാണ് എന്റെ പല്ല് നഷ്ടപ്പെട്ടത്. അന്നു തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ്.
- ? സമരത്തിനു മുന്നിൽ. കല്ലേറിലാണ് സ്പെഷലൈസ് ചെയ്തിരിക്കുന്നത് അല്ലെ...
(ചിരിക്കുന്ന ശ്രീകുമാർ) അന്നത്തെ ആയുധം കല്ലുകളാണ്. ഒന്നും മനഃപൂർവ്വം ചെയ്തതല്ല. സാഹചര്യമനുസരിച്ച് സംഭവിച്ചതാണ്.
- ? ഓർമ്മയിൽ ഇപ്പോഴും നിൽക്കുന്ന കല്ലേറ്.
കന്യാകുമാരി ജില്ല തമിഴ്‌നാടിന് വിഭജിച്ചു കൊടുക്കുന്നതിൽ പ്രതിഷേധിച്ചു നടത്തിയ സമരത്തിൽ ബസുകൾ കല്ലെറിയാൻ മുന്നിൽ നിന്നത് ഞാനാണ്. എത്ര ബസുകൾ തകർത്തെന്ന് എനിക്കറിഞ്ഞുകൂടാ. ആ ഒരു കല്ലേറാണ് ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നത്. അതിനുശേഷം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി എന്നെ കൂടുതൽ അടുപ്പിച്ചത് എംപി. പത്മനാഭൻ എന്ന നേതാവാണ്. അദ്ദേഹത്തിന്റെ അമ്മാവനാണ് സഖാവ് അനിരുദ്ധൻ. അദ്ദേഹം ഈ അടുത്തകാലത്ത് അന്തരിച്ചു. ഇവർ രണ്ടുപേരുടെയും രാഷ്ട്രീയ പ്രവർത്തനത്തിൽ ആകൃഷ്ടനായിട്ടാണ് ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായി മാറിയത്. ഇന്നും ഞാൻ പാർട്ടി അനുഭാവിയാണ്.
- ? കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി താങ്കൾ എന്തു ചെയ്തു...
ട്രാൻസ്പോർട്ടിൽ ജോലിയിൽ വന്നപ്പോൾ അവിടത്തെ സിഐടി.യു. യൂണിയന്റെ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. സജീവ പ്രവർത്തകനായി. അന്ന് ഞങ്ങൾ നാലായിരം പേരെ ഉണ്ടായിരുന്നുള്ളൂ. അന്ന് വിശ്വനാഥ മേനോന്റെയും നാടകകൃത്തു കൂടിയായ എൻ.ബി. ത്രിവിക്രമൻ പിള്ളയുടെയും നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം സജീവമായി പ്രവർത്തിച്ച് പതിനാലായിരം മെമ്പർമാരെ ഉണ്ടാക്കി റഫറണ്ടത്തിൽ ഞങ്ങൾ ഒന്നാംസ്ഥാനത്തു വന്നു. എന്റെ അനുജൻ ദിലീപ് നക്സലൈറ്റ് നേതാവായിരുന്നു. അങ്ങനെയുള്ള ഒരു വീട്ടിൽനിന്നാണ് ഞാൻ വന്നത്. എന്നാൽ എന്റെ വീട്ടിലെ ഭൂരിഭാഗം പേരും കോൺഗ്രസുകാരാണ്. എന്റെ വീട്ടിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ എന്ന് പറയുന്നത് എന്റെ അനുജൻ ദിലീപാണ്.
- ? ഒരു വലിയ പ്രോജക്ടായ 'കർണ്ണന്റെ' വർക്കിലാണെന്നറിഞ്ഞു. അതിന്റെ തിരക്കഥ ശ്രീകുമാറിന്റേതാണ്. കർണ്ണന്റെ തുടക്കവും മറ്റും എങ്ങനെയാണ്. എന്നു പറഞ്ഞാൽ, ഈ പ്രോജക്ടിലേക്കു വന്നത് എങ്ങനെയാണെന്ന്.
ദുബായിൽ നിന്ന് എന്റെ ഒരു ഫ്രണ്ട്, അവർ നാലുപേർ ചേർന്ന് ഒരു സിനിമ എടുക്കാൻ തീരുമാനിച്ചു. ഞാനവരോട് കർണ്ണനെക്കുറിച്ചുള്ള കഥ പറഞ്ഞു. അപ്പോൾ അവർ തിരക്കഥ എം ടി. വാസുദേവൻ നായരെക്കൊണ്ട് എഴുതിക്കാമെന്നു പറഞ്ഞു. ഞാൻ എം ടി.യെ കണ്ടു. അദ്ദേഹം സമ്മതിച്ചു. അഡ്വാൻസ് കൊടുത്തു. കർണ്ണൻ എഴുതാനുള്ള തയ്യാറെടുപ്പിൽ അദ്ദേഹത്തിന് ഡയബെറ്റീസിന്റെ അസുഖമുണ്ടായിരുന്നു. അന്ന് കുഴിത്തുറയിൽ ഡോ. കുറുപ്പ് ഡയബറ്റീസിനു വേണ്ടി സ്പെഷലൈസ് ചെയ്ത ഡോക്ടറാണ്. ഞാൻ ഡോ. കുറുപ്പിനെ കണ്ട് എം ടി.യുടെ കാര്യം പറഞ്ഞു. അദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് കൊണ്ടുവരാൻ കുറുപ്പ് ഡോക്ടർ സൂചിപ്പിച്ചു. എം ടി. വാസുദേവൻ നായർ ചികിത്സയ്ക്കു ചെല്ലുന്നതറിഞ്ഞപ്പോൾ രണ്ടു മുറികൾ ഇടിച്ചുനിരത്തി വലിയ മുറിയാക്കി മാറ്റി അദ്ദേഹത്തിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കി മുറിയുടെ മുന്നിൽ എം ടി. വാസുദേവൻ നായരുടെ പേര് എഴുതിവയ്ക്കുകയും ചെയ്തു. രണ്ടാഴ്ച എം ടി.യെ അവിടെ കിടത്തി ചികിത്സിച്ചു. അവിടെവച്ച് ഡിസ്‌കഷൻ തുടങ്ങാമെന്നും അതിനുശേഷം എഴുത്തിലേക്കു കടക്കാമെന്നും എം ടി. പറയുകയുണ്ടായി. അതനുസരിച്ച് ഞാനും തൊട്ടടുത്ത മുറിയിൽ താമസിച്ചു. രാവിലെ ഞങ്ങൾ നടക്കാൻ പോകും. നടക്കുന്നതിനിടയിലാണ് സിനിമയെക്കുറിച്ചുള്ള ചർച്ച. ഇതൊക്കെ 1994-ലാണെന്നോർക്കണം. 'കർണ്ണൻ' സിനിമയുടെ ചിത്രീകരണം എത്രയുംപെട്ടെന്ന് തുടങ്ങുന്നതിനുള്ള പരിപാടികൾ ഇത്തിരി വേഗത്തിലാക്കി. ഈ സിനിമയുടെ വിതരണത്തിനു വേണ്ടി എം ടി.യുമായി അടുപ്പമുള്ള ഒരു നിർമ്മാതാവ് വന്നു. എന്നാൽ അയാൾക്ക് സിനിമ കൊടുക്കാൻ എന്റെ നിർമ്മാതാക്കൾക്കു താല്പര്യമില്ലായിരുന്നു. കാരണം 'വൈശാലി' ഉണ്ടാക്കിയപ്പോൾ അതിന്റെ പ്ര?ഡ്യൂസർക്കുണ്ടായ അനുഭവം. ആ അനുഭവത്തിൽനിന്നും ഇവർ കൊടുക്കാൻ തയാറായില്ല. അതിന്റെ ഫലമായി, അദ്ദേഹത്തിന്റെ സ്വാധീനത്താലായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്, എം ടി. കർണ്ണൻ പ്രോജക്ടിൽനിന്നും പിന്മാറി അഡ്വാൻസ് തിരിച്ചുതന്നു. എന്നിട്ടു പറഞ്ഞു. ശ്രീകുമാറിന് തിരക്കഥ ഭംഗിയായി എഴുതാൻ കഴിയുമെന്ന് എനിക്കു തോന്നുന്നു. അതുകൊണ്ട് ഞാൻ കുറെ ബുക്കുകളുടെ ലിസ്റ്റ് തരാം. അതത്രയും വായിക്കുകയും ഇന്ത്യയിലെ കുറച്ച് എഴുത്തുകാരെ കണ്ട് സംസാരിക്കുകയുമൊക്കെ ചെയ്യുകയാണെങ്കിൽ ശ്രീകുമാറിന് ഈ സിനിമ ഭംഗിയായി ചെയ്യാൻ കഴിയുമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ എം ടി. പറഞ്ഞ പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും ലിസ്റ്റ് എഴുതി വാങ്ങിച്ചു. എല്ലാ പുസ്തകങ്ങളും വാങ്ങി വായിച്ചു. അതിനുശേഷം ഒരു യാത്ര പോയി. ഹരിയാനയിൽനിന്ന് കിഴക്കുമാറി നാല്പതു കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന 'കുരുക്ഷേത്രം' സന്ദർശിക്കുകയും ആ കൂട്ടത്തിൽ കാണാൻ കഴിയുന്ന കുറെ എഴുത്തുകാരെ കണ്ട് നോട്ട്സൊക്കെ എടുത്തു. അതിനുശേഷം ഞാൻ എഴുതിയതാണ് 'കർണ്ണൻ.' '94-ൽ എഴുതുമ്പോൾ കർണ്ണൻ തിരക്കഥയ്ക്ക് നാലരമണിക്കൂർ ദൈർഘ്യമുണ്ടായിരുന്നു. നാലരമണിക്കൂർ വരുമെന്നു പറഞ്ഞത് സംവിധായകൻ ഹരിഹരനാണ്. എന്റെ തിരക്കഥയെക്കുറിച്ച് മമ്മൂട്ടിയാണ് ഹരിഹരനോട് പറഞ്ഞത്. അതനുസരിച്ചാണ് ഹരിഹരൻ വന്നതും തിരക്കഥ വായിച്ചതും അഭിപ്രായം പറഞ്ഞതും. മമ്മൂട്ടിയോട് കർണ്ണനെക്കുറിച്ച് പറയുന്നത് തിലകനാണ്. തിലകൻ തിരക്കഥ വായിച്ചു. പൊട്ടിക്കരഞ്ഞു. 'അസാധ്യമായ സ്‌ക്രിപ്റ്റാണിത്' എന്നു പറഞ്ഞിട്ടാണ് തിലകൻ പൊള്ളാച്ചിയിൽ ഷൂട്ടിംഗിനു പോയതും മമ്മൂട്ടിയോട് പറഞ്ഞതും.
- ? 'കർണ്ണന്റെ' കഥ മഹാഭാരതമാണല്ലോ. താങ്കൾ മഹാഭാരത പ്രഭാഷണങ്ങൾക്ക് പോകാറുണ്ടെന്നും മഹാഭാരതം ഹിന്ദുക്കളുടേതല്ല എന്നു പറഞ്ഞുവെന്നും പ്രചരണമുണ്ടായിരുന്നു.
ഞാൻ മഹാഭാരതം നന്നായി പഠിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രഭാഷണകല എന്ന നിലയിൽ മഹാഭാരത പ്രഭാഷണങ്ങൾക്കു പോകാറുമുണ്ട്. അവിടെ പറയുന്നത് മഹാഭാരതം ഒരു മിഥോളജിയല്ല, ഹിന്ദുവിന്റേതല്ല. ഹിന്ദു മതം എന്നൊന്നില്ല. ഹിന്ദു ഫിലോസഫിയാണുള്ളത്. ഞാൻ ഉറക്കെ പ്രഖ്യാപിക്കുകയാണ്. മനുഷ്യനെ മലിനപ്പെടുത്തുന്ന, ഇന്നു നമ്മൾ കൊട്ടിഘോഷിക്കപ്പെടുന്ന ഒരു പ്രവണതയുണ്ടല്ലൊ. അതൊന്നും മഹാഭാരതത്തിൽ ഇല്ല. മഹാഭാരതം ഒരു പ്രത്യേക വർഗത്തിന്റേതല്ല, ഇന്ത്യയിൽ ജനിക്കുന്ന എല്ലാവരുടെയും ആധികാരികമായ ഗ്രന്ഥമാണ് മഹാഭാരതം. ശ്രീകൃഷ്ണൻ ദൈവമല്ല. അദ്ദേഹം ഒരു നാട്ടുരാജാവാണ്. നാലു രാജാക്കന്മാർ കൂടുന്നിടത്ത് ഒരു പ്രശ്നമുണ്ടായാൽ മറ്റു മൂന്നുപേരെയും പറഞ്ഞുനിർത്താൻ സാധ്യതയുള്ള കരുത്തും ശേഷിയുമുള്ള ഒരു അണ്ണൻ രാജാവ്. യാദവ കുലത്തിലെ രാജാവാണ് ശ്രീകൃഷ്ണൻ. അല്ലാതെ ശ്രീകൃഷ്ണൻ ദിവ്യശക്തിയുള്ള, മാസ്മരികത കാണിച്ചു നടക്കുന്ന ദൈവവുമല്ല.
അവർണ്ണനെ തിരസ്‌കരിക്കുന്നത് ഇന്നാണെന്ന് വിചാരിക്കരുത്. മഹാഭാരതം ഉണ്ടായതു മുതൽ അവർണ്ണന് അവഗണനയാണ്. ഇത് ഒരുദിവസം കൊണ്ടുണ്ടായിട്ടുള്ളതല്ല. അപാര കഴിവുള്ളവരാണ് അധ്വാനിക്കുന്ന വർഗം. അവരുടെ പ്രതിനിധിയാണ് ഏകലവ്യൻ. ഏകലവ്യനെ കൂടെ ഇരുത്തി പഠിപ്പിക്കാൻ തയാറായില്ലല്ലോ. ഇന്നും അതൊക്കെ നടക്കുന്നില്ലെ? ഏകലവ്യനെ അകറ്റി നിർത്തിയിട്ടും ഗുരുവിന്റെ പ്രതിമ ഉണ്ടാക്കി മനസിൽ സ്ഥാപിച്ചിട്ട് സ്വയം പഠിച്ചു. സ്വയം പഠിച്ച വിദ്യകൾ ഗുരുവിന്റടുത്ത് വന്ന് പ്രദർശിപ്പിച്ചപ്പോൾ, ഗുരു പഠിപ്പിച്ച വില്ലാളി വീരന്മാർ എന്ന് പേരെടുത്ത അർജുനനെക്കാളും എത്രയോ വലിയ കേമനാണെന്ന് മനസ്സിലായി. ഏകലവ്യനെ അംഗീകരിച്ചാൽ അർജുനനേക്കാൾ വലിയ വില്ലാളിയായി മാറുല്ലെ? അതില്ലാതാക്കാനാണ് ചതിയിലൂടെ, ഗുരുദക്ഷിണ ചോദിച്ച് ഒരു വില്ലാളിയുടെ ഏറ്റവും വലിയ മർമ്മമായ തള്ളവിരൽ ചോദിച്ചു മുറിച്ചുവാങ്ങിയത്. ഇതൊക്കെ ചെയ്തത് അർജുനനു വേണ്ടിയാണെന്നു പറയാമെങ്കിലും വാസ്തവമെന്താണ്? അവർണ്ണൻ വളർന്നുവരാതിരിക്കാനുള്ള കൊടുംചതി. ഇതുകൊണ്ട് എന്താണ് മനസ്സിലാക്കേണ്ടത്. ബ്രാഹ്മണൻ സാത്വികനാണെന്നു പറയുന്നത് വെറുതെയെന്നല്ലേ? കഠിനമായ ഹൃദയത്തിന്റെ ഉടമകളാണ് ബ്രാഹ്മണർ. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ബ്രാഹ്മണ മേധാവിത്വം തിരിച്ചുകൊണ്ടു വരാനുള്ള പ്രക്രിയയാണ്.
ഏകലവ്യനെപ്പോലെ, കർണ്ണനെപ്പോലെ, ദുര്യോധനനെപ്പോലെ രാജ്യത്തിനു വേണ്ടി നിൽക്കാൻ കെല്പുള്ളവരെ അംഗീകരിച്ചിരുന്നെങ്കിൽ ഭാരതത്തിന്റെ ദർശനം വേറൊരു രീതിയിലാകുമായിരുന്നില്ലെ? ഏറ്റവും വലിയ മഹാനും വീരാളിയുമെന്നും കൊട്ടിഘോഷിക്കപ്പെടുന്ന അർജുനൻ ആരാണ്? സത്യത്തിൽ അയാൾ ഒരു രാഹുൽ ഗാന്ധിയായിരുന്നില്ലെ? ആരെങ്കിലും പുറകിൽ നിന്നും സഹായിക്കാതെ അർജുനൻ ഒരു പോരിലെങ്കിലും വിജയിച്ചിട്ടുണ്ടോ? ഗുരുജനങ്ങളുടെയും ദേവഗണങ്ങളുടെയും മഹാന്മാരുടെയുമെല്ലാം സപ്പോർട്ടോടുകൂടി മാത്രമേ അർജുനൻ വിജയിച്ചിട്ടുള്ളൂ. എന്നാൽ ഒറ്റയ്ക്കു നിന്ന് പൊരുതി എന്താണ് തന്റെ ചരിത്രം എന്ന് തെളിയിച്ചിട്ടുള്ളവരാണ് കർണ്ണനും ദുര്യോദനനും ഏകലവ്യനുമൊക്കെ.
- ? നമ്മുടെ നാട്ടിൽ പ്രായം നോക്കാതെയുള്ള സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും കൂടിക്കൂടി വരികയാണ്. അതേ സ്ഥാനത്ത് ഭീകരമായ നഗരമാണെന്നു വിചാരിക്കുന്ന ബോംബെയിൽ ഇത്തരം പ്രശ്നങ്ങൾ കുറവാണ്. എന്താണ് ഇതിനു കാരണം...
അതു വളരെ ക്ലിയറായിട്ട് പറയാം. 'ഇത്ര' വയസ് കഴിഞ്ഞ സ്ത്രീക്കും പുരുഷനും പരസ്പരം സമ്മതമാണെങ്കിൽ സ്വൈരമായി അവർക്ക് ഇണചേരാനോ, ഒന്നിച്ചു നടക്കാനോ, ഒന്നിച്ചു കിടക്കാനോ ഉള്ള അവകാശം ഉണ്ടായിരിക്കണം. ഒരു മനുഷ്യജീവിതം എന്നു പറയുന്നത് ചിരഞ്ജീവിയായി ഇരിക്കുന്നതല്ല. എന്നെ ഒരു സ്ത്രീക്ക് ഇഷ്ടമാണെങ്കിൽ എനിക്ക് ഒരു സ്ത്രീയെ ഇഷ്ടമാണെങ്കിൽ ഞങ്ങൾക്ക് ഇണചേരാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു ശക്തിയും ഞങ്ങളെ എതിർക്കാൻ പാടില്ല. അവരങ്ങനെ അവരുടെ ആഗ്രഹം പൂർത്തീകരിച്ചാൽ ഇവിടെ ബോംബ് വീഴുമോ? ആക്രമിക്കാതെ, കീഴ്പ്പെടുത്താതെ, കൊല ചെയ്യാതെ സന്തോഷത്തോടെ ഹൃദയവും ശരീരവും പങ്കിട്ടാൽ സദാചാരം ഇല്ലാതാകുമോ? സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക ആർദ്രതലം ആസ്വദിച്ചു കഴിയുമ്പോൾ ഇന്നു കാണുന്ന ക്രൂരതകൾ ഇല്ലാതാകുമെന്നാണ് എന്റെ വിശ്വാസം. ലൈംഗികകരമായ കാര്യങ്ങൾക്ക് സ്വാതന്ത്ര്യം കൊടുത്തുകഴിഞ്ഞാൽ ഇന്നത്തെ ക്രൂരമായ അവസ്ഥയ്ക്ക് തൊണ്ണൂറ്റി ഒമ്പതു ശതമാനം പരിഹാരം കാണും. ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും ഒരു സാമൂഹിക മര്യാദ പാലിക്കണം. ഇത്തരം കാര്യങ്ങൾക്ക് ഗവൺമെന്റും മുൻകൈയെടുക്കണം. അങ്ങനെ വരുമ്പോൾ നമ്മുടെ നാട്ടിൽ കാമഭ്രാന്തന്മാർ ഇല്ലാതാകും.
- ? ഇതൊക്കെ ഭ്രാന്തൻ ചിന്തകളല്ലെ? താങ്കൾ പറയുന്നതു കേട്ട് ഇറങ്ങിത്തിരിച്ചാൽ അത് സദാചാര വിരുദ്ധമാകില്ലെ.
എന്തു സദാചാരം? ചെറുപ്പത്തിലെ ഭാര്യ മരിച്ചവർ, ഭർത്താവ് മരിച്ചവർ... അവർ ജീവിതകാലം മുഴുവൻ ശാരീരികമായ ആവശ്യങ്ങൾ നിറവേറ്റാതെ ജീവിക്കണോ? സെക്സ് ഒരു ടോണിക്കാണ്. ശരീരത്തിന് ആഹാരം പോലെ തന്നെ ആവശ്യമുള്ള ഒന്ന്. അത് ആവശ്യപ്പെടുന്നവർക്ക് നിരോധിക്കാൻ പാടില്ല.
നമുക്ക് കർണ്ണനിലേക്ക് തിരികെ വരാം. എന്താണ് കർണ്ണന്റെ അവസ്ഥ. മറ്റൊരു കർണ്ണൻകൂടി വരുന്നതായി പരസ്യംകണ്ടു. ആർ.എസ്. വിമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കർണ്ണൻ. ഞാൻ കർണ്ണൻ എഴുതിയത് 18 വർഷം കൊണ്ടാണ്. മറ്റെ ആൾ കർണ്ണൻ എഴുതിയത് 18 ദിവസംകൊണ്ടാണ്. കർണ്ണൻ രണ്ടുപേർ ചെയ്യുന്നു. എത്ര കർണ്ണൻ വേണമെങ്കിലും ഉണ്ടാകട്ടെ. എന്റെ കർണ്ണൻ ഇപ്പോഴത്തെ നിലയിൽ സംവിധാനം ചെയ്യുന്നത് മധുപാൽ ആണ്. കർണ്ണനായി മമ്മൂട്ടി അഭിനയിക്കും. മറ്റൊരു പ്രധാന കഥാപാത്രമായ ദുര്യോദനനായി മലയാളസിനിമയിലെ ഒരു ദേശീയ അവാർഡ് നേടിയ നടൻ അഭിനയിക്കും.
- ? കർണ്ണൻ എന്ന് തുടങ്ങും..
അടുത്ത വർഷം തുടങ്ങാൻ കഴിയുമെന്നാണ് വിചാരിക്കുന്നത്. കർണ്ണൻ ഒരു നല്ല പ്രോജക്ട് ആയിരിക്കും...
കടപ്പാട്: സൺഡേ മംഗളം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍